കേരളത്തിലെ ഐസിസ് റിക്രൂട്ട്മെന്റിന് നേതൃത്വം നൽകിയത് തൃക്കരിപ്പൂരിലെ അബ്ദുൾ റാഷീദും ഡോ ഇജാസും; കേസെടുക്കും മുമ്പ് എൻഐഎ ചാരന്മാർ കേരളത്തിൽ; കാണാതായ 49 പേരുടെ വിവരങ്ങൾ തിരക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
കാസർഗോഡ്: തീവ്രവാദ ബന്ധം ഉണ്ടെന്നു സംശയിക്കുന്ന കാസർഗോഡ് ജില്ലയിലെ കൂടുതൽ പേരെയും വിദേശത്തേക്ക് കൊണ്ടുപോകാൻ ആസൂത്രിത പദ്ധതി തയാറാക്കിയതിൽ പ്രധാനികൾ തൃക്കരിപ്പൂർ ഉടുംബുന്തലയിലെ അബ്ദുള്ളയുടെ മകൻ അബ്ദുൽ റാഷിദ്, പടന്നയിലെ ഡോ. ഇജാസ് എന്നിവരാണെന്ന് കേന്ദ്ര അനേഷണ ഏജൻസിക്ക് വിവരം ലഭിച്ചതായി സൂചന. എൻഐഎയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ പ്രമുഖർ കേരളത്തിലെത്തിയിട്ടുണ്ട്. ഇവർ കേരളത്തിലുടനീളം കാണാതായവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. ഐസിസിലേക്ക് ചേക്കേറാൻ സാധ്യതയുള്ള 50 ഓളം പേരുടെ വിവരങ്ങൾ എൻഐഎ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തുനിന്നു കാണാതായവരിൽ ചിലർ ഐസിസിൽ ചേർന്നതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതോടെ ഈ വർഷം കേരളത്തിൽ നിന്നു അപ്രത്യക്ഷമായവരെക്കുറിച്ച് പൊലീസ് പുനരന്വേഷണത്തിനും തയ്യാറായി.
ഇപ്പോൾ കാണാതായിട്ടുള്ളവരെല്ലാം ഉന്നത ബിരുദം നേടിയവരാണ്. സംഘത്തിലെ പ്രധാനിയായ അബ്ദുൾ റാഷിദ് ഉന്നത എൻജിനീയർ ബിരുദം നേടിയ അദ്ധ്യാപകനുമാണ്. പടന്നയിലെ ഡോ. ഇജാസും കുടുംബവും ഈ നിലയിൽ തന്നെയുള്ളവരാണ്. കാസർഗോഡ് ജില്ലയിലെ പടന്ന, തൃക്കരിപ്പൂർ, ഉടുംബുന്തല എന്നിവിടങ്ങളിലുള്ളവർ സിറിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ എത്തിച്ചേർന്നതായും അനേഷണ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുമിച്ചുള്ള യാത്രക്ക് തടസം നേരിട്ടതിനാൽ സംഘത്തിലെ ചിലർ മുംബൈയിൽ തങ്ങുന്നുണ്ടെന്നും സൂചനയുണ്ട്. കാണാതായ 18 പേരും പരസ്പരം ബന്ധപ്പെട്ട ശേഷമാണ് ഒരുമിച്ച് വിദേശത്തേക്ക് കടന്നതെന്ന് കരുതുന്നു. ഐസിസുമായി നേരത്തെ ബന്ധമുള്ള ഇവർക്ക് ഇതിനായി രാജ്യാന്തരസഹായം ലഭിച്ചിട്ടുള്ളതായും വിവരമുണ്ട്. ഇരുവരുടെയും നേതൃത്വത്തിൽ ആണ് റിക്രൂട്ടിങ് നടന്നതെന്നാണ് തെളിവ് ലഭിച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസം നേടിയവരെയാണ് ഈ സംഘടനയുടെ ആളുകൾ നേരിട്ട് റിക്രൂട്ട് ചെയ്യുന്നത്. മലയാളികളായ അദ്ധ്യാപകർ, എൻജിനീയർമാർ, ഡോക്ടർമാർ, നഴ്സുമാർ, മറ്റു സാങ്കേതിക വിദഗ്ദ്ധർ എന്നിവരെയാണ് ഐസിസ് ലക്ഷ്യമിടുന്നതെന്നും എൻഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മറവിൽ തീവ്രവാദ സംഘടനയുടെ പഠന ക്ലാസ് അബ്ദുൽ റാഷിദിന്റെ നേതൃത്വത്തിൽ നടന്നതായി പറയപ്പെടുന്നുണ്ട്. ഐ.എസിലേക്ക് ആകർഷിക്കാൻ കുട്ടികൾക്ക് ഉൾപ്പെടെ ഇയാൾ ക്ലാസ് കൊടുത്തിരുന്നു. ബന്ധുക്കൾ വിദേശത്തായതിനാൽ റാഷിദിന്റെ ഉടുംബുന്തലയിലെ വീട് ഒഴിഞ്ഞുകിടന്നിരുന്നു. ഈ വീട് കേന്ദ്രീകരിച്ചും റാഷിദ് ജോലി ചെയ്തിരുന്ന തൃക്കരിപ്പൂർ ആയിറ്റിയിലെ സ്കൂളിലും വച്ചായിരുന്നു പഠന ക്ലാസ്. ഐസിസിൽ ചേർക്കുന്നതിന്റെ മുന്നോടിയായി ബന്ധമുള്ള കുറെ പേർക്ക് ഈ സ്ഥാപനത്തിൽ ജോലിയും നൽകിയതായി പറയുന്നു. തൃക്കരിപ്പൂരിലെയും പരിസരങ്ങളിലെയും നിരവധി പ്രമുഖർക്ക് ഈ റിക്രൂട്ട്മെന്റുമായി ബന്ധമുണ്ടെന്നാണ് സൂചന . തൃക്കരിപ്പൂരിലെ പ്രധാന ജൂവലറിയുടെ ആളുകളുടെ നേതൃത്വത്തിലാണ് ആയിറ്റിലെ സ്ഥാപനം പ്രവർത്തിക്കുന്നത്.
രണ്ടു മാസം മുമ്പ് ഈ സ്ഥാപനത്തിൽ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി പഠന ക്ലാസും പ്രദർശനവും നടത്തിയിരുന്നു. അന്നതിനെ പലരും ചോദ്യം ചെയ്തിരുന്നു. തെരെഞ്ഞെടുത്ത കുട്ടികൾക്ക് മാത്രം പഠന ക്ലാസ് നടത്തുന്നതിനെ റാഷിദിന്റെ വീടിന് സമീപത്തെ രക്ഷിതാക്കളും ചോദ്യം ചെയ്ുകയുയണ്ടായി. ചെറുവത്തൂർ പടന്ന, തൃക്കരിപ്പൂർ ഭാഗങ്ങളിൽ നിന്നായി ദമ്പതികളുൾപ്പെടെ 15 പേർ ഐസിസ് ക്യാമ്പിലെത്തിയതായി സംശയിക്കുന്ന കേസിൽ ഡിവൈ.എസ്പി പി. വിക്രമന്റെ നേതൃത്വത്തിലുള്ള നാലംഗ എൻ.ഐ.എ സംഘം അന്വേഷണം തുടങ്ങി. കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥരും കേന്ദ്ര ഭീകരവിരുദ്ധവിഭാഗവും ഇന്നലെ കാണാതായവരുടെ വീടുകളിലെത്തി വിവരങ്ങൾ ശേഖരിച്ചു. കേസ് അന്വേഷണം ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് എൻഐഎ ഈ പരിശോധനകൾ നടത്തുന്നത്.
ഈ വർഷം കേരളത്തിൽ നിന്നു അപ്രത്യക്ഷമായവരെക്കുറിച്ചും എൻഐഎ പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാല, നെയ്യാറ്റിൻകര എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അഞ്ചു പേരെയാണ് കാണാതായത്. ഇതിൽ ഒരു അമ്മയും കുഞ്ഞും ഉൾപ്പെട്ടിട്ടുണ്ട്. കൊല്ലം സിറ്റി പൊലീസിനു കീഴിലുള്ള ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു രണ്ടു പേരെയും റൂറൽ പൊലീസിന്റെ പരിധിയിൽ വരുന്ന പൂയപ്പള്ളി, കുണ്ടറ, ശാസ്താംകോട്ട എന്നീ സ്റ്റേഷൻ പരിധികളിൽ നിന്നും മൂന്നു പേരെയും കാണാതായിട്ടുണ്ട്. പത്തനംതിട്ടയിലെ വള്ളംകുളത്തുനിന്നും 22 വയസുള്ള യുവതിയെയാണ് കാണാതായത്. ആലപ്പുഴ ജില്ലയിൽ നിന്നും പത്തുപേരെയാണ് കഴിഞ്ഞ ഏഴു മാസത്തിനുള്ളിൽ കാണാതായിരിക്കുന്നത്. ഇതിൽ ഒരു അമ്മയും കുഞ്ഞും ഉൾപ്പെടുന്നുണ്ട്.
ചെങ്ങനൂർ, മവേലിക്കര, നൂറനാട്, ഹരിപ്പാട്, വീയപുരം, കരീലക്കുളങ്ങര, ചേർത്തല, മാരാരിക്കുളം എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് ഇവരെ കാണാതായത്. എറണാകുളം ജില്ലയിൽ മട്ടാഞ്ചേരി, കടവന്തറ, ചേരാനല്ലൂർ, ഇ.ടി. നോർത്ത് എന്നീ സ്റ്റേഷൻ പരിധികളിൽനിന്നും നാലു പേരെ കാണാതായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂരിൽ നിന്നും രണ്ടു യുവതികൾ ഉൾപ്പെടെ ഏഴു പേരെയാണ് ഈ വർഷം കാണാതായത്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഫയലുകൾ ചെറുതുരുത്തി, ഇരിങ്ങാലക്കുട, ചേലക്കര, തൃശൂർ, മതിലകം, കൊടകര, ചാലക്കുടി എന്നീ സ്റ്റേഷനുകളിൽ നിന്നും രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നുണ്ട്. പാലക്കാട് നിന്നും ഈ വർഷം മൂന്നു യുവതികളെയും രണ്ടു യുവാക്കളുമാണ് അപ്രത്യക്ഷമായിരിക്കുന്നത്. പാലക്കാട് ടൗൺ സൗത്ത്, ഷൊർണൂർ പൊലീസ് സ്റ്റേഷൻ പരിധികളിലുള്ള യുവതികളെയാണ് കാണാതായിരിക്കുന്നത്.
മലപ്പുറത്തുനിന്നും ഒരു യുവതി ഉൾപ്പെടെ നാലു പേരെയാണ് കാണാതായി. പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ നിന്നാണ് 36 വയസുള്ള യുവതിയെ കാണാതായിരിക്കുന്നത്. കോഴിക്കോട് ചെവ്വായൂർ, നല്ലളം എന്നീ സ്റ്റേഷൻ പരിധിയിയിൽ നിന്നും കണ്ണൂരിൽ കേളകം, പരിയാരം എം.സി.എച്ച്. പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും രണ്ടു പേർ വീതം അപ്രത്യക്ഷമായിട്ടുണ്ടു. വയനാട് ജില്ലയിലെ അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ 22 ഉം 28ഉം വയസുള്ള യുവതികളെ തിരോധാനത്തെക്കുറിച്ചും പരിശോധിക്കും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍