ഐസിസിലേക്ക് ആളെ ആകർഷിക്കാൻ പ്രബോധനങ്ങൾ; ഇന്ത്യക്കാർ നന്മയുള്ള ജീവിതമല്ല നയിക്കുന്നതെന്ന് പ്രചരിപ്പിച്ചു; മതം മാറ്റുന്നത് ഖുറാനാണ് ദൈവസൃഷ്ടിയെന്ന് വിശദീകരിച്ച്; മെറിനെ ഇസ്ലാമാക്കിയത് സക്കീർ നായിക്കിന്റെ അനുയായി തന്നെ; കേരളാ പൊലീസ് പിടികൂടിയ ഖുറേഷി പ്രവർത്തിച്ചിരുന്നത് ഐബിയെ പോലും വെട്ടിച്ച്
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ ആകർഷിക്കുതിനും നിർബന്ധിച്ച് മതംമാറ്റുന്നതിനും ശ്രമിച്ചുവെന്ന കുറ്റത്തിന് കേരളപൊലീസ് അറസ്റ്റുചെയ്ത അർഷി ഖുറേഷിക്ക് വിവാദ ഇസ്ലാം സലഫി പണ്ഡിതൻ സക്കീർനായിക്കുമായും അദ്ദേഹത്തിന്റെ സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനുമായും അടുത്തബന്ധം. ഫൗണ്ടേഷനിലെ സജീവ പ്രവർത്തകനും അദ്ധ്യാപകനുമായ മറ്റൊരാൾക്കുകൂടി ഇത്തരം നടപടികളിൽ ബന്ധമുണ്ടെന്ന് സ്ഥിരീകരണം ലഭിച്ച സാഹചര്യത്തിൽ സക്കീർ നായിക്കിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ അന്വേഷണം നടത്താൻ എൻഐഎ നീക്കങ്ങൾ സജീവമാക്കി.
രഹസ്യാന്വേഷണവിഭാഗങ്ങളുടെ സൂചനയിൽ പോലും ഇല്ലാത്ത ആളായിരുന്നു മുംബൈയിൽ അറസ്റ്റിലായ ആർ.സി. ഖുറേഷി. സാക്കീർ ഹുസൈന്റെ അടുത്ത അനുയായിയായി രഹസ്യപ്രവർത്തനങ്ങളായിരുന്നു ഖുറേഷിയുടെ ശൈലി. ഐസിസിലേക്ക് ആകർഷിക്കത്തക്ക തീവ്രവാദ പ്രവർത്തനത്തിന്റെ ബുദ്ധികേന്ദ്രം ഖുറേഷിയായിരുന്നു. മുംബൈ ആസ്ഥാനമായ ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷന്റെ അദ്ധ്യാപകനും മുഖ്യ ചുമതലക്കാരനുമാണ് ഖുറേഷി. ഇവിടത്തെ വിശാലമായ ലൈബ്രറിയിൽ വച്ചാണ് അന്യമതസ്ഥരെ ബോധവൽക്കരിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്യുന്നത്. മറ്റു മതങ്ങളേയും മതഗ്രന്ഥങ്ങളേയും താരതമ്യം ചെയ്ത് ഖുറാനാണ് യഥാർത്ഥ ദൈവസൃഷ്ടിയെന്നും ഇയാൾ പ്രബോധനം നടത്താറുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇന്ത്യക്കാർ നന്മയുള്ള ജീവിതമല്ല നയിക്കുന്നതെന്നും ഇസ്ലാമല്ലാത്ത ആളുകളെ ഇല്ലാതാക്കി ഇസ്ലാമിന്റേതായ ലോകം സൃഷ്ടിക്കണമെന്നുമാണ് ഖുറേഷിയുടെ കല്പന. എന്നാൽ ഇത്രയേറെ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഖുറേഷി ഇതുവരേയും രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ണിൽപ്പെട്ടില്ല എന്നത് ദുരൂഹത ഉണർത്തുന്നു. ആർ.സി.ഖുറേഷി എന്ന ഒരാൾ ഇല്ലെന്നും ഈ പേരിന്റെ മറവിൽ മറ്റാരോ ആണ് പ്രവർത്തനം നടത്തുന്നതെന്നും സംശയം നിഴലിക്കുന്നുണ്ട്. ഇസ്ലാമിലേക്ക് ആകർഷിച്ചു കൊണ്ടുപോകുന്നവരെ ആദ്യം എത്തിക്കുക മുംബൈയിലെ ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലാണ്. അവിടത്തെ ലൈബ്രറി ഹാളിൽനിന്നും മറ്റു മത ഗ്രന്ഥങ്ങളുടെ സാരവും അവയിലെ വൈകല്യങ്ങളും നിരത്തും. എല്ലാറ്റിനുമൊടുവിൽ മനുഷ്യന്റെ മതം ഇസ്ലാമാണെന്ന് ബോധ്യപ്പെടുത്തും.
മതം മാറ്റപ്പെട്ട ബസ്റ്റിൻ വിൻസന്റ് എന്ന യഹ്യയും ഖുറേഷിയോടൊപ്പം ഇസ്ലാമിക് റിസേർച്ച് സെന്ററിന്റെ ചുമതലക്കാരനാണ്. മതം മാറ്റാൻ യഹ്യയും പങ്കാളിയാകാറുണ്ട്. സംസ്ഥാനത്തെ 21 യുവതീയുവാക്കളെ കാണാതായ സംഭവങ്ങളുടെ സൂത്രധാരൻ ഖുറേഷിയാണെന്നാണ് വിവരം. കൊച്ചി സ്വദേശി മെറിനെ പാലക്കാടുനിന്നും കാണാതായ കേസിലാണ് കേരളാ പൊലീസ് ഖുറേഷിയെ പിടികൂടിയത്. നിയമവിരുദ്ധ പ്രവർത്തന നിരോധനനിയമം ചുമത്തി ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്ത കേസിലാണ് അറസ്റ്റ് നടന്നത്. ഖുറേഷിയെ പ്രാഥമിക ചോദ്യംചെയ്യലിനു ശേഷം കേരളാ പൊലീസ് എൻ.ഐ.എ സംഘത്തിന് കൈമാറും. നാളെയോടെ ഇയാളെ കൊച്ചിയിലെത്തിക്കുമെന്നാണ് അറിയുന്നത്. മെറിനെ കാണാതായ സംഭവത്തിൽ സഹോദരൻ എബിൻ ജേക്കബ് നൽകിയ മൊഴികളിലാണ് ഖുറേഷിയെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്.
മെറിനും ഭർത്താവ് യഹ്യയെന്ന ബസ്റ്റിനും മുംബൈയിൽ ഖുറേഷിയുടെ വീട്ടു തടങ്കലിലാണെന്ന വിവരത്തെത്തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് മുബൈയിലെത്തിയത്. എബിനേയും മതം മാറ്റാൻ ഖുറേഷി ശ്രമിച്ചതായിരുന്നു. എന്നാൽ അയാൾക്ക് താത്പര്യമില്ലാത്തതിനാൽ തിരിച്ച് കേരളത്തിലേക്ക് വരികയായിരുന്നു. മുംബൈയിൽ എത്താനും ഖുറേഷിയെ കാണാനും സഹോദരീ ഭർത്താവായ ബസ്റ്റിൻ എന്ന യഹ്യ എബിനെ നിർബന്ധിക്കാറുണ്ടായിരുന്നു. ഖുറേഷിയുടെ വീടും ലൈബ്രറിയും എല്ലാം മുംബൈയിലാണ്. ഐസിസിലേക്കു റിക്രൂട്ട് ചെയ്യുന്ന രാജ്യത്തെ മുഖ്യ കണ്ണിയാണ് ഖുറേഷിയെന്ന് അന്വേഷണ ഏജൻസികൾ ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്
ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നതിനായി കേരളത്തിൽ നിന്ന് വിദേശത്തേക്കു കടന്നുവെന്ന് സംശയിക്കുന്ന 21 പേരിൽ പാലക്കാട്ടുനിന്ന് കാണാതായ മെറിനെ മതംമാറ്റുകയും മെറിന്റെ സഹോദരനെ മതംമാറ്റുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റത്തിന് കേരളാപൊലീസ് ഇന്നലെയാണ് സക്കീർ നായിക്കിന്റെ അനുയായി അർഷി ഖുറേഷിയെ അറസ്റ്റുചെയ്തത്. ഇടപ്പള്ളി സ്വദേശിയായ മെറിനെയും ഇയാളുടെ ഭർത്താവ് യഹിയയെയുമാണ് പാലക്കാട്ടുനിന്ന് കാണാതായത്. മെറിനെ മതംമാറ്റിയത് അർഷി ഖുറേഷിയാണെന്ന് വ്യക്തമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
താൻ യുവാക്കളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതായും മതംമാറ്റുന്നതിന് ശ്രമിക്കുന്നതായും ഉള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നായിരുന്നു സക്കീർ നായിക്കിന്റെ വാദം. ഇപ്പോൾ സൗദിയിലുള്ള സക്കീർ നായിക്ക് സ്കൈപ്പ് വഴി പ്ത്രസമ്മേളനം നടത്തിയപ്പോൾ ഇത്തരം കാര്യങ്ങൾ മാദ്ധ്യമസൃഷ്ടിയാണെന്നും തന്നെ അകാരണമായി വേട്ടയാടുകയാണെന്നും ആരോപിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്നതിന് ഖുറേഷിയുടെ അറസ്റ്റോടെ കൂടുതൽ തെളിവുലഭിക്കുന്ന സാഹചര്യത്തിലാണ് എൻഐഎ സംഘം അന്വേഷണം ശക്തമാക്കുന്നത്.
സക്കീർ നായിക്കിന്റെ മതസേവന പ്രവർത്തനങ്ങൾ നടത്തുന്ന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ മുംബൈ ഓഫീസിൽ ഗസ്റ്റ് റിലേഷൻസ് മാനേജരാണ്് ഇപ്പോൾ അറസ്റ്റിലായ അർഷി ഖുറേഷി. ഇയാൾക്ക് സക്കീർ നായിക്കുമായി അടുത്ത ബന്ധമുള്ളതായി അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഓഫീസിലെത്തുന്നവരെ സ്വീകരിക്കുന്നതിന്റെ ഫ്രണ്ട് ഡെസ്കിന്റെ ചുമതല അർഷി ഖുറേഷിക്കായിരുന്നു. വർഷങ്ങളായി സക്കീറിനൊപ്പം പ്രവർത്തിക്കുന്ന ഖുറേഷിയെ നവി മുംബൈയിലെ വീട്ടിൽനിന്നാണ് ഇന്നലെ മെറിന്റെ തിരോധാനം അന്വേഷിക്കുന്ന പാലാരിവട്ടം പൊലീസ് പിടികൂടിയത്. മെറിന്റെ സഹോദരൻ എബിൻ ജേക്കബിനെ (25) നിർബന്ധിച്ച് മതംമാറ്റുന്നതിന് ശ്രമിച്ചതായുള്ള പരാതിയും പരിഗണിച്ചാണ് അറസ്റ്റ്.
പാലക്കാട്ട് യാക്കരയിൽ നിന്ന് കാണാതായ സഹോദരങ്ങളായ യഹിയയെയും ഈസയേയും ഇവരുടെ ഭാര്യമാരായ തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമ, പാലാരിവട്ടം സ്വദേശി മെറിൻ എന്നിവരെയും മതംമാറ്റിയത് സക്കീർ നായിക്കാണെന്ന് യുവാക്കളുടെ പിതാവ് വിൻസന്റ് നേരത്തേ ആരോപിച്ചിരുന്നു. ഇതോടെ കേരളത്തിലെ യുവാക്കളുടെ തിരോധാനത്തിൽ സക്കീർ നായിക്കിന് പങ്കുണ്ടെന്ന ആരോപണം ശക്തമായി. സക്കീർ ഇത് നിഷേധിച്ചെങ്കിലും ഇപ്പോൾ അനുയായി പിടിയിലായതോടെ അന്വേഷണം സക്കീറിലേക്കും അദ്ദേഹത്തിന്റെ സ്ഥാപനമായ ഐആർഎഫിലേക്കും നീങ്ങുകയാണ്. സക്കീർ നായിക്കിന്റെ സ്ഥാപനത്തിൽ നിന്നുള്ള ഒരാൾ ആദ്യമായാണ് ഇത്തരമൊരു കേസുമായി ബന്ധപ്പെട്ട് പിടിയിലാകുന്നത്. ബംഗൽദേശിൽ റസ്റ്റോറന്റ് ഭീകരാക്രമണത്തിൽ പങ്കെടുത്ത രണ്ടുപേർക്ക് സക്കീർ നായിക്ക് പ്രചോദനമായെന്ന് കണ്ടെത്തിയ ബംഗൽദേശ് സർക്കാർ സക്കീറിന്റെ പീസ് ടിവി നിരോധിച്ചിരുന്നു.
അതേസമയം, മതംമാറ്റപ്പെട്ട മെറിൻ അഥവാ മറിയത്തിന്റെ സഹോദരൻ എബിൻ ജേക്കബ് (25) നൽകിയ മൊഴിയിൽ ശക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഖുറേഷിയെ ഇപ്പോൾ അറസ്റ്റുചെയ്തിട്ടുള്ളത്. നിർബന്ധപൂർവം മുസ്ലിമാക്കി മാറ്റാൻ ശ്രമിച്ചെന്നാണ് കേസ്. സഹോദരിയുടെ ഭർത്താവായ, മതംമാറി യഹിയയായ ബെസ്റ്റിൻ വിൻസന്റും ഖുറേഷിയും ചേർന്ന് നിർബന്ധപൂർവം മതംമാറ്റാൻ നോക്കിയെന്നും എന്നാൽ അതിൽനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് എബിന്റെ മൊഴി. ഇതോടെ യുഎപിഎ ചുമത്തിയാണ് ഖുറേഷിയെ എറണാകുളം എസിപി കെവി വിജയനും സംഘവും അറസ്റ്റുചെയ്തിട്ടുള്ളത്.
യഹിയയാണ് ഖുറേഷിയുടെ മുംബൈയിലെ വസതിയിൽ എബിനെ എത്തിച്ചത്. ഇവിടെ ഖുറേഷി എബിനെ തന്റെ ലൈബ്രറി മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് എല്ലാ മതങ്ങളെപ്പറ്റിയും എബിന് ഖുറേഷി ക്ലാസെടുത്തു. എല്ലാ മതങ്ങളിലും വച്ച് ശ്രേഷ്ഠമായത് ഇസ്ലാമാണെന്നും ഇന്ത്യയിലെ ജനങ്ങൾ ശരിയായ ജീവിതമല്ല നയിക്കുന്നതെന്നും പറഞ്ഞു. അതിനാൽ ഇസഌം മതത്തിൽ ചേർന്ന മികച്ച ജീവിതം നയിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി ഖുറേഷി ഏറെ നിർബന്ധിച്ചു. എന്നാൽ ഖുറേഷിയുടെ ബ്രെയിൻവാഷിങ്ങിനും പ്രലോഭനങ്ങൾക്കും വഴങ്ങാതെ എബിൻ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. 2014ലായിരുന്നു ഈ മതപരിവർത്തന ശ്രമം നടന്നത്. സഹോദരിയെയും ഇത്തരത്തിൽ നിർബന്ധപൂർവം മതംമാറ്റുകയായിരുന്നെന്നും എബിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം ഖുറേഷിയുടെ അറസ്റ്റ് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരായ ഗൂഢാലോചനയാണെന്നും അതിനാൽ തങ്ങളുടെ സ്റ്റാഫായ ഖുറേഷിക്ക് നിയമസഹായം നൽകുമെന്നും ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി. എന്നാൽ സക്കീർ നായിക്കിന്റെ സമീപകാലങ്ങളിലെ പ്രസംഗങ്ങൾ നിരീക്ഷിച്ച ആഭ്യന്തര മന്ത്രാലയം ഇവയിൽ ഭീകരതയ്ക്ക് പ്രചോദനമായ നിരവധി പരാമർശങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽത്തന്നെ സക്കീറിനും സംഘടനയ്ക്കും എതിരെ നിരീക്ഷണം കർശനമാക്കാനും ഐഎസ്, മതപരിവർത്തന വിഷയങ്ങളിൽ അന്വേഷണം ശക്തിപ്പെടുത്താനുമാണ് എൻഐഎയുടെ തീരുമാനം. ദിവസങ്ങൾക്കുമുമ്പ് ഹൈദരാബാദിൽ പിടിയിലായ ഐഎസ് മൊഡ്യൂളിലെ യാസ്ദാനി സഹോദരന്മാരും സക്കീർ നായിക്കിന്റെ പേര് പരാമർശിച്ചിരുന്നു.
Stories you may Like
- അമ്പലക്കടവിന്റെ നിർദ്ദേശം തിരിഞ്ഞു കൊത്തി; സാക്കിർ നായിക്കിനും സമാനമായ അവസ്ഥ
- 'ഇതാണെന്റ നമ്പർ, എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കണം'
- കടം കൊടുത്ത പണം തിരികെ ചോദിച്ചു; സഹപ്രവർത്തകയെ കുത്തിക്കൊന്നു
- കേരളാ സ്റ്റോറിയെ അനുകൂലിക്കുന്ന ഇസ്ലാമിക പണ്ഡിതന്റെ പ്രസംഗം വൈറൽ
- ബിജെപി സംസ്ഥാന അധ്യക്ഷന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തില്ല
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്