കർണ്ണാടകയിലുള്ള നിർമ്മലിന് ഒളിവു ജീവിതം ഒരുക്കുന്നത് മുൻ മന്ത്രിയെന്ന് നിക്ഷേപകർ; കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്യാൻ തമിഴ്നാട് പൊലീസ് തിരുവനന്തപുരത്ത് എത്തിയേക്കും; ചിട്ടിക്കമ്പിനി ഉടമ അറസ്റ്റൊഴിവാക്കാൻ മധുര കോടതിയെ സമീപിച്ചെന്നും റിപ്പോർട്ട്; പാറശ്ശാലയിലെ ചിട്ടിതട്ടിപ്പിൽ നിറയുന്നത് വർഷങ്ങളുടെ ഗൂഢാലോചന
അരുൺ ജയകുമാർ
തിരുവനന്തപുരം: 600 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ ചിട്ടികമ്പനി ഉടമ കെ നിർമ്മലൻ കോടതിയിൽ പാപ്പർ ഹർജി നൽകിയത് തനിക്ക് ആകെ 90 കോടി രൂപയുടെ സ്വത്ത് മാത്രമെ കൈവശമുള്ളുവെന്നാണ്. ചിട്ടി കമ്പനിയിൽ പണം നിക്ഷേപിച്ചിരുന്ന പലർക്കും നിക്ഷേപത്തിന്റെ പത്തിലൊന്ന് മാത്രമാണ് ബാങ്ക് പാസ് ബുക്കിൽ പിച്ച് നൽകിയതും. എന്നാൽ പണം വാങ്ങി പാസ് ബുക്കിൽ പതിച്ച് നൽകിയ പലരുടേയും പേരിൽ കമ്പിയുടെ ഔദ്യോഗിക രേഖകളിൽ അക്കൗണ്ട് പോലുമില്ലെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബാങ്കിലെ നിക്ഷേപമെന്ന് വിശ്വസിച്ച് പലരും പാസ് ബുക്ക് പതിച്ച് വാങ്ങി വീട്ടിലേക്ക് പോയെങ്കിലും ഒരു അക്കൗണ്ട് ആരുടേയും പേരിൽ ഇല്ലാ എന്നതാണ് വാസ്തവം. നിർമ്മലൻ കോടതിയിൽ പാപ്പർ സ്യൂട്ട് ഫയൽ ചെയ്ത ശേഷം കേസിൽ കക്ഷി ചേർന്നവരിൽ നിന്നുമാണ് ഈ വിവരം മനസ്സിലാക്കിയിട്ടുള്ളത്. കൃത്രിമ രേഖയിൽ ബാങ്ക് സീൽ നൽകി പറ്റിച്ച വകുപ്പ് കൂടി ഇയാൾക്കെതിരെ ചുമത്തപ്പെടുമെന്നാണ് നിയമ വിദഗ്ദർ പറയുന്നത്.
നിർമ്മലൻ കോടതിയിൽ പാപ്പർ ഹർജി നൽകിയതിനെ തുടർന്ന് വിവിധ നിക്ഷേപകർ ചേർന്നാണ് ആദ്യം പരാതി നൽകിയത്. അഡ്വക്കേറ്റ് ശാസ്തമംഗലം അജിത് മുഖേനയാണ് നിക്ഷേപകർ കേസ് ഫയൽ ചെയ്തത്. കേസ് ഫയൽ ചെയ്ത് ഒരാഴ്ചയാകുന്നതിന് മുൻപ് തന്നെ 250ൽപ്പരം ആളുകളാണ് തങ്ങൾ ഫയൽ ചെയ്ത കേസിൽ കക്ഷി ചേർന്നതെന്നും അഭിഭാഷകനായ അഫ്സൽ ഖാൻ പറയുന്നു. നിർമ്മലൻ കോടതിയിൽ ഫയൽ ചെയ്ത പാപ്പർ സ്യൂട്ടിൽ പണം തിരികെ നൽകാനുള്ളവരുടെ പേര് വിവരങ്ങൾ സൂചിപ്പിച്ചിരുന്നു. പണം അടച്ച് ബാങ്ക് പാസ് ബുക്ക് കൈയിലുണ്ടായിട്ടും തങ്ങളുടെ പേരുകൾ പട്ടികയിലില്ലാതെ വന്നതോടെയാണ് പണം ബാങ്കിൽ നിക്ഷേപമുണ്ടെന്ന് വിശ്വസിച്ചത് വെറുതേയായെന്ന് മനസ്സിലായത്. നിർമ്മലന്റെ സ്വത്തുക്കൾ ഭാഗിച്ച് നിക്ഷേപകരുടെ പണം തിരികെ നൽകുമ്പോഴും പട്ടികയിലില്ലാത്തതിനാൽ ഇവർക്ക് പണം ലഭിക്കില്ല.
ബാങ്ക് ഉടമയായ നിർമ്മൽ കോടതിയിൽ താൻ നിക്ഷേപകർക്ക് കൊടുത്തു തീർക്കുവാനുള്ള കടബാധ്യതകളുടെ വിവരങ്ങളും തന്റെപേരിലുള്ള സ്വത്ത് വഹകളും ആധാരവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും, നിക്ഷേപകർക്ക് ലഭിക്കുവാനുള്ള തുകകൾ ഇനി കോടതി മുഖാന്തരം നടപടി സ്വീകരിച്ചു വാങ്ങേണ്ടതാണെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. 14500 നിക്ഷേപകരിൽ വെറും 18 പേരുടെ പേരുകൾ മാത്രമാണ് പണം കൊടുത്ത് തീർക്കാനുള്ളതിൽ പറഞ്ഞിരിക്കുന്നത്. പിന്നീട് നിക്ഷേപകരുടെ പേര് വിവരങ്ങൾ കൂടുതലായി ലഭിച്ചുവെങ്കിലും പലരുടേയും പേരുകൾ ഒരു രേഖയിലുമില്ലായെന്ന് കണ്ടെത്തിയതോടെയാണ് പണം നേരത്തെ തന്നെ മാറ്റിയിരുന്നുവെന്ന് മനസ്സിലാക്കിയത്.
ഇതുവരെ 250ൽപരം പേർ കക്ഷി ചേർന്നതിൽ 40ൽ പരം ആളുകളുടെ പേരിൽ ബാങ്കിൽ ഒരു പണവും ഉള്ളതായി സൂചിപ്പിക്കുന്നില്ല. എന്നാൽ ഇവർക്ക് ബാങ്ക് പാസ് ബുക്കിൽ സീൽ ചെയ്ത് നൽകിയതിനാൽ ആ രേഖ തെളിവായി അവശേഷിക്കും. പതിനാലായിരത്തിൽപ്പരം നിക്ഷേപകരിൽ നിന്നുമായി 600 കോടി രൂപ തട്ടിച്ചാണ് നിർമ്മലൻ മുങ്ങിയത്. ഇതിൽ എത്രപേർക്കാണ് പാസ് ബുക്ക് പതിച്ച് നൽകിയ ശേഷം പണം നിർമ്മലൻ കൈക്കലാക്കിയതെന്ന് അന്വേഷിച്ച് വരികയാണെന്നും അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. 10 ലക്ഷം രൂപ വരെ നിക്ഷേപിച്ച പലർക്കും ഇൻകം ടാക്സിന്റെ പേര് പറഞ്ഞ് ഇയാൾ 1 ലക്ഷം രൂപവരെ മാത്രം പതിച്ച് നൽകിയ നിരവധി സംഭവങ്ങൾ മറുനാടൻ മലയാളി നേരത്തെ റിപ്പോർട് ചെയ്തിരുന്നു.
അതിനിടെ പണം തട്ടി മുങ്ങിയ നിർമ്മലൻ മധുര കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചുവെന്നാണ് വിവരം. ഇയാൾ കർണ്ണാടകിലെ ഒരു വിനോദ കേന്ദ്രത്തിലുണ്ടെന്നാണ് നാട്ടുകാരുടെ സംശയം. നിർമ്മൽ കൃഷ്ണ ഒളിവിലുള്ളത് കർണ്ണാടകയിലാണെന്നും സംരക്ഷണം ഒരുക്കുന്നത് മുൻ മന്ത്രിസഭയിലെ ഉന്നതനാണെന്നും നാട്ടുകാർ പറയുന്നു. തട്ടിപ്പിന് ഇരയായവരിൽ 80 ശതമാനവും മലയാളികളാണെങ്കിലും കേരള പൊലീസ് ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല. സംസ്ഥാനത്തെ പല ഇടത് വലത് നേതാ്കകൾക്കും ഇവിടെ നിക്ഷേപമുണ്ടായത് തന്നെയാണ് ഇതിന് കാരണമെന്നും സൂചനയുണ്ട്. എന്നാൽ തമിഴ്നാട് പൊലീസിനെകൊണ്ട് ഇത് അന്വേഷിപ്പിച്ച് കേരളത്തിലെ നേതാക്കളുടെ പേര് പുറത്ത്കൊണ്ട് വരാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. സംഭവം നടന്ന കന്യാകുമാരി ലോക്സഭാ മണ്ഡലത്തിൽ ബിജെപി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനാണ് എംപി. ഇവർക്ക് ഇപ്പോൾ തമിഴ്നാട് ഭരിക്കുന്ന എഐഡിഎംകെയുമായുള്ള അടുത്ത ബന്ധവും അന്വേഷണത്തിൽ പ്രിതഫലിപ്പിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. കേരളത്തിലെ മുന്മന്ത്രിയെ തമിഴ്നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.
തട്ടിപ്പ് കേസിൽ തമിഴ്നാട് പൊലീസിന്റെ ഇടപെടൽ ഭയന്ന് തന്നെയാണ് കേരളത്തിലെ മുൻ മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കൾ. മുന്നണി വ്യത്യാസമില്ലാതെ പല നേതാക്കളും ഇവിടെ പണം നിക്ഷേപിച്ചിരുന്നു. കോൺഗ്രസ് നേതാക്കൾ പണം പിൻവലിച്ചെങ്കിലും ജില്ലയിലെ പ്രമുഖ യുവ നേതാവിനും പാർട്ടി വിട്ട് ഒരു മുൻ എംഎൽഎയ്ക്കും കോടികൾ നഷ്ടമായിട്ടുണ്ട്.600 കോടി രൂപയോളം രൂപ നിക്ഷേപകരിൽ നിന്നും തട്ടിച്ചാണ് നിർമ്മൽ ചിറ്റ്സ് കമ്പനി മുതലാളി നിർമ്മലൻ മുങ്ങിയത്. കോടതിയിൽ പാപ്പർ സ്യൂട്ട് നൽകിയ നിർമ്മലൻ പറയുന്നതാകട്ടെ തനിക്ക് 90 കോടി രൂപയുടെ സ്വത്ത് മാത്രമെ കൈവശമുള്ളുവെന്നാണ്. അതായത്. ഈ പറഞ്ഞ 90 കോടി രൂപ നിക്ഷേപകർക്ക് കോടതി വഴി വീതിച്ച് നൽകേണ്ടി വരും അത് കഴിഞ്ഞാൽ പിന്നെ 500 രൂപയ്ക്ക് മുകളിൽ വിലയുള്ള ഒന്നും തന്നെ നിർമ്മലൻ മുതലാളിയുടെ കൈവശമില്ലെന്നാണ്. 500 കോടിയെന്നാണ് നിർമ്മലൻ പറയുന്നതെങ്കിലും യഥാർഥ തുക 1200 കോടിക്ക് മുകളിൽ വരുമെന്നാണ് രഹസ്യാന്വേഷണ സംഘച്ചിലെ ഒരു ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞത്.
നോട്ട് നിരോധനത്തിന് പിന്നാലെ ജില്ലയിൽ ഏഴോളം ബാങ്കുകൾ പൊട്ടിയപ്പോഴും നിർമ്മലന്റെ സ്ഥാപനത്തിൽ മാത്രം നിക്ഷേപങ്ങൾ കൂടി വരികയായിരുന്നു. 10 ലക്ഷം രൂപ നിക്ഷേപിച്ച പലർക്കും തങ്ങളുടെ ബാങ്ക് പാസ് ബുക്കിൽ രേഖപ്പെടുത്തി നൽകിയത് പക്ഷേ വെറും ഒരു ലക്ഷം രൂപ മാത്രമാണെന്നും കാരണം ചോദിച്ചപ്പോൾ പറഞ്ഞത് ഇൻകം ടാക്സ് പേയ്മെന്റിൽ നിന്നും രക്ഷപ്പെടാം എന്നുമാണ്.നിർമ്മലൻ ഇപ്പോൾ പറയുന്നത് 90 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ്. ബാധ്യത 600 കോടിയുടേയും. അപ്പോൾ ആറിലൊന്ന് തുക പേലും നിക്ഷേപകർക്ക് തിരിച്ച് കിട്ടില്ലെന്നും ഇനി കോടതി ഇടപെട്ട് നിർമ്മലന്റെ ബിനാമി സ്വത്തുൾപ്പടെ കണ്ടെത്തിയാൽ മാത്രമെ നിക്ഷേപകർക്ക് കൂടുതലായി എന്തെങ്കിലും പണം പ്രതീക്ഷിക്കേണ്ടതുള്ളുവെന്നാണ് അഭിഭാഷകൻ പറയുന്നത്. പാപ്പർ സ്യൂട്ടിൽ നിർമ്മലൻ പറയുന്നത് തന്റെ അച്ഛന്റെ കാലത്ത് നൽകിയ പല ലോണുകളും ഇപ്പോഴും തിരികെ ലഭിക്കാനുണ്ടെന്നും അങ്ങനെയാണ് കടം പെരുകി കമ്പനി നഷ്ടത്തിലായതെന്നുമാണ്.
കൃത്യമായി പലിശ നൽകിയിരുന്ന നിർമ്മലന്റെ സ്ഥാപനത്തിൽ പക്ഷേ നോട്ട് നിരോധനത്തിന് ശേഷം പലിശ ഉൾപ്പടെ മുടങ്ങിയതായാണ് സൂചന. കഴിഞ്ഞ മാർച്ചിൽ കമ്പനിയുടെ പേര് മാറ്റുകയും ചെയ്തിരുന്നു നിർമ്മൽ കൃഷ്ണ ബെനഫിറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരുന്ന കമ്പനി മാർച്ചോടെ നിർമ്മൽ കൃഷ്ണ നിധി ലിമിറ്റഡ് എന്ന പേരിൽ രജിസ്ട്രർ ചെയ്ത് എംഡിയായി മറ്റൊരാളെ നിയമിക്കുകയും പിന്നീട് നിർമ്മലൻ ഡയറക്ടറായി തുടരുകയുമായിരുന്നു. അതായത് ഇപ്പോൾ വെളിപ്പെടുത്തിയ സ്വത്തിൽ നിർമ്മലനെ കൂടാതെ കമ്പനിയിൽ വേറെ ആളുകളുടെ പേരിൽ ഷെയറുകൾ മാറ്റിയിട്ടുണ്ടൊ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
അതിനിടെ പാറശാലയിലെ നിർമൽ കൃഷ്ണ നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനത്തിന്റെ നിക്ഷേപതട്ടിപ്പിനെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതിനെക്കുറിച്ച് പുറത്ത് വന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. സ ാധാരണക്കാരായ നിരവധിയാളുകളുടെ പണമാണ് ഇത് മൂലം നഷ്ടപ്പെട്ടിരിക്കുന്നത്. ചിട്ടിയിലും നിക്ഷേപത്തിലുമായി 1000 കോടിയലധികം രൂപയുടെ തട്ടിപ്പുനടന്നുവെന്നാണ് പ്രാഥമിക നിഗമനം. കേരളത്തിലും, തമിഴ്നാട്ടിലും രണ്ട് സംസ്ഥാനങ്ങളിലുമായി വ്യാപിച്ച് കിടക്കുന്ന വലിയ തട്ടിപ്പായതിനാൽ രണ്ട് സംസ്ഥാനങ്ങളിലെ പൊലീസിന്റെ വെവ്വേറെയുള്ള അന്വേഷണത്തിന് പകരം കേന്ദ്ര ഏജൻസിയുടെ അന്വേഷണമാവും ഫലപ്രദമാവുക എന്നും രമേശ് ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നു. അതുകൊണ്ട് നിർമൽ കൃഷ്ണ തട്ടിപ്പിനെക്കുറിച്ച് സി ബി ഐ യെക്കൊണ്ട് അന്വേഷിപ്പിക്കാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്