അപ്പനെ വെട്ടി നുറുക്കിയിട്ടും കത്തിച്ചിട്ടും കലിയടങ്ങാതെ ടാബിൽ പകർത്തി സൂക്ഷിച്ചെന്ന് കൊലയാളിയുടെ മൊഴി; ഷെറിന്റെ കാമുകിമാരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും: അമേരിക്കൻ മലയാളി വധ അന്വേഷണം തുടരുന്നു..
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പിതാവിനോടുള്ള കടുത്ത വിരോധത്തെ തുടർന്നാണ് അമേരിക്കൻ മലയാളിയായ ജോയി വി ജോണിനെ മകൻ ഷെറിൻ വെടിവച്ച് കൊലപ്പെടുത്തിയതും മനസാക്ഷിയെ മരവിപ്പിക്കുന്ന വിധത്തിൽ വെട്ടിനുറുക്കി കത്തിച്ച് ശരീരഭാഗങ്ങൾ പലയിടത്തായി വലിച്ചെറിഞ്ഞതും. ചെറുപ്പം മുതലേ പിതാവിൽ നിന്നും നേരിട്ട അവഗണനയ്ക്കുള്ള പ്രതികാരമാണ് കൊലപാതകമെന്ന് ഷെറിൽ യാതൊരു കൂസലുമില്ലാതെ പൊലീസിനോട് പറഞ്ഞിരുന്നു. അതിക്രൂരമായി പിതാവിനെ കൊലപ്പെടുത്തിയ ഷെറിൻ കൊലപാതകത്തിന് ശേഷവും കലിയടങ്ങാതെ പിതാവിന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങൾ കണ്ട് ആനന്ദിച്ചു.
പിതാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രങ്ങളെല്ലാം ടാബിൽ പകർത്തിയാണ് ക്രൂരതനായ കുറ്റവാളി ആസ്വദിച്ചത്. കാറിനുള്ളിൽ വച്ചാണ് ഷെറിൻ അച്ഛനു നേരേ നിറയൊഴിച്ചത്. തുടർന്ന് മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചതും ശരീരം വെട്ടിമുറിച്ചതും ശരീരഭാഗങ്ങൾ പലയിടത്തായി ഉപേക്ഷിച്ചതും ടാബിൽ പകർത്തിയതായി ചോദ്യംചെയ്യലിൽ ഷെറിൻ സമ്മതിച്ചു. ഐടി വിദഗ്ധനായ ഷെറിൻ ടാബിൽ അതിസമർഥമായി ഒളിപ്പിച്ചിരിക്കുന്ന ദൃശ്യങ്ങൾ കണ്ടെടുക്കാൻ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. തുടർന്ന് സൈബർ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ്.
അമേരിക്കയിൽ നിന്നു തിരിച്ചെത്തിയ ശേഷം ഇയാൾ കൂടുതൽ കാലം തങ്ങിയത് ബംഗളുരുവിലാണ്. അക്കാലത്തെക്കുറിച്ചും സുഹൃത്തുക്കളെപ്പറ്റിയും അന്വേഷിക്കാൻ എസ്.ഐയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഇന്നലെ അവിടേക്കു തിരിച്ചു. ബംഗളുരുവിൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്നും ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നോ എന്നും അന്വേഷിക്കും. ബംഗളുരുവിൽ താമസിച്ചിരുന്ന വിലാസത്തിലാണ് പാസ്പോർട്ടെന്നാണ് ഷെറിൻ പൊലീസിനോടു പറഞ്ഞത്. അതു കണ്ടെടുക്കാൻ വേണ്ടിക്കൂടിയാണ് പൊലീസിന്റെ ബംഗളുരു യാത്ര.
അതേസമയം ഷെറിന് ഒന്നിലേറെ കാമുകിമാരുണ്ടെന്നാണ് അറിയുന്നത്. ബാംഗ്ലൂരിലുള്ള ഒരു കാമുകിയിൽ നിന്നും മൊഴിയെടുക്കാൻ പൊലീസ് ഇതോടെ ഒരുങ്ങുകയാണ്. ഷെറിനു കൂടുതൽ പെൺസുഹൃത്തുക്കൾ ഉണ്ടോ എന്നും അന്വേഷിക്കുന്നു. നാളെ വൈകിട്ടു നാലിന് കസ്റ്റഡി കാലാവധി തീരുമെന്നതിനാൽ ഷെറിനെ ബംഗളുരുവിലേക്കു കൊണ്ടുപോയിട്ടില്ല. നാട്ടിൽ കാര്യമായി കൂട്ടുകാരില്ലാത്ത ഷെറിന് അവിടെ ഗേൾഫ്രണ്ടും കുറെ കൂട്ടുകാരുമുള്ളതായി ചോദ്യംചെയ്യലിൽ വിവരം ലഭിച്ചിട്ടുണ്ട്. ഗേൾഫ്രണ്ടിനെ ഇയാൾ വിളിക്കുകയും ചുറ്റിക്കറങ്ങുകയും ചെയ്യാറുണ്ടെന്നാണ് വിവരം.
ബെംഗളൂരുവിൽ ഷെറിൻ നയിച്ചിരുന്ന ആർഭാടജീവിതത്തിന്റെ പുതിയ വിവരങ്ങൾ പൊലീസിനെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. യാത്ര മുന്തിയ ആഡംബര കാറുകളിലോ വിമാനത്തിലോ മാത്രം. താമസം സ്റ്റാർ ഹോട്ടലുകളിൽ. കൂട്ടുകാരൊത്ത് ഹോട്ടലുകളിൽ കയറിയിറങ്ങുമ്പോൾ പൊടിച്ചിരുന്നത് പതിനായിരങ്ങൾ. ഈ സാഹചര്യത്തിലാണ് കൂടുതൽ വിവരങ്ങളും തെളിവുകളും തേടി പൊലീസ് ബെംഗളൂരുവിന് പോകാൻ തീരുമാനിച്ചത്.
ഒ.സിഐ(ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ) കാർഡ്, പാസ്പോർട്ട് എന്നിവ കണ്ടെടുക്കാൻ പൊലീസ് ഷെറിനെയും കൂട്ടി ബെംഗളൂരുവിന് പോകാനിരിക്കുകയായിരുന്നു. ഇവ ഇല്ലെന്ന ഷെറിന്റെ ഒടുവിലത്തെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഷെറിനെയും കൂട്ടിയുള്ള ബെംഗളൂരു യാത്ര ഉപേക്ഷിച്ചു.
ഷെറിൻ മുമ്പ് താമസിച്ച കോട്ടയത്തെ വിവിധ ഹോട്ടലുകളിലും മൃതദേഹം വലിച്ചെറിഞ്ഞ സ്ഥലങ്ങളിലുമെത്തി വീണ്ടും തെളിവെടുപ്പ് നടത്തിയിരുന്നു. കോടതിയുടെ നിർദേശമനുസരിച്ച് ആശുപത്രിയിലെത്തിച്ച് പരിശോധനയും നടത്തി. നിശ്ചിത സമയത്ത് പഴുതുകളില്ലാത്ത കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. കുറ്റപത്രത്തിന്റെ പകർപ്പിനു വേണ്ടി കോടതിയിൽ നൂറുകണക്കിന് അപേക്ഷകളാണു ലഭിച്ചിരിക്കുന്നത്.
ഷെറിൻ കൊടുംകുറ്റവാളിയെന്ന് അമേരിക്കൻ പൊലീസും വ്യക്തമാക്കിയിരുന്നു. ഇയാൾക്കായി അമേരിക്കൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അമേരിക്കൻ പൗരത്വമുള്ള ഷെറിൻ മോഷണക്കേസിലും ചെക്ക് കേസുകളിലും പിടിക്കപ്പെട്ടതോടെ രണ്ടു വർഷം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നതായും ജയിൽ മോചിതനായ ഇയാൾ വീണ്ടും ചെക്ക് കേസുകളിൽ ഉൾപ്പെടുകയും പിടിക്കപ്പെടുമെന്ന് മനസിലായതോടെ അടിയന്തര വിസയിൽ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നുവെന്നും അമേരിക്കൻ കോൺസുലേറ്റ് കേരള പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയിലെ അമേരിക്കൻ കോൺസുലേറ്റ് വൈസ് കോൺസൽ പീറ്റർ ജോൺ തെയ്സ്, അസിസ്റ്റന്റ് സ്വപ്ന ജോൺ എന്നിവർ ചെങ്ങന്നൂരിലെത്തി ഷെറിനെ ചോദ്യം ചെയ്തിരുന്നു.
സമ്പന്നരായവരുടെ ചെക്കുകൾ കൈക്കലാക്കി തുകയും വ്യാജഒപ്പം ചേർത്ത് വൻതുക തട്ടിയെടുക്കുകയാണ് ഇയാളുടെ സ്റ്റൈൽ. ഇതിന് ഷെറിന് അവിടത്തെ കൊള്ളസംഘത്തിന്റെ സഹായവും ലഭിച്ചിരുന്നു. കൂടാതെ മോഷണവും ഇയാളുടെ തൊഴിലാണ്. മോഷ്ടിച്ച കാറിൽ യാത്രചെയ്യവേ ഇയാളെ അമേരിക്കൻ പൊലീസ് പിടികൂടിയിട്ടുണ്ട്. ജോയിക്കും മാതാവ് മറിയാമ്മയ്ക്കും സഹോദരങ്ങൾക്കും ഷെറിൻ തലവേദന തന്നെയായിരുന്നു. ക്രിമിനൽ സ്വഭാവമുള്ള ഷെറിൻ എന്തും ചെയ്യുമെന്നാണ് മറിയാമ്മ പൊലീസിനോട് പറഞ്ഞത്. പിതാവിനെ കൊല്ലുമെന്ന് ഇയാൾ പലതവണ പറഞ്ഞിരുന്നതായും മകനെ പേടിച്ചാണ് പിസ്റ്റൽ കൊണ്ടു നടന്നിരുന്നതെന്നുമാണ് അറിയുന്നത്.
ഉറങ്ങുമ്പോൾ പോലും തലയിണയുടെ അടിയിൽ ജോയി പിസ്റ്റൽ സൂക്ഷിച്ചിരുന്നു. ഒരു വിരലിന്റെ മാത്രം വലുപ്പമുള്ള പിസ്റ്റൽ ആയിരുന്നു അത്. ഷെറിനെതിരെ അമേരിക്കൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ ഇളയ സഹോദരൻ ഡോ. സെറിലിന് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയായി. പലപ്രാവശ്യം ഇയാളെ പൊലീസ് പിടികൂടിയിരുന്നു. പേരിലും ആകൃതിയിലും സാമ്യമായതിനാൽ ഇയാൾക്ക് പൊലീസ് സ്റ്റേഷനുകളിൽ കഴിയേണ്ടതായും വന്നിട്ടുണ്ട്. മിക്കപ്പോഴും പിതാവ് ജോയി സ്റ്റേഷനിലെത്തിയാണ് ഷെറിലിനെ തിരികെ കൊണ്ടുവന്നിരുന്നത്. ഇത് സ്ഥിരമായതോടെയാണ് ഡോ.ഷെറിൽ പേര് മാറ്റി ഡോ.ഡേവിഡ് എന്നാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍