റാന്നിയിലെ വയോധികദമ്പതികളെ കൊലപ്പെടുത്തിയത് നാട്ടുകാരൻ തന്നെയെന്ന് സംശയം; വീട്ടിലുണ്ടായിരുന്ന തോക്കു മുക്കിയും കൊലപാതകം ആത്മഹത്യയെന്ന് വരുത്തിതീർത്തെന്ന് ആക്ഷേപം; തെളിവു നശിപ്പിക്കാൻ ശ്രമിച്ച സി.ഐയ്ക്കെതിരേ നടപടിയില്ല
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: റാന്നിയെ നടുക്കിയ വയോധികദമ്പതികളുടെ കൊലപാതകം അട്ടിമറിക്കാൻ ലോക്കൽ പൊലീസ് ശ്രമിച്ചതിന്റെ കഥകൾ പുറത്തുവരുന്നു. നാട്ടുകാരനായ, കാണാമറയത്തുള്ള പ്രതിയെ രക്ഷിക്കാൻ പൊലീസ് കള്ളക്കഥ മെനഞ്ഞുവെന്നു സൂചനകൾ. കഥകൾ ഓരോന്നായി പൊളിയുമ്പോഴും പിടിച്ചുനിൽക്കാൻ പുതിയ കഥ മെനഞ്ഞ് പൊലീസ് കൂടുതൽ പുലിവാലു പിടിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും വരുന്നതിനുമുൻപ് മരണം ആത്മഹത്യയാക്കി മുദ്രകുത്തുകയും സംഭവ സ്ഥലത്തുനിന്നു കിട്ടിയ തോക്ക് മുക്കുകയും ചെയ്ത റാന്നി സി.ഐക്കെതിരേ അന്വേഷണം നടത്താതെ പൊലീസ് ഉന്നതർ ഒത്തുകളിക്കുന്നു. ഈ കേസിൽ സി.ഐ ആരെയോ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇതുവരെ നടന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
ഇട്ടിയപ്പാറ ചുഴുകുന്നേൽ ജോർജ് ജോൺ(75), ഭാര്യ കുഞ്ഞമ്മ ജോർജ്(72) എന്നിവരുടെ ജീർണിച്ച മൃതദേഹങ്ങൾ ഡിസംബർ 16നു രാത്രി ഏഴരയോടെയാണു വീട്ടിനുള്ളിൽ കണ്ടെത്തിയത്. ആദ്യം മരണം ആത്മഹത്യയാക്കിയ പൊലീസ് ബന്ധുക്കൾ പ്രശ്നമുണ്ടാക്കിയതോടെ അതു തിരുത്തി.
ഉത്തർപ്രദേശ് സ്വദേശി ഫക്രുദീനാണ് (52) കൊല നടത്തിയതെന്ന് ഉറപ്പിച്ച സിഐ ടി. രാജപ്പൻ റാവുത്തർ അവിടെയെത്തി അയാളെ അറസ്റ്റ് ചെയ്ത് നാട്ടിൽ കൊണ്ടു വന്നു. സംഭവസ്ഥലത്തുനിന്നു കണ്ടെടുത്ത തോക്ക് മഹസറിൽ ഉൾക്കൊള്ളിക്കാതിരിക്കുകയും കൊലപാതകം ആത്മഹത്യയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പേരിൽ സി.ഐ രാജപ്പൻ റാവുത്തറെ എസ്പി അന്വേഷണത്തിൽ നിന്നു മാറ്റിനിർത്തി. കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയ പ്രതി ഫക്രുദീൻ കൊലപാതകക്കുറ്റം പൂർണമായി നിഷേധിച്ചതോടെ പുതിയ കഥമെനയാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ഇതുവരെ സംഭവിച്ചത് ഇത്രയുമാണ്. എന്നാൽ ഇതിനിടയിൽ ഇണങ്ങാതെ പോയ ചില കണ്ണികൾ തേടി മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് നാട്ടുകാരിൽ ആരോ ആണ് കൊലനടത്തിയത് എന്നുള്ള നിഗമനത്തിൽ എത്തിച്ചേർന്നത്. ഒപ്പം കേസ് അട്ടിമറിക്കാൻ സി.ഐ രാജപ്പൻ കൂട്ടു നിന്നുവെന്ന സംശയം ഉയർന്നിരിക്കുന്നതും.
പ്രധാനമായും നാലു ചോദ്യമാണ് ഇവിടെ ഉയരുന്നത്.
1. പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും വരുന്നതിനുമുൻപ് മരണം ആത്മഹത്യയാണെന്നു മാദ്ധ്യമങ്ങളെ തിരക്കിട്ട് അറിയിച്ചത് എന്തിന്?
ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം ഭർത്താവ് കഴുത്തിൽ മുറിവുണ്ടാക്കി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസ് ആദ്യം നൽകിയ വിശദീകരണം.
2. കൊലപാതകം നടന്ന വീട്ടിൽനിന്നും കണ്ടെത്തിയ തോക്ക് എന്തുകൊണ്ട് സി.ഐ മഹസറിൽ എഴുതിയില്ല.
3. ദമ്പതികൾ മരിച്ച സംഭവം അറിഞ്ഞതിന്റെ പിറ്റേന്നു പോലും പൊലീസ് നായയുടെ സേവനം ഉപയോഗപ്പെടുത്താതിരുന്നത് വലിയ വീഴ്ചയായാണു കാണുന്നത്. ദിവസങ്ങൾക്കുശേഷം മാത്രമാണു വിരലടയാള വിദഗ്ധരെ തെളിവെടുപ്പിനെത്തിച്ചത്.
4. ഫക്രുദീനെ പിടിക്കുന്നതിനു മുൻപുതന്നെ അയാളാണ് പ്രതിയെന്നു മാദ്ധ്യമങ്ങളിലൂടെ സി.ഐ വാർത്തയാക്കി നൽകിയത് എന്തിന്?
ഉത്തർപ്രദേശിൽ ഫക്രുദീൻ പിടിയിലായതിനു പിന്നാലെ അയാൾ പിടിയിലായെന്നും കുറ്റം സമ്മതിച്ചുവെന്നും സി.ഐ രണ്ടു പ്രമുഖ ദിനപത്രങ്ങളിലൂടെ വാർത്ത നൽകി. തുടർന്നുള്ള ദിവസങ്ങളിൽ പൊടിപ്പും തൊങ്ങലും വച്ചുള്ള കഥകൾ മാദ്ധ്യമങ്ങൾ പടച്ചുവിട്ടു.
ഈ മൂന്നു ചോദ്യങ്ങളുടെ ഉത്തരങ്ങളിലും സി.ഐയ്ക്കുണ്ടായ വീഴ്ച (അതോ ആസൂത്രിതമായി ചെയ്തതോ?) വ്യക്തമാണ്. അങ്ങനെയുള്ള സി.ഐയെ മാറ്റിനിർത്തി അയാളെ വിശദമായി ചോദ്യം ചെയ്യുകയാണ് വേണ്ടത്.
നിലവിൽ തിരുവല്ലാ ഡിവൈ.എസ്പി തമ്പി എസ്. ദുർഗാദത്ത്, മല്ലപ്പള്ളി സി.ഐ ബിനു വർഗീസ്, പന്തളം എസ്.ഐ ബി. വിനോദ്കുമാർ എന്നിവർക്കാണ് ചോദ്യം ചെയ്യലിന്റെയും അന്വേഷണത്തിന്റെയും ചുമതല. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ പ്രതി കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ, മറിച്ചുള്ള റിപ്പോർട്ടാണ് പൊലീസ് മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
പിന്നെ പുതിയ കഥ മെനഞ്ഞു. ഉത്തർപ്രദേശുകാരായ രണ്ടുപേർ കൂടി ഫക്രുദിനോടൊപ്പം ചുഴുകുന്നിൽ എത്തിയിരുന്നെന്നും അവരാണു ദമ്പതികളെ കൊന്നതെന്നുമാണ് ഇപ്പോൾ പറയുന്നത്. പ്രതി ഫക്രുദീന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു. ദമ്പതികളെ കൊല്ലുന്നതു കണ്ട് തടയാൻ ശ്രമിച്ചപ്പോൾ കൂട്ടുപ്രതികൾ തന്നെ പുറത്തേക്കു തള്ളിയിട്ടെന്നു ഫക്രുദീൻ ചോദ്യം ചെയ്യലിൽ പറഞ്ഞതെന്നാണു പൊലീസ് അറിയിച്ചത്. ഇക്കാര്യം പൂർണമായും വിശ്വസിക്കുന്നില്ലെന്നും ഫക്രുദീനെ പോളിഗ്രാഫ് പരിശോധനയ്ക്കു വിധേയനാക്കുമെന്നുമാണു പൊലീസ് നിലപാട്.
ഇവരുടെ വീട്ടിനുള്ളിൽ നിന്നും കാര്യമായി ഒന്നു മോഷണം പോയിട്ടില്ലെന്നായിരുന്നു പൊലീസ് ആദ്യം നൽകിയ വിശദീകരണം. ദമ്പതികളുടെ സംസ്കാരം കഴിഞ്ഞു രണ്ടു ദിവസത്തിനു ശേഷം ഇവരുടെ മകളുടെ സാന്നിധ്യത്തിൽ പൊലീസ് വീട്ടിനുള്ളിൽ പരിശോധന നടത്തിയിരുന്നു. വീടിന്റെ പല ഭാഗങ്ങളിലായി സൂക്ഷിച്ചിരുന്ന 18,500 രൂപ, കുഞ്ഞമ്മ ഉപയോഗിച്ചിരുന്ന സ്വർണാഭരണങ്ങൾ എന്നിവ നഷ്ടപ്പെടാതെ കണ്ടെത്തിയിരുന്നു. എന്നാൽ, ഒരു മാല കാണാനില്ലെന്ന് മകൾ വാർത്താസമ്മേളനത്തിൽ പരാതിപ്പെട്ടിരുന്നു.
ദമ്പതികളുടെ മരണം ആത്മഹത്യയല്ലെന്നു വീട്ടുകാരും നാട്ടുകാരും ഒരുപോലെ വിശ്വസിക്കുകയും പൊലീസ് ഏറെക്കുറെ പ്രതിക്കൂട്ടിലാകുകയും ചെയ്ത സാഹചര്യത്തിലാണു പ്രതിയെ പിടിക്കാൻ പൊലീസ് ഉത്തർപ്രദേശിലേക്കു പോയത്. മൂന്നു വർഷം മുമ്പ് ദമ്പതികളുടെ ഔട്ട്ഹൗസിൽ താമസിച്ചിരുന്ന ഫക്രുദീനെ അജ്മീർ പൊലീസിന്റെ സഹായത്തോടെ റാന്നി പൊലീസ് പിടികൂടി നാട്ടിലെത്തിച്ചു. കോടതി റിമാൻഡ് ചെയ്ത പ്രതിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ നൽകിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍