മറുനാടൻ വാർത്ത വഴി സോഷ്യൽ മീഡിയയെ ഞെട്ടിച്ച ആ മഹാദുരന്തത്തിന് ഒരു വർഷം; ഡോ. ഷാനവാസിന്റെ പകരക്കാരനായി വന്നയാൾ പീഡനക്കേസിൽ അകത്തായി; പാവങ്ങളുടെ ഡോക്ടർ മരിച്ചത് എങ്ങനെയാണെന്ന സംശയം ലോകർക്ക് എന്നെങ്കിലും തീരുമോ?
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: മൂന്ന് വർഷം മുമ്പാണ് നിലമ്പൂരിലെ ആദിവാസി മേഖലയിൽ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഒരു യുവ ഡോക്ടറെ കുറിച്ചുള്ള വാർത്ത മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചത്. ആ യുവഡോക്ടറുടെ പേര് ഡോ. ഷാനവാസ് എന്നായിരുന്നു. സർക്കാറിന്റെ പോലും അവഗണനയ്ക്ക് ഇരയായി കഴിഞ്ഞിരുന്ന ആദിവാസികൾക്ക് ഭക്ഷണവും മരുന്നു എത്തിക്കുന്നതിൽ മുന്നിലായിരുന്നു ഈ സംഘം. മറുനാടൻ വാർത്തയ്ക്ക് പിന്നാേെല ഡോ. ഷാനവാസ് സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായി. പിന്നീട് ആതുര സേവന രംഗത്തു സജീവമായിരുന്ന ഷാനവാസിന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായി. ഒടുവിൽ കഴിഞ്ഞവർഷം അതിരാവിലെ മറുനാടൻ മലയാളിയൂടെ തന്നെ ഒരു ദുരന്തവാർത്ത ലോകം അറിഞ്ഞു. ഡോ. ഷാനവാസ് അന്തരിച്ചു എന്നതായിരുന്നു ഈ വാർത്ത.
ഷാനവാസിന്റെ മരണവുമായി ബന്ധപ്പെട്ട് ചില കോണുകളിൽ നിന്നും സംശയങ്ങൾ ഉയർത്തുന്നവർ ഇപ്പോഴുമൂണ്ട്. മരണത്തിൽ നിഗൂഢതയുണ്ടെന്ന് ആരോപിച്ച് ചിലർ രംഗത്തുണ്ട്. ഒരു വർഷം പിന്നിടുമ്പോൾ ഡോ. ഷാനവാസ് തുടങ്ങിവച്ച ആതുരസേവന പ്രസ്ഥാനമായ ആത്മയും വിവാദങ്ങൾക്കിടയിലാണ്. ഷാനവാസിന് പകരക്കാരനായി എത്തിയ അദ്ദേഹത്തിന്റെ സുഹൃത്ത് അനീഷ് എന്ന യുവാവ് പീഡന കേസിൽ അറസ്റ്റിലായത് വരെയെത്തി കാര്യങ്ങൾ. ഇതോടെ ഒരു വർഷം പിന്നിടുമ്പോവും ഷാനവാസിന്റെ മരണത്തിൽ ദുരൂഹതയെന്ന വാദമുയർത്തി മറ്റൊരു വിഭാഗവും രംഗത്തുണ്ട്.
ഷാനവാസിന്റെ മരണം ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുണ്ടായിരുന്നു. എങ്കിലും മരണത്തിൽ ദുരൂഹത രേഖപ്പെടുത്തുന്നവർ നിരവധിയാണ്. അദ്ദേഹത്തിന്റെ സേവന പ്രസ്ഥാനമായ ആത്മ ഇപ്പോഴും വിവാദത്തിന്റെ നടുക്കാണ്. ഷാനവാസിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു ഗൾഫിൽ നിന്നും പണം ഒഴുകുന്നുണ്ട്. ലക്ഷണക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന സംഘടയെ നയിക്കുന്ന ആൾ തന്നെ പീഡന കേസിൽ അറസ്റ്റിലായതോടെ സംശയങ്ങൾ നിരവധിയാണ് ഉയരുന്നത്. അനീഷാണ് ഷാനവാസിന്റെ മരണവേളയിലും അദ്ദേഹത്തിനൊപ്പം കാറിൽ ഉണ്ടായിരുന്നത്.
യുഎഇയിൽ നിന്നും ലക്ഷക്കണക്കിന് രൂപ ആത്മയ്ക്ക് വേണ്ടി ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. യു.എ.ഇയിൽ ചേർന്ന മലയാളികളുടെ അനുശോചനയോഗത്തിനുശേഷം നടന്ന കണക്കെടുപ്പിലാണ് അവിടെനിന്നു മാത്രം അദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു പ്രതിമാസം വൻതുക അയച്ചിരുന്നതായി കണ്ടെത്തിയത്. ഒട്ടേറെപ്പേർ മാസവരുമാനത്തിൽനിന്നു നിശ്ചിത തുക ഷാനവാസിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി മാറ്റിവച്ചിരുന്നു. ഇക്കാര്യത്തിൽ യു.എ.ഇയിലെ മലയാളികളുടെ ഒറ്റക്കെട്ടായ സഹായമുണ്ടായിരുന്നു. ഷാനവാസിന്റെ മരണശേഷം ദുബായിൽ ലിയോ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന അനുശോചനയോഗത്തിൽ പങ്കെടുത്ത എഴുപതോളം മലയാളികൾ ഈ സഹായം പിന്നീടു ജീവകാരുണ്യപ്രവർത്തനം ഏറ്റെടുത്ത അനീഷിനും സംഘത്തിനും നൽകാൻ തീരുമാനിച്ചു. ആദിവാസി മേഖലയിൽ പ്രവർത്തിച്ചിരുന്ന ഷാനവാസിന്റെ പ്രവർത്തനങ്ങൾ അറിഞ്ഞതു കൊണ്ട് അദ്ദേഹത്തിന് നൽകിയ ചെറിയ സഹായമായിരുന്നു ഇത്.
ഇങ്ങനെ അദ്ദേഹത്തിന് സഹായം നൽകിയ സംഘങ്ങൾ ഇപ്പോഴും ഷാനവാസിന്റെ മരണത്തിൽ സംശയം രേഖപ്പെടുത്തുന്നു. ഷാനവാസിന്റെ മരണത്തിൽ ദൂരുഹതയാരോപിച്ച് കേസന്വേഷണത്തിനും നിയമസഹായത്തിനുമായി മറ്റൊരുസംഘവും യോഗം ചേർന്നിട്ടുണ്ട്. എന്നാൽ, ജീവകാരുണ്യവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഷാനവാസിന്റെ മരണത്തിൽ ദുരൂഹത ആരോപിക്കാൻ കാരണമമെന്നാണ് ഷാനവാസിന്റെ സുഹൃത്തുക്കൾ പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അടക്കം ഷാനവാസിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നത് വ്യക്തമാണെന്നും ഇവർ പറയുന്നു.
ഗൾഫ് രാജ്യങ്ങളിൽ നിന്നും വൻതോതിൽ സഹായം ഷാനവാസിന്റെ സുഹൃത്തുക്കൾക്ക് ലഭിച്ചിട്ടുണ്ട്. ഷാനവാസിന്റെ പേര് ഉപയോഗിച്ച് തന്നെയാണ് അനീഷും കൂട്ടരും സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ട് സ്വരൂപിച്ചതും. ആദിവാസിമേഖലയിൽ ദുരിതം അനുഭവിക്കുന്നവർക്കു സഹായമാവശ്യപ്പെട്ടു ഫേസ്ബുക്കിൽ ഫോട്ടോ സഹിതമാണു ഷാനവാസ് സഹായം തേടിയിരുന്നത്. പണമയയ്ക്കാനുള്ള അക്കൗണ്ട് നമ്പറും നൽകിയിരുന്നു. ഇതിനുപുറമേ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുകയും പ്രവാസികളോടു സഹായമഭ്യർഥിക്കുകയും ചെയ്തു. യു.എ.ഇയിലെത്തിയ ഷാനവാസ് അവിടുത്തെ ഒരു റേഡിയോ പരിപാടിയിൽ പങ്കെടുത്ത് തന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ, ഷാനവാസ് ഉണ്ടായിരുന്ന വേളയിൽ നേരാംവഴിയിൽ പോയ പ്രവർത്തനങ്ങൾ ഇപ്പോൾ പാളം തെറ്റിയോ എന്ന സംശമാണ് പലരും പ്രകടിപ്പിക്കുന്നത്.
ഷാനവാനാസിന്റെ മരണസമയം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷിനെ പീഡനക്കേസിൽ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തതോടെ ഈ ആരോപണം ശക്തമായി. ഷാനവാസിന്റെ സംഘടനയുടെ പേരുപയോഗിച്ചാണ് അനീഷ് പീഡനത്തിനിരയായ സ്ത്രീയുമായി അടുപ്പം സ്ഥാപിച്ചതെന്ന് കാര്യവും വ്യക്തമായിരുന്നു. ആത്മയുടെ പേര് പറഞ്ഞായിരുന്നു അനീഷുമായി അടുത്തതെന്ന് പീഡനത്തിന് ഇരയായി യുവതി മറുനാടനോടും പറഞ്ഞിരുന്നു.
എൻജിനീയറിങ് ബിരുദദാരിയായ യുവതിയെ അനീഷ് കോഴിക്കോട്ട് കണ്ടുമുട്ടുകയും തുടർന്ന് വിവാഹവാഗ്ദാനം നടത്തി പീഡിപ്പിക്കുകയും ചെയ്തെന്നാണു പരാതി. എം.ബി.എ. ബിരുദധാരിയായ അനീഷ് മലപ്പുറത്തെ ഒരു ധനികകുടുംബാംഗമാണ്. ഇതു മറച്ചുവച്ച് കടുത്തസാമ്പത്തികബാധ്യതയുള്ളതായി യുവതിയെ തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് ഇയാളുടെ നിർദ്ദേശപ്രകാരം യുവതി സന്ദർശന വിസയിൽ ദുബായിലെത്തി ജോലി ചെയ്ുകയയായിരുന്നത്രേ. പിന്നീട് അനീഷിനു വിസ അയച്ചുകൊടുത്തെങ്കിലും സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ഇയാൾ മറ്റൊരു വിസയിൽ സൗദിയിലേക്കു കടക്കുകയും ചെയ്തു. ചതി തിരിച്ചറിഞ്ഞപ്പോഴാണ് യുവതി നാട്ടിലെത്തി പൊലീസിൽ പരാതി നൽകിയത്. ഈ സംഭവത്തോടെ ആത്മയും സംശയത്തിന്റെ നിഴലിലായി. സംഘടനയുടെ തലപ്പത്തു നിന്നും അനീഷ് മാറി നിൽക്കുകയാണ് ഇപ്പോൾ.
സർക്കാർ ഡോക്ടറായി മലപ്പുറം, പാലക്കാട് ജില്ലകളുടെ വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ടിച്ച ഡോക്ടർ ഷാനവാസിനെ വേറിട്ടു നിർത്തിയത് തന്റെ ആദിവാസികൾക്കിടയിലെ ചാരിറ്റി പ്രവർത്തനങ്ങളായിരുന്നു.കിലോമീറ്ററുകൾ താണ്ടി ഉൾവനത്തിലെ ആദിവാസി ഊരുകളിലെത്തി ഭക്ഷണവും വസ്ത്രവും ഒപ്പം സൗജന്യ ചികിത്സയും നൽകി ഷാനവാസിന്റെ നിസ്വാർത്ഥമായുള്ള പ്രവർത്തനങ്ങൾ ഏവരെയും അതിശയിപ്പിച്ചതാണ്. ഷാനവാസിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ ആദ്യമായി സമൂഹമധ്യത്തിലെത്തിച്ചത് മറുനാടൻ മലയാളിയായിരുന്നു. പിന്നീട് ഷാനവാസിന്റെ പ്രവർത്തിനങ്ങളിൽ ആകൃഷ്ടരായ നിരവധി പേർ പിന്തുണ നൽകുകയുണ്ടായി.
മരുന്ന് മാഫിയകളും അധികാരികളും തമ്മിലുള്ള കൂട്ടുകെട്ടിനെതിരെയും പാവങ്ങളെ ചൂഷണം ചെയ്യുന്ന മുരന്നു കമ്പനികൾക്കെതിരെയും ധീര നിലപാടെടുക്കാനും ഷാനവാസ് ജീവിതം മാറ്റി വെക്കുകയുണ്ടായി. ഇത് ഏറെ എതിർപ്പുകൾക്കും മറ്റു നടപടി നേരിടുന്നതിലേക്കും ഷാനവാസിനെ എത്തിച്ചു. എന്നാൽ ഡ്യൂട്ടിയിലെ വീഴ്ച ചൂണ്ടിക്കാട്ടിയ പരാതിന്മേൽ ഷാനവാസിനെ ആരോഗ്യ വകുപ്പ് മരണത്തിന് ദിവസങ്ങൾക്കു മുമ്പ് സ്ഥലം മാറ്റാൻ ഉത്തരവിടുകയായിരുന്നു.
എന്നാൽ ആരോഗ്യ വകുപ്പിന്റെ ഈ ഉത്തരവിൽ ദുരൂഹതയുണ്ടെന്നും ഉന്നതരെ കൂട്ടുപിടിച്ച് തന്നോട് പ്രതികാരം ചെയ്യുകയാണെന്നും ഷാനവാസ് മരിക്കുന്നതിന്റെ മണിക്കൂറുകൾക്കു മുമ്പ് ലേഖകനെ വിളിച്ചറിയിക്കുകയുണ്ടായി. ഷാനവാസിന്റെ മരണ ശേഷം ഈ ശബ്ദരേഖ മറുനാടൻ മലയാളി പുറത്തു വിട്ടിരുന്നു. സോഷ്യൽ മീഡിയ ഏറ്റവും അധികം ചർച്ചചെയ്യപ്പെട്ട മരണമായിരുന്നു ഷാനവാസ് പിസിയുടേത്. എന്നാൽ ഭക്ഷണാവശിഷ്ടം അന്നനാളത്തിൽ പ്രവേശിച്ച് സ്പോട്ട് ഡെത്ത് സംഭവിക്കുകയായിരുന്നെന്ന് മെഡിക്കൽ റിപ്പോർട്ടുകളെല്ലാം തന്നെ വ്യക്തമാക്കുകയുണ്ടായി. കേസ് അന്വേഷ ഉദ്യോഗസ്ഥരെല്ലാം ഇതുതന്നെ ആവർത്തിച്ചു. ഷാനവാസിന്റെ മരണത്തിനു തൊട്ടു പിന്നാലെ ഷാനവാസ് ജീവിതകാലത്ത് രൂപവൽകരിച്ച ആത്മട്രസ്റ്റ് അംഗങ്ങൾക്ക് ഏറെ എതിർപ്പുകൾ നേരിടേണ്ടി വന്നതും മരണത്തിലെ ദുരൂഹതകളുമായി ബന്ധപ്പെട്ടായിരുന്നു. എന്നാൽ ഷാനവാസിന്റെ പേരിലുള്ള തുടർ പ്രവർത്തനമായി ആത്മയെ അനേകമാളുകൾ കണ്ടു.
2016 ഫെബ്രുവരി 13ന് ഷാനവാസ് പി.സിയുടെ മരണത്തിന് ഒരു വർഷം തികയാനിരിക്കെ ആത്മയുടെ ട്രസ്റ്റി കൂടിയായ അനീഷ് എ.കെ.എസ്സിന്റെ അറസ്റ്റും റിമാൻഡും വലിയ ആഘാതമാണ് ആത്മാചാരിറ്റബിൾ ട്രസ്റ്റിനും ഷാനവാസിനെ സ്നേഹിക്കുന്നവർക്കും ഉണ്ടാക്കിയിട്ടുള്ളത്. അതേസമയം അനീഷിന്റെ സംഭവത്തിൽ ആത്മ ട്രസ്റ്റിന് യാതൊരു പങ്കുമില്ലെന്നും ഈ സംഭവം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം മാത്രമാണെന്നും ആത്മ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ജാഫർ കൊണ്ടോട്ടി മറുനാടനോടു പറഞ്ഞത്. കേസിനു പിന്നിൽ ഇപ്പോഴുള്ളത് ആത്മയോട് വൈരാഗ്യമുള്ളവരാണെന്നും ഇനി പരാതിക്കാരിക്ക് നീതി നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ കുറ്റവാളി ശിക്ഷിക്കപ്പെടണമെന്നും ജാഫർ വ്യക്തമാക്കി.
2015 ഫെബ്രുവരി 13ന് രാത്രിയിൽ അമിതമായി മദ്യപിച്ച ഷാനവാസ് സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും കാറിൽ വരുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. യാത്രക്കിടെ ഷാനവാസിനെ വിളിച്ചുണർത്തിയെങ്കിലും ഉണരാതായതോടെ സുഹൃത്തുക്കൾ ആശുപത്രിയിൽ കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. മദ്യപിച്ച് ഛർദിച്ചതിനാൽ വസ്ത്രം മുഷിഞ്ഞിരുന്നു. ആദ്യം വീട്ടിലെത്തി ശരീരം കഴുകിയ ശേഷം വസ്ത്രം ധരിപ്പിച്ച് എടവണ്ണ രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ ഷാനവാസിനെ അറിയുന്ന ഡോക്ടർമാർ ഉണ്ടെന്നതാണ് ഇവിടെ പ്രവേശിക്കാതെ എടവണ്ണയിൽ കൊണ്ടുപോയതെന്ന് കൂടെയാത്ര ചെയ്ത സുഹൃത്തുക്കൾ പറയുന്നു. ഷാനവാസ് അമിതമായി മദ്യപിച്ച വിവരം അറിയാതിരിക്കാനാണ് സുഹൃത്തുക്കൾ ഇതു ചെയ്തതെങ്കിലും ഈ സംഭവമാണ് ഇവർക്കു നേരെ സംശയത്തിന്റെ മുനകൾ ഉയർത്താൻ ഇടയാക്കിയത്.\
Stories you may Like
- ഇത് ഇന്ത്യൻ തീവണ്ടി ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മ
- സ്കൈയിലിങ്ങ് ഹീറോ റെമി ലൂസിഡിയുടെ ദുരന്തം ഞെട്ടിപ്പിക്കുമ്പോൾ
- കൃഷ്ണപ്പിള്ളയെ കടിച്ച പാമ്പ് ആര്! മരണത്തിന്റെ 75ാം വാർഷികത്തിലും വിടാതെ വിവാദം
- റഷ്യ ഒരു പുടിൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാവുമ്പോൾ!
- മണിക്കൂറുകൾ മുൻപ് വരെ ഹരികൃഷ്ണൻ സന്തോഷവാൻ; യുകെയിലും നാട്ടിലും ഞെട്ടലായി യുവാവിന്റെ മരണം
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്