ഓൺലൈൻ തട്ടിപ്പു പ്രതിക്ക് വ്യാജ മേൽവിലാസത്തിൽ ഉണ്ടായിരുന്നത് ഏഴു അക്കൗണ്ടുകൾ; തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ജംഷദ് അലിഖാൻ; തട്ടിപ്പ് നടത്തി കിട്ടുന്ന പണം ഇയാൾ പിൻവലിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് നൽകുന്നെന്നും മൊഴി; എൻഐഎയും വിവരങ്ങൾ ശേഖരിക്കുന്നു; തട്ടിപ്പിനിരയായ സ്ത്രീയുടെ എട്ടു ലക്ഷം തിരികെ കിട്ടില്ലെന്നുറപ്പായി
ആർ പീയൂഷ്
തിരുവനന്തപുരം: ഇന്റർനെറ്റ് കോളിലൂടെ ലോട്ടറി അടിച്ചെന്ന് വിശ്വസിച്ച് എട്ടു ലക്ഷം രൂപ നഷ്ട്ടപ്പെടുത്തിയ വീട്ടമ്മയ്ക്ക് ഇനി ആ തുക ലഭ്യമാകില്ലെന്നുറപ്പായി. അറസ്റ്റിലായ പ്രതിക്കും മുഖ്യ സൂത്രധാരനും തീവ്രവാദ ബന്ധം തെളിഞ്ഞതോടെ ഇനി എൻ.ഐ.എ അന്വേഷണം നടത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ഓൺ ലൈൻ തട്ടിപ്പ് നടത്തിയ കൊൽക്കത്ത സ്വദേശിയായ അമിത് ഭട്ടാചാർജിയെ കേരളാ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് പിന്നിൽ വൻ തട്ടിപ്പു ശൃംഖലയുണ്ടെന്നുള്ള വിവരം പൊലീസിനു ലഭിച്ചത്.
ചോദ്യം ചെയ്യലിൽ മുഖ്യസൂത്രധാരൻ ജംഷദ് അലിഖാൻ എന്നയാളാണ് പിന്നിലെന്ന് ഇയാൾ പറഞ്ഞു. ജംഷദാണു പണം പിൻവലിക്കുന്നത് എന്നാണ് അമിത് പൊലീസിനോടു പറഞ്ഞത്. തട്ടിപ്പുപണം ബാങ്കിലെത്തിയാൽ ഉടൻ പിൻവലിക്കും. അതിനാൽ പണം തന്റെ പക്കൽ ഇല്ലാ എന്നാണ് ഇയാൾ നൽകിയിരിക്കുന്ന വിവരം. തട്ടിപ്പ് നടത്തിയ പണം അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തതിനു ജംഷാദ് നൽകുന്നുവെന്നാണു ഇയാൾ പറഞ്ഞത്. ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ബംഗാളിലും ഒഡീഷയിലുമായി അമിത് ഭട്ടാചാർജിക്കുണ്ടായിരുന്നത് ഏഴ് അക്കൗണ്ടുകളാണ്്. വ്യാജ വിലാസത്തിലെടുത്ത ഈ അക്കൗണ്ടുകളിലേക്കാണു തട്ടിപ്പിലൂടെ കിട്ടിയ പണമെത്തിയിരുന്നത്. മുഖ്യസൂത്രധാരൻ ജംഷദ് അലിഖാനാണു ഇതിൽ വരുന്ന പണം പിൻവലിക്കുന്നത്്. അഞ്ചുതെങ്ങ് സ്വദേശിയായ സ്ത്രീയോട് ഒരു ലക്ഷം ഡോളർ സമ്മാനം ലഭിച്ചതായി ഫോൺ വഴി അറിയിക്കുകയും. തുക അക്കൗണ്ടിലേക്കു മാറ്റാനുള്ള പ്രോസസിങ് ചാർജിനും മറ്റുമെന്ന പേരിൽ 8.5 ലക്ഷം രൂപയാണ് ഇയാൾ കവർന്നത്. പല അക്കൗണ്ടുകളിലേക്കാണു തുക നിക്ഷേപിക്കാൻ ഇയാൾ നിർദ്ധേശിച്ചത്. സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ബംഗാളിലെ ഗ്രാമത്തിൽ ഉണ്ടെന്നു വ്യക്തമായത്.
ഇയാൾ ഉപയോഗിക്കുന്ന നമ്പരുകളെല്ലാം ബംഗാൾ ലൊക്കേഷനാണ് കാണിച്ചിരുന്നത്. അങ്ങനെയാണ് സൈബർ പൊലീസ് ബംഘാളിലേക്ക് തിരിച്ചത്.ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്നു സമാനമായ നിരവധി വഞ്ചനക്കേസുകൾ നടത്തിയതായി വ്യക്തമായി. ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലുള്ളയാളാണ് പിടിയിലായ അമിത് ഭട്ടാചാർജി. ഇതിനെ തുടർന്നാണ് എൻ.ഐ.എ ഇയാളെ ചോദ്യം ചെയ്യാനെത്തിയത്. നേരത്തേ തന്നെ ഇയാളും സംഘവും എൻഐഎ നിരീക്ഷണത്തിലായിരുന്നു. ഈ സംഘത്തിനു പിന്നിൽ വൻ തട്ടിപ്പു ശൃംഖലയുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. തീവ്രവാദ പ്രവർത്തനത്തിനു പണം നൽകുന്ന ഇവരെ എൻഐഎ മാസങ്ങളായി നിരീക്ഷിക്കുകയായിരുന്നു.അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തതിനു ജംഷാദ് ഈ പണം നൽകുന്നുവെന്നാണു ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഈ സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനാണ് എൻഐഎ സംഘം അമിത്തിനെ ചോദ്യംചെയ്യുന്നത്.
ഓൺലൈൻ തട്ടിപ്പിലൂടെ പണം കവർന്ന ഇതരസംസ്ഥാന കുറ്റവാളിയെ സൈബർ പൊലീസ് പിടികൂടിയത് ഒരാഴ്ച്ചത്തെ കഠിന പ്രയത്നത്തിനൊടുവിൽ. പ്രതിയുടെ അക്കൗണ്ട് നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിലെ വിവിധ ഗ്രാമങ്ങളിലുള്ള മേൽവിലാസങ്ങളാണ് ലഭിച്ചത്. ബഡ്ജ് ബഡ്ജ്, ബേട്ടാ നഗർ എന്നീ ഗ്രാമങ്ങളിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബി വിനോദും സംഘവും എത്തി അന്വേഷണം നടത്തിയപ്പോൾ അങ്ങനെയൊരു മേൽവിലാസവും ഇല്ലാ എന്ന വിവരമാണ് കിട്ടിയത്.
ഇത്ര ദൂരം താണ്ടി വന്നിട്ട് അങ്ങനെ വെറുതെ പോവില്ല എന്ന് ഉദ്യോഗസ്ഥർ ഒന്നടങ്കം തീരുമാനിച്ചു. ഇൻസ്പെക്ടർ വിനോദ് സൈബർ സെല്ലുമായി ബന്ധപ്പെട്ട് ഇയാൾ ബാങ്കുകളിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പരുകളുടെ വിവരങ്ങൾ ശേഖരിച്ചു. സിമ്മുകൾ ഉപയോഗ ശേഷം മാറ്റിയിടുന്നത് ഒരു മൊബൈലിൽ തന്നെയാണെന്ന് തെളിഞ്ഞു. തുടർന്ന് ആ മൊബൈലിന്റെ ഇ.എം.ഐ നമ്പർ വച്ച് പരിശോദന തുടങ്ങി. അതേ ഇ.എം.ഐ നമ്പർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൊബൈലിലേക്ക് ഒരു ബാങ്കിന്റെ എസ്.എം.എസ് വരുന്നത് സൈബർ സെൽ കണ്ടെത്തി. മുത്തൂറ്റ് ബാങ്കിന്റെ ഒരു ശാഖയിൽ നിന്നുമാണ് സന്ദേശമെന്ന വിവരം കിട്ടി.
തുടർന്ന് മൂത്തൂറ്റ് കോർപ്പറേറ്റ് ഓഫസുമായി ബന്ധപ്പെട്ട് സന്ദേശത്തിന്റെ വിവരം എടുത്തപ്പോഴാണ് പൈയ്കാ പാറ എന്ന ഗ്രാമത്തിലുള്ള അമിത് ഭട്ടാചാർജി എന്നയാളുടെ പേരിൽ വച്ചിരിക്കുന്ന ഗോൾഡ് ലോണിന്റെ സന്ദേശമാണ് അതെന്ന് അറിയുന്നത്. അവിടെ നിന്നും ലഭിച്ച മേൽവിലാസം അന്വേഷിച്ച് എത്തിയപ്പോഴാണ് കൊൽക്കത്തയിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള പൈയ്കാ പാറ എന്ന ഗ്രാമത്തിൽനിന്നും തട്ടിപ്പുകാരൻ അമിത് ഭട്ടാചാർജിയെ പിടികൂടിയത്.
Stories you may Like
- സിനിമയിലും ജീവിതത്തിലും ഒരുപോലെ വില്ലൻ! നടൻ മൻസൂർ അലിഖാന്റെ ജീവിത കഥ
- 'മാപ്പ് വലിയ തമാശ'; തൃഷയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് മൻസൂർ അലിഖാൻ
- കരുവന്നൂരിൽ നടന്നത് ചെങ്കൊടി തണലിലെ വൻ തട്ടിപ്പ്!
- പിണറായിക്ക് വെല്ലുവിളിയായി എസ് എഫ് ഐ ഒയിലെ അരുൺ പ്രസാദ്
- 'ഇവിടം സ്വർഗമാണ്' സിനിമാ മോഡൽ തട്ടിപ്പ് ചുരുളഴിയുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍