പശുപാലൻ - രശ്മി സംഘത്തെ അടക്കം നിയന്ത്രിച്ചിരുന്നത് ബഹ്റിനിൽ ജോലി ചെയ്യുന്ന അക്ബർ; പൊലീസ് വലയിൽ വീഴുന്നത് പെണ്ണുകെട്ടിനായി നാട്ടിൽ എത്തിയപ്പോൾ; ബാംഗ്ലൂരിൽ നിന്നും പെൺകുട്ടികളെ വിമാന മാർഗം എത്തിച്ചത് മലയാളിയായ ടെക്കി പെൺകുട്ടി: വെളിയിൽ വരുന്നത് ഞെട്ടിക്കുന്ന മാംസക്കച്ചവടത്തിന്റെ കഥകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ചുംബന സമരത്തിന്റെ അണിയറ ശിൽപ്പികളായിരുന്ന രാഹുൽ പശുപാലനും ഭാര്യ രശ്മിയും അടക്കമുള്ളവർ ഓൺലൈൻ പെൺവാണിഭത്തിൽ കുടുങ്ങിയതിന് പിന്നാലെ പുറത്തുവരുന്നത് കേരളത്തിലെ ഞെട്ടിക്കുന്ന മാംസ വിപണിയുടെ കഥകളാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം സജീവമായി പ്രവർത്തിക്കുന്നതാണ് രാഹുലും രശ്മിയും ഉൾപ്പെട്ട പെൺവാണിഭ സംഘത്തിന്റെ ശൃംഖലകൾ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കൊച്ചു സുന്ദരി എന്ന ഫേസ്ബുക്ക് കമ്മ്യൂണിറ്റി പേജിനെയും പെൺവാണിഭ സംഘത്തെയും നിയന്ത്രിച്ചിരുന്നത്ൃ ബഹ്റിനിൽ ജോലി ചെയ്യുന്ന അക്ബർ എന്ന പ്രവാസി യുവാവായിരുന്നു. ഇയാളായിരുന്നു രാഹുലിനെയും രശ്മിയെയും നിയന്ത്രിച്ചിരുന്ന സംഘത്തിലെ പ്രധാനിയെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.
കാസർകോഡ് സ്വദേശിയായ 31 വയസുകാരനായ ഇയാൾ ബഹ്റിനിൽ നിന്നും കേരളത്തിൽ എത്തിയിട്ട് ഏതാനും ആഴ്ച്ചകൾ മാത്രമേ ആയിട്ടുള്ളൂ. വിവാഹത്തിനായാണ് ഇയാൾ നാട്ടിലെത്തിയത്. ഇതിനിടെ വീണുകിട്ടിയ നല്ല കച്ചവടമായാണ് പൊലീസുകാർ സമീപിച്ചപ്പോൾ കണ്ടത്. ചുരുങ്ങിയ സമയം കൊണ്ട് ലക്ഷങ്ങൾ പോക്കറ്റിലാക്കാനുള്ള അവസരം എന്ന നിലയിൽ കണ്ടാണ് അക്ബർ ഈ ഡീൽ കണ്ടിരുന്നത്. ഇതാണ് രശ്മിയിലേക്കും പശുപാലനിലേക്കുള്ളമുള്ള വഴി തുറന്നതും.
ബിസിനസുകാരെന്ന് പരിചയപ്പെടുത്തിയാണ് അക്ബറിനെ പൊലീസ് ബന്ധപ്പെട്ടത്. രശ്മി നായരുടെ അർധനഗ്ന ഫോട്ടോകളാണ് അക്ബർ ആദ്യം കച്ചവടത്തിനായി അയച്ചുകൊടുത്തത്. ഒരു രാത്രി 80,000 രൂപയാണു രശ്മിയുടെ റേറ്റ് എന്നും അക്ബർ വാട്സ് ആപ്പിലൂടെ വ്യക്തമാക്കി. ഫേസ്ബുക്കിലെ കൊച്ചു സുന്ദരികൾ എന്ന പേജിൽ പറയുന്നതുപോലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കിട്ടുമോയെന്നായി തുടർന്ന് അന്വേഷണസംഘം. തങ്ങളുടെ കൂട്ടത്തിലുള്ള ഉത്തർപ്രദേശുകാരനു കൊച്ചുപെൺകുട്ടികൾതന്നെ വേണമെന്നും അല്ലെങ്കിൽ ഇടപാടിനില്ലെന്നും അവർ അക്ബറിനെ അറിയിച്ചു.
ആന്റി പൈറസി സെല്ലിലെ ഉദ്യോഗസ്ഥൻ യുവബിസിനസുകാരനായി അക്ബറിനോട് ഹിന്ദിയിൽ ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. ബഹ്ൈറനിൽ ജോലിയുള്ള അക്ബറിന് ഇതോടെ കസ്മേഴ്സിൽ പൂർണവിശ്വാസമായി. പതിനെട്ടു വയസു തികയാത്ത രണ്ടു പെൺകുട്ടികൾക്കു മൂന്നു ലക്ഷവും രശ്മിയടക്കമുള്ള മറ്റു മൂന്നുപേർക്ക് ഒരു ലക്ഷവും ഉൾപ്പെടെ അഞ്ചുപേർക്ക് ഒരു രാത്രി നാലു ലക്ഷം രൂപയാണ് അക്ബർ ആവശ്യപ്പെട്ടത്. കസ്റ്റമേഴ്സ് ആഡംബര ഹോട്ടലിൽ മുറിയെടുക്കണമെന്നും അക്ബർ ആവശ്യപ്പെട്ടു. 18,000 രൂപ എസ്.ബി.ഐ, ഫെഡറൽ ബാങ്ക് അക്കൗണ്ടുകൾ വഴി അഡ്വാൻസായി കൈപ്പറ്റുകയും ചെയ്തു.
നവംബർ 25ന് വിവാഹം നിശ്ചയിച്ചിരുന്ന അക്ബർ ദിവസങ്ങൾക്കു മുമ്പാണ് കാസർഗോഡ് ബദിയടുക്കയിലുള്ള വീട്ടിലെത്തിയത്. ഇടപാടു സമയത്തു താൻ വരില്ലെന്നും മുറിയിലേക്കു പെൺകുട്ടികൾ എത്തിക്കൊള്ളുമെന്നുമാണ് അക്ബർ ആദ്യം പറഞ്ഞത്. എന്നാൽ പൊലീസ് റെയ്ഡ് ഭയമുള്ളതിനാൽ അക്ബറിനെ പോലെ വിശ്വാസമുള്ളൊരാൾ ഇല്ലെങ്കിൽ തങ്ങൾ ഇടപാടിനില്ലെന്ന് അന്വേഷണസംഘം വാശിപിടിച്ചു. തുടർന്നു ചൊവ്വാഴ്ച കൊച്ചിയിലെത്തിയ അക്ബറിനെ വൈകിട്ട് നാലരയോടെ പ്രത്യേക പൊലീസ് സംഘം വലയിലാക്കുകയായിരുന്നു.
പൊലീസ് നിർദ്ദേശപ്രകാരം മറ്റുള്ളവരെ ഇയാൾ ബന്ധപ്പെട്ടു. ഇയാളിൽനിന്നു കിട്ടിയ വിവരമനുസരിച്ചാണു ബംഗളുരു സ്വദേശിനികളും സഹോദരികളുമായ പെൺകുട്ടികളുമായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ലെനീഷ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബംഗളുരു ലിംഗരാജപുരത്തു താമസിക്കുന്ന ലെനീഷ് മാത്യു മലയാളി ടെക്കിയാണ്. പിടിയിലായ മുബീന പ്രതികളിലൊരാളായ ആഷിഖിന്റെ ഭാര്യയാണ്.
വൈകിട്ട് ഏഴുമണിയോടെ രശ്മിയും മറ്റു രണ്ടു സ്ത്രീകളും ഹോട്ടലിലെത്തുമെന്നാണ് പൊലീസിന് ആദ്യം ലഭിച്ച വിവരം. ഇതോടെ ഇവർക്കായി പൊലീസ് ഹോട്ടലിലെ വിവിധ ഇടങ്ങളിൽ കാത്തുനിന്നു. പെൺവാണിഭസംഘത്തിലെ പ്രമുഖനായ അച്ചായനൊപ്പം രണ്ടു സ്ത്രീകൾ ഹോട്ടലിൽ എത്തിയെങ്കിലും വ്യക്തമായ സിഗ്നൽ ലഭിക്കാത്തതിനെ തുടർന്നു കാറിനു പുറത്തിറങ്ങിയില്ല. സംശയം തോന്നി ഇവർ പോകാൻ ഒരുങ്ങുന്നതിനിടെ തടയാൻ ശ്രമിച്ച പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചു രക്ഷപ്പെടുകയായിരുന്നു. ഇതോടെ ഓപ്പറേഷൻ പാളിയെന്നു കരുതി മടങ്ങാൻ തുടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി രശ്മിയും രാഹുലും പൊലീസിന്റെ പിടിയിലായത്.
അന്വേഷണ സംഘം രശ്മിയുടെ വാട്സ് ആപ്പിലേക്ക് അയച്ച മെസേജിന് രശ്മിയുടെ മറുപടി വന്നതോടെയാണു ഓപ്പറേഷൻ ബിഗ് ഡാഡി വീണ്ടും പുനരാരംഭിച്ചത്. സംഘത്തിലെ മറ്റുള്ളവരുടെ അറസ്റ്റു വിവരങ്ങൾ രശ്മി അറിഞ്ഞിരുന്നില്ല. രാത്രി 12.30നു ഹോട്ടൽ മുറിയിൽ എത്താൻ പൊലീസ് സംഘം രശ്മിയോടു ആവശ്യപ്പെട്ടു. രണ്ടു വനിതാ പൊലീസുകാർ ബാത്ത്റൂമിൽ രശ്മിയെ കസ്റ്റഡിയിലെടുക്കാൻ കാത്തുനിന്നു. കൃത്യസമയത്തു ഭർത്താവ് രാഹുലിനും മകനുമൊപ്പം മുറിയിലെത്തിയപ്പോഴാണു രശ്മിയെ സംഘം കസ്റ്റഡിയിലെടുത്തത്.
പഠനകാലത്തെ സൗഹൃദം മുതൽ പിന്നീട് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചവരാണ് രാഹുൽ പശുപാലനും രശ്മി ആർ നായരും. മധുരയിലെ പ്രശസ്തമായ എൻജിനീയറിങ് കോളജിൽ സഹപാഠികളായാണ് രാഹുലും രശ്മിയും പരിചയപ്പെടുന്നത്. തുടർന്നു കമിതാക്കളായ ഇരുവരും ഭാര്യാഭർത്താക്കന്മാരായി. ആറു വയസുള്ള ആൺകുട്ടിയുടെ മാതാപിതാക്കളുമായി. എൻജിനീയറിങ് ജോലി ചെയ്യുമ്പോഴും പെട്ടെന്നു പണമുണ്ടാക്കാനുള്ള അതിമോഹമാണ് ആദായകരമായ മാംസക്കച്ചവടത്തിലേക്ക് ഇവരെ എത്തിച്ചത്. പണ്ടു മുതലേ മോഡലിങ്ങിൽ താൽപര്യമുള്ള രശ്മിയുടെയും സിനിമാമേഖലയിൽ താൽപര്യമുള്ള രാഹുലിന്റെയും പിന്നീടുള്ള നീക്കങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
ഭാര്യാഭർത്താക്കന്മാരായി കഴിയുമ്പോഴും പരസ്പര സമ്മതത്തോടെ പലരുമായും ശാരീരികബന്ധത്തിലേർപ്പെട്ടിരുന്നതായി രാഹുലും രശ്മിയും പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. രശ്മിക്കായി കസ്റ്റമേഴ്സിനെ കണ്ടെത്തിയതുപോലും ഭർത്താവായ രാഹുലായിരുന്നു. കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കിസ് ഓഫ് ലവ് സമരത്തിലേക്കുള്ള ഇരുവരുടെയും കടന്നുവരവും കൃത്യമായ പദ്ധതിയുടെ ഭാഗമാണ്. സമരത്തിന്റെ ഭാഗമായി രൂപപ്പെടുന്ന പരസ്യമായ അഭിനിവേശവും മാംസദാഹവും പരമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
രശ്മി സ്വയം വിപണനം നടത്തുന്നതിനൊപ്പം മാംസവിപണിയിലെ ഏജന്റായും പ്രവർത്തിച്ചുവരികയുമായിരുന്നു. ഫേസ്ബുക്ക് അടക്കമുള്ള മാദ്ധ്യമങ്ങളോ ഇതിനായി ഇവർ ഉപയോഗപ്പെടുത്തി. വഴിവിട്ട ജീവിതം നയിക്കുമ്പോഴും മകനോട് അതിയായ സ്നേഹവും കരുതലുമാണ് ഇരുവരും വച്ചുപുലർത്തിയതും. അതേസമയം, ഇടപാടു നടക്കുന്ന ഇടങ്ങളിലൊക്കെ കുട്ടിയെ കൊണ്ടുപോയത് എന്തിനാണെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. ഓൺെലെൻ പെൺവാണിഭ സംഘത്തിലെ സൂത്രധാരനായ അബ്ദുൾ ഖാദറെന്ന അക്ബറാണ് രശ്മിയുമായി ഇടപാടുകൾ നടത്തിയിരുന്നത്.
ഓൺലൈൻ സെക്സ് റാക്കറ്റിലെ പ്രമുഖനായ അക്ബറുമായി ഏഴുമാസത്തെ പരിചയം മാത്രമേ ഉള്ളൂവെന്നാണ് രശ്മി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ ഒരു വർഷമായി ഇവരോടൊപ്പം ചേർന്നു ബിസിനസ് നടത്തുന്നതായാണ് അക്ബറിന്റെ മൊഴി. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം ഓൺെലെൻ പെണവാണിഭ സംഘം താവളമടിച്ചിട്ടുണ്ടെന്നുള്ള റിപ്പോർട്ടിനെത്തുടർന്ന് തിരുവനന്തപുരത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് തെരച്ചിലിനെത്തിയത്. ഇതിലാണ് രാഹുലും ഭാര്യയും കുടുങ്ങിയത്.
ഡിജിപി ടിപി സെൻകുമാറിന്റെ നിർദ്ദേശപ്രകാരം ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ ബിഗ് ഡാഡി'. അറസ്റ്റിലായവരിൽ കാസർകോട് ബദിയടുക്ക സ്വദേശി അബ്ദുൾഖാദർ (31), ബാംഗ്ളൂർ ലിംഗരാജപുരം സ്വദേശിയായ ഇടനിലക്കാരി ലിനീഷ് മാത്യു (39), കൊല്ലം നെടുമ്പന സ്വദേശി രാഹുൽ പശുപാലൻ (29), ഭാര്യ രശമി (27), എറണാകുളം സ്വദേശി അജീഷ് (21), പാലക്കാട്ടുകാരൻ ആഷിഖ് (34) എന്നിവർ ഓൺലൈൻ പെൺവാണിഭത്തിലെ മുൻനിരക്കാരാണ്. മലപ്പുറം സ്വദേശി ഉമ്മർ (28), പാലക്കാട്ടുകാരൻ വിജേഷ് (20), തൃശൂർ സ്വദേശി സുജിത്ത് (28), എറണാകുളം സ്വദേശി സോണികുര്യൻ (26), കെ.എസ്.ആർ.ടി.സി കണ്ടക്ടർ തിരുവനന്തപുരം സ്വദേശി ചന്ദ്രകുമാർ (36), കോട്ടയം സ്വദേശി പ്രദീപ് (32) എന്നിവർ ഫേസ്ബുക്കിലൂടെ ഉപഭോക്താക്കളെ വലവീശുന്ന സംഘത്തിൽപെട്ടവരാണ്. ഇടപാടുകാർക്കായി ലിനീഷ് മാത്യു ബാംഗ്ളൂരിൽനിന്ന് വിമാനത്തിലെത്തിച്ച പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെയും രശ്മിയുടെ യു.കെ.ജി വിദ്യാർത്ഥിയായ മകനെയും ശിശുക്ഷേമസമിതിയിലാക്കി.
Stories you may Like
- ഹൈദരാബാദിലെ ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം; വൻ സംഘം പിടിയിൽ
- രാജസ്ഥാനിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ വസതിയിലടക്കം ഇ.ഡി. റെയ്ഡ്
- ഓൺലൈൻ പെൺവാണിഭ കേസിൽ രണ്ടു പ്രതികൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
- അടുത്ത കാലത്ത് എത്തിയത് 10,000 കോടിയുടെ വിദേശ ഹവാല; രണ്ടും കൽപ്പിച്ച് ഇഡി ഇറങ്ങുമ്പോൾ
- പെൺവാണിഭം; രണ്ട് യുവാക്കൾ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്