Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹത്തിന് മുമ്പ് പതിനാറ് വയസ്സുള്ളപ്പോഴാണ് പീഡിപ്പിച്ചതെന്ന് വൈദികൻ എബ്രഹാം വർഗീസിനെതിരെ മൊഴി; ഇക്കാര്യം കുമ്പസരിച്ചതിന് പിന്നാലെ ആ വൈദികനും മറ്റു രണ്ടുപേരും ചൂഷണം ചെയ്തുവെന്നും യുവതി; ആദ്യ പീഡകന് എതിരെ പോക്‌സോ ചുമത്തുമെന്ന് സൂചന; നാല് ഓർത്തഡോക്‌സ് വൈദികരും ഉടൻ അറസ്റ്റിലായേക്കും; കൊച്ചിയിലെ ഹോട്ടൽ ബിൽ നൽകാൻ ഒരു സുഹൃത്തിന്റെ ഏഴരപവൻ മോഷ്ടിക്കേണ്ടി വന്നെന്നും യുവതി പൊലീസിനോട്

വിവാഹത്തിന് മുമ്പ് പതിനാറ് വയസ്സുള്ളപ്പോഴാണ് പീഡിപ്പിച്ചതെന്ന് വൈദികൻ എബ്രഹാം വർഗീസിനെതിരെ മൊഴി; ഇക്കാര്യം കുമ്പസരിച്ചതിന് പിന്നാലെ ആ വൈദികനും മറ്റു രണ്ടുപേരും ചൂഷണം ചെയ്തുവെന്നും യുവതി; ആദ്യ പീഡകന് എതിരെ പോക്‌സോ ചുമത്തുമെന്ന് സൂചന; നാല് ഓർത്തഡോക്‌സ് വൈദികരും ഉടൻ അറസ്റ്റിലായേക്കും; കൊച്ചിയിലെ ഹോട്ടൽ ബിൽ നൽകാൻ ഒരു സുഹൃത്തിന്റെ ഏഴരപവൻ മോഷ്ടിക്കേണ്ടി വന്നെന്നും യുവതി പൊലീസിനോട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓർത്തഡോക്സ് സഭയെ പിടിച്ചുലയ്ക്കുന്ന വൈദികരുടെ കൂട്ട പീഡനത്തിൽ ആദ്യം ബലാത്സംഗം ചെയ്ത വൈദികന് എതിരെ പോക്‌സോ ചുമത്തിയേക്കും. തന്റെ വിവാഹത്തിന് മുമ്പ് പതിനാറ് വയസ്സുള്ളപ്പോഴാണ് വൈദികൻ എബ്രഹാം വർഗീസ് പീഡിപ്പിച്ചതെന്നാണ് യുവതി മൊഴി നൽകിയിട്ടുള്ളത്.

ഇക്കാര്യം കുമ്പസാരത്തിൽ പറഞ്ഞതിന് പിന്നാലെയാണ് രണ്ടാമത്തെ വൈദികൻ പീഡിപ്പിച്ചതെന്നും ഇക്കാര്യം ഭർത്താവിനെ അറിയിക്കുമെന്ന് വിരട്ടിയാണ് പിന്നീട് മറ്റ് രണ്ടുപേരും കൂടെ തന്നെ ഉപയോഗിച്ച സാഹചര്യം ഉണ്ടായതെന്നും ആണ് യുവതി നടത്തിയ വെളിപ്പെടുത്തൽ. ഇക്കാര്യങ്ങൾ രേഖപ്പെടുത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തതോടെ നാലു വൈദികരേയും ഉടൻ അറസ്റ്റുചെയ്‌തേക്കുമെന്നാണ് അറിയുന്നത്.

കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു രണ്ടാമത്തെ ബലാത്സംഗമെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ച് വൈദികർക്കെതിരെയാണ് ആദ്യം ലൈംഗിക പീഡന ആരോപണം ഉയർന്നത്. എന്നാൽ ഫാ.ജെയ്സ് കെ.ജോർജ്, ഫാ. എബ്രാഹം വർഗ്ഗീസ്, ഫാ. ജോൺസൺ വി.മാത്യൂ, ഫാ. ജോബ് മാത്യൂ എന്നീ നാലു പേർക്കെതിരെ മാത്രമാണ് വീട്ടമ്മ മൊഴി നൽകിയിരിക്കുന്നത്.

വിവാഹത്തിന് മുമ്പ് 16 വയസുള്ളപ്പോഴാണ ഇടവക വികാരിയായിരുന്ന ഓർത്തഡോക്‌സ് വൈദികൻ ഫാദർ ഏബ്രഹാം വർഗീസ് പീഡിപ്പിച്ചതെന്നാണ് ചൂഷണത്തിനിരയായ യുവതിയുടെ മൊഴി. 2009 ൽ ഫാദർ ജോബ് മാത്യുവിന് മുന്നിൽ ഇക്കാര്യം കുമ്പസരിച്ചു. ഇത് പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഫാദർ ജോബ് മാത്യു പീഡിപ്പിച്ചത്. ഇതിന് ശേഷം ഇക്കാര്യം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി പലവട്ടം ജോബ് മാത്യു പീഡിപ്പിച്ചു.

ഒപ്പം പഠിച്ച ഫാദർ ജോൺസൺ വി.മാത്യുവിനോട് വൈദികരുടെ ചൂഷണം തുറന്നുപറഞ്ഞതായി സ്ത്രീ മൊഴി നൽകി. ഇതോടെ ഇവരുടെ ചിത്രം മോർഫ് ചെയ്ത് ഭീഷിണിപ്പെടുത്തി ഫാ.ജോൺസൺ വി.മാത്യുവും പീഡിപ്പിച്ചെന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.

പീഡനങ്ങളെ തുടർന്ന് കൗൺസിലിങിനായി ജോൺസൺ വി. മാത്യുവിനടുത്തെത്തി. ഇക്കാര്യങ്ങൾ മുതലെടുത്ത് ഫാദർ ജോൺസണും പീഡിപ്പിച്ചു. താനുമായി ബന്ധമുള്ള കാര്യം മൂന്നുവൈദികർക്കും പരസ്പരം അറിയാമായിരുന്നു. വീടുകളിലും ആഡംബര ഹോട്ടലുകളിലും വച്ചായിരുന്നു പീഡനമെന്നും യുവതി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലുണ്ട്.

കൊച്ചിയിലെ ഹോട്ടലിൽ വെച്ച് ഒരു വൈദികൻ പീഡിപ്പിച്ചതായും ഈ ഹോട്ടലിലെ ബിൽ നൽകാനായി ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നും ഏഴര പവൻ സ്വർണം മോഷ്ടിക്കേണ്ടി വന്നുവെന്നും സ്ത്രീയുടെ മൊഴിയിലുണ്ട്. വീട്ടമ്മയുടെ ഇ-മെയിലിൽ ഹോട്ടൽ ബിൽ കണ്ടതോടെയാണ് വൈദികരുടെ ചൂഷണം വീട്ടമ്മയുടെ ഭർത്താവ് തിരിച്ചറിയുന്നതും ഇക്കാര്യം ഞെട്ടിക്കുന്ന പീഡനക്കേസായി വളരുന്നതും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് ഓർത്തഡോക്‌സ് വൈദികരെയും പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ബലാൽസംഗക്കുറ്റവും ചുമത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP