ചെങ്ങന്നൂരിൽ സജി ചെറിയാനെ പിന്തുണയ്ക്കാൻ തോന്നിയ സമയത്തെ ഓർത്ത് ഓർത്തഡോക്സ് സഭാ പുരോഹിതർ ദൈവത്തിന് നന്ദി പറയുന്നു; സാമൂഹിക പ്രത്യാഘാതം പരിശോധിക്കാതെ ഓർത്തഡോക്സ് അച്ചന്മാരെ അറസ്റ്റ് ചെയ്യില്ലെന്ന് ഡിജിപി; ചെങ്ങന്നൂർ എംഎൽഎ തന്നെ നേരിട്ട് രംഗത്തിറങ്ങിയതോടെ കോടതി അറസ്റ്റ് തടയണമെന്ന ആവശ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ച് പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ചെങ്ങന്നൂരിൽ ശോഭനാ ജോർജിനെ ഇടതു പക്ഷത്തിന് വിട്ടു കൊടുത്തതും സജി ചെറിയാനെ വിജയിപ്പിക്കാൻ പരസ്യമായി രംഗത്ത് വന്നവരുമാണ് ഓർത്തഡോക്സുകാർ. സജി ചെറിയാൻ വലയി ഭൂരിപക്ഷത്തിൽ ജയിക്കാനുമായി. ഇതിന് സഭയുടെ പിന്തുണ വലിയ പങ്ക് വഹിക്കുകയും ചെയ്തു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതിരുന്നിട്ടും നടത്തിയ രാഷ്ട്രീയ നീക്കമായിരുന്നു അത്. എക്കാലത്തും യുഡിഎഫിനൊപ്പം നിന്ന സഭയുടെ മലക്കം മറിയൽ. അതുകൊണ്ട് മാത്രം ഇപ്പോൾ രക്ഷപ്പെടുകയാണ് സഭയിലെ ഒരു കൂട്ടം വൈദികർ. പീഡനക്കേസിൽ കുടുങ്ങിയ ഓർത്തഡോക്സ് വൈദികരെ തൽകാലം പൊലീസ് അറസ്റ്റ് ചെയ്യില്ല. ചെങ്ങന്നൂരിലെ എംഎൽഎ സജി ചെറിയാൻ നേരിട്ടാണ് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നത്.
അതുകൊണ്ട് തന്നെ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് തുറന്നു പറയുകയാണ് ഡിജിപിയും. ഓർത്തഡോക്സ് വൈദികർ ഉൾപ്പെട്ട മാനഭംഗക്കേസിൽ അറസ്റ്റ് വൈകുമെന്നു സൂചന നൽകി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പരസ്യമായി രംഗത്തു വന്നു. സാമൂഹിക പ്രത്യാഘാതം അടക്കം പരിശോധിച്ചു മാത്രമേ അറസ്റ്റ് ചെയ്യാൻ കഴിയൂ എന്ന് ഡിജിപി പറഞ്ഞു. കേസിന്റെ പേരിൽ നിലവിൽ ക്രമസമാധാന പ്രശ്നമൊന്നുമില്ല. യുവതിയുടെ മൊഴിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഓരോന്നും പരിശോധിച്ചു തെളിവുകൾ ശേഖരിക്കുകയാണ്. മതിയായ തെളിവു ലഭിച്ചാൽ മാത്രമേ അറസ്റ്റ് ചെയ്യൂവെന്നും ബെഹ്റ പറഞ്ഞു. കേസ് ഒതുക്കി തീർക്കാൻ സഭാ നേതൃത്വത്തിന് കഴിഞ്ഞാൽ അറസ്റ്റെല്ലാം ഒഴിവാക്കും. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഐജി സഭാ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
ഓർത്തഡോക്സ് സഭാ പ്രശ്നത്തിൽ പ്രതിപക്ഷവും മൗനം തുടരുകയാണ്. അതുകൊണ്ട് തന്നെ അറസ്റ്റ് ഒഴിവാക്കിയാലും രാഷ്ട്രീയ വിവാദം ആകില്ല. അതിനാൽ വൈദികരെ അറസ്റ്റ് ചെയ്യാതിരിക്കാൻ എല്ലാ സാധ്യതയും പൊലീസ് തേടും. വൈദികരെ അറസ്റ്റ് ചെയ്താൽ സിപിഎമ്മിന് ഓർത്തഡോക്സ് സഭയുടെ രാഷ്ട്രീയ പിന്തുണ നഷ്ടമാകും. ലോക്സഭാ തെരഞ്ഞെടുപ്പിലും ഇത് ദോഷം ചെയ്യും. അതുകൊണ്ട് പത്തനംതിട്ടയിലും കോട്ടയത്തും ഇടത് സ്ഥാനാർത്ഥിക്ക് ലോക്സഭയിൽ ജയിക്കാൻ ഓർത്തഡോക്സിനെ ഒപ്പം നിർത്താനാണ് സിപിഎം സർക്കാരിന്റെ തീരുമാനം. അതുകൊണ്ടാണ് കേസിൽ അറസ്റ്റുടൻ ഉണ്ടാകില്ലെന്ന് പരസ്യമായി തന്നെ ഡിജിപി പറയുന്നത്.
അന്വേഷണത്തിനു സഹായകരമാകുമെങ്കിൽ അറസ്റ്റ് ചെയ്യുന്നതിൽ തെറ്റില്ലെന്നതാണ് ഡിജിപിയുടെ വിശദീകരണം. അതുകൊണ്ട് പ്രതികൾക്കു കോടതിയിൽ പോകാൻ അവസരം നൽകുന്നതിനാണ് അറസ്റ്റ് വൈകിക്കുന്നതെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. മതിയായ തെളിവില്ലാതെ അറസ്റ്റ് ചെയ്താലും ഇവർക്കു കോടതിയിൽ പോകാം. അപ്പോൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിട്ടയക്കേണ്ടി വരും. ഒൻപതു വർഷം മുൻപുണ്ടായ കേസാണ്. ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ സമയം ആവശ്യമാണ്. അന്വേഷണ സംഘം സ്വതന്ത്രമായാണു പ്രവർത്തിക്കുന്നതെന്നും ബെഹ്റ വിശദീകരിക്കുന്നു. അതായത് തെളിവ് കിട്ടിയാൽ മാത്രമേ നടപടിയുണ്ടാകൂവെന്നാണ് ബെഹ്റ വാക്കുകളിൽ ഒളിപ്പിക്കുന്ന സൂചന.
അന്വേഷണത്തിൽ ഇടപെടില്ലെന്ന് സഭാ നേതൃത്വം പറയുന്നുണ്ടെങ്കിലും വൈദികരെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം മുതലേ. പരാതിക്കാരനും ചില വൈദികരും ഇതിനെതിരേ രംഗത്തെത്തിയിരുന്നു. സഭാ മാനേജിങ് കമ്മിറ്റിയംഗമായ ഫാ. മാത്യൂസ് വാഴക്കുന്നം സഭയുടെ നിലപാടിനെ ശക്തമായി വിമർശിച്ചിട്ടുണ്ട്. കേസെടുത്ത് രണ്ടുദിവസമായിട്ടും ഇവരെ അറസ്റ്റുചെയ്ത് ചോദ്യംചെയ്യാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. അറസ്റ്റു തടയണമെന്നാവശ്യപ്പെട്ട് വൈദികർ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളി. ഇതോടെ വൈദികർ ഒളിവിൽ പോയി. തിരുവല്ല സ്വദേശിയായ യുവാവിന്റെ പരാതിയുടെയും ഇരയായ യുവതിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ തിങ്കളാഴ്ചയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി തള്ളിയതു കൊണ്ട് തന്നെ പൊലീസിന് ഇവരെ അറസ്റ്റ് ചെയ്യാം. അതാണ് രാഷ്ട്രീയ സമ്മർദ്ദമുള്ളതിനാൽ വേണ്ടെന്ന് വയ്ക്കുന്നത്.
കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടത്തിൽ ഫാ. എബ്രഹാം വർഗീസ്, കറുകച്ചാൽ കരുണഗിരി എം.ജി.ഡി. ആശ്രമാംഗം ഫാ. ജോബ് മാത്യു, കോഴഞ്ചേരി തെക്കേമല മണ്ണിൽ ഫാ. ജോൺസൺ വി. മാത്യു, ഡൽഹി ജനക്പുരി ഫാ. ജെയ്സ് കെ. ജോർജ് എന്നിവർക്കെതിരേയാണ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥർ സഭാ ആസ്ഥാനത്ത് കയറി ഇറങ്ങുകയാണ്. സഭയെ പിണക്കാതെയാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. ചെങ്ങന്നൂരിൽ സഹായിച്ചവരെ അത്ര പെട്ടെന്ന് കൈവിടാൻ ഇടത് മുന്നണി തയ്യാറല്ല. അതുകൊണ്ട് തന്നെ എങ്ങനേയും വൈദികരുടെ അറസ്റ്റ് ഒഴിവാക്കി സഭയുമായി നല്ലബന്ധം തുടരാനാണ് ഇടതുപക്ഷത്തിന് താൽപ്പര്യം. അത് മനസ്സിലാക്കിയാണ് വൈദികരെ പൊലീസ് വെറുതെ വിടുന്നതും.
അതിനിടെ ഒത്തുകളി പരാതിക്കാരും മനസ്സിലാക്കുന്നുണ്ട്. അർഹമായ നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് സഭാ നേതൃത്തെ സമീപിച്ചത്. എന്നാൽ, ചതിക്കപ്പെട്ടുവെന്ന് പരാതിക്കാരനായ യുവാവ് പറഞ്ഞു. നീതി തേടി സഭയ്ക്ക് നൽകിയ പരാതിയും ഭാര്യയുടെ സത്യപ്രസ്താവനയും തെരുവിൽ വലിച്ചിഴയ്ക്കപ്പെട്ടു. ഇതോടെ സഭാ നേതൃത്വത്തിലും അന്വേഷണക്കമ്മിഷനിലും വിശ്വാസം നഷ്ടമായി. കുടുംബത്തെ സമൂഹത്തിൽ നാണംകെടുത്തി. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാക്കി. ഭീഷണിയും പ്രലോഭനങ്ങളുമുണ്ട്.
ഒരു സമ്മർദത്തിനും വഴങ്ങില്ല. നീതി ലഭിക്കുന്നതുവരെ പോരാടും. നടന്നതെല്ലാം ഏറ്റുപറഞ്ഞ് താൻ ആവശ്യപ്പെട്ട പ്രകാരം സത്യപ്രസ്താവനയിൽ എല്ലാം രേഖാമൂലം എഴുതി തരികയും ചെയ്ത ഭാര്യയെ ഉപേക്ഷിക്കില്ല. തുടർന്നും ഒരുമിച്ച് ജീവിക്കുമെന്നും യുവാവ് വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍