തനിച്ചു താമസിച്ച വീട്ടമ്മയെ രാത്രി പാത്തിരുന്ന അക്രമി കടന്നുപിടിച്ചു; വിവസ്ത്രയാക്കി 50 മീറ്റർ അകലെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് പീഡനം; അടുത്തുണ്ടായിരുന്ന വാച്ച്മാൻ നിലവിളി കേട്ടില്ലായിരുന്നെങ്കിൽ കേരളം കേൾക്കേണ്ടിവരുമായിരുന്നത് മറ്റൊരു ജിഷ ദുരന്തം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: അടൂരിൽ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന വീട്ടമ്മ പാതിരാത്രി പതുങ്ങിയെത്തി പീഡിപ്പിക്കാനൊരുങ്ങിയ പ്രതിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വീട്ടിൽ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി സമീപത്തെങ്ങും ആരുമില്ലാത്ത കുറ്റിക്കാടിന് നടുവിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ വീട്ടമ്മയുടെ നിലവിളി തൊട്ടടുത്ത പറമ്പിൽ നിന്ന വാച്ച്മാൻ കേട്ടില്ലായിരുന്നുവെങ്കിൽ കേരളം കേൾക്കേണ്ടിവരുമായിരുന്നത് പെരുമ്പാവൂരിൽ ജിഷയ്ക്കുണ്ടായതുപോലൊരു ദുരന്തം. കോന്നി നെടുമ്പാറയിൽ സർക്കാർ മെഡിക്കൽ കോളജിന്റെ നിർമ്മാണത്തിന് എത്തിയ പശ്ചിമ ബംഗാൾ സ്വദേശിയുടെ ആക്രമണത്തിൽ നിന്ന് തൊട്ടടുത്ത് തനിച്ചു താമസിച്ചിരുന്ന 50 വയസുള്ള വീട്ടമ്മ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം പ്രതി പിടിയിലായെങ്കിലും ശരീരമാസകലം മുറിവും ചതവുമായി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ് വീട്ടമ്മ. പശ്ചിമ ബംഗാൾ ബൈഡിയപുർ ജില്ലക്കാരനായ ക്രോദീബിനെ (23) സംഭവത്തിൽ പൊലീസ് അറസ്റ്റുചെയ്തു.
കോന്നി മെഡിക്കൽ കോളജ് ആശുപത്രി നിർമ്മാണം നടക്കുന്ന നെടുമ്പാറയിൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രണ്ടു പെൺമക്കളെ വിവാഹം കഴിച്ച് അയച്ച ശേഷം തനിച്ച് താമസിക്കുന്ന വീട്ടമ്മയാണ് പീഡനത്തിന് ഇരയായത്. ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട്. ഇതു മനസ്സിലാക്കിയ പ്രതി കുറ്റകൃത്യത്തിന് മുതിർന്നത്. മെഡിക്കൽ കോളജ് നിർമ്മാണവുമായി ബന്ധപ്പെട്ട് നെടുമ്പാറയിലെ ഷെൽട്ടറിൽ താമസിച്ചു വരുകയായിരുന്നു ക്രോദീബ്. മദ്യലഹരിയിലായിരുന്നു പീഡനം.
വീടിന് പുറത്ത് പതുങ്ങിയിരുന്ന ഇയാൾ രാത്രി മൂത്രമൊഴിക്കുന്നതിന് പുറത്തിറങ്ങിയ വീട്ടമ്മയെ കടന്നു പിടിക്കുകയായിരുന്നു. ഏറെ നേരത്തേ ബലപ്രയോഗത്തിന് ഒടുവിൽ വീടിന് പിന്നിലെ കാട്ടിലേക്ക് 50 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടു പോയാണ് ഇവരെ പീഡിപ്പിച്ചത്. നിലവിളി കേട്ട് മെഡിക്കൽ കോളജ് നിർമ്മാണ മേഖലയിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന വാച്ചർ എത്തിയതോടെ് പ്രതി വീട്ടമ്മയെ ഉപേക്ഷിച്ച് രക്ഷപെട്ടു. എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു വീട്ടമ്മ. ആസൂത്രിതമായിട്ടാണ് ഇയാൾ വീട്ടമ്മയെ ആക്രമിച്ചത്. മറ്റു വീടുകളിൽ നിന്നും കുറച്ചകലെയായിരുന്നു ഇവരുടെ താമസമെന്നത് പ്രതിക്ക് കാര്യങ്ങൾ എളുപ്പമാക്കി. ഇതെല്ലാം പ്രതി നേരത്തേ തന്നെ മനസിലാക്കി വച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രാത്രികാലങ്ങളിൽ മൂത്രശങ്ക തീർക്കാൻ വീട്ടമ്മ വെളിയിൽ ഇറങ്ങാറുണ്ടെന്ന് മനസ്സിലാക്കിയ പ്രതി വ്യാഴാഴ്ച രാത്രി 12 മണിയോടെ സ്ഥലത്ത് എത്തി കാത്തുനിന്നു. വീടിന് പുറത്തെ ഇരുളിൽ പതുങ്ങിയിരിക്കുമ്പോൾ പ്രതീക്ഷിച്ചതു പോലെ വീട്ടമ്മ മുറ്റത്തേക്ക് ഇറങ്ങി. തിരിച്ച് ഇവർ വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പ്രതി ആക്രമിച്ചത്. ആദ്യം ഒന്നു ഭയന്നെങ്കിലും വീട്ടമ്മ കുതറിയോടി വീട്ടിൽക്കയറി കതക് അടയ്ക്കാൻ ശ്രമിച്ചു. എന്നാൽ പ്രതി ബലപ്രയോഗത്തിലൂടെ കതകു തള്ളിത്തുറന്ന് അകത്തു കയറി. രക്ഷ തേടി കിടപ്പുമുറിയിലേക്ക് ഓടിയ വീട്ടമ്മയെ കടന്നു പിടിച്ച് കട്ടിലിലേക്ക് തള്ളി. കിടക്കയിൽ രണ്ടു പേരും തമ്മിൽ പിടിവലി നടന്നു. ഒടുവിൽ വീട്ടമ്മയെ കീഴ്പ്പെടുത്തിയ ഇയാൾ വലിച്ച് പുറത്തിറക്കാൻ ശ്രമിച്ചു. വീട്ടമ്മ എതിർത്തപ്പോൾ വലിച്ചിഴച്ചു പുറത്തിട്ടു. പിന്നെ വീടിന് പിന്നിലുള്ള കാടിന് നേർക്ക് അമ്പത് മീറ്ററോളം വലിച്ചിഴച്ചു. ഇതിനിടെ അക്രമി വീട്ടമ്മയുടെ നൈറ്റിയും മറ്റ് വസ്ത്രങ്ങളും വലിച്ച് കീറി എറിഞ്ഞു. സ്വയം വിവസ്ത്രനാകുകയും ചെയ്തു.തുടർന്ന് കാടിനുള്ളിലുള്ള ഒരു കുഴിയിലേക്ക് തള്ളിയിട്ട ശേഷം വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു.
അതിക്രൂരമായ ആക്രമണമാണ് പിന്നീട് നടന്നതെന്ന് വീട്ടമ്മയുടെ പരുക്കുകൾ വ്യക്തമാക്കുന്നു. മുഖം മുഴുവൻ പ്രതി കടിച്ചു പറിച്ചു. ജനനേന്ദ്രിയത്തിലും ആഴത്തിൽ മുറിവേറ്റു. വീട്ടമ്മയുടെ നിലവിളി കേട്ട ആശുപത്രി നിർമ്മാണ സ്ഥലത്തുണ്ടായിരുന്ന വാച്ചർ ഓടിയെത്തി. നിലവിളി ഉയർന്ന ഭാഗത്തേക്ക് ഇയാൾ ടോർച്ച് തെളിച്ചതോടെ പ്രതി എണീറ്റ് ഓടി മറയുകയായിരുന്നു. വാച്ചമാൻ അവിടേക്ക് ചെന്ന് പരിശോധിച്ചപ്പോഴാണ് വീട്ടമ്മയെ അവശനിലയിൽ കണ്ടത്. ഒന്നു സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവർ. പരിസരവാസികൾ വിവരമറിഞ്ഞ് ഓടിക്കൂടുകയും ചെയ്തു. ഇന്നലെ രാവിലെ പൊലീസ് എത്തി മൊഴിയെടുത്ത ശേഷമാണ് വീട്ടമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. സംഭവ സമയത്ത് ഒരു കനത്ത മഴ പെയ്തിരുന്നെങ്കിൽ പോലും നിലവിളി ആരും കേൾക്കില്ലായിരുന്നെന്നും വീട്ടമ്മയ്ക്ക് ജീവൻ തന്നെ നഷ്ടമായേനെയെന്നും പരിസരവാസികൾ പറയുന്നു. മെഡിക്കൽ കോളജ് നിർമ്മാണം നടക്കുന്ന സ്ഥലത്ത് 250 ഓളം ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്കെത്തിയിട്ടുണ്ട്്. ഇവർക്കായി താൽകാലിക ഷെൽട്ടറും നിർമ്മിച്ച് നൽകിയിട്ടുണ്ട്. കൃത്യത്തിന് ശേഷം ശരീരമാസകലം മുറിവുമായി വന്ന ക്രോദീബിനോട് സഹതൊഴിലാളികൾ എന്തു പറ്റിയതാണെന്ന് ചോദിച്ചിരുന്നു. വീണതാണെന്നാണ് ഇയാൾ പറഞ്ഞത്. പിന്നീട് പൊലീസെത്തി ചോദ്യം ചെയ്തപ്പോൾ കൂടെയുള്ളവരാണ് പ്രതി ക്രോദീബാകാമെന്ന സംശയം പറഞ്ഞത്. ചെരുപ്പും ധരിച്ചിരുന്ന വസ്ത്രങ്ങളും പീഡനശ്രമത്തിനിടെ നഷ്ടപ്പെട്ട ക്രോദീബ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാൻ കഴിയാതെ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണമെന്ന് അടൂർ ഡിവൈ.എസ്പി ഉത്തരവിട്ടതിന് പിന്നാലെയാണ് നാടുനടുക്കിയ പീഡനം നടന്നത്. സംസ്ഥാനത്ത് ജോലിക്കെത്തുന്നവരെ പൊതുവേ ബംഗാളികൾ എന്നാണ് പറയുന്നത്. എന്നാൽ, ഇവരിൽ ബംഗാളികൾ മാത്രമല്ല ഉള്ളത്. ആസാം, ബീഹാർ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് തുടങ്ങി ബംഗ്ലാദേശിൽ നിന്നുള്ളവർ വരെ ഇവിടെ ബംഗാളികൾ എന്നു പറഞ്ഞ് ജോലി ചെയ്യുന്നുണ്ട്. ഇതിലേറെയും ആ നാട്ടിലെ ക്രിമിനലുകളാണ്. കുറ്റകൃത്യം നടത്തിയ ശേഷം സുരക്ഷിത ഒളിത്താവളമെന്ന് കണ്ടാണ് കേരളത്തിലേക്ക് വരുന്നത്. ഇവിടെ കുറ്റകൃത്യം ചെയ്തിട്ട് മുങ്ങുന്നവരെ അവിടെ ചെന്ന് അറസ്റ്റു ചെയ്യുക എന്നതും കേരളാ പൊലീസിനെ സംബന്ധിച്ചിടത്തോളം ഭഗീരഥ പ്രയത്നവുമാണ്.
Stories you may Like
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ
- അടൂർ ഒലീവിയ സിൽക്സിലെ അഞ്ചു വനിതാ ജീവനക്കാർക്കെതിരേ കേസ്
- കാപ്പാ കേസ് പ്രതിയെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍