മോഷണക്കേസിൽ കള്ളിയാക്കി അറസ്റ്റ് ചെയ്താൽ എല്ലാം വിളിച്ചു പറയുമെന്ന ഭീഷണി ഏറ്റു; എസ് ഐ വിപിൻ വേണുഗോപാലിന് മാറ്റിയതിന് പിന്നാലെ കളവ് പോയ മുതൽ വീട്ടിൽ നിന്ന് സിപിഎം കൗൺസിലർക്ക് തിരിച്ചു കിട്ടി! ഒറ്റപ്പാലത്ത് പാർട്ടിയെ രക്ഷിക്കാനുള്ള പിണറായി വിജയന്റെ നവോത്ഥാനം ഏറ്റു; വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കള്ളിയല്ലെന്ന് സമ്മതിച്ച് കോടതിയിൽ പരാതിക്കാരിയായ സിപിഎം കൗൺസിർ;ഒറ്റപ്പാലം നഗസഭയിലെ മോഷണത്തിന്റെ ക്ലൈമാക്സിൽ വമ്പൻ ട്വിസ്റ്റ്; സുജാതയെ സംശയിച്ചത് വെറുതെയായി!
മറുനാടൻ മലയാളി ബ്യൂറോ
ഒറ്റപ്പാലം: യൂണിവേഴ്സിറ്റി കോളേജിലെ വിഷയത്തിൽ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് സർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ കന്റോൺമെന്റ് എസ് ഐയെ സ്ഥലം മാറ്റി. ആന്തൂരിലും സ്ഥലം മാറ്റത്തിന് ശ്രമമുണ്ട്. സി ഒ ടി നസീർ കേസ് അട്ടിമറിച്ചതും ഉദ്യോഗസ്ഥരെ മാറ്റി. ഒറ്റപ്പാലത്തെ മോഷണ കേസിൽ കള്ളിയെ കണ്ടെത്തിയ എസ് ഐയെ മാറ്റിയതും ഇത്തരത്തിൽ കേസ് അട്ടിമറിക്കാനാണ്. അങ്ങനെ എസ് ഐയെ മാറ്റിയ സിപിഎം പുതിയ ഇടപെടൽ തുടങ്ങി. നഗരസഭയിലെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബി. സുജാത പ്രതിയായ മോഷണക്കേസിൽ വഴിത്തിരിവ്.
കേസിലെ തുടർനടപടികൾ അവസാനിപ്പിക്കണമെന്നു പരാതിക്കാരിയായ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ടി. ലത കോടതിയിൽ ആവശ്യപ്പെട്ടു. കുറ്റപത്രം ഉൾപ്പെടെയുള്ള നടപടികൾക്കു കാത്തുനിൽക്കാതെ മുൻകൂട്ടി പരിഗണിച്ചു കേസ് അവസാനിപ്പിക്കണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിക്കവേയാണു നീക്കം. സുജാതയെ രക്ഷിക്കാനാണ് ഇത്. നഗരസഭാ ഓഫിസിൽ നിന്നു കാണാതായെന്നു കരുതിയ 38,000 രൂപ വീട്ടിൽ നിന്നു തിരിച്ചു കിട്ടിയെന്നും കേസിന്റെ തുടർനടപടികൾ അവസാനിപ്പിക്കണമെന്നും ടി. ലത ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നേരിട്ടു ഹാജരായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സുജാതയാണ് മോഷ്ടിച്ചതെന്ന് അറിയാതെയാണ് ലത പരാതി നൽകിയത്. ഇതിനിടെയാണ് എസ് ഐയുടെ നേതൃത്വത്തിൽ പ്രതിയെ കണ്ടുപിടിച്ചത്. ഇതോടെ സുജാതയെ പാർട്ടിയിൽ നിന്നും പുറത്താക്കി. അപ്പോഴും പാർട്ടി വെട്ടിലായി. ഇതിനിടെയാണ് ട്വിസ്റ്റ്.
സുജാതയുടെ കളവും അറസ്റ്റിനുള്ള നീക്കവും പാലക്കാട് സിപിഎമ്മിനെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. പൊലീസിനോട് സുജാത നടത്താൻ പോകുന്ന വെളിപ്പെടുത്തലുകളാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത്. ഇതിനു പിന്നിലുള്ള രാഷ്ട്രീയമാണ് സിപിഎമ്മിന് കുഴയ്ക്കുന്നത്. ഒറ്റപ്പാലം നഗരസഭയിൽ ചീഞ്ഞു നാറുന്ന സിപിഎം രാഷ്ട്രീയത്തിനെക്കുറിച്ചുള്ള പല വെളിപ്പെടുത്തലുകളും സുജാത നടത്തിയാൽ അത് സിപിഎമ്മിന് തലവേദനയാകും. അതുകൊണ്ട് തന്നെ സുജാതയുടെ അറസ്റ്റ് സിപിഎം നേതൃത്വം ഇടപെട്ടു ഇല്ലായ്മ ചെയ്യുന്നത്. ഒറ്റപ്പാലം നഗരസഭയിലെ പല സിപിഎം നീക്കങ്ങളും സുജാതയ്ക്ക് അറിയാം. പല രഹസ്യബന്ധങ്ങളും സുജാതയ്ക്ക് അറിയുകയും ചെയ്യാം. താൻ അടക്കമുള്ളവരുടെ ബന്ധങ്ങളും അടുപ്പങ്ങളും അതേ രീതിയിൽ ഈ കളവു കേസുമായി ബന്ധപ്പെട്ട് സുജാത വെളിപ്പെടുത്തിയാൽ അത് സിപിഎമ്മിന് ക്ഷീണം ചെയ്യും. ഇതാണ് സിപിഎം സുജാതയേയും സുജാതയുടെ വെളിപ്പെടുത്തലുകളെയും ഭയക്കുന്നത്. ഇതാണ് കേസിലെ ട്വിസ്റ്റിന് കാരണം.
എന്നാൽ എസ് ഐയെ സ്ഥാനത്ത് നിന്ന് മാറ്റി കേസിന് പുതിയ മാനം നൽകുകയാണ് സർക്കാർ ചെയ്തത്. പ്രതിയെ പിടികൂടാൻ വൈകിയെന്ന കാര്യം പറഞ്ഞായിരുന്നു മാറ്റം. എന്നാൽ എസ് ഐ മാറിയതോടെ പണം വീട്ടിൽ നിന്ന് കിട്ടിയെന്നായി സ്ഥിരം സമിതി അധ്യക്ഷയായ ടി ലത. ഇവരും സിപിഎം നേതാവാണ്. കേസിൽ ഹാജരായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഇതിനെ എതിർത്തതുമില്ല. അപേക്ഷ ഇന്നു കോടതി തീർപ്പാക്കും. ഇത്തരം സന്ദർഭങ്ങളിൽ പ്രതി നേരിട്ടു ഹാജരാകേണ്ടതില്ലെന്ന 2007ലെയും കുറ്റപത്രം സമർപ്പിക്കും മുൻപ് ഒത്തുതീർപ്പിനു തടസ്സമില്ലെന്ന 2008ലെയും ഹൈക്കോടതി വിധികൾ ഉദ്ധരിച്ചായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഇതോടെ എസ് ഐ നടത്തിയ അന്വേഷണമെല്ലാം വെറുതെയായി. സുജാതയെ അറസ്റ്റ് ചെയ്യുന്നത് സിപിഎമ്മിന് നാണക്കേടാകും. ഇത് മനസ്സിലാക്കിയാണ് കേസ് പിൻവലിക്കുന്നത്.
ഒറ്റപ്പാലം എസ് ഐ വിപിൻ വേണുഗോപാലിന്റെ സ്ഥലംമാറ്റം അതുകൊണ്ട് തന്നെ ഇനി ചർച്ചയാകും. ഒറ്റപ്പാലത്ത് ചാർജ്ജ് എടുത്തിട്ട് വെറും ഒരുമാസമേ ആയിട്ടുള്ളൂ. സാധാരണ ഒരു ഉദ്യോഗസ്ഥൻ സ്ഥാനമേറ്റാൽ രണ്ടു മുതൽ മൂന്നുവർഷം വരെ ആ സ്ഥലത്ത് തുടരാം. ആരോപണങ്ങളോ ലോക്കപ്പ് മർദ്ദനം പോലെയുള്ള പരാതികളോ ഉണ്ടായില്ലെങ്കിൽ, താരതമ്യേന കുഴപ്പക്കാരനല്ലാത്ത ഓഫീസറാണെങ്കിൽ ഈ കാലാവധി പൂർത്തിയാക്കിയേ അടുത്ത സ്ഥലത്തേക്ക് മാറ്റാറുള്ളൂ. ഇവിടെ വെറും ഒരുമാസം കഴിഞ്ഞപ്പോൾ വിപിൻ വേണുഗോപാലിനെ സ്ഥലം മാറ്റിയത് സി പി എമ്മിന്റെ പ്രാദേശിക നേതൃത്വം ഒരു മോഷണക്കേസ് പ്രതിയെ രക്ഷിക്കാനായി കേസ് ഒതുക്കാൻ ആവശ്യപ്പെട്ടത് അനുസരിക്കാഞ്ഞതു കൊണ്ടാണന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ ഒത്തു തീർപ്പിനായി നീക്കം തുടങ്ങിയതും.
സിപിഎം കൗൺസിലർമാരാണു പരാതിക്കാരി ടി. ലതയും ബി. സുജാതയും. കേസിനെത്തുടർന്നു സുജാതയെ സിപിഎം പുറത്താക്കിയിരുന്നു. അന്വേഷണം സിപിഎം കൗൺസിലർമാരിലേക്കു കേന്ദ്രീകരിച്ചപ്പോൾ തന്നെ നടപടികൾ അവസാനിപ്പിക്കാൻ പൊലീസിൽ സമ്മർദമുണ്ടായിരുന്നു. ഇത് അവഗണിച്ചാണ് അന്വേഷണം മുന്നോട്ടു പോയതും സ്ഥിരം സമിതി അധ്യക്ഷ പ്രതി ചേർക്കപ്പെട്ടതും. ഇതോടെയാണ് എസ് ഐ പുറത്തായത്. സുജാതയാണ് മോഷ്ടിച്ചതെന്ന് ലത അറിഞ്ഞിരുന്നില്ല. എന്നാൽ എസ് ഐ കള്ളം കണ്ടെത്തിയതോടെ നഗരസഭയിലെ എല്ലാ മോഷണത്തിനും സുജാത മറുപടി പറയേണ്ട അവസ്ഥയെത്തി. ഒരു വർഷത്തിനിടെ നിരവധി മോഷണമാണ് ഒറ്റപ്പാലത്തെ നഗരസഭയിൽ നടന്നത്. ഇതിനെല്ലാം സുജാത ഉത്തരം പറയേണ്ടി വന്നാൽ സിപിഎം വെട്ടിലാകും. ഇത് മനസ്സിലാക്കിയാണ് നീക്കം. സുജാത ഇപ്പോഴും ഒളിവിലാണ്. പ്രതിപക്ഷ പ്രതിഷേധത്തെ തകർക്കാൻ കൂടി വേണ്ടിയാണ് ലതയുടെ പരാതി പിൻവലിക്കൽ അപേക്ഷ.
പിടിക്കപ്പെടുമെന്നു ഉറപ്പായ ഘട്ടത്തിലാണ് ഒറ്റപ്പാലം നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷയുടെ പണം താൻ മോഷ്ടിച്ചതായി സ്ഥിരംസമിതി അധ്യക്ഷ സുജാത കുറ്റസമ്മതം നടത്തിയതെന്ന് ഒറ്റപ്പാലം പൊലീസ് വെളിപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ എല്ലാ തെളിവുകളും സുജാതയ്ക്ക് എതിരായി വന്നു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയായ ടി. ലതയുടെ ബാഗിൽ നിന്നും 38,000 രൂപ താൻ മോഷ്ടിച്ചതായാണ് സുജാത പറഞ്ഞത്. ഈ തുക താൻ തന്റെ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു. സുജാത പൊലീസിനോട് പറഞ്ഞു. എല്ലാ കൗൺസിലർമാരും അന്വേഷണ പരിധിയിൽ വരുമെന്ന ഘട്ടത്തിലാണ് സുജാത കുറ്റസമ്മതം നടത്തിയത്. അതിന് ശേഷം സുജാത ഒളിവിൽ പോയി. പക്ഷെ അറസ്റ്റ് ചെയ്യേണ്ട ഘട്ടമുണ്ട്. അറസ്റ്റിനു വഴങ്ങണമെന്നു അവർക്ക് സന്ദേശം നൽകിയിട്ടുണ്ട്. അറസ്റ്റ് ചെയ്യേണ്ട ഘട്ടത്തിൽ സുജാതയെ അറസ്റ്റ് ചെയ്യും-ഒറ്റപ്പാലം പൊലീസ് മറുനാടൻ മലയാളിയോട് നേരത്തെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഇതിനിടെയാണ് കേസിൽ ട്വിസ്റ്റ്.
സുജാത സമ്മതിച്ചില്ലെങ്കിൽ ഒറ്റപ്പാലം നഗരസഭയിലെ 36 കൗൺസിലർമാരുടെയും വിരലടയാളം എടുക്കാനും നുണപരിശോധന നടത്താനും നീക്കം നടത്തുമെന്ന പൊലീസ് മുന്നറിയിപ്പിലാണ് കുറ്റസമ്മത മൊഴിയിലേക്ക് സുജാത നീങ്ങിയത് എന്നാണ് ലഭിക്കുന്ന സൂചനകൾ. സുജാതയെ ബന്ധപ്പെട്ടു ഒരു വെളിപ്പെടുത്തലുകളും നടത്തലുകളും നടത്തരുതെന്ന് സിപിഎം സുജാതയെ ചട്ടംകെട്ടിയതായാണ് സൂചനകൾ. കളവ് കേസ് സമ്മതിക്കുക. വേറെ ഒരു വെളിപ്പെടുത്തലുകളും നടത്തരുത്. ഇതാണ് സുജാതയ്ക്ക് നൽകിയ നിർദ്ദേശം. പക്ഷെ സുജാതയെ അറിയുന്നവർ മറുനാടനോട് നടത്തിയ വെളിപ്പെടുത്തലുകൾ പ്രകാരം സുജാതയും കടുത്ത വിഷമത്തിലാണ്. താൻ കള്ളിയായി. ഈ ഘട്ടത്തിൽ തന്നോടോപ്പമുണ്ടായിരുന്നുവർ കയ്യൊഴിയുകയും ചെയ്തു. സുജാത തന്നെ വൻ തുക ചില കൗൺസിലർമാർക്ക് നൽകിയതായി സൂചനയുണ്ട്. ഈ തുക നഷ്ടമാവുകയും ചെയ്തു. കള്ളിയാവുകയും ചെയ്തു. ഇതിലാണ് സുജാതയുടെ മനോവിഷമം. ഈ വെളിപ്പെടുത്തൽ സുജാത നടത്തിയാൽ സുജാതയുടെ പണത്തിൽ നിന്ന് പങ്കു പറ്റിയ കൗൺസിലർമാർ ആരെന്ന അന്വേഷണം വരും. ഇത് സിപിഎമ്മിന് ഭീഷണിയാകും. ഇത് മനസ്സിലാക്കിയാണ് കേസ് അട്ടിമറിക്കൽ.
കൗൺസിലർമാരെ ചോദ്യം ചെയ്താൽ അവരും പലതും വിളിച്ചുപറയും. ഷൊർണ്ണൂർ എംഎൽഎ പി.കെ.ശശിക്ക് എതിരെ പാർട്ടിയിലെ വനിതാ നേതാവ് ഉയർത്തിയ ലൈംഗിക ആരോപണത്തിന്റെ ക്ഷീണത്തിൽ നിന്ന് പാലക്കാട് സിപിഎം ഇതുവരെ മുക്തമായിട്ടില്ല. അതിനുശേഷം നഗരസഭാ കൗൺസിലിൽ നിന്ന് ലൈംഗിക അപവാദത്തിന്റെയും ചെളിവാരിയെറിയലിന്റെയും കഥകൾ വരുന്നത് പന്തിയായിരിക്കില്ല. അതുകൊണ്ട് തന്നെ സിപിഎം തത്ക്കാലം സുജാതയുടെ കളവ് കേസിന്റെ പിന്നാലെയാണ്. സിപിഎം. നേതൃത്വം നൽകുന്ന നഗരസഭാ ഭരണസമിതിയിൽ കഴിഞ്ഞ നാലുവർഷമായി വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയാണ് സുജാത. സിഐടിയുവിന്റേയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും ചുമതലയുള്ള നേതാവ് കൂടിയാണ് സുജാത. കളവു കേസ് തെളിഞ്ഞപ്പോൾ സുജാതയെ എങ്ങിനെയും രക്ഷിക്കാൻ സിപിഎം സകല അടവുകളും പയറ്റിയതാണ്. അതിന്റെ ഭാഗമായി പരാതി നൽകിയ നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷ ലതയെക്കൊണ്ടു പരാതി പിൻവലിക്കാൻ കൂടി സിപിഎം ശ്രമിച്ചതാണ്.
എന്നാൽ ഒറ്റപ്പാലം പൊലീസിന്റെ സമയോചിതമായ നീക്കങ്ങൾ ആണ് സിപിഎമ്മിന്റെ നീക്കം പരാജയപ്പെടുത്തിയത്. പരാതിയിൽ കാമ്പുണ്ടെന്നു കണ്ട പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതിയുടെ കോളം ഒഴിച്ചിടുകയും ചെയ്തു. അന്വേഷണം മിന്നൽവേഗത്തിൽ പൊലീസ് മുന്നോട്ടും കൊണ്ടുപോയി. ജൂൺ 20-നാണ് നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരംസമിതി ഓഫീസിൽ അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 38,000 രൂപ മോഷണംപോയതായി പരാതി വരുന്നത്. വിരലടയാളമടക്കമുള്ള രേഖകൾ പരിശോധിച്ച പൊലീസ് പ്രതിചേർക്കപ്പെട്ടയാളുൾെപ്പടെ രണ്ട് കൗൺസിലർമാരിലേക്ക് അന്വേഷണം എത്തിച്ചിരുന്നു. ഇരുവരും കുറ്റംസമ്മതിക്കാതിരുന്നതോടെ പൊലീസ് നുണപരിശോധനയ്ക്കുള്ള നടപടി സ്വീകരിച്ചു. നുണപരിശോധന നടക്കുമെന്നായതോടെ സുജാത കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇതേത്തുടർന്നാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. സിപിഎം. വരോട് ലോക്കൽകമ്മിറ്റി അംഗമായ സുജാതയെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് ജില്ലാ കമ്മറ്റി പുറത്താക്കിയത് വരോട് ഏരിയാ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ്. ഒറ്റപ്പാലം നഗരസഭയിലെ വരോട് മൂന്നാംവാർഡായ ചേരിക്കുന്നിൽനിന്ന് സിപിഎം. സ്ഥാനാർത്ഥിയായി വിജയിച്ചാണ് സുജാത കൗൺസിലറായത്.
നിലവിലെ കൗൺസിൽ ഉൾപ്പെടെ മൂന്ന് തവണയാണ് നഗരസഭാ കൗൺസിലറായി സുജാത വിജയിച്ചിരുന്നത്. സ്ഥിരംസമിതി അധ്യക്ഷസ്ഥാനം സുജാത ഇതുവരെ രാജിവെച്ചിട്ടില്ല. കഴിഞ്ഞ ഒരുവർഷത്തിനിടെ ഒറ്റപ്പാലം നഗരസഭയിലെ കൗൺസിലർമാരുടെയും ജീവനക്കാരുടെയും സന്ദർശകരുടേയും ഉൾപ്പെടെ 14 പേരുടെ 1.70 ലക്ഷം രൂപയോളം നഷ്ടമായതായി കൗൺസിൽ യോഗത്തിൽ ആക്ഷേപമുയർന്നിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്