Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാൻ നിർമ്മിത വെടിയുണ്ടകൾ എങ്ങനെ കുളത്തുപ്പുഴയിൽ എത്തി? സംഭവം അതീവ ഗൗരവതരമെന്ന് വിലയിരുത്തൽ; മിലിറ്ററി ഇന്റലിജൻസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷിക്കും; വെടിയുണ്ടകൾ വിദേശത്തുനിന്ന് കൊണ്ടുവന്നതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ; രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാൽ എൻഐഎ അന്വേഷണത്തിനും സാധ്യത; കണ്ടെത്തിയ 7.62 എം.എം വെടിയുണ്ടകൾ ദീർഘദൂര പ്രഹര ശേഷിയുള്ള മെഷീൻ ഗണ്ണുകളിൽ ഉപയോഗിക്കുന്നവ

പാക്കിസ്ഥാൻ നിർമ്മിത വെടിയുണ്ടകൾ എങ്ങനെ കുളത്തുപ്പുഴയിൽ എത്തി? സംഭവം അതീവ ഗൗരവതരമെന്ന് വിലയിരുത്തൽ; മിലിറ്ററി ഇന്റലിജൻസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷിക്കും; വെടിയുണ്ടകൾ വിദേശത്തുനിന്ന് കൊണ്ടുവന്നതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ;  രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാൽ എൻഐഎ അന്വേഷണത്തിനും സാധ്യത; കണ്ടെത്തിയ 7.62 എം.എം വെടിയുണ്ടകൾ ദീർഘദൂര പ്രഹര ശേഷിയുള്ള മെഷീൻ ഗണ്ണുകളിൽ ഉപയോഗിക്കുന്നവ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പാക്കിസ്ഥാനിൽ നിർമ്മിച്ച വെടിയുണ്ടകൾ ആണെന്ന് വ്യക്തമായതോടെ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് കളമൊരുങ്ങുന്നു. കേരളത്തിലെ അന്വേഷണ ഏജൻസികൾക്ക് പുറമേ കേന്ദ്ര ഏജൻസികളും അന്വേഷിക്കും. രാജ്യസുരക്ഷയെ ബാധിക്കുന്ന സംഭവമാണ് ഇതെന്നത് കേസിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുണ്ട്. ഇതോടെ സംഭവത്തിൽ മിലിറ്ററി ഇന്റലിജൻസും, റോയും, എൻ.ഐ.എയും വിവരങ്ങൾ ശേഖരിച്ചു.

മിലിറ്ററി ഇന്റലിജൻസ് സംഘം കുളത്തുപ്പുഴയിൽ എത്തി നേരിട്ടന്വേഷിക്കും. പാക്കിസ്ഥാൻ നിർമ്മിത വെടിയുണ്ട കുളത്തുപ്പുഴയിൽ മലയാളം ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ഉപേക്ഷിച്ച ദേശവിരുദ്ധ ശക്തികളെ കുറിച്ചാണ് മിലിറ്ററി ഇന്റലിജൻസ് അന്വേഷിക്കുക. സംഭവം ആന്റി ടെററിസ്റ്റ് സ്‌ക്വാഡും അന്വേഷിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്‌റ അറിയിച്ചു. വെടിയുണ്ടകൾ വിദേശത്ത് നിന്നു കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലായത് എന്ന് അദ്ദേഹം പറഞ്ഞു.

ദീർഘദൂര പ്രഹരശേഷിയുള്ള ആധുനിക തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകൾ 198182 വർഷം നിർമ്മിച്ചതാണെന്ന് പൊലീസ് പറഞ്ഞു. സായുധസേന ഉപയോഗിക്കുന്ന വെടിയുണ്ടകളാണെന്നും സംശയിക്കുന്നു. തിരുവനന്തപുരം ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപാലത്തിനു സമീപം ഹൈവേ നിർമ്മാണത്തിനായി എടുത്ത മണ്ണിനുമുകളിൽ ശനിയാഴ്ച പകൽ മൂന്നരയോടെയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. മടത്തറ സ്വദേശിയായ ടിപ്പർ ലോറി ജീവനക്കാരൻ ജോഷി പാലത്തിനു സമീപം വനത്തിന്റെ അരികിൽ പ്രാഥമികാവശ്യം നിറവേറ്റുന്നതിനിടെയാണ് മലയാളം ന്യൂസ് പേപ്പറിൽ പൊതിഞ്ഞ കവർ കണ്ടത്. കവറിൽ വെടിയുണ്ടകളാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പാലത്തിന് സമീപം വാഹനം നിർത്തി വിശ്രമിച്ച ചിലരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ ആദ്യം കണ്ടത്. സംശയകരമായ നിലയിൽ ഉപേക്ഷിക്കപ്പെട്ട കവർ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകൾ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ പൊലീസിനെ വിവരം അറിയിച്ചു. കാട്ടിൽ വേട്ടയ്ക്ക് പോകുന്നവർ ഉപേക്ഷിച്ച വെടിയുണ്ട ആയിരിക്കാം ഇതെന്നായിരുന്നു പ്രാഥമിക നിഗമനം. വിദഗ്ധ പരിശോധനയിലാണ് പാക് നിർമ്മിത വെടിയുണ്ടകളാണ് ഇവയെന്ന് വ്യക്തമായത്.

14 വെടിയുണ്ടകളിൽ 12 എണ്ണത്തിന്റെ മേൽ എഴുതിയിരിക്കുന്നത് ജീഎ എന്നാണ്. പാക്കിസ്ഥാൻ ഓർഡിനൻസ് ഫാക്ടറി എന്നതിന്റെ ചുരുക്കെഴുത്താണിത്. വെടിയുണ്ടകൾ പരിശോധിച്ച ഫൊറൻസിക് ഉദ്യോഗസ്ഥരാണ് ഈ ചുരുക്കെഴുത്ത് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വീണ്ടും പരിശോധന നടത്തുകയാണ്. ഈ ചുരുക്കെഴുത്തിൽ എഴുതിയിരിക്കുന്ന വെടിയുണ്ടകൾ ഏതാണ്ട് 1980 കാലഘട്ടത്തിൽ പാക്കിസ്ഥാനിൽ നിർമ്മിച്ചിരുന്നതിന് സമാനമാണെന്നാണ് സംശയം. ഈ വെടിയുണ്ടകൾ പാക്കിസ്ഥാൻ നിർമ്മിതമാണെന്ന് തെളിഞ്ഞാൽ അത് അതീവഗുരുതരമാണ്.

കേസിന്റെ ഗൗരവം കണക്കാക്കി പരിശോധന നടത്തവേയാണ് ഈ എഴുത്തുകൾ പൊലീസിന്റെയും ഫൊറൻസിക് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ പെട്ടതും. വിദഗ്ധ പരിശോധനക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പരിശോധനയ്ക്ക് വെടിയുണ്ടകൾ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനും സാധ്യതയുണ്ട്. കൊട്ടാരക്കര സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് നിലവിൽ സംഭവത്തിൽ അന്വേഷണം നടക്കുന്നത്.

അതേസമയം, കണ്ണൂർ - കർണാടക അതിർത്തിയിലെ കൂട്ടുപുഴ ചെക് പോസ്റ്റിൽ കാറിൽ ഒളിപ്പിച്ചു കടത്തവേ വെടിയുണ്ടകൾ പിടികൂടി. ആറ് പാക്കറ്റുകളിലായി അറുപത് വെടിയുണ്ടകളാണ് പിടിച്ചെടുത്തത്. പതിവ് വാഹനപരിശോധനക്കിടെയാണ് കാറിന്റെ ഡിക്കിയിൽ നിന്ന് എക്സൈസ് സംഘം വെടിയുണ്ടകൾ പിടിച്ചെടുത്തത്. കാറോടിച്ചിരുന്ന തില്ലങ്കേരി സ്വദേശി കെ പ്രമോദിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ഇരിട്ടി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. നാടൻ തോക്കിൽ ഉപയോഗിക്കുന്ന ഉണ്ടകളാണ് പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ വെടിയുണ്ടകളുമായി കുടകിനടുത്തുള്ള വിരാജ്പേട്ടയിൽ നിന്നും വരുന്ന വഴിയാണെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP