സജിതയുടെ ഭർത്താവിന് ഉറക്കഗുളിക പ്രഭാത ഭക്ഷണത്തിൽ നൽകി ഓഫീസിൽ പോകുമ്പോൾ ബൈക്ക് അപകട മരണം സൃഷ്ടിക്കക്കാൻ പ്ലാൻ എ; അത്താഴത്തിൽ ഉറക്ക ഗുളിക നൽകി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ പ്ലാൻ ബി; യുകെയിൽ നിന്നും നാട്ടിലെത്തുന്ന ടിസിന്റെ ഭാര്യയെ അപകടത്തിൽ കൊലപ്പെടുത്താൻ പ്ലാൻ സി; ബ്രിട്ടനിൽ പോയി അടിപൊളി ജീവിതം നയിക്കാൻ ടിസിനും സജിതയും തയ്യാറാക്കിയത് ബൃഹദ് പദ്ധതികൾ ഇങ്ങനെ; പ്ലാൻ ബി മാത്രം വിജയകരമായി നടപ്പായപ്പോൾ കാമുകി അകത്തും കാമുകൻ പുറത്തുമായി
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: പ്ലാൻ എയും പ്ലാൻ ബിയും കൂടാതെ പ്ലാൻ സിയും ഒരുക്കിയാണ് യുകെ മലയാളി ആയിരുന്ന ടിസനും ദിവസങ്ങൾ കൊണ്ട് പരിചയെപ്പെട്ട് അസാധാരണ ബന്ധത്തിലേക്കെത്തിയ കാമുകി സജിതയും ചേർന്ന് ഭാവിയിലേക്കായി സജ്ജമാക്കിയത്. പ്ലാൻ എ അനുസരിച്ചു സജിതയുടെ ഭർത്താവ് പോൾ വർഗീസിന് ഉറക്ക ഗുളിക പ്രഭാത ഭക്ഷണത്തിൽ നൽകി രാവിലെ ജോലിക്കു ബൈക്കിൽ പോകുമ്പോൾ അപകട മരണം സൃഷ്ടിക്കൽ. പ്ലാൻ ബി അനുസരിച്ചു അത്താഴത്തിൽ ഉറക്ക ഗുളിക നൽകി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുക. പ്ലാൻ സി പ്രകാരം യുകെയിൽ നിന്നും നാട്ടിൽ എത്തുന്ന ടിസന്റെ ഭാര്യയെ അപകടത്തിൽ കൊലപ്പെടുത്തുക. ശേഷം കാമുകനും കാമുകിയും ഒന്നിച്ചു യുകെയിൽ എത്തി സുഖമായി കഴിയുക. ഇതിൽ പ്ലാൻ ബി മാത്രം വിജയകരമായി നടപ്പായപ്പോൾ കാമുകി അകത്തും കാമുകൻ പുറത്തും. പ്ലാൻ എ യും പ്ലാൻ സി യും സംബന്ധിച്ച വിവരങ്ങൾ പുറം ലോകം അറിയുന്നത് പൊലീസ് നടത്തിയ ചോദ്യം ചെയ്യൽ വിവരം വഴിയും.
എട്ടു വർഷം മുൻപ് നടന്ന കൊലപാതകത്തിൽ പ്രതികളിലേക്കു പൊലീസ് എത്തിയ വഴികൾ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ സി ഐ ബൈജു പൗലോസ് വിവരിക്കുകമ്പോൾ സിനിമ തിരക്കഥകളെ വെല്ലുന്ന മട്ടിലാണ് കാമുകനും കാമുകിയും ചേർന്ന് കൃത്യമായ പ്ലാനിങ് നടത്തി കൊലപാതകം വിജയകരമാക്കിയത് . എന്നാൽ അവശേഷിച്ച പ്ലാനുകൾ പൊലീസിന്റെ ബുദ്ധിപൂർവമായ ചോദ്യം ചെയ്യലിൽ പൊളിയുകയും പ്രതികളെ നിയമത്തിനു മുന്നിൽ എത്തിച്ചു അർഹമായ ശിക്ഷ ലഭിക്കാൻ കാരണമാകുകയും ചെയ്തിരിക്കുകയാണ്. ഇപ്പോഴും തുല്യ പങ്കാളിത്തം ഉണ്ടെന്നു കരുതപ്പെടുന്ന രണ്ടാം പ്രതി ടിസൻ ശിക്ഷ ലഭിക്കാതെ പുറത്തു വന്നത് പൊലീസിന് നേരിട്ട വീഴ്ചയായി വിലയിരുത്തപ്പെടുന്നുണ്ടെകിലും അപ്പീൽ നൽകി കൂടുതൽ സൂക്ഷമമായി കേസിനെ കൈകാര്യം ചെയ്തു ടിസനെയും അഴി എണ്ണിക്കാം എന്ന പ്രതീക്ഷയാണ് പൊലീസിനുള്ളത്.
നാട്ടുകാർക്ക് വെറും സാധാരണക്കാരിയായ വീട്ടമ്മയായിരുന്നു സജിത. കാര്യമായ ആഡംബരമോ വർത്തമാനങ്ങളോ ഇല്ലാത്ത വെറും നാടൻ പെണ്ണ്. അത്യാവശ്യം വീട്ടുകാര്യങ്ങൾ മാത്രം ശ്രദ്ധിച്ചിരുന്ന ഇവൾ ഇങ്ങനെ ഒരു കൊലപാതകം ചെയ്യുമോ? നാട്ടുകാരോടൊപ്പം ആദ്യം മണിക്കൂറുകളിൽ പൊലീസിനും അങ്ങനെ തോന്നി. ഒരു പക്ഷെ സാധാരണ മരണമായി ഒതുങ്ങേണ്ടിയിരുന്ന കേസ് കൂടിയാണ്. ഉറക്കത്തിൽ മരിച്ചതായി പറയാൻ ഉദ്ദേശിച്ചെങ്കിലും ബന്ധുക്കൾ ഉടൻ പോൾ വർഗീസിനെ ആശുപത്രിയിൽ എത്തിക്കുകയും കഴുത്തിൽ കണ്ട പാടുകൾ മൂലം സംശയം തോന്നിയ ഡോക്ടർമാർ മൃതദേഹം പോസ്റ്റുമോർട്ടത്തിന് എടുക്കുകയും ചെയ്തിടത്താണ് ആദ്യ പ്ലാൻ പൊളിയുന്നത്. പിന്നീട് സജിത പോലും അറിയാതെ അവരുടെ വായിൽ നിന്നും പല വിധത്തിൽ മരണത്തെ കുറിച്ചുള്ള സൂചനകൾ പുറത്തു ചാടി തുടങ്ങി. പോൾ വർഗീസിന്റെ ബന്ധുക്കളും തുടക്കത്തിലേ കൊലപാതകത്തിലേക്ക് സംശയം ഉന്നയിച്ചതും പൊലീസിന് അവഗണിക്കാനായില്ല.
ആദ്യം പൊലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ പോലും സജിത മടിച്ചിരുന്നു. ഭർത്താവ് മരിച്ച സ്ത്രീയോട് കാണിക്കേണ്ട സ്വാഭാവിക പരിഗണന പൊലീസിന് ഒഴിവാക്കാനും കഴിയുമായിരുന്നില്ല. എന്നാൽ ഈ സംശയം മറച്ചു വച്ചപ്പോഴും പൊലീസിന്റെ കണ്ണുകൾ സജിതയുടെയും ടിസന്റെയും പിന്നാലെ തന്നെ ആയിരുന്നു. സജിത വീട്ടിൽ ഉള്ളപ്പോൾ പുറത്തു നിന്നൊരാൾക്ക് വീട്ടിൽ എത്തി നിഷ്പ്രയാസം കൊലപാതകം നടത്തി മടങ്ങാൻ കഴിയില്ലെന്ന് പൊലീസിന് വക്തമായിരുന്നു. പൂർണ ആരോഗ്യവാനായ പോൾ വർഗീസിനെ നിഷ്പ്രയാസം വധിക്കാൻ സജിതക്ക് കഴിയില്ലെന്ന പൊലീസിന്റെ ചിന്തയും മുറിക്കുള്ളിൽ ബലപ്രയോഗം നടന്നതിന്റെ സൂചനയും ഇല്ലാതിരുന്നതും മറ്റൊരാളിന്റെ സഹായ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടിയത്. പക്ഷെ അതാരായിരിക്കും എന്ന് പൊലീസിന് തുടക്കത്തിൽ ഒരു നിശ്ചയവും ഇല്ലായിരുന്നെന്നും സി ഐ ബൈജു പൗലോസ് ഓർമ്മിക്കുന്നു.
പ്രത്യേകിച്ചും വീട്ടുകാർക്കും നാട്ടുകാർക്കും നല്ലതു മാത്രം പറയാൻ ഉള്ള സ്ത്രീയുടെ ഭർത്താവ് മരിച്ച സാഹചര്യത്തിൽ അവരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുക എന്നത് മാനുഷിക നീതി അല്ലെന്നതും പൊലീസിനെ അലട്ടി. ചോദ്യം ചെയ്യാൻ എത്തിയ അസിസ്റ്റന്റ് കമ്മീഷണറോട് വരെ സജിത തട്ടിക്കയറിയിരുന്നു. തന്റെ കള്ളത്തരം ആരും അറിയാതിരിക്കാൻ പരമാവധി ബന്ധുക്കളോട് പോലും ദുഃഖം നടിച്ചു മിണ്ടാതിരിക്കുക എന്ന വഴിയാണ് ഇവർ സ്വീകരിച്ചത്. ഇതോടെ പൊലീസും വഴി മുട്ടിയ അവസ്ഥയിൽ എത്തിയിരുന്നു. എന്നാൽ പിന്മാറാൻ ഒരുക്കമല്ലാതിരുന്ന പൊലീസ് എങ്ങനെയും സാജിതയെ സംസാരിപ്പിക്കണം എന്ന നിശ്ചയത്തിൽ എത്തുകയും ചെയ്തു.
എന്നാൽ ഈ വിഷമ ഘട്ടം മറികടക്കാൻ പോളിന്റെ ബന്ധുവായ സ്ത്രീ വഴിയും പോളിന്റെ 'അമ്മ വഴിയും പൊലീസ് സജിതയുമായി സംസാരിക്കാൻ തുടങ്ങി. ഈ ഘട്ടത്തിൽ സജിത പലപ്പോഴും കാര്യങ്ങളിൽ സ്ഥിരത നൽകാതെ പറയാൻ തുടങ്ങി. നേരിട്ടുള്ള ചോദ്യം ചെയ്യൽ അല്ലാതെ പൊലീസ് നടത്തിയ ഈ നീക്കമായിരുന്നു കേസിലെ ആദ്യ നിർണായക ചുവട്. പുലർച്ചെ രണ്ടു മണിയോടെ ബാത്റൂമിൽ പോകാൻ എഴുന്നേറ്റ താൻ ഭർത്താവ് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടെന്നും നാണക്കേട് ഒഴിവാക്കാൻ അടുക്കളയിൽ പോയി കത്തി എടുത്തു കയർ മുറിച്ചു കട്ടിലിൽ കിടത്തുക ആയിരുന്നെന്നും കഥ മെനഞ്ഞു. തുടർന്ന് കയർ അടുപ്പിൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കളഞ്ഞെന്നും വിശദീകരണമായി. ഇതോടെ കൊലയാളിയെ കുറിച്ച് തങ്ങൾക്കു കൃത്യമായ ധാരണ ആയിരുന്നെന്നും സി ഐ ബൈജു പൗലോസ് ഓർത്തെടുക്കുന്നു.
ഈ ഘട്ടത്തിൽ സജിതയുടെ മൊബൈൽ ഫോൺ പൊലീസ് പരിശോധിക്കാൻ തീരുമാനിച്ചു. സജിതയാകട്ടെ മൂന്നു സിം കാർഡുകൾ വരെ ഉപയോഗിച്ചിരുന്നതും പൊലീസിന്റെ ജോലി വർധിപ്പിച്ചു. എന്നാൽ ഒരു പ്രത്യേക നമ്പറിലേക്ക് സജിതയുടെ സംസാരം ഒരു മണിക്കൂറിലേറെ നീളുന്നത് പതിവായതു പൊലീസിന് പെട്ടെന്നു കണ്ടെത്താൻ കഴിഞ്ഞു. ആ നമ്പർ തേടിയുള്ള പൊലീസിന്റെ യാത്ര ചെന്നെത്തിയത് കോട്ടയം പാമ്പാടികാരൻ ടിസനിലേക്കാണ്. ഇരുവരും തമ്മിൽ എന്തോ ബന്ധം ഉണ്ടെന്നു ഇതോടെ പൊലീസിന് മനസ്സിലായി.
എന്നാൽ പൊടുന്നനെ സാജിതയെ അറസ്റ്റ് ചെയ്യുകയോ ടിസനെ ചോദ്യം ചെയ്താൽ യുകെ മലയാളിയായ ഇയാൾ പൊലീസ് വല ഭേദിച്ചു നാട് വിടും എന്നതിനാൽ യാതൊരു സംശയവും നൽകാതെ സദാ പൊലീസിന്റെ കണ്ണുകൾ ടിസനെ പിന്തുടർന്ന്. തിരക്കിട്ടു ചോദ്യം ചെയ്യാൻ ടിസനെ പൊലീസ് സമീപിക്കാതിരുന്നതും ഇരുവർക്കും സംശയിക്കപ്പെടുന്നു എന്ന തോന്നൽ സൃഷ്ട്ടിക്കാതിരിക്കാൻ കാരണമായി. പൊലീസ് തന്നെ വെറുതെ വിട്ടിരിക്കുന്നു എന്ന തോന്നൽ താത്കാലികമായി സജിതയ്ക്കുമുണ്ടായി. ഇതു തന്നെയായിരുന്നു പൊലീസിന് ആവശ്യം ഉണ്ടായിരുന്നതും .
പൊലീസിന്റെ സമർത്ഥമായ നീക്കങ്ങളിൽ ഇരുവരെക്കുറിച്ചും കൃത്യമായ ധാരണയിൽ വളരെ വേഗമെത്താൻ സാധിച്ചു. ഇതോടെ അറസ്റ്റിനുള്ള ശ്രമങ്ങളും തുടങ്ങി. ഒടുവിൽ ഇരുവരെയും ഒരേ ദിവസം അറസ്റ്റ് ചെയ്തു വെവ്വേറെ നടത്തിയ ചോദ്യം ചെയ്യലിൽ കിളി കിളി പോലെ ഉത്തരങ്ങൾ എത്തിയപ്പോൾ ഒരു നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുൾ നിവരുകയായിരുന്നു, അതും ഒരിക്കലും ആരും പ്രതീക്ഷിക്കാത്ത ഭാര്യയുടെ കൈകൾ നടത്തിയ കൊലപാതകം. ഈ കേസിൽ വളരെ വേഗത്തിൽ പ്രതികളിലേക്കു എത്താൻ കഴിഞ്ഞ പൊലീസിന് ഒരാൾ ശിക്ഷിക്കപ്പെട്ടു ജയിലിൽ എത്തിയെങ്കിലും മറ്റെയാളെ കൂടി ജയിലിൽ എത്തിക്കാൻ ഉള്ള പണി ബാക്കിയാണ്. അതിനുള്ള ശ്രമങ്ങളാണ് ഇനി ഉണ്ടാവുകയെന്നും അത് സംഭവിച്ചിരിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും സി ഐ ബൈജു പൗലോസ് കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്