പ്രാദേശിക ഭാരവാഹിയായ പീഡകനെ താക്കീത് ചെയ്ത് യൂണിറ്റിലേക്ക് ഡിവൈഎഫ് ഐ തരംതാഴ്ത്തിയിട്ടും ഫലമുണ്ടായില്ല; ശ്രീകണ്ഠാപുരത്തെ ജനപ്രതിനിധിയെ പ്രതിയാക്കാതെ കണ്ടില്ലെന്ന് നടിച്ച് അന്വേഷണ സംഘം; മുഴപ്പിലങ്ങാടും മുഴുവൻ അരിച്ചു പെറുക്കിയിട്ടും ശരത്തിന്റെ പൊടി പോലുമില്ല കണ്ടു കിട്ടാൻ; സെക്സ് മാഫിയയിലെ വിരുതന്മാർ വിലസുന്നത് ആൾമാറാട്ടം നടത്തി; പറശ്ശിനിക്കടവിലെ പത്താംക്ലാസുകാരിയുടെ പീഡനത്തിൽ ദുരൂഹതകൾ മാറുന്നില്ല
രഞ്ജിത്ത് ബാബു
കണ്ണൂർ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പറശ്ശിനിക്കടവിലും മറ്റും കൊണ്ടു പോയി കൂട്ട ബലാത്സംഘം നടത്തിയ കേസിൽ പിടികൂടാനിരിക്കുന്ന ശരത്ത് എവിടെ ? ശരത്ത് എന്ന പേരിൽ ആൾമാറാട്ടം നടത്തി പെൺകുട്ടിയെ പീഡിപ്പിച്ചതാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഒരാഴ്ചയായി ഈ പേരുകാരനെ തേടി പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇങ്ങിനെയൊരാളെ കണ്ടെത്താനായില്ല. മുഴപ്പിലങ്ങാട്ടെ ഒരു വീട്ടിൽ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. അടച്ചിട്ട വീടായിരുന്നുവെന്നും മൊഴിയിൽ പെൺകുട്ടി വ്യക്തമാക്കിയിരുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ളവരാണ് കേസിലെ പ്രതികളിലേറേയും പാർട്ടി പലതവണ താക്കീത് നൽകിയവരും പ്രതിപ്പട്ടികയിലുണ്ട്. ഇവരെല്ലാം പെൺകുട്ടിയുമായി പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴിയാണ്. ശ്രീകണ്ഠാപൂരത്തെ ഒരു ജനപ്രതിനിധിയും കേസിൽ പെട്ടിട്ടുണ്ട്. ഇയാൾ പെൺകുട്ടിക്ക് ആഡംബര മൊബൈൽ ഫോൺ സമ്മാനിക്കാമെന്നും കൂടെവരാൻ ക്ഷണിക്കുകയും ചെയ്തുവെന്ന് തെളിഞ്ഞിട്ടുണ്ട്. കേസിലെ മുഖ്യപ്രതി നിഖിൽ ഡി.വൈ. എഫ്.ഐ.യിലെ പ്രാദേശിക ഭാരവാഹിയായിരിക്കേ തന്നെ താക്കീത് ചെയ്യപ്പെട്ടിരുന്നു. യൂണിറ്റിലേക്ക് തരം താഴ്ത്തിയെങ്കിലും അയാളുടെ ശൈലി മാറ്റിയിരുന്നില്ല. ശ്രീകണ്ഠാപുരത്തെ ജനപ്രതിനിധിയെ കേസിൽ പ്രതിയാക്കാത്തതും സംശയത്തിന് ഇടനൽകുന്നു.
മുഴപ്പിലങ്ങാടും പരിസരത്തുമുള്ള ഏതാനും അടച്ചിട്ട വീടുകളിൽ പൊലീസ് പെൺകുട്ടിയേയും കൊണ്ട് തെളിവെടുക്കാനെത്തിയെങ്കിലും മൊഴിയിൽ പറയുന്ന രീതിയിലുള്ള വീട് കണ്ടെത്താനായില്ല. ശരത്ത് എന്ന പേരുകാരിൽ ചിലരെ പൊലീസ് ചോദ്യം ചെയ്തുവെങ്കിലും അവർക്കൊന്നും കുറ്റ കൃത്യത്തിൽ പങ്കില്ലെന്ന് തിരിച്ചറിയുകയും ചെയ്തു. പെൺകുട്ടിക്കാണെങ്കിൽ പീഡനം നടന്ന വീടോ വഴിയോ തിരിച്ചറിയാൻ കഴിയുന്നുമില്ല. പൊലീസ് ശേഖരിച്ച ഫോട്ടോകളിലും ശരത്ത് എന്നയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇക്കാരണങ്ങളെല്ലാം കൊണ്ട് പീഡിപ്പിച്ച യുവാവ് ശരത്ത് എന്ന പേര് വ്യാജമായി പറഞ്ഞതായാണ് സംശയിക്കുന്നത്. സെക്സ് റാക്കറ്റുമായി ബന്ധമുള്ളയാളാണ് ശരത്ത് എന്ന പേരിൽ പെൺകുട്ടിയെ കൊണ്ടു പോയതെന്ന സംശയവും ശക്തമാവുന്നുണ്ട്.
ബലാത്സംഗ കേസിൽ പത്തൊമ്പത് പേരാണ് പ്രതികൾ. ഇവർക്കെതിരെ 15 കേസുകളാണ് ഉള്ളത്. പഴയങ്ങാടി - മാട്ടൂൽ ജസീന്ത സ്വദേശി കെ.വി. സന്ദീപ്, കുറുമാത്തൂർ സ്വദേശി ഇ.പി. ഷംസൂദ്ദീൻ, നടുവിൽ സ്വദേശി അയൂബ്, പരിപ്പായിലെ വി സി. ഷബീർ, പറശ്ശിനി പാർക്ക് മാനേജർ പവിത്രൻ എന്നിവരാണ് ആദ്യം അറസ്റ്ചെയ്യപ്പെട്ടത്. ലോഡ്ജിൽ വെച്ച് പവിത്രൻ ഒഴികെയുള്ളവർ പെൺകുട്ടിയെ കൂട്ട ബലാത്സംഗം നടത്തിയെന്നാണ് കേസ്. പവിത്രൻ ലോഡ്ജിൽ സൗകര്യമൊരുക്കി കൊടുത്ത കേസിലും. തളിപ്പറമ്പ് വടക്കാഞ്ചേരി സ്വദേശി വൈശാഖ്, തളിയിലെ നിഖിൽ, ആന്തൂർ സ്വദേശികളായ സലിം, മിഥുൻ, മൃതുൽ, മാട്ടൂലിലെ ജിതിൻ, തൃശ്ശൂർ സ്വദേശി മജ്ലിസ് മജ്നു, പെൺകുട്ടിയുടെ പിതാവ് എന്നിവരും കേസിൽ പ്രതിളാണ്.
.
ഇതിനിടെ പെൺക്കൂട്ടിയെ യുവാക്കൾക്ക് എത്തിച്ചു നൽകാൻ ഇടനിലക്കാരിയായി നിന്ന യുവതിയെയും ഇതേ വരെ അന്വേഷണ സംഘത്തിന് പിടികൂടാൻ കഴിയാത്തത് കേസിന്റെ തുടരന്വേഷണത്തെ കുഴക്കിയിട്ടുണ്ട്. ഫെയ്സ് ബുക്ക,് ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകൾ ഉപയോഗിച്ചാണ് ആൾമാറാട്ടത്തിലൂടെ ഇരകളെ വലയിലാക്കുന്നത്. ഇതിലൂടെയാണ് പെൺകുട്ടികളെ പരിചയപ്പെടുന്നതും പിന്തുടരുന്നതും. പലപ്പോഴും ഇതിനു പിന്നിൽ വലിയ സംഘമുണ്ടെന്ന് കുട്ടികൾക്ക് അറിയില്ല. സംഘത്തിലെ ഏതെങ്കിലും ഒരാളെ മാത്രമായിരിക്കും തുടക്കത്തിൽ അറിയുക. ഇയാളുടെ കെണിയിൽ വീഴുന്നതോടെ ചാറ്റിങ് സ്ക്രീൻ ഷോട്ടുകളും ഫോട്ടോകളും ഉപയോഗിച്ച് ഭീഷണി തുടരും. സഹപാഠികളോടും അദ്ധ്യാപകരോടും വീട്ടുകാരോടും പറയാൻ കഴിയാതെ പൂർണമായും കെണിയിൽ അകപ്പെടുന്നതോടെ പെൺകുട്ടിയെ ഇവർ ഉപയോഗിച്ചു വരുന്നതാണ് രീതി.
നാടിനെ നടുക്കിയ സംഭവമായിരുന്നു പറശ്ശിനിക്കടവിലെ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്നത്. ഇതിന്റെ ചുവടുപിടിച്ച് നടന്ന മറ്റ് അന്വേഷണത്തിലാണ് പെൺകുട്ടിയുടെ അതേ സ്കൂളിലെ രണ്ട് പെൺകുട്ടികളുടെ മൊഴി കൂടി പൊലീസിനു ലഭിച്ചത്. ഇതിലും ലൈംഗിക പീഡനം നടന്നതായി കണ്ടെത്തി. പീഡനകേസിൽ ഡിവൈഎഫ്ഐ നേതാവും പെൺകുട്ടിയുടെ പിതാവും ഉൾപ്പെട്ടത് കേസിന്റെ ഗൗരവം വർധിപ്പിച്ചു. വിവിധ പ്രദേശങ്ങളിലുള്ള കേസിൽ ഉൾപ്പെട്ടവർ നിരന്തരം ഭീഷണിപ്പെടുത്തുന്നതിനായി നഗ്നചിത്രങ്ങൾ പകർത്തിയാണ് പീഡനം നടത്തിയതെന്ന് പ്രതികളിൽ നിന്ന് വിവരം ലഭിച്ചിരുന്നു.
നവംബർ 19-ന് പകൽ പറശ്ശിനിക്കടവിലെ ടൂറിസ്റ്റ് ഹോമിൽ വച്ചായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചത്. അഞ്ജന എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പെൺകുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ സംഘം അഞ്ജനയുടെ സഹോദരൻ എന്ന പേരിലും പെൺകുട്ടിയുമായി ബന്ധമുണ്ടാക്കുകയായിരുന്നു. പരിചയപ്പെട്ട ആളെ തേടി പെൺകുട്ടി പറശ്ശിനിക്കടവിൽ എത്തിയപ്പോൾ ലോഡ്ജിൽ എത്തിച്ച് കൂട്ട ബലാൽസംഗം ചെയ്യുകയായിരുന്നു പത്താംക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് ഫേസ്ബുക്കിലൂടെ ഒരു യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. പിന്നീട് ഇവരുടെ സഹോദരനെന്ന് പരിചയപ്പെടുത്തിയ യുവാവുമായും പെൺകുട്ടി സംസാരിച്ചു. നവംബർ 13ന് പറശ്ശിനിക്കടവിൽവച്ച് കാണാമെന്ന് പറഞ്ഞതനുസരിച്ച് പെൺകുട്ടി അവിടെയെത്തി. ഇതിനിടെ കാറിലെത്തിയ പ്രതികൾ പെൺകുട്ടിയെ വാഹനത്തിൽ കയറ്റി സ്വകാര്യ ലോഡ്ജിലെത്തിച്ച് ബലാൽസംഗം ചെയ്തു.
യാത്രയ്ക്കിടെ യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിപ്പിച്ചാണ് പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ചത്. ബലാത്സംഗത്തിനിടെ പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും പകർത്തി. പിന്നീട് ഈ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്തത്. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മർദ്ദിക്കുകയും ചെയ്തതോടെ അമ്മ കാര്യങ്ങൾ കുട്ടിയോട് ചോദിച്ചറിയുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍