കൊടുംക്രിമിനലുകളായ ഓംപ്രകാശും പുത്തൻപാലം രാജേഷും മാപ്പുസാക്ഷികളായി; വ്യവസായ ലോകത്തെ കുടിപ്പകയിലേക്ക് അന്വേഷണം നീണ്ടില്ല; മോളിവുഡ് സുന്ദരിയെ കുറിച്ച് കേട്ടില്ലെന്നും നടിച്ചു; പോൾ മുത്തൂറ്റ് കൊലക്കേസ് അന്വേഷണത്തിൽ നിറയുന്നത് ദുരൂഹത
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ ഗുണ്ടാസംഘങ്ങൾക്കുള്ള ഉന്നത ബന്ധം തുറന്ന് കാട്ടുന്നതായിരുന്നു പോൾ എം ജോർജ്ജിന്റെ കൊലപാതകം. രാഷ്ട്രീയക്കാർക്ക് അപ്പുറം ബന്ധങ്ങൾ ഗുണ്ടാ സംഘത്തലവന്മാർക്കുണ്ടെന്ന് ഇതോടെ വ്യക്തമായി. കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പിലെ പ്രധാന കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത് ഓപ്രകാശും പുത്തൻപാലം രാജേഷുമാണ്. അതുകൊണ്ട് തന്നെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു പോൾ എം ജോർജിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ. പോളിനൊപ്പമുണ്ടായിരുന്ന ഗുണ്ടാനേതാക്കളായ ഓംപ്രകാശിനെയും പുത്തൻപാലം രാജേഷിനെയും പൊലീസ് പ്രതികളാക്കിയെങ്കിലും, സിബിഐ ഇവരെ മാപ്പുസാക്ഷികളാക്കി മാറ്റി. ഇതിനൊപ്പം കൊലപാതകം നടക്കുമ്പോൾ പോൾ മുത്തൂറ്റിനൊപ്പം സിനിമാ നടിയായ ലക്ഷ്മി റായി ഉണ്ടായിരുന്നുവെന്ന അഭ്യൂഹങ്ങളും പൊലീസോ സിബിഐയോ പരിശോധിച്ചില്ല.
കേരളത്തിലെ അറിയപ്പെടുന്ന രണ്ട് ഗുണ്ടകൾ അങ്ങനെ ഒരു കൊലക്കേസിൽ മാപ്പു സാക്ഷികളായി. കാരി സതീഷ് പോളിനെ കൊല്ലുന്നതിന് ദൃക്സാക്ഷിയെ വേണമായിരുന്നു. അത് ഓപ്രകാശും രാജേഷും കുറ്റം ഏറ്റുപറഞ്ഞപ്പോൾ സംഭവിച്ചു. സാധാരണ അറിയാതെ കുറ്റം ചെയ്യുന്നവരാണ് മാപ്പുസാക്ഷികൾ. തെറ്റിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് തെറ്റു ചെയ്യുന്ന ക്രിമിനലുകളെ ശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ ആരും മാപ്പു സാക്ഷി ആക്കാറില്ല. ഉന്നത സ്വാധീനമാണ് ഇതിന് പിന്നിലെന്ന് തുടക്കം മുതലേ ആക്ഷേപം ഉണ്ടായിരുന്നു. പോൾ മുത്തൂറ്റ് കേസിലെ ഈ രണ്ട് മാപ്പ് സാക്ഷികളും ഇപ്പോൾ ജയിലിലാണെന്നതാണ് മറ്റൊരു വസ്തുത. ഓപ്രകാശ് മറ്റൊരു കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടും പുത്തൻപാലം രാജേഷ് ഗുണ്ടാ നിയമപ്രകാരവുമാണ് ജയിലിലുള്ളത്. ഇത്തരം ഗുണ്ടകളെയാണ് നിർണ്ണായക കേസിൽ മാപ്പുസാക്ഷിയായത്. ഈ കേസിൽ അവർ പറയുന്നത് അതേ പോലെ പൊലീസും സിബിഐയും മുഖവിലയ്ക്കെടുത്തു. ്മറിച്ചൊന്നും അന്വേഷിച്ചതുമില്ല. അതുണ്ടായെങ്കിൽ പോൾ മുത്തൂറ്റിന്റെ മരണത്തിൽ കുടുതൽ രഹസ്യങ്ങൾ മറനീക്കി പുറത്തുവരുമായിരുന്നു. അതിനുള്ള പഴുതുകളാണ് അടച്ച് പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകി കേസ് അവസാനിപ്പിക്കുന്നത്.
രാത്രി പന്ത്രണ്ടുമണിയോടെയാണ് ഈ റോഡരുകിൽവച്ച് യുവ വ്യവസായി പോൾ എം ജോർജിന് കുത്തേൽക്കുന്നത്. പോളിനൊപ്പമുണ്ടായിരുന്ന മനു എന്ന യുവാവിനും കുത്തേറ്റു. ദുരൂഹതകൾ ഏറെയുണ്ടെങ്കിലും പൊലീസ് കണ്ടെത്തി പറഞ്ഞുവച്ച കഥ ഇങ്ങനെ. പോളും മനുവും മറ്റു രണ്ടുപേരും കൊച്ചിയിൽ നിന്ന് രണ്ടുകാറുകളിലായി ആലപ്പുഴയ്ക്കു തിരിച്ചു. തന്റെ സ്കോർപിയോ വാനിൽ പിന്നാലെ വരാൻ ഡ്രൈവർ ഷിബുവിനോടു നിർദ്ദേശിച്ചിട്ടാണ് പോൾ കാറോടിച്ച് പോയത്. രാത്രി പതിനൊന്നരയോടെ പോളിന്റെ കാർ ആലപ്പുഴ ചങ്ങനാശേരി റോഡിൽ കയറി. വഴിയിൽ ഒരു ബൈക്കിൽ എൻഡവർ ഇടിച്ചു. അവിടെയുണ്ടായിരുന്ന ഒരു സംഘം കൊട്ടേഷൻ ടീം അംഗങ്ങൾ ഈ അപകടം നേരിട്ടുകണ്ടു. മദ്യ ലഹകരിയിലായിരുന്ന അവർ കാറിനെ പിന്തുടരുകയും പൊങ്ങ ജംഗ്ഷനിൽവച്ച് തടങ്ങുനിർത്തുകയും ചെയ്തു. തുടർന്ന് വാക്കേറ്റം കയ്യാങ്കളി. ആദ്യം മനുവിന് കുത്തേറ്റു. പേടിച്ച മനു ഓടി രക്ഷപെടുകയും ചെയ്തു. പിന്നെ സംഘം പോളിനെ ഗുരുതരമായി കുത്തി പരുക്കേൽപ്പിച്ചു. ഡ്രൈവർ ഷിബു എത്തുമ്പോൾ കണ്ടത് കുത്തേറ്റുകിടക്കുന്ന പോളിനെയും ടെംബോ ട്രാവലറിൽ കയറി മടങ്ങുന്ന പന്ത്രണ്ടോളം വരുന്ന സംഘത്തെയുമാണ്. ഇരുവരെയും ഷിബു ആശുപത്രിയിലെത്തിച്ചെങ്കിലും പോൾ മരിച്ചു. പോളിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ തേടിയുള്ള അന്വേഷണം ഓംപ്രകാശ് , പുത്തൻപാലം രാജേഷ് എന്നീ തിരുവനന്തപുരത്തെ ക്രിമിനലുകളിലാണ് എത്തിനിന്നത്.
നിരവധി കൊലക്കേസുകളിൽ പ്രതികളാണ് ഓംപ്രകാശും പുത്തൻപാലം രാജേഷും. നേരിട്ട് നിരവധി ഓപ്പറേഷനുകൾ ചെയ്തിട്ടുള്ള വ്യക്തി. സംസ്ഥാനത്തുടനീളം ശത്രുക്കളുമുണ്ട്. അതുകൊണ്ട് തന്നെ ആയുധം കൈയിൽ കരുതാതെ ഇരുവരും സഞ്ചരിക്കാറില്ല. അപൂർവ്വമായി മാത്രമേ സംഘാംഗങ്ങളില്ലാതെ ഇവർ യാത്ര ചെയ്യൂ. പെട്ടെന്നൊരു ആക്രമണം ഉണ്ടായാൽ എങ്ങനെ പ്രതികരിക്കുണം എന്ന് നന്നായി അറിയാവുന്നവർ. എന്നിട്ടും കാരി സതീഷും കൂട്ടുരും ഇവരുടെ മുന്നിലിട്ട് പോളിനെ കൊന്നു. അത് ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയവരുമുണ്ട്. പോളിനെ രക്ഷിക്കാൻ ശ്രമിക്കാതെ ഇവർ കടന്നതും ശ്രദ്ധേയമാണ്. ഇതിലെ ദുരൂഹത പോലും അഴിക്കാതെ കാരി സതീഷിലും സംഘത്തിലും എല്ലാം ചുമത്തി കേസ് അവസാനിക്കുകയായിരുന്ന പൊലീസ്. അപ്പോഴും തെളിവ് നശിപ്പിക്കുന്ന കുറ്റം ഓപ്രകാശിനും പുത്തൻപാലം രാജേഷിലും ചുമത്തി. സിബിഐ വന്നപ്പോൾ അതും ഇല്ലാതായി.
കൊല്ലപ്പെട്ട പോൾ മുത്തൂറ്റ് ജോർജ്ജുമായി സൗഹൃദം മാത്രമേയുള്ളുവെന്നായിരുന്നു ഓംപ്രകാശും രാജേഷും പൊലീസിന് നൽകിയ മൊഴി. ഒരു വർഷം മുമ്പാണ് പോളിനെ പരിചയപ്പെട്ടതെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. പോളുമായി റിയൽ എസ്റ്റേറ്റ്, ബിസിനസ് ബന്ധങ്ങളില്ലെന്നാണ് ഓം പ്രകാശ് പറയുന്നത്. പലിശക്ക് പണം കൊടുക്കലും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഏജന്റ് പണിയുമാണ് തന്റെ വരുമാനമാർഗ്ഗമെന്നും ഓംപ്രകാശ് വ്യക്തമാക്കി. ഒരു വർഷം ഏതാണ്ട് ഒരുലക്ഷം രൂപയോളം വരുമാനമുണ്ടാകും. പോളുമായി സൗഹൃദം മാത്രമേയുള്ളു യാതൊരുവിധ ബിസിനസ് ബന്ധങ്ങളും ഇല്ല ഓംപ്രകാശ് പറഞ്ഞു. ഈ മൊഴിയിൽ തന്നെ വൈരുദ്ധ്യമുണ്ട്. ഓപ്രകാശിന്റെ ക്രിമിനൽ ബന്ധങ്ങൾ ഏതൊരു പൊലീസിനും അറിയാവുന്നതായിരുന്നു.
മറ്റേതോ ക്വട്ടേഷൻ സംഘം തങ്ങളെ ആക്രമിക്കാനായി പിന്തുടരുന്നുണ്ടെന്ന് കരുതിയാണ് പോളിനെ രക്ഷിക്കാൻ നിൽക്കാതെ രക്ഷപ്പെട്ടതെന്ന് ഓംപ്രകാശും രാജേഷും പറഞ്ഞിരുന്നു. പോളും മനുവുമാണ് എൻഡവറിൽ മുന്നേ പോയത്. തങ്ങളെത്തുമ്പോൾ സംഭവസ്ഥലത്ത് പോളും മനുവും കുത്തേറ്റുകിടക്കുകയായിരുന്നു. ഞങ്ങൾകൂടി ചേർന്നാണ് ഇരുവരെയും സ്കോർപിയോയിൽ കയറ്റിയത്. പോളിനെയും മനുവിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പിന്നാലെ പോവുകയായിരുന്നു ഞങ്ങൾ. ഞങ്ങളുടെ വണ്ടിക്കു പിന്നാലെ മറ്റു രണ്ടുവണ്ടികൾ കൂടി വരുന്നുണ്ടായിരുന്നു. ഈ മൊഴികൾ പൊലീസിനെ പോലെ സിബിഐയും വിശ്വാസത്തിലെടുത്തു. ഇതോടെ പ്രതികൾ മാപ്പുസാക്ഷിയായി. കാരി സതീഷിനേയും മറ്റും കുടുക്കാൻ അത് അനിവാര്യവുമായിരുന്നു. അങ്ങനെ ഒരു കൊലക്കേസിൽ നിന്നും കുപ്രസിദ്ധ ഗുണ്ടകൾ രക്ഷപ്പെട്ടു.
അധോലോക സംഘത്തിന്റെ സാന്നിധ്യമായിരുന്നു പോൾ മുത്തൂറ്റ് കൊലക്കേസിനെ വാർത്തകളിൽ എത്തിച്ചത്. അത് തെളിയിക്കാൻ പൊലീസിന് ആയിരുന്നില്ല. ഒപ്പം എസ് കത്തി പോലുള്ള വിവാദവുമുണ്ടായി. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിനായി മുറവിളി ഉയർന്നത്. എന്നാൽ സിബിഐ വന്നപ്പോൾ അധോലോകം പൂർണ്ണമായും ഒഴിവായി. ഇവർ പക്ഷേ പിന്നീട് കേസിൽ സാക്ഷികളായി. എസ് ആകൃതിയിലുള്ള കത്തി ഉപയോഗിച്ച് കാരി സതീശ് എന്ന ക്വട്ടേഷൻസംഘ നേതാവാണ് കുത്തിയതെന്നും അപ്രതീക്ഷിതമായി സംഭവിച്ച കൊലയാണെന്നുമായിരുന്നു പൊലീസ് കണ്ടെത്തൽ. പിന്നീടാണ് കേസ് സിബിഐക്ക് വിട്ടത്. ഈ വാദമെല്ലാം അവരും അംഗീകരിച്ചു. ഇതോടെ ചെറുമീനുകൾക്ക് അപ്പുറത്തേക്ക് അന്വേഷണമെത്തിയില്ല. ബിസിനസ്സിലെ കുടിപ്പകയാണ് പോളിന്റെ കൊലപാതകത്തിന് കാരണമെന്നും വധ ഭീഷണയുള്ളതിനാലാണ് ഓംപ്രകാശിനേയും രാജേഷിനേയും ഒപ്പം കൊണ്ടു പോയിരുന്നതെന്നുമുള്ള വാദങ്ങളും പൊലീസും സിബിഐയും കണ്ടില്ലെന്ന് നടിക്കുകയും അന്വേഷിക്കാൻ മെനക്കെടാതിരിക്കുകയും ചെയ്തു.
ഈ കേസിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ഓംപ്രകാശ് ഇപ്പോഴും ജയിലിൽ തന്നെയാണ്. അപ്രാണി കൃഷ്ണകുമാർ വധക്കേസിൽ ഓംപ്രകാശ് അടക്കം ആറുപ്രതികൾക്കും ജീവപര്യന്തം ശിക്ഷ നേരത്തെ തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.പി. ഇന്ദിര വിധിച്ചിരുന്നു. ഈ കേസിൽ പ്രതികൾക്കെതിരെ അന്യായമായ സംഘം ചേരൽ, ആയുധങ്ങളും സ്പോടകവസ്തുക്കളും ഉപയോഗിക്കൽ , കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയിത്. ഒരു കേസിന്റെ വിചാരണകഴിഞ്ഞ് വഞ്ചിയൂർ കോടതിയിൽ നിന്ന് മടങ്ങിയ അപ്രാണി കൃഷ്ണകുമാറിനെ പ്രതികൾ പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം അമ്പതോളം വെട്ടുകളേൽപ്പിച്ചാണ് കൊല നടത്തിയത്. അങ്ങനെ സ്ഥിരം കുറ്റവാളിയായ ഓംപ്രകാശ് പോൾ മുത്തൂറ്റ് കേസിൽ മാപ്പുസാക്ഷിയായി.
ഓംപ്രകാശിനൊപ്പം പോൾ മുത്തൂറ്റിനൊപ്പമുണ്ടായിരുന്ന കണ്ണമ്മൂല രാജേഷ് എന്നും പുത്തൻപാലം രാജേഷ് എന്നും വിളിക്കുന്ന കണ്ണമ്മൂല പുത്തൻപാലത്തിന് സമീപം തോട്ടുവരമ്പിൽ വീട്ടിൽ രാജേഷിനെ തിരുവനന്തപുരം സിറ്റി പൊലീസ് ഓപറേഷൻ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലടച്ചിരിക്കുകയാണ് ഇപ്പോൾ. ഇയാൾക്കെതിരെ കൊലപാതകം, വധശ്രമം, കവർച്ച, ഭവനകൈയേറ്റം, ആക്രമിച്ച് പരിക്കേൽപിക്കൽ, മാനഭംഗം, ഭീഷണിപ്പെടുത്തൽ, കൊള്ളപ്പലിശക്ക് പണം കടം കൊടുക്കൽ, മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും കൈകാര്യം ചെയ്യൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ 1994 മുതൽ 45ഓളം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പേട്ട, വഞ്ചിയൂർ, പേരൂർക്കട, മെഡിക്കൽ കോളജ്, കൻേറാൺമെന്റ്, ശ്രീകാര്യം, വട്ടിയൂർക്കാവ് കൊല്ലം ജില്ലയിലെ കടയ്ക്കാവൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.
ചുരുക്കം ചില കേസുകളിൽ മാത്രമേ രാജേഷ് ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. കൂട്ടാളികളായ ക്രിമിനലുകളെ ഉപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തിയും മറ്റും തനിക്ക് അനുകൂലമായി മൊഴി പറയിച്ച് കേസുകളിൽനിന്ന് കുറ്റമുക്തനാക്കപ്പെടുകയാണ് പതിവ്. പലപ്പോഴും ഇയാളുടെ കേസുകൾ പൊലീസിന്റെ അന്വേഷണത്തിലായിരിക്കുമ്പോൾ തന്നെ പരാതി പിൻവലിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.മുമ്പ് രണ്ടുപ്രാവശ്യം ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞ രാജേഷ് ജയിൽ മോചിതനായ ശേഷം കൊള്ളപ്പലിശക്ക് പണം കടം കൊടുക്കുന്ന ബിസിനസിലേക്ക് തിരിയുകയും മറ്റ് ക്രിമിനൽ സംഘങ്ങളിലെ യുവാക്കളെ തന്റെ സംഘത്തിലേക്ക് ചേർക്കുന്നതിനുള്ള ശ്രമവും ആരംഭിച്ചിരുന്നു. സംഘത്തിൽ ചേരാൻ വിസമ്മതിച്ച യുവാക്കളെ രാജേഷും സംഘവും ആക്രമിച്ച് പരിക്കേൽപിക്കുകയും യുവാക്കൾ സംഘം ചേർന്ന് പകരം വീട്ടാൻ ശ്രമിക്കുകയും ചെയ്തത് പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ അടുത്തിടെ നിരവധി ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്.
അതായത് പോൾ മുത്തൂറ്റിന്റെ മരണത്തിന് മുമ്പും പിമ്പും ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്ന ഗുണ്ടായാണ് പുത്തൻപാലം രാജേഷ്. ഇയാളേയും പോൾമുത്തൂറ്റ് കേസിൽ മാപ്പുസാക്ഷിയാക്കി സിബിഐ കള്ളക്കളിക്ക് കൂട്ടുനിന്നുവെന്നാണ് ആരോപണം.
Stories you may Like
- ആയുധങ്ങൾക്ക് നടുവിൽ സുഹൃത്തുക്കൾക്ക് പിറന്നാൾ കേക്ക് മുറിച്ച് നൽകിയ ഗുണ്ട
- കർണാടകയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; മലയാളി മരിച്ചു
- പൊലീസ് കേസെടുത്തതിന് പിന്നാലെ ഗുണ്ട എയർപോർട്ട് ഡാനി രാജ്യം വിട്ടതായി സൂചന
- ഗുണ്ടൽപേട്ടയിൽ വാഹനാപകടം; വയനാട് സ്വദേശി മരിച്ചു
- ഗുണ്ടൽപേട്ട അപകടത്തിൽ മരിച്ചത് വയനാട് മീനങ്ങാടിയിലെ 23കാരി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്