ബസിൽ ലൈംഗിക അതിക്രമ ശ്രമം ദേശാഭിമാനി ലേഖകൻ രഘു മാട്ടുമ്മലിന് ബലാൽസംഗമായി; പ്രതികൾക്ക് ശിക്ഷ കിട്ടിയിട്ടും ലേഖകന്റെ താരതമ്യം ചേർപ്പുളശ്ശേരി പീഡനവുമായി; സംഭവം വിവാദമായതോടെ മാപ്പപേക്ഷിച്ച് തടിയൂരാനും ശ്രമം; സംഭവം കത്തി നിന്നപ്പോൾ പോലും ഇല്ലാത്ത ബലാൽസംഗം ആരോപിച്ചിട്ട് മാപ്പ് പറഞ്ഞാൽ തീരുമോ എന്ന് ചോദിച്ച് പൊതുപ്രവർത്തക; തെരഞ്ഞെടുപ്പ് സമയത്ത് ബലാൽസംഘം പറയുന്ന `തറവേല` ആവർത്തിക്കുന്നുവെന്ന് കാണിക്കാൻ ശ്രമിച്ച ലേഖകൻ കുടുങ്ങിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്ത്രീ സുരക്ഷ്യയ്ക്ക് മുന്തിയ പരിഗണന എന്ന് എല്ലായിപ്പോഴും പ്രസംഗിക്കുന്ന പാർട്ടിയാണ് സിപിഎം. എന്നാൽ ഇപ്പോൾ സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖകൻ തന്നെ ഒരു സ്ത്രീയെ അപമാനിക്കുന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് കുടുങ്ങിയിരിക്കുകയാണ്. ദേശാഭിമാനി ലേഖകൻ രഘുനാഥ് എന്ന രഘു മാട്ടുമ്മലാണ് പൊതുപ്രവർത്തകയായ പി ഇ ഉഷയ്ക്ക് എതിരെ തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റ് ഇട്ടത്. പിന്നീട് ലേഖകൻ തന്നെ മാപ്പപേക്ഷിച്ച് മറ്റൊരു പോസ്റ്റ് ഇട്ടെങ്കിലും ലേഖകൻ ആദ്യം ഇട്ട പോസ്റ്റ് വളരെ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കാണിച്ചാണ് പി ഇ ഉഷ പരാതിയിൽ ഉറച്ച് നിന്നതും ഡിജിപിയെ സമീപിച്ചതും.
ചെർപ്പുളശ്ശേരി പീഡനത്തിന് സമാനമായതാണ് പിഇ ഉഷയുടെ കേസെന്ന് പറഞ്ഞാണ് ദേശീഭിമാനി ലേഖകൻ പോസ്റ്റ് ഇട്ടിരിക്കുന്നത്. എന്നാൽ അത് പൊതുപ്രവർത്തകയ്ക്ക് അപമാനമായി ചിത്രീകരിക്കപ്പെടുന്നുണ്ട്. കേരളത്തിൽ വലിയ ചർച്ചയായ കേസാണ് പി ഇ ഉഷയുടേത്. ബസിൽ തന്നെ ലൈംഗികമായി അതിക്രമിച്ചയാൾക്കെതിരെ പരസ്യമായി രംഗത്ത് വരികയും നീതിക്കായി പോരാടുകയും ചെയ്തയാളാണ് ഉഷ. ചെർപ്പുളശേരി പീഡനവും, നാദാപുരം ബിനു-നബീസു കേസിനോടും താരതമ്യം ചെയ്തുകൊണ്ടാണ് രഘു മാട്ടുമ്മൽ പി ഇ ഉഷ കേസിനേയും വിമർശിച്ചത്. ' സമാനമായ മറ്റൊരു നുണയായിരുന്നു പി ഇ ഉഷ കേസ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ജീവനക്കാരിയും പൊതു പ്രവർത്തകയുമായിരുന്ന ഉഷയെ രാത്രി ബസ് യാത്രക്കിടെ ഒരാൾ ശല്യം ചെയ്തു. കോഴിക്കോട് ആർഇസിയിലെ ഒരു താൽക്കാലിക പ്ലംബർ തൊഴിലാളിയായിരുന്നു പ്രതി. പ്രതിയെ കയ്യോടെ പിടികൂടി. പ്രതി ഉഷയ്ക്കെതിരെ നൽകിയ മൊഴിയിലെ ഒരു വിവരം അന്ന് രാഷ്ട്രദീപിക പത്രത്തിൽ വന്നു. ഈ വാർത്ത ഉറക്കെ വായിച്ച് തന്നെ അപമാനിച്ചുവെന്ന് കാട്ടി സഹപ്രവർത്തകനെതിരെ ഉഷ വൈസിചാൻസലർക്ക് പരാതി നൽകി. ദിവസങ്ങൾ കഴിയുമ്പോഴേക്കും കഥ മാറി. ഇടതുയൂണിയനിൽ പെട്ട ഈ ജീവനക്കാരനാണ് ശല്യം ചെയ്തതെന്ന നിലയിലേക്ക് കഥ വളച്ചൊടിച്ചു. അതും ചിലർ ബലാത്സംഗ കഥ വരെ എത്തിച്ചു. 2001ലെ തിരഞ്ഞെടുപ്പിൽ കേരളമാകെ യുഡിഎഫ് അജണ്ട ഇത് രണ്ടുമായി..' എന്നാണ് രഘുമാട്ടുമ്മൽ ഫേസ്ബുക്കിൽ കുറിച്ച് പിഇ ഉഷയെ അപമാനിച്ചത്.
വെറും നുണ പറഞ്ഞുവെന്നും ഇത് തെറ്റാണ് എന്നും പറയുന്നുണ്ടെങ്കിലും പക്ഷേ താൻ ബലാൽലംഘം ചെയ്യപ്പെട്ടുവെന്ന് തെറ്റിദ്ധരിക്കപ്പെട്ടതൊടെയാണ് പിഇ ഉഷ പരാതിയുമായി രംഗത്ത് വന്നത്.' പി ഇ ഉഷ ഒരു നുണയല്ല' എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പരാതി ഡിജിപിക്കും വനിതാ കമ്മീഷനും തിരഞ്ഞെടുപ്പ് കമ്മീഷനും നൽകി. പരാമർശങ്ങളിൽ രഘു മാട്ടുമ്മൽ ക്ഷമചോദിച്ചുകൊണ്ട് മറ്റൊരു കുറിപ്പ് ഫേസ്ബുക്കിൽ ഇട്ടെങ്കിലും നിരവധി തെറ്റിദ്ധാരണകൾ സമൂഹത്തിൽ ഉണ്ടാക്കിയേക്കാവുന്ന മാധ്യമപ്രവർത്തകന്റെ പരാമർശങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ട് പോവാൻ തന്നെയാണ് പി ഇ ഉഷയുടെ തീരുമാനം.
1999ൽ നടന്ന സംഭവത്തെ തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിലാണ് മാധ്യമപ്രവർത്തകൻ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് എന്ന് പി ഇ ഉഷ പറയുന്നു. ആ കേസിൽ അന്ന് പരാതി നൽകിയിരുന്നെവെന്നും ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതി പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്തു. അന്നത്തെ സംഭവത്തിന് ശേഷം പിറ്റേ ദിവസം പത്രങ്ങളിൽ അച്ചടിച്ച വന്ന വാർത്ത സഹപ്രവർത്തകനായ ഒരു വ്യക്തി ഉറക്കെ വായിച്ചതിനെ അപമാനമായി കണ്ട പി ഇ ഉഷ പരാതി നൽകുകയും ചെയ്തു. കോഴിക്കോട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പിന്നീട് ഇതിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. അന്ന് പ്രതി പറയുന്നത് ഇങ്ങനെ എന്നും പ്രതി നൽകിയ മൊഴി എന്ന രീതിയിലുമാണ് സഹപ്രവർത്തകൻ വായിച്ചത്. എന്നാൽ ദേശാഭിമാനി ലേഖകന്റെ ഫേസ്ബുക്ക് പോസ്റ്റിലെത്തിയപ്പോൾ പക്ഷേ അന്ന് അവർ റേപ്പ് ചെയ്യപ്പെട്ടു എന്ന് പ്രചരിച്ചുവെന്ന രീതിയിലായി.
ഉഷ പ്രതികരിച്ചതോടെ മാധ്യമപ്രവർത്തകൻ ഫേസ്ബുക്കിലൂടെ ക്ഷമചോദിച്ചു. ഉഷയ്ക്ക് ബസിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെ മുഖ്യധാരാ മാധ്യമങ്ങൾ വളച്ചൊടിച്ചതിനെയാണ് താൻ പോസ്റ്റിൽ പരാമർശിച്ചതെന്നായിരുന്നു വിശദീകരണം. ഉഷയെ പോലുള്ള ഒരു പൊതുപ്രവർത്തകയ്ക്കുണ്ടായ ദുരനുഭവത്തെ പോലും സ്വാർഥ താത്പര്യത്തിനായി ചിലർ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചുവെന്നും അത് തെരുവംപറമ്പ് ബലാത്സംഗ കഥവരെയെത്തിച്ചുവെന്നും ചൂണ്ടിക്കാട്ടാനാണ് താൻ ശ്രമിച്ചതെന്നും ഖേദപ്രകടന കുറിപ്പിൽ പറയുന്നു. എന്നാൽ ഇത് മുഖവിലയ്ക്കെടുക്കാൻ അവർ തയ്യാറാകുന്നില്ല.
ബലാൽസംഗം ചെയ്യപ്പെട്ടതായി പ്രചരണം നടന്നതായി അദ്ദേഹം പ്രചരണം നടത്തുകയാണ്. ഇതെന്നെ സ്ത്രീ എന്ന രീതിയിൽ അപമാനിക്കുന്നു. അതിനാൽ ഇക്കാര്യത്തിൽ നടപടി എടുക്കണം എന്നപേക്ഷിക്കുന്നു.'എന്നാൽ മാപ്പപേക്ഷ കൊണ്ട് തനിക്കുണ്ടായ അധിക്ഷേപം ഇല്ലാതാവുന്നില്ലെന്ന് പി ഇ ഉഷ പ്രതികരിച്ചു. 'ദേശാഭിമാനിയിലെ പത്രപ്രവർത്തകൻ ഇട്ട കുറിപ്പിനെതിരെയാണ് എന്റെ പരാതി. ഡിജിപിക്ക് പരാതി മെയിൽ അയച്ചു. പരാതി സ്വീകരിച്ചു, നടപടിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്ന് തിരികെ മെയിൽ ലഭിച്ചു. വനിതാ കമ്മീഷനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാറ്റർ ആയതുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി. അയാൾ മാപ്പ് പറഞ്ഞുകൊണ്ട് പോസ്റ്റിട്ടു. പക്ഷെ അത് നോക്കിയാൽ തന്നെ അത് രണ്ടും തമ്മിൽ ബന്ധമില്ലെന്ന് മനസ്സിലാവും.
പി ഇ ഉഷ കേസ് ഒരു നുണയാണ് എന്ന് പറഞ്ഞുകൊണ്ടാണ് അയാളുടെ കുറിപ്പ് തുടങ്ങിയത്. അതുകൊണ്ട് തന്നെ ഞാൻ ഒരു നുണയല്ല എന്ന് പറഞ്ഞ് ഫേസ്ബുക്കിലും കുറിപ്പിട്ടത്. ഇത് എന്റെ വ്യക്തിപരമായ കാര്യം മാത്രമല്ലല്ലോ. എന്നുമാത്രമല്ല താരതമ്യം ചെയ്യാൻ പോലും കഴിയാത്ത രണ്ട് സംഭവങ്ങൾ ചേർത്തിട്ടാണ് ഇത് പറയുന്നത്. അത് പെട്ടെന്ന് തന്നെ ആളുകളിൽ തെറ്റിദ്ധാരണയുണ്ടാക്കും. എന്റെ പോരാട്ടം രാഷ്ട്രീയപരമായല്ലായിരുന്നു. രണ്ട് കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്തതാണ്. പിന്നെ അയാൾ നുണ പറയുകയാണെന്ന് പറയുമ്പോൾ അത് തെറ്റല്ലേ.
ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് എന്നെക്കുറിച്ച് ആരെങ്കിലും പറഞ്ഞു എന്ന് ഞാൻ കേട്ടിട്ടില്ല. അത് ഞാൻ ആദ്യമായാണ് കേൾക്കുന്നത്. 2001ൽ നടന്ന സംഭവം 2019ൽ ഡിസ്റ്റോർട്ട് ചെയ്ത് പറയുമ്പോൾ അതിൽ വലിയ പ്രശ്നമുണ്ടല്ലോ. യുവതലമുറക്ക് പലർക്കും അതൊന്നും അറിയില്ല. അപ്പോൾ ഇത് കേൾക്കുമ്പോൾ ആ കേസ് ഇങ്ങനെയാണെന്ന് വിചാരിക്കും. ഞാനിന്ന് ജീവിച്ചിരിക്കുന്നയാളാണല്ലോ? അതുകൊണ്ട് തീർച്ചയായും എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. എന്റെ മകൾ, അമ്മ, സഹോദരന്മാരെല്ലാം വളരെയധികം വിഷമത്തിലായി. എനിക്ക് ഇത് പറഞ്ഞയാളെ അറിയില്ല. അയാൾ ഉത്തരവാദിത്തപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെയും പത്രത്തിന്റെയുമൊക്കെ ആളല്ലേ. അയാൾ ഒരു വലിയ അധികാരിയായിട്ടാണല്ലോ ഇതൊക്കെ പറയുന്നത്. അതുകൊണ്ട് തന്നെ ഇതിനെ നേരിടണമെന്ന് ഞാൻ കരുതി.'
Stories you may Like
- അരമണിക്കൂറല്ല, ഒരു മണിക്കൂർ വേണമെങ്കിലും ഞാൻ നിൽക്കാൻ റെഡി: ഭീമൻ രഘു മറുനാടനോട്
- ഒരു മണ്ടന്‍ മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവൻ മണ്ടനല്ല!
- ചലച്ചിത്ര അവാർഡ് വേദിയിൽ മറ്റൊരു ചർച്ചയായി ഭീമൻ രഘുവും
- ആടുജീവിതത്തിന് ബദലായി ഭീമൻ രഘുവിന്റെ പോത്തുജീവിതം!
- 'മൂന്നാം പിണറായി സർക്കാർ വരും, ബിജെപി രക്ഷപ്പെടില്ല': ഭീമൻ രഘു
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍