പെരിയാറിൽനിന്നു തൃശൂരേക്കു കളിമണ്ണു കടത്താൻ മാഫിയാസംഘം: കൈക്കുലി വാങ്ങിയ പൊലീസുകാരെക്കുറിച്ച് അന്വേഷിക്കാൻ ഇന്റലിജൻസിനു നിർദ്ദേശം; പലരും കുടുങ്ങും
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം : നേര്യമംഗലത്ത് പെരിയാർനിന്നും കോടികളുടെ കളിമണ്ണ് കടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാഫിയാസംഘത്തിന് ഒത്താശ ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ കുടുങ്ങും.
സംഭവത്തിൽ മാഫിയാ സംഘത്തിൽനിന്നും ആനുകൂല്യം കൈപ്പറ്റിയതായി പറയപ്പെടുന്ന ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്പി യതിഷ് ചന്ദ്ര ഇന്റിലിജൻസ് വിഭാഗത്തിന് നിർദ്ദേശം നൽകി. പൊലീസ് കൈക്കൂലി വാങ്ങി മണ്ണുകടത്തിന് മൗനാനുമതി നൽകിയെന്നാണ് ആക്ഷേപം.
കഴിഞ്ഞ നാലു മാസത്തോളമായി പെരിയാർ തീരത്തുള്ള സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽനിന്നും മാഫിയാസംഘം കളിമണ്ണ് കടത്തിയിരുന്നു. സ്വകാര്യ വ്യക്തിയുടെ അഞ്ചു സെന്റ് സ്ഥലത്തെ മണ്ണുനീക്കുന്നതിന് ജിയോളജി വകുപ്പ് നൽകിയ അനുമതിയുടെ പേരിൽ കോടതിയിൽ നിന്നും സമ്പാദിച്ച അനുകൂല ഉത്തരവ് ചൂണ്ടിക്കാട്ടിയും മട്ടിമണൽ നീക്കം ചെയ്യുന്നതിന് വേണ്ടി എടുത്ത പാസിൽ കൃത്രിമം നടത്തിയുമാണ് മാഫിയാസംഘം വ്യാപകമായി ഖനനം നടത്തുകയും ദിവസേന നൂറുകണക്കിന് ലോഡ് മണ്ണ് കടത്തുകയും ചെയ്തിരുന്നത്.
കളിമണ്ണ് കടത്തുകയായിരുന്ന 15 വാഹനങ്ങൾ കഴിഞ്ഞ ദിവസം റൂറൽ എസ്പി.യുടെ കീഴിലുള്ള ഷാഡോ പൊലീസ് പിടിച്ചെടുത്തിരുന്നു. എസ്പി. യതിഷ് ചന്ദ്രക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച പുലർച്ചെ നേര്യമംഗലം നീണ്ടപാറയിൽ നിന്നാണ് മണ്ണ് കയറ്റിയതും അല്ലാത്തതുമായ വാഹനങ്ങൾ പിടികൂടിയത്. തൃശൂരിലെ ഓട്, ടൈൽ നിർമ്മാണ കേന്ദ്രങ്ങളിലേക്കാണ് മണ്ണ് കടത്തിയിരുന്നത്. ആറ് ടോറസ്, ഏഴ് ടിപ്പറുകൾ, ഒരു ഹിറ്റാച്ചി, ഒരു ജെ.സി.ബി എന്നിവയാണ് സംഭവസ്ഥലത്തുനിന്നു പിടികൂടിയത്. ഡ്രൈവർമാരായ ശ്രീനിഷ്, മനിഷ്, രഞ്ജിത്ത്, സന്ദിപ് ,സനുപ് ,രമേശൻ, ജോമോൻ, ബേസിൽ, പ്രജീൽ, സുനിൽ, നാസർ, ഉല്ലാസ് ഉൾപ്പടെ 17 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. നീണ്ടപാറ പാലക്കാട്ട് ജോണിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്ന് മുവാറ്റുപുഴ സ്വദേശികളായ നാസർ, ഉല്ലാസ് എന്നിവരായിരുന്നു മണ്ണു കടത്തിനു നേതൃത്വം നൽകിയിരുന്നത്.
തൃശ്ശൂരിലെ ആമ്പല്ലൂർ കണ്ടേപറമ്പിൽ സുനിലിനാണ് സംഘം മണ്ണ് നൽകിയിരുന്നത്. ഇവിടെ നിന്നും ലോഡിന് 4500 രൂപക്ക് കിട്ടുന്ന മണ്ണ് തൃശ്ശൂരിലെ കമ്പനിയിലെത്തിക്കുമ്പോൾ മാഫിയാ സംഘത്തിന് 20,000 രൂപയോളം ലഭിക്കും. ഒരാഴ്ചക്കിടയിൽ വ്യാജ പാസ് ഉപയോഗിച്ച് മണ്ണ് കടത്തുന്ന രണ്ടാമത്തെ സംഘത്തെയാണ് താലൂക്കിൽ നിന്ന് പിടികൂടുന്നത്. താൻ നൽകിയ പാസ്സുണ്ടെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് പാടം നികത്തിവന്ന മണ്ണ് മാഫിയാസംഘത്തെ പാതിരാത്രിയിൽ സ്ഥലത്തെത്തി മൂവാറ്റുപുഴ ആർ ഡി ഒ വി ആർ മോഹനൻപിള്ള കയ്യോടെ പികൂടിയിരുന്നു.
കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ കീരംപാറ സെന്റ് സ്റ്റീഫൻ ഗേൾസ് ഹൈസ്കൂളിന് പിൻവശത്തെ പാടം നികത്തുന്നതിനായി മണ്ണെത്തിച്ചിരുന്ന നാല് ലോറികൾ ആർ ഡി ഒ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. നേര്യമംഗലം സ്വദേശി സനലിന്റെ മുന്ന് ടിപ്പറുകളും ചേലാട് സ്വദേശിയുടെ ഒരുടിപ്പറുമാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് കൃത്രിമ പാസ്സുമായി മണ്ണുകടത്തിയിരുന്ന രണ്ടാമത്തെ സംഘം ഇപ്പോൾ പിടിയിലായിട്ടുള്ളത്. രഹസ്യാന്വേഷണ വിഭാഗം നൽകിയ സൂചനകളേത്തുടർന്ന് സ്പൈഡർ പൊലീസ് രാത്രി പന്ത്രണ്ടുമണിയോടെ കീരംപാറയിലെത്തുമ്പോൾ തകൃതിയായി മണ്ണടിക്കൽ നടക്കുകയായിരുന്നു.
രാത്രിയിൽ മണ്ണടിക്കുന്നതിന്റെ കാരണം തിരക്കായപ്പോൾ ആർ ഡി ഒ യുടെ പാസ്സുണ്ടെന്നും എപ്പോൾ വേണമെങ്കിലും തങ്ങൾക്കു മണ്ണടിക്കുന്നതിന് അധികാരമുണ്ടെന്നുമായിരുന്നു മാഫിയ സംഘാങ്ങളുടെ പ്രതികരണം.ഈ വിവരം സ്പൈഡർ പൊലീസ് സംഘം രഹസ്യന്വേഷണ വിഭാഗത്തിന് കൈമാറി .ഇതുപ്രകാരം ആലുവയിലെ സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തുനിന്നും ഉത്തരവാദപ്പെട്ടവർ ആർ ഡി ഒ യുമായി ഫോണിൽ ബന്ധപ്പെട്ടു. സംഭവമറിഞ്ഞ ആർ ഡി ഒ താൻ പാസ്സ് നൽകിയിട്ടില്ലന്ന് പൊലീസിൽ വ്യക്തമാക്കി. ഇത് മാത്രമല്ല, രാത്രി തന്നെ സ്ഥലത്തെത്തി വാഹനങ്ങൾ അദ്ദേഹം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
താൻ ചാർജ്ജെടുത്തശേഷം ആർക്കും മണ്ണടിക്കാൻ അനുമതി നൽകിയിട്ടില്ലന്നും ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വിവരങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ആർ ഡി ഒ അറിയിച്ചു. ജിയോളജിക്കൽ വിഭാഗം നേരിട്ടാണ് ഇപ്പോൾ മണ്ണെടുക്കുന്നതിനും നിക്ഷേപിക്കുന്നതിനും പാസ്സ് നൽകുന്നത്. ഇത്തരത്തിൽ നൽകുന്ന പാസ്സിന്റെ ഒരു കോപ്പി ആർ ഡി ഒ ഓഫീസിലേക്ക് നൽകണമെന്ന ചട്ടം നിലവിലുണ്ട്. ഇതു പ്രകാരം ജിയോളജി വിഭാഗം അയക്കുന്ന കോപ്പി മണ്ണടിക്കൽ കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷമാണ് ലഭിക്കാറുള്ളതെന്നും അതിനാൽ എവിടെയൊക്കെ മണ്ണടിക്കൽ നടക്കുന്നുണ്ടെന്നുപോലും വിവരം ലഭിക്കാറില്ലന്നും ആർ ഡി ഒ വ്യക്തമാക്കി. റവന്യൂ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ പാസ് നിർമ്മിക്കുന്ന സംഘവും ഇവിടെ സജിവമാണെന്ന് ഈ രണ്ട് സംഭവങ്ങളിൽ നിന്നും വ്യക്തമാവുന്നത്. മാസങ്ങൾക്ക് മുൻപ് നേര്യമംഗലം പുഴയിൽനിന്നും മണൽ കടത്തിയ സംഘം തഹസിൽദാറുടെ വ്യാജസീലും ഒപ്പും ഉപയോഗിച്ചത് കണ്ടെത്തിയെങ്കിലും തുടരന്വേഷണം ഇല്ലാതെ പോയത് ഇത്തരം സംഘങ്ങൾക്ക് തുണയാവുകയായിരുന്നു.
രാത്രികാലങ്ങളിലാണ് വ്യാപകമായ കളിമണ്ണ് കടത്തൽ നടക്കുന്നത്. റവന്യൂ -പൊലീസ് ഒത്താശയോടെ മാത്രമെ ഇത്തരത്തിൽ മണ്ണ് കടത്തുവാൻ കഴിയുകയുള്ളു. 10-15 മീറ്റർ വരെ ആഴത്തിൽ കുഴിച്ചാണ് മണ്ണ് ശേഖരിക്കുന്നത്. യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ് അമിത അളവിൽ കയറ്റിയ കളിമണ്ണ് രാത്രികാലങ്ങളിൽ കടത്തുന്നത്. ആഴ്ചകൾക്ക് മുൻപ് ഓടക്കാലിയിൽ വച്ച് ഇത്തരത്തിൽ കടത്തുകയായിരുന്ന കളിമണ്ണ് വാഹനത്തിന്റെ സൈഡ് ബോഡിയുടെ കൊളുത്ത് ഇളകി റോഡിൽ മണ്ണ് വീഴുകയും പിറകിൽ വന്ന ഇന്നോവയും ബൈക്കും മറിയുകയും ചെയ്തു. നാട്ടുകാർ മണിക്കൂറുകളോളം പരിശ്രമിച്ചാണ് മണ്ണ് നീക്കം ചെയ്ത് വാഹന ഗതാഗതം സുഗമമാക്കിയത്.
Stories you may Like
- ഡിജിപി ഓഫീസിന് മുക്കിന് താഴെ മാഫിയ; ചതിക്കുഴി എങ്ങും സജീവം
- റാഗിങ്: സീനിയർ വിദ്യാർത്ഥികൾ ആക്രമിച്ചെന്ന് ജൂനിയർ വിദ്യാർത്ഥി
- സേവനത്തിന്റെ വേറിട്ട മുഖമായി കോതമംഗലം ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ
- ബേക്കലിൽ മണൽ മാഫിയയുടെ കുപ്രചാരണത്തിൽ അന്വേഷണം
- ഓയൂർ അന്വേഷണത്തിൽ നിറയുന്നത് വിദേശത്തേക്കുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പോ?
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍