പ്രണയവിവാഹമയാതിനാൽ സ്ത്രീധനം കിട്ടിയില്ല; സന്ധ്യയുടെ സഹോദരിക്ക് സത്രീധനം നൽകുമെന്ന് അറിഞ്ഞപ്പോൾ കലഹം മൂത്തു; വസ്തുവിറ്റ് പണം തരാമെന്ന വാഗ്ദാനം നടക്കാതെ വന്നപ്പോൾ പെന്തകോസ്ത് പാസ്റ്റർ കൊലയാളിയായി; പിറവത്തെ നടുക്കിയ ദുരന്തത്തിന്റെ ചുരുളഴിയുമ്പോൾ
പ്രകാശ് ചന്ദ്രശേഖർ
പിറവം: മക്കൾ ഉറങ്ങാൻ കാത്തിരുന്നു. പിന്നെ ഓരോരുത്തരെയായി ശബ്ദമുണ്ടാക്കാതെ ഉണർത്തി അടുത്ത മുറിയിൽ കൊണ്ടുപോയി കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി. മക്കളാരും മരണവെപ്രാളത്തിന്റെ ശബ്ദമുയർത്തിയില്ല. മകളുടെ ജഡം ജനൽക്കമ്പിയിൽ കെട്ടിത്തൂക്കി. പിന്നെ പിതാവ് സ്വയം ജീവനൊടുക്കി. അടുത്തമുറിയിൽ ഇതൊന്നുമറിയാതെ കിടന്നുറങ്ങുകയായിരുന്നു.
നാടിനെ നടുക്കിയ പിറവം പാലച്ചുവടിലെ ഗൃഹനാഥന്റെ ആത്മഹത്യയെക്കുറിച്ചും മക്കളുടെ കൊലപാതകത്തെ സംബന്ധിച്ചും പൊലീസിന്റെ പ്രാഥമീക വിലയിരുത്തൽ ഇങ്ങനെയാണ്. മുളക്കുളം നോർത്തിൽ ബിപിസി കോളേജിന് സമീപം താമസിക്കുന്ന വെള്ളാങ്കൽ വീട്ടിൽ റെജിമോൻ (38), മക്കളായ അഭിനോവ് (15), ആൽവിയ (12) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ റെജിയുടെ ഭാര്യ സന്ധ്യയെ അയൽവാസികൾ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പ്രഥമ ശുശ്രൂഷക്ക് ശേഷം ആശുപത്രി വിട്ട ഇവർക്ക് ഭർത്താവും മക്കളും നഷ്ടപ്പെട്ടതിന്റെ മാനസികാഘാതമൊഴിച്ചാൽ് മറ്റസുഖങ്ങളൊന്നുമില്ലെന്നാണ്് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
ഹാളിലെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിലാണ് റെജിമോന്റെ ജഡം കാണപ്പെട്ടത്. മകൾ ആൽവിയയുടെ ജഡം കിടപ്പുമുറിയിലെ ജനലിൽ പ്ലാസ്റ്റിക് ചരടിൽ കെട്ടിത്തൂക്കിയ നിലയിയും മകൻ അഭിനോവിന്റെ ജഡം ഇതേ മുറിയിലെ കട്ടിലിലുമാണ് കാണപ്പെട്ടത്. സംഭവ ദിവസം രാത്രി പതിനൊന്നോടെ മക്കൾ കട്ടിലിലും താൻ ഇവരുടെ കാൽഭാഗത്തായി തറയിലുമാണ് ഉറങ്ങാൻ കിടന്നതെന്നാണ് സന്ധ്യ പൊലീസിനെ അറിയിച്ചിട്ടുള്ളത്. പനി ഉണ്ടായിരുന്നതിനാൽ ഡോളോ ഗുളിക കഴിച്ചിരുന്നെന്നും അതിനാൽ കിടന്ന പാടെ താൻ ഉറങ്ങിപ്പോയെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിയ പൊലീസ് സംഘത്തോട് സന്ധ്യ വെളിപ്പെടുത്തിയിട്ടുണ്ട്.
മകൻ അഭിനോവാണ് ആദ്യം കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും ലഭിക്കുന്ന സൂചന. കഴുത്തിൽ കയർകൊണ്ട് കുരുക്കിട്ടു മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയിട്ടുള്ളത്. പിന്നീട് ഇതേ കയർ ഉപയോഗിച്ചാണ് ആൽവിയയെ കെട്ടിത്തൂക്കിയിരിക്കുന്നത്. മൃതദേഹങ്ങൾ കാണപ്പെട്ട മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളൊന്നും പ്രത്യക്ഷത്തിൽ കാണാനില്ല. ഇതുകൊണ്ടാണ് ഓരോരുത്തരെയായി ഉറക്കമുണർത്തി വിളിച്ചുകൊണ്ടുവന്ന് റെജിമോൻ കൊല നടത്തുകയായിരുന്നെന്നുള്ള നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നിട്ടുള്ളത്. കുട്ടികളുടെ ഉറക്കച്ചടവ് ആയസമില്ലാതെ കൃത്യം നടത്താൻ റെജിക്ക് സഹായകമായിരിക്കാമെന്നും പൊലീസ് കണക്കുകൂട്ടുന്നു.
ഇടുക്കി നാരകത്താനത്ത് പാസ്റ്ററായി ജോലിനോക്കുന്ന റെജിമോൻ സംഭവദിവസം വൈകിട്ട് വീട്ടിലെത്തിയതുമുതൽ രാത്രി പതിനൊന്നോടെ ഉറങ്ങാൻ കിടക്കുന്നതുവരെയുള്ള സംഭവങ്ങളുടെ ഏകദേശ വിവരണം ഭാര്യ സന്ധ്യ ഇന്നലെ പൊലീസിന് നൽകിയിരുന്നു. ഇതും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടും കണക്കിലെടുത്താണ് കുട്ടികളുടെ കൊലപാതകവും അനുബന്ധമായി നടന്ന റെജിയുടെ ആത്മഹത്യയും സംബന്ധിച്ച് പൊലീസ് ഈ നിഗമനത്തിൽ എത്തിച്ചേർന്നിട്ടുള്ളത്.
സംഭവത്തിന്റെ മൂലകാരണം, സന്ധ്യയുടെ പിതാവ് റെജിമോന് നൽകാമെന്നേറ്റ പണം നൽകാത്തതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുടുംബസ്വത്തിൽ നിന്നും പത്ത ്സെന്റ് സ്ഥലം സന്ധ്യക്ക് നൽകാമെന്ന് പിതാവ് നേരത്തെ സമ്മതിച്ചിരുന്നു. സ്ഥലം വേണ്ടെന്നും ഇതിനുള്ള തുക കണക്കാക്കി നൽകിയാൽ മതിയെന്നുമായിരുന്നു ഇക്കാര്യത്തിൽ റെജിമോന്റെ നിലപാട്. ഒരുഘട്ടത്തിൽ ഇത് സന്ധ്യയുടെ പിതാവ് സമ്മതിക്കുകയും ചെയ്തു. പിന്നീട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ നടപടിയായില്ല. ഇതിനെച്ചൊല്ലി കുടുംബകലഹം പതാവായിരുന്നെന്നും ബന്ധുക്കൾ പൊലീസിൽ വിവരം നൽകിയിട്ടുണ്ട്. ഇരുവരും സ്നേഹിച്ച് വിവാഹിതരായതിനാൽ റെജിക്ക് സ്ത്രീധനമൊന്നും ലഭിച്ചിരുന്നില്ല. സന്ധ്യയുടെ സഹോദരിയെ സ്ത്രീധനം നൽകി വിവാഹം കഴിപ്പിച്ചയയ്ക്കാൻ ഭാര്യവീട്ടുകാർ നീക്കം നടത്തുന്നത് അറിഞ്ഞതു മുതൽ റെജി വീട്ടിൽ വഴക്കായിരുന്നുവെന്നും സംഭവദിവസം ചിരവ കൊണ്ട് അടിച്ചതായും സന്ധ്യ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
ഈ മാസം പത്തിന് പാലക്കാട്ടെ കുടുംബവീട്ടിൽ നടക്കുന്ന സഹോദരിയുടെ മനസമ്മതത്തിന് പോകണമെന്ന് സന്ധ്യ ആവശ്യപ്പെടുകയും ഇതേത്തുടർന്നുണ്ടായ വാക്കേറ്റവുമാണ് ഈ ദാരുണസംഭവത്തിന് വഴിതെളിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. വീട്ടിൽ പോകണമെന്നാവശ്യപ്പെട്ടപ്പോൾ പിതാവ് നൽകാനുള്ള പണം നൽകിയിട്ട് പോയാൽ മതിയെന്നായിരുന്നു ഭർത്താവിന്റെ നിലപാടെന്നും ഇതിനെച്ചൊല്ലി വാക്കുതർക്കം മൂത്ത് തന്നെ മർദ്ദിക്കുകയും വീട്ടിൽ നിന്നിറക്കിവിടുകയും ചെയ്തെന്നും സന്ധ്യപറയുന്നു. ഇക്കാര്യം വിളിച്ചറിയിച്ചപ്പോൾ നാളെ വീട്ടിലേക്ക് വരാമെന്ന് പിതാവ് അറിയിച്ചെന്നും ഭർത്താവിന്റെ മുന്നിൽ ചെല്ലാൻ ഭയമായതിനാൽ മക്കളുടെ മുറിയിലെത്തി ഉറങ്ങാൻ കിടന്നെന്നും പുലർച്ചെ എഴുന്നേറ്റപ്പോൾ കട്ടിലിൽ മക്കളെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് ഭർത്താവും മക്കളും മരിച്ച വിവരം അറിയുന്നതെന്നുമാണ് സന്ധ്യ പൊലീസിൽ നൽകിയിട്ടുള്ള വിവരം. ഇന്നു വൈകുന്നേരത്തോടെയോ നാളയോ സന്ധ്യയുടെ മൊഴിയെടുക്കാനാണ് ലക്ഷ്യമിട്ടുള്ളതെന്നും ഇതിനുശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവു എന്നും പൊലീസ് അറിയിച്ചു.
സന്ധ്യയെ കൊലപ്പെടുത്താൻ റെജി തയാറാകാത്തത് മക്കളുടേയും തന്റേയും മരണത്തിലൂടെ സന്ധ്യക്ക് മനോവിഷമുണ്ടാക്കാനാണെന്നാണ് വിലയിരുത്തൽ. പെയിന്റിങ് തൊഴിലാളിയായ റെജി, ഹോട്ടൽ ജോലിയടക്കം പലതും ചെയ്തിട്ടുണ്ട്. മകൻ അഭനോവ് പഠനത്തിൽ മിടുക്കനായിരുന്നു. കുട്ടിക്ക് ഹൃദയവാൽവിന് തകരാറുള്ളതിനാൽ റോട്ടറി ക്ലബിന്റെ സഹായത്തോടെ ഡൽഹിയിൽ ഓപ്പറേഷൻ നടത്തിയാണ് സുഖപ്പെടുത്തിയത്. പുലർച്ചെ 4.45-ഓടെ സന്ധ്യയുടെ നിലവിളി കേട്ടാണ് സമീപവാസികൾ വിവരമറിയുന്നത്. രാത്രി വീട്ടിൽ ബഹളമുണ്ടായതായി സമീപവാസികൾ പറയുന്നുണ്ട്. പിറവം സിഐ ബി. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. കുട്ടികൾ പിറവം എം കെ എം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ്. അഭിനോവ് പത്താം ക്ലാസിലും, ആൽവിയ ഏഴാം ക്ലാസിലുമാണ് പഠിച്ചിരുന്നത്. സന്ധ്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്യുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍