നവംബറിൽ സ്കൂളിൽ ഒരു ബർത്ത്ഡേ പാർട്ടി നടത്തിയതോടെ ചില കുട്ടികൾ നോട്ടപ്പുള്ളികളായി; മൊബൈൽ കണ്ടെടുത്തതോടെ അശ്വിൻ കൃഷ്ണ അടക്കം 11 വിദ്യാർത്ഥികൾ സംശയദൃഷ്ടിയിൽ; ഏഴു പേരെ പുറത്താക്കിയതിന് പുറമേ നാല് പേർക്ക് എതിരെ അച്ചടക്ക നടപടി; ലോക് ഡൗൺ കാലത്ത് മകനെ പുറത്താക്കിയതായി അശ്വിന്റെ അച്ഛന് പ്രിൻസിപ്പലിന്റെ ഫോൺകോൾ; എല്ലാം കേട്ടുകൊണ്ട് പ്ലസ് ടു വിദ്യാർത്ഥി; റൂമിലേക്ക് പോയ 16 കാരൻ രാവിലെ വിളിച്ചിട്ടും ഉണർന്നില്ല; കഴക്കൂട്ടം സൈനിക് സ്കൂളിന് എതിരെ പരാതിയുമായി മാതാപിതാക്കൾ
എം മനോജ് കുമാർ
തിരുവനന്തപുരം: കഴക്കൂട്ടം സൈനിക് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അശ്വിൻ കൃഷ്ണ (16) യുടെ ആത്മഹത്യ വിവാദമാകുന്നു. ഇന്നലെയാണ് തൃശൂരിലുള്ള വീട്ടിൽ അശ്വിൻ കൃഷ്ണ ആത്മഹത്യ ചെയ്തത്. ഒന്നാം നിലയിലെ റൂമിൽ തൂങ്ങി നിൽക്കുന്നതായാണ് കണ്ടത്. സ്കൂൾ അധികൃതരിൽ നിന്നുമേറ്റ കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് മരണം എന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. അശ്വിൻ കൃഷ്ണയുടെ മരണത്തിനു കാരണക്കാരായ സ്കൂൾ അധികൃതർക്ക് എതിരെ തൃശൂർ പൊലീസ് സൂപ്രണ്ടിന് രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. മകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർക്ക് എതിരെ നടപടി സ്വീകരിക്കണം എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വിരമിച്ച സൈനികനായ കെ.ഉണ്ണികൃഷ്ണന്റെയും നിഥയുടെയും മകനാണ് അശ്വിൻ കൃഷ്ണ. അനുകൃഷ്ണയാണ് സഹോദരി. സ്കൂളിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത മാനസിക സമ്മർദ്ദത്തെതുടർന്നാണ് അശ്വിൻ കൃഷ്ണയുടെ മരണം എന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. മരണം സ്കൂൾ അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്തത്. മരണം അറിഞ്ഞു സ്കൂൾ അധികൃതർ വിളിക്കുകയോ അനുശോചനം രേഖപ്പെടുത്താൻ ആരെയും അയക്കുകയോ ചെയ്തിട്ടില്ല. മരണം മറച്ചു വെയ്ക്കുന്ന നടപടികളാണ് സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും വന്നത് എന്നാണ് അശ്വിന്റെ മാതാപിതാക്കളും ഒരു വിഭാഗം രക്ഷിതാക്കളും ആരോപിക്കുന്നത്.
അശ്വിൻ കൃഷ്ണയടക്കം പതിനൊന്നു വിദ്യാർത്ഥികൾക്ക് നേരെ സ്കൂൾ അധികൃതർ നടപടികൾ സ്വീകരിച്ചിരുന്നു. ഏഴു കുട്ടികളോട് ടിസി വാങ്ങാൻ നിർദ്ദേശിച്ചപ്പോൾ നാല് കുട്ടികൾക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് അറിയിച്ചത്. എഴുപേരെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി സ്കൂൾ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ടിസി നൽകിയതുമില്ല. ഈ ഡിസംബറിൽ ക്ലാസ് അവസാനിക്കാനിരിക്കെയാണ് പാതിവഴിയിലുള്ള ഈ പുറത്താക്കൽ. കഴിഞ്ഞ ദിവസം സ്കൂൾ പ്രിൻസിപ്പാൾ അശ്വിന്റെ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നു. പുറത്താക്കിയ തീരുമാനത്തിൽ മാറ്റമൊന്നുമില്ല ...വേറെ സ്കൂൾ തിരക്കണം എന്നാണ് പറഞ്ഞത്. പക്ഷെ കൊറോണ കാരണം ലോക്ക് ഡൗൺ തുടരവേ എന്ത് നിവൃത്തി എന്ന് പിതാവ് പ്രിൻസിപ്പാളിനോട് പറഞ്ഞെങ്കിലും തീരുമാനത്തിൽ മാറ്റമൊന്നുമില്ല എന്നാണ് പ്രിൻസിപ്പാൾ പ്രതികരിച്ചത്. ഈ ഫോൺ സംഭാഷണത്തിനു അശ്വിൻ ദൃക്സാക്ഷിയായിരുന്നു. ആ സമയത്ത് അവൻ പ്രതികരിച്ചില്ലെങ്കിലും ഇന്നലെ വീടിന്റെ ഒന്നാം നിലയിലെ ബെഡ് റൂമിൽ തൂങ്ങി മരിക്കുകയായിരുന്നു.
അശ്വിന്റെ മരണം ബന്ധുക്കളെയും കഴക്കൂട്ടം സൈനിക് സ്കൂൾ വിദ്യാർത്ഥികളെയും നടുക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ സ്കൂളിൽ കുട്ടികൾ ഒരു ബർത്ത്ഡേ പാർട്ടി നടത്തിയിരുന്നു. ഇത് സ്കൂൾ അധികൃതർ വലിയ വിഷയമായി എടുത്തിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഉള്ള കേക്ക് മുറിക്കൽ ചടങ്ങാണ് നടത്തിയത്. അന്ന് മുതൽ ചില കുട്ടികൾ നോട്ടപ്പുള്ളികൾ ആയി മാറി. ഇതിനു ശേഷമാണ് മൊബൈൽ ഫോൺ കണ്ടെടുത്ത പ്രശനം വരുന്നത്. മാർച്ചിലാണ് സ്കൂളിൽ നിന്നും ഒരു മൊബൈൽ ഫോൺ സ്കൂൾ അധികൃതർ കണ്ടെടുത്തത്. സൈനിക് സ്കൂളിൽ മൊബൈൽ ഉപയോഗിക്കാൻ വിദ്യാർത്ഥികൾക്ക് അനുവാദമില്ല. ഇത് സ്കൂൾ അധികൃതരെ രോഷം കൊള്ളിച്ചിരുന്നു. ഇതിനെ തുടർന്ന് ആഭ്യന്തര അന്വേഷണം വന്നിരുന്നു. ആരാണ് ഫോൺ കൊണ്ടുവന്നത് എന്ന് തെളിയിക്കാൻ സ്കൂൾ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല.
പക്ഷെ സംശയദൃഷ്ടി അശ്വിന് നേർക്കും നീണ്ടിരുന്നു. അശ്വിൻ അടക്കമുള്ള പതിനൊന്നു കുട്ടികളെ നോട്ടപ്പുള്ളികളാക്കി മാറ്റിയായിരുന്നു സ്കൂൾ അധികൃതരുടെ നീക്കങ്ങൾ. ഇവർക്ക് എല്ലാവർക്കും തന്നെ സ്കൂൾ അധികൃതർ മെയ് ആദ്യവാരം അറിയിപ്പ് നൽകി. സ്കൂളിൽ നിന്ന് ഇവരെ പുറത്താക്കിയതയുള്ള അറിയിപ്പാണ് നൽകിയത്. കൊറോണ കാരണം എത്താൻ കഴിയില്ലാ എന്ന് അറിയിച്ചിട്ടും സ്കൂളിൽ വരാൻ സ്കൂൾ അധികൃതർ നിർബന്ധിക്കുകയായിരുന്നു. എന്നാൽ ആർക്കും ടിസി ഇഷ്യൂ ചെയ്ത് നൽകാൻ അധികൃതർ തയ്യാറായതുമില്ല. എന്നാൽ പതിനൊന്നു കുട്ടികളെ പുറത്താക്കിയ തീരുമാനം മാറ്റിയതുമില്ല. വിദ്യാർത്ഥികളുടെ ഭാവി ത്രിശങ്കുവിലായ അവസ്ഥയിലാണ് അശ്വിന്റെ ആത്മഹത്യയും വന്നത്. ഇതോടെ പ്രശ്നങ്ങൾ സങ്കീർണ്ണമായ അവസ്ഥയിലെത്തി.
മകനെ കഴക്കൂട്ടം സൈനിക് സ്കൂളിൽ നിന്ന് പുറത്താക്കിയതായി പ്രിൻസിപ്പാൾ തന്നെ വിളിച്ച് സംസാരിച്ചതായി അശ്വിന്റെ പിതാവ് ഉണ്ണിക്കൃഷ്ണൻ മറുനാടനോട് പറഞ്ഞു. ലോക്ക് ഡൗൺ തുടരവേ പ്ലസ് ടു വിദ്യാർത്ഥിയെ സൈനിക് സ്കൂൾ പോലുള്ള ഒരു സ്കൂളിൽ നിന്ന് പുറത്താക്കിയാൽ തങ്ങൾ എന്ത് ചെയ്യും എന്ന് പ്രിൻസിപ്പാളിനോട് തിരിച്ച് ചോദിച്ചിരുന്നു. സൈനിക് സ്കൂൾ സിലബസും മറ്റു സിലബസുകളും തമ്മിൽ വ്യത്യാസമുണ്ട്. ഈ ഘട്ടത്തിൽ ഈ രീതിയിൽ ഉള്ള നടപടികൾ വരുമ്പോൾ എന്ത് ചെയ്യും എന്ന ചോദ്യത്തിനു അതൊന്നും തങ്ങൾക്ക് നോക്കേണ്ട ആവശ്യമില്ലെന്നാണ് പ്രിൻസിപ്പാൾ പറഞ്ഞത്. ഈ സംഭാഷണം നടക്കുമ്പോൾ മകൻ ദൃക്സാക്ഷിയായിരുന്നു. ഞങ്ങൾ മകനെ ചീത്ത പറയുകയോ എന്തെങ്കിലും സമ്മർദ്ദം നടത്തുകയോ ചെയ്തിട്ടില്ല. ഈ സംഭാഷണം നടന്നു അന്ന് രാത്രി തന്നെ അവൻ ആത്മഹത്യ ചെയ്തു. കഴക്കൂട്ടം സ്കൂളിൽ ചേർത്തതിനെ തുടർന്ന് മകനെ ഞങ്ങൾക്ക് നഷ്ടമായി. ഒൻപതാം തരത്തിലാണ് കഴക്കൂട്ടം സൈനിക് സ്കൂളിൽ മകനെ ചേർക്കുന്നത്. വളരെ മോശം സാഹചര്യങ്ങളാണ് അവിടെ നിലനിൽക്കുന്നത്. മോശം ഭക്ഷണമാണ്. ദുരിതം നിറഞ്ഞ റൂമിലാണ് ഇവരെ താമസിപ്പിച്ചത്. എല്ലാം കൊണ്ടും വലിയ വിഷമമാണ് വന്നത്. ഞങ്ങളെ സംബന്ധിച്ച് വലിയ ദുരന്തമാണ് നടന്നത്. ഒരിക്കലും പരിഹൃതമാകാത്ത ദുരന്തം-ഉണ്ണിക്കൃഷ്ണൻ നായർ പറയുന്നു. ഉണ്ണിക്കൃഷ്ണൻ നായർക്ക് ഒപ്പമുണ്ടായിരുന്ന ഇതേ സ്കൂളിലെ രക്ഷിതാവ് സ്കൂളിലെ സംഭവങ്ങൾ വിവരിക്കുന്നത് ഇങ്ങനെ:
പുതിയ പ്രിൻസിപ്പാൾ വന്നതിന് ശേഷമാണ് സ്കൂളിൽ പ്രശ്നങ്ങൾ ഉരുണ്ടു കൂടിയത്. വലിയ സ്ട്രിക്റ്റ് ആണ് സ്കൂളിൽ. സ്കൂളുമായി ബന്ധപ്പെട്ട വാട്സ് അപ്പ് ഗ്രൂപ്പുണ്ട്. എന്തെങ്കിലും ചോദ്യങ്ങൾ രക്ഷിതാക്കൾ ഉതിർത്താൽ വിദ്യാർത്ഥി തന്നെ നോട്ടപ്പുള്ളിയാകും. പിന്നീട് അച്ചടക്ക നടപടിപോലുള്ള വലിയ കുരിശുകൾ വരും. പതിനൊന്നു പേർക്കാണ് സ്കൂളിൽ നിന്നും ഇപ്പോൾ പുറത്ത് പോകേണ്ടി വന്നത്. പക്ഷെ ആർക്കും ടിസി ഇഷ്യു ചെയ്ത് നൽകിയിട്ടില്ല. സ്കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ല. പകരം ലാന്റ് ലൈൻ ഉണ്ട്. ഈ പ്രിൻസിപ്പാൾ വന്നപ്പോൾ ലാന്റ് ലൈനിൽ വിദ്യാർത്ഥികളെ രക്ഷിതാക്കൾക്ക് ബന്ധപ്പെടാൻ കഴിയാതായി. ലാന്റ് ലൈൻ തകരാറ് എന്നാണ് പറയാറ്. ഞങ്ങൾ ബിഎസ്എൻഎല്ലിൽ വിളിച്ചപ്പോൾ സ്കൂൾ ഫോണുകൾക്ക് ഒരു കുഴപ്പവും ഇല്ലെന്ന മറുപടിയാണ് ബിഎസ്എൻഎൽ അധികൃതർ നൽകിയത്-രക്ഷിതാവ് പറയുന്നു. സ്കൂൾ അധികൃതരെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭ്യമായില്ല.
Stories you may Like
- ഇന്ത്യൻ ടീമിൽ സഹകരണമില്ലെന്ന് തുറന്നടിച്ച് അശ്വിൻ
- 'രോഹിത്തും കോഹ്ലിയും കരയുകയായിരുന്നു; കണ്ടുനിന്ന ഞങ്ങൾക്ക് വല്ലാത്ത വിഷമം തോന്നി'
- സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ കോടതി നിർദ്ദേശം മറികടന്ന് സർക്കാർ ഉത്തരവ്
- സഞ്ജു ആരാധകരുടെ പരിധിവിട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ആർ അശ്വിൻ
- കോളജിൽ പാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി പ്രിൻസിപ്പൽ, പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്