Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹം ചെയ്യുമെന്ന് ഉറപ്പ് നൽകിയത് കാമുകനും അമ്മയും; ബീച്ചിലും പുറത്തുമൊക്കെ കറങ്ങിയത് ഭാര്യാഭർത്താക്കന്മാരെപ്പോലെയും; പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരിട്ടത് നിരന്തര പീഡനങ്ങളും; കാമുകനും ഉമ്മയും കാലുമാറിയപ്പോൾ പെൺകുട്ടി നടത്തിയത് ആത്മഹത്യാ ശ്രമം; സംഭവം പുറത്തറിഞ്ഞപ്പോൾ കാമുകന്റെ ഉമ്മ ഹയറുന്നീസ പോക്‌സോ കേസിൽ അറസ്റ്റിൽ; ഒന്നാം പ്രതിയായ പീഡനവീരൻ ഷിയാസ് നൗഷാദിനെ തേടി പൊലീസും

വിവാഹം ചെയ്യുമെന്ന് ഉറപ്പ് നൽകിയത് കാമുകനും അമ്മയും; ബീച്ചിലും പുറത്തുമൊക്കെ കറങ്ങിയത്  ഭാര്യാഭർത്താക്കന്മാരെപ്പോലെയും; പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരിട്ടത് നിരന്തര പീഡനങ്ങളും; കാമുകനും ഉമ്മയും കാലുമാറിയപ്പോൾ പെൺകുട്ടി നടത്തിയത് ആത്മഹത്യാ ശ്രമം; സംഭവം പുറത്തറിഞ്ഞപ്പോൾ കാമുകന്റെ ഉമ്മ ഹയറുന്നീസ പോക്‌സോ കേസിൽ അറസ്റ്റിൽ; ഒന്നാം പ്രതിയായ പീഡനവീരൻ ഷിയാസ് നൗഷാദിനെ തേടി പൊലീസും

എം മനോജ് കുമാർ

 കിളിമാനൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ മകന് ഒത്താശ ചെയ്ത മാതാവ് പോക്‌സോ കേസിൽ അറസ്റ്റിൽ. കരുവാരം സെനിത്ത് നൗഷാദിന്റെ ഭാര്യ ഹയറുന്നീസ (47)യാണ് അറസ്റ്റിലായത്. ബന്ധുവായ പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയെ പീഡിപ്പിച്ച ഹയറുന്നീസയുടെ മകൻ ഷിയാസ് നൗഷാദ് ഒളിവിലാണ്. പീഡനത്തിനു സ്വന്തം വീട്ടിൽ ഒത്താശചെയ്തു നൽകിയതിനും മകൻ വിവാഹം കഴിക്കുമെന്ന് പെൺകുട്ടിക്ക് ഉറപ്പ് നൽകിയതിനെ തുടർന്നുമാണ് ഹയറുന്നീസ പ്രതിയായത്. ഉമ്മ അറസ്റ്റിലായപ്പോൾ പീഡനവീരനായ ഷിയാസ് ഒളിവിലും പോയി. ഒന്നാം പ്രതിയും ഹയറുന്നീസയുടെ മകനുമായ ഷിയാസിനെ അന്വേഷിക്കുകയാണെന്ന് കിളിമാനൂർ പൊലീസ് മറുനാടനോടു പറഞ്ഞു. ഒന്നാം പ്രതിയായ ഷിയാസിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

ബന്ധുവായ പെൺകുട്ടി ഷിയാസിന്റെ വീട്ടിൽ വരുമായിരുന്നു. ഈ ഘട്ടത്തിലാണ് പീഡനം നടന്നത്. പെൺകുട്ടിയെ വിവാഹം ചെയ്യുമെന്ന് ഷിയാസ് ഉറപ്പ് നൽകിയിരുന്നു. ഇതേ വിവാഹവാഗ്ദാനം നടത്തിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഹയറുന്നീസ പീഡനത്തിനു എല്ലാ ഒത്താശയും വീട്ടിൽ നൽകിയിരുന്നു. പെൺകുട്ടി വീട്ടിൽ വരുമ്പോഴെല്ലാം പീഡനവും നടന്നു. പീഡനം നടക്കുന്ന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. അതുകൊണ്ടാണ് പോക്‌സോ വകുപ്പിൽ അമ്മ അകത്താകുകയും മകൻ പ്രതിയാവുകയും ചെയ്തത്.

ഷിയാസ് കുറെക്കാലം ഗൾഫിലായിരുന്നു. പിന്നീട് തിരികെ നാട്ടിൽ വന്നു. ഈ കാലത്താണ് പീഡനം നടന്നത്. ഷിയാസ് വിവാഹം കഴിക്കുമെന്നു ഉറപ്പ് നൽകിയതു കൊണ്ടാണ് പെൺകുട്ടി വഴങ്ങികൊടുത്തത്. പക്ഷെ പിന്നീട് ഷിയാസ് പെൺകുട്ടിയെ ഒഴിവാക്കി. ഇതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തിയത്. പെൺകുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. പക്ഷെ ആത്മഹത്യാ ശ്രമം നടത്തിയതോടെ വിവരം പുറത്തറിഞ്ഞു. ഷിയാസ് ഒളിവിൽ പോവുകയും ഹയറുന്നീസ പിടിയിലാവുകയും ചെയ്തു. പീഡനത്തിനു എല്ലാ വിധ ഒത്താശയും ഹയറുന്നീസ നടത്തിയതായി പെൺകുട്ടി മൊഴി നൽകിയതോടെയാണ് കിളിമാനൂർ പൊലീസ് പെൺകുട്ടിയെ അറസ്റ്റ് ചെയ്യുന്നത്.

പീഡനവിവരം പിന്നീട് പെൺകുട്ടിയുടെ വീട്ടിലും അറിഞ്ഞിരുന്നു. ഇത് വീട്ടിലും പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഷിയാസും ഒരുക്കമായിരുന്നില്ല. ഇതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തിയത്. പതിനേഴ് വയസിലും മുൻപ് തന്നെ പെൺകുട്ടിയുമായി ഷിയാസിന് ബന്ധമുണ്ട്. വിവിധ സ്ഥലങ്ങളിൽ വച്ചാണ് പീഡനം നടന്നിട്ടുള്ളത്. പെൺകുട്ടി ഷിയാസിന്റെ കൂടെ കറങ്ങാനും പോകുമായിരുന്നു. ഭാര്യാഭർത്താവിനെ പോലെയാണ് കഴിഞ്ഞു വന്നത്. പലയിടങ്ങളിലും റൂമെടുത്ത് താമസിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ പീഡനങ്ങളും നടന്നു. അറസ്റ്റിലായ ഹയറുന്നീസയെ അറസ്റ്റ് ചെയ്ത് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP