Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വരുതിയിൽ കൊണ്ട് വന്നത് വിവാഹവാഗ്ദാനത്തിലൂടെ; തുടർച്ചയായുള്ള കണ്ടുമുട്ടൽ അടുപ്പത്തിലേക്ക് വഴി തുറന്നപ്പോൾ അവസരം മുതലെടുത്ത് നടത്തിയത് പീഡന പരമ്പര; കുട്ടി വീട്ടിൽ എത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പരാതി നൽകിയപ്പോൾ അന്വേഷണം അവസാനിച്ചത് ഓട്ടോ ഡ്രൈവറുടെ വീട്ടിൽ; സ്വന്തം വീട്ടിലെ പീഡിപ്പിച്ചതിന് പോക്‌സോ കേസിൽ അറസ്റ്റിലായത് കിളിമാനൂരിലെ ഓട്ടോക്കാരൻ അൻസാഫ്

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വരുതിയിൽ കൊണ്ട് വന്നത് വിവാഹവാഗ്ദാനത്തിലൂടെ; തുടർച്ചയായുള്ള കണ്ടുമുട്ടൽ അടുപ്പത്തിലേക്ക് വഴി തുറന്നപ്പോൾ അവസരം മുതലെടുത്ത് നടത്തിയത് പീഡന പരമ്പര; കുട്ടി വീട്ടിൽ എത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പരാതി നൽകിയപ്പോൾ അന്വേഷണം അവസാനിച്ചത് ഓട്ടോ ഡ്രൈവറുടെ വീട്ടിൽ; സ്വന്തം വീട്ടിലെ പീഡിപ്പിച്ചതിന് പോക്‌സോ കേസിൽ അറസ്റ്റിലായത് കിളിമാനൂരിലെ ഓട്ടോക്കാരൻ അൻസാഫ്

എം മനോജ് കുമാർ

കല്ലമ്പലം: നേരിട്ടുള്ള കണ്ടുമുട്ടൽ അടുപ്പത്തിലേക്കും പീഡനത്തിലേക്കും വഴി തുറന്നപ്പോൾ പോക്‌സോ കേസിൽ അകത്തായത് കിളിമാനൂരിലെ ഓട്ടോഡ്രൈവർ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിലാണ് തട്ടത്തുമല പറണ്ടക്കുഴി ചരുവിള പുത്തൻ വീട്ടിൽ അൻസാഫ് പോക്‌സോ കേസിൽ അകത്താകുന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ടെന്നു അൻസാഫ് വാദിച്ചെങ്കിലും അങ്ങിനെ അല്ലെന്നു രേഖകൾ പരിശോധിച്ച് പള്ളിപ്പുറം പൊലീസ് കണ്ടെത്തുകയായിരുന്നു.

ഇതോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചതിന് പോക്‌സോ കേസ് പ്രകാരം ഓട്ടോ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുക്കുകയും തുടർന്ന് റിമാൻഡ് ചെയ്യുകയുമായിരുന്നു. വിവാഹ വാഗ്ദാനത്തിൽ കുരുക്കിയാണ് ഓട്ടോ ഡ്രൈവറായ അൻസാഫ് പെൺകുട്ടിയുമായി അടുത്തത്. ഈ അടുപ്പം ഒടുവിൽ പീഡനത്തിലേക്ക് വഴിമാറുകയും ചെയ്തു.

പെൺകുട്ടി കിളിമാനൂരിൽ എത്തിക്കൊണ്ടിരിക്കെ അവിടുത്തെ ഓട്ടോ ഡ്രൈവറായ അൻസാഫ് പെൺകുട്ടിയുമായി അടുക്കുകയായിരുന്നു. നിരന്തരമായ കണ്ടുമുട്ടൽ അടുപ്പത്തിലേക്കും പീഡനത്തിലേക്കും വഴി തുറക്കുകയായിരുന്നു. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അറിയാമായിരുന്നില്ലെന്നാണ് ഓട്ടോഡ്രൈവർ പൊലീസിനോട് പറഞ്ഞത്.

പത്താം ക്ലാസ് കഴിഞ്ഞ ശേഷം പഠനം നിർത്തിയ പെൺകുട്ടി തുടർന്ന് പഠിച്ചിരുന്നില്ല. കിളിമാനൂരിൽ പെൺകുട്ടി എത്തിക്കൊണ്ടിരിക്കെയാണ് അൻസാഫുമായി പരിചയപ്പെടുന്നത്. പിടികൂടുന്നതിന് മുൻപ് നിരന്തരമായ പീഡനമാണ് അൻസാഫ് നടത്തിയത്. പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് അൻസാഫ് പീഡനം തുടർന്നത്. അറസ്റ്റിലായപ്പോഴാണ് പീഡനവിവരം അൻസാഫ് പൊലീസിനോട് വെളിപ്പെടുത്തിയത്.

വിവാഹം കഴിച്ചുകൊള്ളാമെന്നാണ് അൻസാഫ് പറഞ്ഞത്. ഇത് വിശ്വസിച്ചാണ് പെൺകുട്ടി വഴങ്ങിക്കൊടുത്തത്. പീഡനത്തിനു അൻസാഫ് സ്വന്തം വീട് തന്നെയാണ് തിരഞ്ഞെടുത്തത്. പെൺകുട്ടി വീട്ടിൽ എത്താതിരുന്നതോടെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പള്ളിക്കൽ പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടി ജോലി ചെയ്തിരുന്ന കിളിമാനൂർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഒടുവിൽ അൻസാഫിൽ അവസാനിച്ചത്.

അൻസാഫിന്റെ വീട്ടിൽ നിന്നാണ് പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിവാഹം കഴിക്കുകയാണ് ഉദ്ദേശ്യമെന്നാണ് അൻസാഫ് പൊലീസിനോട് പറഞ്ഞത്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്‌സോ കേസ് ചുമത്തിയാണ് അൻസാഫിനെ റിമാൻഡ് ചെയ്തത്. പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം തന്നെ പൊലീസ് വിട്ടു.

പള്ളിക്കൽ സിഐ അജി ജി. നാഥിന്റെ നേതൃത്വത്തിൽ എസ്‌ഐ അനിൽ കുമാർ, ബിജുമോൻ, പിങ്ക് പൊലീസിലെ വനിതാ എസ് ഐ അജിത എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. രാവിലെ നടന്ന അന്വേഷണത്തിനു രാത്രിയോടെയാണ് പരിസമാപ്തിയായത്. പെൺകുട്ടിയെ അൻസാഫിനൊപ്പം തന്നെ പൊലീസ് കണ്ടെത്തുകയുമായിരുന്നു.

മൊഴിയെടുത്ത ശേഷം പെൺകുട്ടിയെ രക്ഷകർത്താക്കളോടൊപ്പം വിട്ടയച്ചു. പോക്സോ പ്രകാരം യുവാവിനെതിരെ കേസെടുത്തു. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP