Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടക്കാനും പടികൾ കയറുവാനും ബുദ്ധിമുട്ടിയപ്പോൾ സഹായിക്കാനാണ് അരികിൽ വന്നത്; മൊബൈലിൽ സിനിമ കാണിക്കാം എന്ന വ്യാജേനെ ചാപ്പലിലെ ഇരുണ്ട മുറിയിൽ അടുത്തിരുന്നു; പെൺകുട്ടിയെ എന്നപോലെ കഴുത്തിലും കവിളിലും തലോടി; പിന്നീട് വിരലുകൾ എന്റെ സ്വകാര്യ ഭാഗങ്ങളിലേക്ക് നീണ്ടു; പലതവണ പീഡനങ്ങൾ ആവർത്തിച്ചു; അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുമില്ല; പാലയിലെ പ്രശസ്തമായ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം; നടപടിയെടുക്കാതെ പൊലീസ്

നടക്കാനും പടികൾ കയറുവാനും ബുദ്ധിമുട്ടിയപ്പോൾ സഹായിക്കാനാണ് അരികിൽ വന്നത്; മൊബൈലിൽ സിനിമ കാണിക്കാം എന്ന വ്യാജേനെ ചാപ്പലിലെ ഇരുണ്ട മുറിയിൽ അടുത്തിരുന്നു; പെൺകുട്ടിയെ എന്നപോലെ കഴുത്തിലും കവിളിലും തലോടി; പിന്നീട് വിരലുകൾ എന്റെ സ്വകാര്യ ഭാഗങ്ങളിലേക്ക് നീണ്ടു; പലതവണ പീഡനങ്ങൾ ആവർത്തിച്ചു; അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുമില്ല; പാലയിലെ പ്രശസ്തമായ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം; നടപടിയെടുക്കാതെ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പാല: പാലായിലെ പ്രശസ്ത സ്‌കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥി ലൈംഗിക പീഡനത്തിനു വിധേയമായതായി പരാതി. ബോർഡിംഗിൽ താമസിച്ച് പഠിക്കുന്ന കുട്ടിയാണ് സ്‌കൂൾ ജീവനക്കാരന്റെ പീഡനത്തിനു വിധേയമായത്. കുട്ടി സംഭവം വിദേശത്തുള്ള അമ്മയെ അറിയിച്ചതിനെ തുടർന്നാണ് കുടുംബം പരാതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. കഴിഞ്ഞ പൂജാ അവധിക്ക് ബോർഡിംഗിൽ തന്നെ നിന്ന അവസരത്തിലാണ് ആദ്യ പീഡനം നടന്നതെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. വിദേശത്ത് നിന്നും അമ്മ ഒരു ബന്ധുവഴി മരങ്ങാട്ടുപള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും പൊലീസ് പരാതി സ്വീകരിച്ചില്ലെന്നാണ് അറിയുന്നത്. ഇതിനെ തുടർന്ന് അമ്മ വിദേശത്ത് നിന്നും ഉന്നത പൊലീസ് നേതൃത്വത്തിനും ബാലാവകാശ കമ്മിഷനും പരാതി നൽകുകയാണ് ഉണ്ടായത്. ബാലാവകാശ കമ്മിഷന് പരാതി നൽകിയതിനെ തുടർന്നാണ് പോക്‌സോ കേസ് വന്നത്. പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ കുട്ടി ഇനി രഹസ്യമൊഴി നൽകും.

പീഡനവും പരാതിയുമായപ്പോൾ വിദ്യാർത്ഥി സ്‌കൂളിൽ നിന്നും മാറി നിൽക്കുകയാണ്. ഇനി സ്‌കൂളിൽ പഠിക്കാതെ പ്രൈവറ്റ് ആയി പഠിച്ച് പരീക്ഷ എഴുതാനാണ് മാതാവിന്റെ നീക്കം എന്നാണ് അറിയുന്നത്. പാലായിലെ പ്രശസ്ത സ്‌കൂളിൽ നിന്നും പുറത്തു വന്ന ലൈംഗിക പീഡന പരാതി ബോർഡിംഗിൽ നിർത്തി കുട്ടികളെ പഠിക്കുന്ന മാതാപിതാക്കളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. കനത്ത ഫീസ് ഈടാക്കി അദ്ധ്യയനം നടത്തുന്ന സ്‌കൂൾ ആണിത്. എവിടെയും തങ്ങളുടെ കുട്ടികൾ സുരക്ഷിതരല്ല എന്ന ഞെട്ടലിലാണ് രക്ഷിതാക്കൾ.സ്‌കൂളിലെ ജീവനക്കാരനും അതേ സമയം അദ്ധ്യാപകന്റെ റോളിൽ തുടരുകയും ചെയ്യുന്ന ജീവനക്കാരൻ തുടർ പീഡനങ്ങൾക്ക് കുട്ടിയെ വിധേയമാക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ എതിർപ്പ് കാരണം നടന്നില്ലാ എന്നാണ് സൂചന.

ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ച വിദ്യാർത്ഥി അമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞു പോരുന്നത്. അമ്മ വിദേശത്ത് തുടരുന്നതിനാലാണ് സുരക്ഷിത സ്ഥാനം എന്ന നിലയിൽ ഈ സ്‌കൂളിൽ ചേർക്കുകയും സ്‌കൂൾ ബോർഡിംഗിൽ കുട്ടിയെ ചേർക്കുകയും ചെയ്തത്. ഇതേ സ്‌കൂളിൽ നിന്നാണ് കുട്ടി പീഡനത്തിനു വിധേയമായത്. അതേസമയം പീഡനം ഒളിപ്പിച്ച് വയ്ക്കാനാണ് സ്‌കൂൾ അധികൃതർ ശ്രമിക്കുന്നത് എന്ന് സൂചനയുണ്ട്. പീഡനം നടന്ന വിവരം കുട്ടി ഒരധ്യാപകനോട് പറഞ്ഞിരുന്നു. എന്നാൽ പരാതിയിൽ തുടർനടപടികൾ ഒന്നും വന്നില്ല. മുന്നിലിരിക്കുന്നത് ഒരു പെൺകുട്ടിയാണ് എന്ന രീതിയിലാണ് പീഡന സമയത്ത് ജീവനക്കാരൻ തന്നോടു പെരുമാറിയത്.

പൂജാ അവധിക്ക് എല്ലാവരും പോയപ്പോൾ ഞാൻ അടങ്ങുന്ന നാല് കുട്ടികൾ പോയിരുന്നില്ല. ഈ ഘട്ടത്തിലാണ് എനിക്ക് നേരെ പീഡനം നടന്നത് എന്നാണ് മറുനാടന് അയച്ചു നൽകിയ പരാതിയിൽ കുട്ടി പറയുന്നത്. ശാരീരിക അവശതകൾ ബാധിച്ചതിനാൽ ഈ ജീവനക്കാരൻ എനിക്ക് ചില സഹായങ്ങൾ നൽകാറുണ്ട്. നടക്കാനും പടികൾ കയറുവാനും എനിക്ക് ബുദ്ധിമുട്ടുണ്ട്. ഇത് അമ്മ സ്‌കൂൾ അധികൃതരെ ധരിപ്പിച്ചിരുന്നു. ഈ ഘട്ടത്തിൽ ഈ ജീവനക്കാരൻ ആണ് സഹായം നൽകിയത്. ഇതിന്റെ മറവിൽ തന്നെയാണ് ഇയാൾ പീഡനം നടത്തിയതും. പൂജാ അവധിക്ക് എല്ലാവരും പോയപ്പോഴും ഇയാൾ പോയിരുന്നില്ല. ഒരു സിനിമ കാണിക്കാം എന്ന് പറഞ്ഞാണ് പീഡനം തുടങ്ങിയത്.

മൊബൈൽ ഫോണിൽ സിനിമ കാണിക്കാം എന്ന വ്യാജേനെ ചാപ്പലിലെ ഇരുണ്ട മുറിയിൽ അയാൾ എന്റെ അടുത്തിരുന്നു. ഒരു പെൺകുട്ടിയെ തലോടുന്ന പോലെ എന്റെ കഴുത്തിലും കവിളിലും അയാൾ തലോടി. എനിക്ക് വിചിത്രമായ ഒരു അനുഭവമായിരുന്നു ഇത്. പിന്നീട് അയാൾ എന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. എനിക്ക് അതെല്ലാം വളരെ അസ്വസ്ഥതയുണ്ടാക്കി. ഞാൻ ഒരധ്യാപകനോട് ഈ കാര്യം പറഞ്ഞു. പക്ഷെ എന്റെ പരാതിയിൽ അനുകൂലമായ നടപടി ഒന്നും എടുത്തില്ല. പിന്നീടും ഇതേ ജീവനക്കാരൻ രണ്ടു തവണ ഇതേ രീതിയിൽ പീഡിപ്പിച്ചു.

ഇതോടെ എനിക്കുണ്ടായിരുന്ന ശാരീരിക അവശതകൾ അധികരിച്ചു. അമ്മ ദുബായിൽ നിന്ന് നാട്ടിൽ വന്നു. ഞാൻ ആശുപത്രിയിൽ അഡ്‌മിറ്റ് ആയി. ഒരാഴ്ച ആശുപത്രിയിൽ കിടന്നു. അസഹ്യമായ പുറംവേദനയാണ് എന്നെ വേട്ടയാടിയത്. തുടർന്ന് സ്‌കൂളിൽ ഒരു ട്രിപ്പ് പോയി. ഈ ഘട്ടത്തിലും അദ്ദേഹം എന്നോടു മോശമായി പെരുമാറി. ഇതോടെ ഒന്ന് ശമിച്ചിരുന്ന ശാരീരിക അവശതകൾ വീണ്ടും വന്നു. പക്ഷെ ഇത്തവണ ദുബായിൽ നിന്ന് അമ്മ വന്നില്ല. പിന്നെയും നാല് ദിവസം ഞാൻ ആശുപത്രിയിൽ അഡ്‌മിറ്റായി. ഇപ്പോൾ ഞാൻ വീട്ടിൽ ബെഡ് റെസ്റ്റ് എടുക്കുകയാണ്. ശാരീരികമായും മാനസികമായും ഞാൻ തളർന്ന അവസ്ഥയിലാണ്. പരാതിയിൽ പറയുന്നു. ഇതേ പരാതിയിലാണ് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇനി രഹസ്യ മൊഴി എടുക്കുന്നത്. അതേസമയം സ്‌കൂളിൽ മറുനാടൻ ബന്ധപ്പെട്ടപ്പോൾ ഇങ്ങിനെ ഒരു സംഭവമേ നടന്നിട്ടില്ലെന്നാണ് സ്‌കൂൾ അധികൃതർ പറഞ്ഞത്. പിആർഒയുടെ നമ്പർ നൽകി ആ നമ്പറിൽ വിളിക്കാൻ പറഞ്ഞു. രണ്ടു തവണ ആ നമ്പറിൽ വിളിച്ചെങ്കിലും ഒരു ഫോൺ എടുത്തില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP