തിണ്ണമിടുക്കിന്റെ പേരിൽ പൊലീസുകാരെ നടുറോഡിൽ മർദ്ദിച്ചതിന് അറസ്റ്റിലായത് ഈ നാല് എസ് എഫ് ഐ പിള്ളേർ; സിസിടിവി ക്യാമറ മാച്ച് വരെ പ്രതികളെ രക്ഷിക്കാനുള്ള നീക്കം പൊളിഞ്ഞതിന്റെ കലിപ്പ് തീർക്കാൻ സിസിടിവി ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിട്ടതിനെ കുറിച്ചും അന്വേഷണം; ശബരിമല കയറിയ സുരേന്ദ്രനെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് സഹപ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചവർക്കെതിരെ ചാർജ് ചെയ്തതു ദേഹോപദ്രവം ഏൽപ്പിച്ചെന്ന കുറ്റം; പൊലീസ് ശ്രമിച്ചത് സിപിഎം എംഎൽഎയയുടെ പിഎയുടെ മകനെ രക്ഷിക്കാൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുദ്ധസ്മാരകത്തിന് മുന്നിൽ പൊലീസുകാരെ മർദ്ദിച്ചതിൽ എസ് എഫ് ഐക്കാർക്ക് പങ്കില്ലെന്നാണ് ഇടത് വിദ്യാർത്ഥി സംഘടനയുടെ ആദ്യ വിശദീകരണം. സിസിടിവി ദൃശ്യങ്ങൾ മാച്ചും പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നു. മർദ്ദനമേറ്റ പൊലീസുകാരെ ആശുപത്രിയിൽ നിന്ന് അതിവേഗം ഡിസ്ചാർജ്ജ് ചെയ്യിച്ചതും കള്ളക്കളിയുടെ ഭാഗം. അതിനിടെ പൊലീസിനെ മർദിച്ച എസ്.എഫ്.ഐ. പ്രവർത്തരെ അറസ്റ്റു ചെയ്യുന്നതിൽ കന്റോൺമെന്റ് പൊലീസിനു വീഴ്ചപറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും എത്തി. ഇതോടെ എസ് എഫ് ഐക്കാരെ രക്ഷിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്നാണ് വ്യക്തമാകുന്നത്. അക്രമികളുടെ സംഘത്തിൽ തലസ്ഥാനത്തെ ഒരു സിപിഎം. എംഎൽഎ.യുടെ പി.എ.യുടെ മകനും ഉള്ളതായി സൂചനയുണ്ട്. ഈ കുട്ടിയെ രക്ഷിക്കാനാണ് പൊലീസ് തന്ത്രപരമായി കള്ളക്കളി നടത്തിയത്.
പൊലീസുകാരെ ആക്രമിക്കുമ്പോൾ നിരീക്ഷണ ക്യാമറ നിയന്ത്രിക്കുന്നവർ രംഗങ്ങൾ സൂം ചെയ്തു നോക്കുന്നുണ്ട്. വിവരം അപ്പോൾത്തന്നെ കന്റോൺമെന്റ് പൊലീസിനെ അറിയിച്ചതായാണ് വിവരം. എന്നാൽ, കന്റോൺമെന്റ് ഇവരെ പിടികൂടാതെ വീഴ്ചവരുത്തിയതായാണ് സെപ്ഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് നസീമിന്റെയും പ്രവർത്തകനായ ആരോമലിന്റെയും നേതൃത്വത്തിലായിരുന്നു മർദനം. ഇത് തിരിച്ചറിഞ്ഞാണ് പൊലീസ് കേസ് ഒതുക്കാൻ ശ്രമിച്ചത്. എന്നാൽ മറുനാടൻ അടക്കമുള്ളവർ സിസിടിവി പുറത്തു വിട്ടത് വിനയായി. ഇതോടെ പ്രതികളെ പിടിക്കാൻ നിർബന്ധിതരായി. സമ്മർദ്ദം ശക്തമായപ്പോൾ പ്രതികൾ പൊലീസിന് കീഴടങ്ങി. പൊലീസുകാരെ എസ്.എഫ്.ഐ. പ്രവർത്തകർ മർദിക്കുന്ന ദൃശ്യങ്ങൾ ചോർന്നതിൽ പൊലീസ് അന്വേഷണം തുടങ്ങി. കൺട്രോൾ റൂമിലെ ടി.വി.യിൽനിന്നാണ് ദൃശ്യങ്ങൾ പുറത്തുപോയത്. നിയമസഭാസമ്മേളനം നടക്കുമ്പോൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ദൃശ്യം പുറത്തുവിട്ടത് ഗൗരവമായാണ് കാണുന്നത്. യഥാർത്ഥത്തിൽ ഈ ദൃശ്യങ്ങളാണ് പ്രതികളെ പിടിക്കാൻ പൊലീസിനെ സഹായിച്ചത.
ഇത്തരം തെളിവുകളൊന്നും പുറത്തു വരില്ലെന്ന വിശ്വാസത്തിലാണ് എസ് എഫ് ഐ നേതാക്കളൊന്നും കേസിൽ പെട്ടിട്ടില്ലെന്ന് നേതൃത്വം വിശദീകരിച്ചത്. എന്നാൽ വീഡിയോ പുറത്തു വന്നതോടെ എല്ലാം വ്യക്തമായി എസ് എഫ് ഐയുടെ യൂണിറ്റ് പ്രസിഡന്റായ നസീം ക്യാമ്പസിലെ രാജാവാണ്. യൂണിവേഴ്സിറ്റി കോളേജിനെ മുഴുവൻ നിയന്ത്രിക്കുന്നത് നസീമാണ്. നസീമിന്റെ ദൃശ്യങ്ങൾ പുറത്തു വന്നത് എസ് എഫ് ഐയെ വെട്ടിലാക്കി. ഇതോടെ നേതൃത്വം മൗനത്തിലുമായി ഇതിന് പിന്നാലെയാണ് തലസ്ഥാനത്തെ ഒരു സിപിഎം. എംഎൽഎ.യുടെ പി.എ.യുടെ മകനും സംഭവത്തിൽ ഉൾപ്പെട്ടതായി വിവരം പുറത്തുവന്നത്. ഇതിനിടെ ആരോമൽ, അഖിൽ, ശ്രീജിത്, ഹൈദർ എന്നിവർ പൂജപ്പുര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് കന്റോൺമെന്റ് പൊലീസാണ് അറസ്റ്റുചെയ്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ നിസ്സാരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ശബരിമലയിൽ ആചാര സംരക്ഷണത്തിന് വേണ്ടി സംശയം തോന്നിയ സ്ത്രീയെ തടഞ്ഞ കേസിൽ ബിജെപിയുടെ ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെതിരെ പൊലീസ് വധ ശ്രമക്കേസ് ചുമത്തിയിരുന്നു. എന്നാൽ യൂണിഫോമിലുള്ള പൊലീസുകാരെ 20അംഗ സംഘം ആക്രമിക്കുമ്പോൾ പോലും ഗുരുതര വകുപ്പുകൾ ചുമത്തുന്നില്ല. കേസിൽ നിന്ന് എസ് എഫ് ഐ നേതാക്കൾക്ക് വേഗത്തിൽ തലയൂരാനാണ് ഇതെന്നാണ് ഉയരുന്ന ആരോപണം. ഇതിനൊപ്പമാണ് പൊലീസുകാരുടെ വീഴ്ചയിലെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും ചർച്ചയാകുന്നത്. അക്രമം നടക്കുന്ന സംഭവമറിഞ്ഞ് കന്റോൺമെന്റ് സ്റ്റേഷനിലെ രണ്ട് അഡീഷണൽ എസ്ഐ.മാർ ഉൾപ്പെടെ സ്ഥലത്തെത്തി. ഇവർ നോക്കിനിൽക്കെയാണ് അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടത്. കൂടുതൽ പൊലീസിനെ ആവശ്യപ്പെടുകയോ സ്ഥിതിഗതികൾ കൺട്രോൾ റൂമിൽ ധരിപ്പിക്കുകയോ ചെയ്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തയ്യാറായില്ല.
രാത്രി വൈകിയാണ് പ്രതികൾക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്. ഇതിൽ കന്റോൺമെന്റ് എസ്ഐ.ക്ക് വീഴ്ചപറ്റി. ഡ്യൂട്ടിക്കിടെ പരിക്കേറ്റാൽ പൊലീസുകാർക്ക് ചികിത്സയ്ക്കായി വിശ്രമാവധി നൽകാറുണ്ട്. ശരത്തിന്റെയും വിനയചന്ദ്രന്റെയും അപേക്ഷ എസ്.എ.പി. കമാൻഡന്റ് തള്ളിയതായും പരാതിയുണ്ട്. ഇതിന് പിന്നിൽ പൊലീസ് അസോസിയേഷനിലെ ചിലരാണെന്ന വാദവും സജീവമാണ്. പൊലീസിനെ നടുറോഡിൽ മർദിച്ചവരെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധം ശക്തമാണ്. ഇത് പരിധി വിടാതിരിക്കാനാണ് പ്രതികളുടെ കീഴടങ്ങൽ. മർദിച്ചവരെ പിടികൂടാത്ത പൊലീസിന്റെ വീഴ്ച സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുചെയ്തിരുന്നു.
പാളയം യുദ്ധസ്മാരകത്തിന് മുന്നിൽ ബുധനാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. നിയമം ലംഘിച്ച് യു ടേൺ എടുത്തത് പൊലീസ് ചോദ്യംചെയ്തപ്പോഴായിരുന്നു സംഘർഷമുണ്ടായത്. അറസ്റ്റിലായ ആരോമലാണ് ബൈക്ക് ഓടിച്ചിരുന്നത്. എസ്.എ.പി.യിലെ പൊലീസുകാരായ വിനയചന്ദ്രൻ, ശരത്, അമൽ കൃഷ്ണ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവമറിഞ്ഞ് യൂണിവേഴ്സിറ്റി കോളേജിൽനിന്നെത്തിയ വിദ്യാർത്ഥികളും പൊലീസുകാരെ മർദിച്ചു. ദൃശ്യങ്ങൾ കൺട്രോൾറൂമിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ ഉണ്ടായിരുന്നെങ്കിലും എസ്.എഫ്.ഐ. പ്രവർത്തകരായതിനാൽ പൊലീസ് മൗനംപാലിക്കുകയായിരുന്നു. ഇത് മാച്ചു കളയാനും ശ്രമം നടന്നു. ഇതിനിടെയാണ് ദൃശ്യങ്ങൾ ചോർന്നത്. ഇത് പൊലീസിൽ തന്നെ വലിയ ചർച്ചയായി. കൺട്രോൾറൂമിലെ ഓഫീസ് ഗ്രൂപ്പിലും കന്റോൺമെന്റ് സിഐ.ക്കുമാണ് ദൃശ്യങ്ങൾ കൈമാറിയത്.
ഇതിൽനിന്നാകാം ചോർച്ചയെന്ന് സംശയിക്കുന്നു. കേസ് ഒതുക്കിത്തീർക്കാൻ പാർട്ടിഓഫീസിലും മറ്റും ഉദ്യോഗസ്ഥർ പോയതും പൊലീസിന് നാണക്കേടായിട്ടുണ്ട്. മർദിച്ചവരെ വിട്ടയക്കാൻ നിർദ്ദേശിച്ചത് ജനത്തിനുമുന്നിൽ പൊലീസിന്റെ മുഖച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായും വിലയിരുത്തലുണ്ട്.
Stories you may Like
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- ഹമാസും ഇറാനും ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങുമ്പോൾ!
- എൽ.ഡി.എഫ് ശിഥിലമാകുന്നതിന്റെ ആരംഭം; വി ഡി സതീശൻ
- കാലിക്കറ്റിന് പിന്നാലെ കേരളയിലും തിരിച്ചടി; സിപിഎം കടുത്ത അതൃപ്തിയിൽ
- ആ കാശു കിട്ടാതെ മനംനൊന്ത് ആതമഹത്യ ചെയ്ത് ശിവരാമൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍