ഫ്രാങ്കോ മുളയ്ക്കനെ ചോദ്യം ചെയ്യാൻ എത്തിയ അന്വേഷകർക്ക് തിരിച്ചടി; പോപ്പിനെ അറിയിക്കാൻ കന്യാസ്ത്രീ പരാതി നൽകിയ ഡൽഹിയിലെ വത്തിക്കാൻ പ്രതിനിധിയെ കാണാൻ കഴിഞ്ഞില്ല; അനുമതി വാങ്ങാതെ ചെന്നതോടെ ഗേറ്റിന് പുറത്തുവച്ച് അന്വേഷണ സംഘത്തെ തടഞ്ഞ് തിരിച്ചയച്ചു; കന്യാസ്ത്രീക്ക് എതിരെ ബന്ധു പരാതി നൽകിയത് വ്യാജമെന്ന് കണ്ടെത്തിയത് നേട്ടമായെന്ന വിലയിരുത്തലിൽ തലസ്ഥാനത്ത് എത്തിയ കേരള പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
ന്യുഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ രക്ഷപ്പെടാൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ എല്ലാ പഴുതുകളും തേടുന്നതിനിടെ വിഷയത്തിൽ തെളിവെടുപ്പിന് ഡൽഹിയിൽ എത്തിയ അന്വേഷണ സംഘത്തിന് തിരിച്ചടി. സംഭവത്തിൽ പോപ്പിന് കന്യാസ്ത്രീ പരാതി നൽകിയ വത്തിക്കാൻ നൂൺഷ്യോ ഡോ.ജാംബത്തിസ്ത ദിക്വാത്രോയുടെ മൊഴിയെടുക്കാൻ കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
വത്തിക്കാൻ പ്രതിനിധിയേയും പിന്നാലെ ഫ്രാങ്കോ മുളയ്ക്കനെയും ചോദ്യം ചെയ്യാനും തുടർ നടപടികൾക്കും ആയാണ് അന്വേഷണ സംഘം ഡൽഹിയിൽ എത്തിയിട്ടുള്ളത്. എന്നാൽ മുൻകൂർ അനുമതി വാങ്ങാതെ പ്രതിനിധിയെ കാണാനെത്തിയ പൊലീസുകാർക്ക് ചാണക്യപുരിയിലെ എംബസിയിൽ കയറാൻ പോലുമായില്ല. അനുമതി ഇല്ലാത്തതിനാൽ അകത്തേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് ഗേറ്റിനു പുറത്തുള്ള സുരക്ഷാ ജീവനക്കാർ പറയുകയായിരുന്നു. ഇതോടെ അന്വേഷണ സംഘം മടങ്ങി. എംബസിയിലെത്തി വത്തിക്കാൻ പ്രതിനിധിയുടെ മൊഴി തിങ്കളാഴ്ച അനേ്്വഷണ സംഘം രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്നും തടിയൂരാൻ വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കയാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ. പൊലീസിനെ സ്വാധീനിക്കാനും കന്യാസ്ത്രീയെ വാഗ്ദാനം നൽകി പിന്തിരിപ്പിക്കാനും എല്ലാമുള്ള ശ്രമങ്ങ്ൾ പൊളിഞ്ഞതിന് പിന്നാലെ മെത്രാനുവേണ്ടി കന്യാസ്ത്രീക്ക് എതിരെ കൊണ്ടുവന്ന മറ്റൊരു ആരോപണവും പൊളിഞ്ഞു. കന്യാസ്ത്രീയെ അധിക്ഷേപിക്കാനായി നടത്തിയ നീക്കമാണ് പൊളിഞ്ഞത്. പരാതിക്കാരിക്കെതിരെ ബന്ധു ഉന്നയിച്ച ആക്ഷേപത്തിൽ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തി.
തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് എംബസികളുടെ പ്രവർത്തനം. ഇന്ന് ശനിയാഴ്ച ആയതിനാൽ എംബസിയിൽ പ്രധാനപ്പെട്ട ജീവനക്കാർ ആരുംതന്നെ ഉണ്ടാവില്ല. തിങ്കളാഴ്ച ഓഫീസ് ജീവനക്കാർ എത്തുമ്പോൾ റിസപ്ഷനിൽ ഫോണിൽ വിളിച്ച് അനുമതി വാങ്ങിയശേഷം എത്താനാണ് ഇന്ന് അന്വേഷണ സംഘത്തിന് നിർദ്ദേശം ലഭിച്ചത്. വത്തിക്കാൻ അംബാസഡർ കൂടിയായ നൂൺഷ്യോയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും നയതന്ത്ര സുരക്ഷയുള്ളതിനാൽ മുൻകൂട്ടി അനുമതി വാങ്ങിയാൽ മാത്രമേ എംബസി കൂടിക്കാഴ്ചയ്ക്ക് അനുവദിക്കൂ. സാധാരണ നിലയിൽ ഇമെയിൽ വഴിയോ ഫോണിലോ മുൻകൂർ അനുമതി തേടാം. രണ്ടു ദിവസത്തിനുള്ളിൽ ഇതിനുള്ള മറുപടിയും ലഭിക്കും.
വത്തിക്കാൻ നൂൺഷ്യോ സ്ഥലത്തില്ലെങ്കിൽ ചുമതലയുള്ള ഫസ്റ്റ് സെക്രട്ടറിയേയോ മറ്റ് സെക്രട്ടറിമാരേയോ കാണാം. കന്യാസ്ത്രീ ഇമെയിൽവഴി പരാതിപ്പെട്ട സമയത്തുണ്ടായിരുന്ന ഫസ്റ്റ് സെക്രട്ടറി സ്ഥലംമാറിയിട്ടുണ്ട്. പകരം എത്തിയ സെക്രട്ടറിക്ക് ഇതേകുറിച്ച് എന്തുമറുപടി പറയാൻ കഴിയുമെന്നതും വ്യക്തമല്ല. അതിനാൽ തുടർ നടപടികൾ എങ്ങനെ വേണമെന്ന് അന്വേഷണ സംഘം ഒരുവട്ടം കൂടി ആലോചിക്കും.
കന്യാസ്ത്രീക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ പരാതി നൽകിയിട്ടുണ്ടെന്നുമായിരുന്ന ജലന്ധർ ബിഷപ്പ് അറിയിച്ചിരുന്നത്. എന്നാൽ, കന്യാസ്ത്രീയുടെ ബന്ധു പരാതി നൽകിയത് വ്യക്തിപരമായ പിണക്കത്തിന്റെ പേരിലാണെന്ന് പൊലീസ് സ്ഥീകരിച്ചതോടെ കന്യാസ്ത്രീയെ മോശക്കാരിയാക്കാൻ നടത്തിയ നീക്കങ്ങൾ ഒന്നൊന്നായി പൊളിയുകയാണ്. കന്യാസ്ത്രീയുടെ ബന്ധുവിനെ ഒന്നര മണിക്കൂറിലേറേ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, കന്യാസ്ത്രീക്കെതിരായ ഒന്നും ബന്ധു പറഞ്ഞില്ല. ഇതോടെ ബിഷപ്പിനെ രക്ഷപെടത്തുനായി കെട്ടിച്ചമച്ച കഥയായിരുന്നു ഈ പരാതിയെന്ന് വ്യക്തമാകുകയായിരുന്നു.
ഒരു ബന്ധു നൽകിയ പരാതിയിൽ കന്യാസ്ത്രീയ്ക്കെതിരെ നടപടിയെടുത്തതിന്റെ പ്രതികാരമായാണ് ബലാത്സംഗ പരാതിയെന്നായിരുന്നു ബിഷപ്പിന്റെയും ജലന്ധർ രൂപതയുടെയും നിലപാട്. കന്യാസ്ത്രീ അംഗമായ സന്ന്യാസ സഭയുടെയും സുപ്പീരിയറും സമാനമായ നിലപാടാണ് കൈകൊണ്ടിരുന്നത്. കന്യസ്ത്രീയെ മോശമായി കാണിക്കുന്നതിനായി വ്യാജ പരാതിയാണ് താൻ നൽകിയതെന്ന് പരാതിക്കാരി പൊലീസിന് മൊഴി നൽകിയതോടെയാണ് ജലന്ധർ ബിഷപ്പ് വീണ്ടും പ്രതിരോധത്തിലായത്. ഈ മൊഴി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുന്നതോടെ ജലന്ധർ ബിഷപ്പിന് മേൽ കുരുക്ക് മുറുകുകയാണ്.
അതേസമയം പീഡന പരാതി ഒതുക്കാനുള്ള ശ്രമങ്ങൾ മറുവശത്ത് സഭ തകൃതിയായി നടത്തുന്നതായാണ് വിവരം. കന്യാസ്ത്രീക്കും കൂടെയുള്ളവർക്കും കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള എരുമേലിയിലോ റാന്നിയിലോ മഠം സ്ഥാപിച്ച് നിർത്താമെന്നും വൈദികൻ എർത്തയിൽ വാഗ്ദാനം നടത്തിയ വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിൽ വൈദികനെതിരെ കേസും എടുത്തിട്ടുണ്ട്.
എന്നാൽ വാഗ്ദാനങ്ങളിൽ വീണ് പരാതിയിൽ നിന്ന് പിന്മാറില്ലെന്നും, നീതിക്കായി ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നുമാണ് ബിഷപ്പിനെതിരെ രംഗത്തെത്തിയ കന്യാസ്ത്രീകളുടെയും കുടുംബങ്ങളുടെയും നിലപാട്. വാഗ്ദാനങ്ങളുമായി കന്യാസ്ത്രീയെ വിളിച്ചത് സ്വന്തം നിലയ്ക്കാണെന്നും ആരും പറഞ്ഞിട്ടല്ലെന്നും സിഐഎം വൈദികനായ ഫാദർ ജയിംസ് ഏർത്തയിൽ അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ സഭയുടെ വാദവും നേരത്തെ പൊളിഞ്ഞിരുന്നു. ബിഷപ്പിന്റെ പീഡനത്തിനെതിരെ പരാതി നൽകിയിരുന്നില്ലെന്ന വിധത്തിലാണ് സഭ വിഷയത്തിൽ തുടക്കത്തിൽ പ്രതികരിച്ചത്. എന്നാൽ, ഡിസംബർ മാസം പരാതിക്കാരിയായ കന്യാസ്ത്രീ മദർ സുപ്പീരിയറിന് നൽകിയ കത്ത് പുറത്തുവന്നതോടെ ഈ വാദം പൊളിയുകയായിരുന്നു. തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാണിച്ചാണ് കന്യാസ്ത്രീ മദർ സുപ്പീരിയറിന് കത്ത് നൽകിയത്. അന്വേഷണവുമായി സഹകരിക്കാമെന്ന് കന്യാസ്ത്രീ കത്തിൽ അറിയിച്ചിരുന്നു. എന്നാൽ, കന്യാസ്ത്രീ സഭയ്ക്കുള്ളിൽ നടത്തിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ജലന്ധർ രൂപത മുമ്പ് പറഞ്ഞിരുന്നത്.
കന്യാസ്ത്രീയുടെ ആരോപണത്തെ തുടർന്ന് സഭയ്ക്കുള്ളിൽ തന്നെ ഒരു ആഭ്യന്തര അന്വേഷണം നടന്നിരുന്നു. എന്നാൽ, ഇതുമായി സഹകരിക്കാനോ ആരോപണം സാധൂകരിക്കുന്ന തെളിവുകൾ നൽകാനോ കന്യാസ്ത്രീ തയാറായിരുന്നില്ലെന്നായിരുന്നു ജലന്ധർ രൂപതയുടെ വാദം. എന്നാൽ, ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. താൻ അന്വേഷണവുമായി സഹകരിക്കാൻ ഒരുക്കമാണെന്നും ആവശ്യമെങ്കിൽ ജലന്തറിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുമെന്നുമായിരുന്നു ഡിസംബറിൽ നൽകിയ കത്തിൽ പറഞ്ഞിരിക്കുന്നത്.
ആഭ്യന്തര അന്വേഷണവുമായി ബന്ധപ്പെട്ട് കുറുവിലങ്ങാട്ടെ മദർ സുപ്പീരിയർ നൽകിയ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും തനിക്കെതിരേ ഗൂഢാലോചനകൾ നടക്കുന്നതായും, തന്നെ മഠത്തിൽ നിന്ന് പുറത്താക്കുന്നതിന്റെ ആസൂത്രിത നീക്കമാണോയിതെന്നും കത്തിൽ കന്യാസ്ത്രീ ചോദിച്ചിട്ടുണ്ട്. കന്യാസ്ത്രീയുടെ പീഡനാരോപണവുമായി ബന്ധപ്പെട്ട് ജലന്ധർ രൂപത നൽകിയ വിശദീകരണങ്ങളെല്ലാം നിലനിൽക്കുന്നതല്ല എന്ന് തെളിയിക്കുന്ന വിവരങ്ങളും ഇതോടൊപ്പം പുറത്തുവന്നിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍