കൂടത്തായിയിൽ ജോളി കൊലപ്പെടുത്തിയ ആറ് പേരേയും ആദ്യം എത്തിച്ച ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിന് എതിരെയും അന്വേഷണം; അസ്വാഭാവിക മരണങ്ങളിൽ പോസ്റ്റ്മോർട്ടം നടത്താത്തത് എന്തുകൊണ്ട്? മരണത്തിൽ സംശയം പ്രകടിപ്പിച്ച ഡോക്ടറെ കണ്ടെത്താനും അന്വേഷണ സംഘം ശ്രമിക്കുന്നു; രണ്ടുപേരുടെ മരണം മാത്രമാണ് ഈ ഹോസ്പിറ്റലിൽ വെച്ച് നടന്നതെന്നും ഗൂഢാലോചനയുമായി യാതൊരു ബന്ധവും തങ്ങൾക്കില്ലെന്നും ആശുപത്രി മാനേജ്മെന്റ്; സയനൈഡ് ജോളിക്ക് ആശുപത്രിയുടെയും പിന്തുണ കിട്ടിയോ?
കെ വി നിരഞ്ജൻ
കോഴിക്കോട്: കൂടത്തായ് കൂട്ടക്കൊലയിൽ പ്രതി ജോളിക്ക് ആശുപത്രി അധികൃതരുടെയും പിന്തുണ കിട്ടിയോ? കൂടത്തായിയിൽ ജോളി കൊലപ്പെടുത്തിയ ആറ് പേരേയും ആദ്യം എത്തിച്ച ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിനുനേരെ അന്വേഷണം ന്ടക്കുകയാണ്.ആശുപത്രിയിലെത്തിയ പൊലീസ് സംഘം ആറ് പേരുടേയും ചികിത്സാരേഖകൾ ശേഖരിച്ചു മടങ്ങി.
കൂടത്തായിലെ ആറ് പേരുടേയും മരണം സമാനലക്ഷണങ്ങളോടെയായിരുന്നു. എന്നിട്ടും ആരുടേയും മരണത്തിൽ ഇവരെ പരിശോധിച്ച ഡോക്ടർമാർ സംശയമൊന്നും പ്രകടിപ്പിക്കാതിരുന്നതാണ് അന്വേഷണ പരിധിയിലേക്ക് ഈ സ്വകാര്യ ആശുപത്രിയേയും എത്തിച്ചത്. എന്തുകൊണണ്ടാണ് ആശുപത്രി അധികൃതർ പോസ്റ്റുമോർട്ടം നടത്താത്ത് എന്നതാണ് അന്വേഷണ സംഘം ചോദിക്കുന്നത്. ഇവിടെ എത്തിച്ച ആറ് പേരിൽ റോയിയേയും ആൽഫിനേയും മാത്രം മറ്റു ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. അതിൽ റോയിയുടെ മൃതദേഹം മാത്രമാണ് പിന്നീട് പോസ്റ്റ്മോർട്ടം ചെയ്തത്. ഈ ആശുപത്രിയിൽ മുൻപ് ഉണ്ടായിരുന്ന ഒരു ഡോക്ടർ മരണത്തിൽ സംശയം പ്രകടിപ്പിച്ചതായൊരു വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ ഡോക്ടർ വളരെ വർഷങ്ങൾക്ക് മുൻപ് തന്നെ ഇവിടം വിട്ടുവെന്നാണ് അന്വേഷണത്തിൽ അറിഞ്ഞത്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അതേസമയം കൂടത്തായി കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവും തങ്ങൾക്കില്ലെന്ന് ഓമശേരി ശാന്തി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ എം.വി മുബാറക് അറിയിച്ചു. മരിച്ചവരുടെ ആശുപത്രി രേഖകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ആശുപത്രി രേഖകളിൽ അസ്വാഭാവികത ഒന്നുമില്ലെന്നും മുബാറക് പറഞ്ഞു. മാധ്യമങ്ങളിൽ വരുന്നതുപോലെ ആറ് പേരുടേയും മരണം ശാന്തി ആശുപത്രിയിൽ വെച്ചല്ല നടന്നതെന്നും ആശുപത്രി രേഖകൾ പ്രകാരം രണ്ട് പേരുടെ മരണം മാത്രമാണ് ശാന്തി ഹോസ്പിറ്റലിൽ വെച്ച് നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു.''ആറ് പേരുടെ മരണവും ഇവിടെ വച്ചാണെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ആശുപത്രി റെക്കോർഡുകൾ നോക്കിയിരുന്നു. ഒരു മാസം മുൻപ് പൊലീസ് ഉദ്യോഗസ്ഥർ ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ വന്നിരുന്നു. അവർ ആറോളം രോഗികളുടെ പേര് നൽകി. ഇവരുടെ റെക്കോർഡുകൾ ഹാജരാക്കണം എന്ന് പറഞ്ഞു.
അവർ രണ്ട് ദിവസത്തെ സമയം തന്നു.ഞങ്ങൾ അത് പരിശോധിച്ച് ഡീറ്റെയിൽ അവർക്ക് കൈമാറി. ഇതിൽ മാത്യു എന്ന പേഷ്യന്റ് 2012 മുതൽ ശാന്തി ഹോസ്പിറ്റലിലെ വിവിധ ഡിപാർട്മെന്റുകളിൽ കാണിച്ചുകൊണ്ടിരിക്കുന്ന രോഗിയാണ്. നമ്മുടെ റെക്കോർഡ് പ്രകാരം 20 തവണ വിവിധ ഡിപാർട്മെന്റുകളിലെ ഡോക്ടർമാരെ കാണിച്ചിട്ടുണ്ട്. അദ്ദേഹം ഡയബറ്റിക് പേഷ്യന്റാണ്. അതുപോലെ കാർഡിയാക് ഡിസീസ് ഉള്ള ആളാണ്. അതുപോലെ ആൻജിയോഗ്രാം സർജറിക്ക് വിധേയനായ വ്യക്തിയാണ്. 2014 ൽ ആണ് അദ്ദേഹം അബോധാവസ്ഥയിൽ ശാന്തി ഹോസ്പിറ്റലിന്റെ കാഷ്വാലിറ്റിയിലേക്ക് വരുന്നത്. ഡോക്ടർ പരിശോധിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാൻ സാധിച്ചില്ല. മരണപ്പെടുകയാണ് ഉണ്ടായത്. കൂടെവന്നവരോട് മരണം നടന്നെന്ന് പറഞ്ഞു. ഇവിടെ കാണിച്ചുകൊണ്ടിരിക്കുന്ന രോഗിയായതുകൊണ്ട് മരണത്തിൽ സംശയമൊന്നും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.
പിന്നെ മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചത് സിലി എന്ന് പറയുന്ന രോഗിയുടെ അവസ്ഥയാണ്. ഈ രോഗിയുടെ ഡാറ്റയും പരിശോധിച്ചപ്പോൾ 2014 ൽ അപസ്മാരത്തോടുകൂടിയും അബോധാവസ്ഥയിലും ശാന്തി ഹോസ്പിറ്റൽ കാഷ്വാലിറ്റിയിൽ ഇവരെ പ്രവേശിപ്പിച്ചിരുന്നു. അത് പ്രകാരം റെക്കോർഡ് പരിശോധിച്ചപ്പോൾ വേണ്ട ചികിത്സയും കാര്യങ്ങളും ഇവിടുത്തെ ഡോക്ടർമാർ നൽകിയതായി കണ്ടു. എന്നാൽ പേഷ്യന്റിനെ ഹയർ സെന്ററിലേക്ക് പ്രിഫർ ചെയ്യണമെന്ന് ഡോക്ടർമാർ തീരുമാനിച്ചതുകൊണ്ട് കോഴിക്കോട് ബി.എം.എച്ച് ആശുപത്രിയിലേക്ക് പ്രിഫർ ചെയ്യുകയാണ് ഉണ്ടായത്. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് നമ്മൾക്ക് അറിയില്ല.
ഈ പേഷ്യന്റ് 2016 ലാണ് അപസ്മാരം വന്ന അവസ്ഥയിൽ ബോധമില്ലാത്ത രീതിയിൽ വീണ്ടും വരുന്നത്. സ്വാഭാവികമായും ഇവരുടെ റെക്കോർഡ് നമ്മുടെ കൈയിലുണ്ട്. ഭർത്താവും ബന്ധുക്കളുമാണ് ഇവരെ കൊണ്ടുവന്നത്. ഏകദേശം ആറ് മണിക്ക് വന്ന് രേഖകൾ പ്രകാരം 6.45 ന് മരണം സംഭവിക്കുകയായിരുന്നു. ഡോക്ടർമാർക്ക് പ്രത്യേകിച്ച് അസ്വാഭാവികമായി ഒന്നും തോന്നാത്തതുകൊണ്ടും കൂടെയുള്ള ആളുകളും പ്രത്യേകിച്ച് ഒന്നും പറയാത്തതുകൊണ്ട് ബോഡി അവർക്ക് വിട്ടുകൊടുക്കുകയായിരുന്നു. നേരത്തെ തന്നെ അവർക്ക് അപസ്മാരമുണ്ടെന്ന ഹിസ്റ്ററി ഉള്ളതുകൊണ്ട് തന്നെ കൂടുതൽ ഡീറ്റേയിലിലേക്ക് പോകാതെ ബോഡി കൊടുക്കുകയാണ് ഉണ്ടായത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റൊന്ന് സിലിയുടെ ബേബിയെ കുറിച്ചാണ്. 1.5.16 ന് രാവിലെ 11 മണിക്ക് കാഷ്വാലിറ്റിയിൽ കേസ് റിപ്പോർട്ട് ചെയ്തു. കാർഡിയാക് ഡിസ്ട്രസ് പോലെയും അൺക്വോൺഷ്യസ് ആയിട്ടുമാണ് കുഞ്ഞിനെ എത്തിച്ചത്. ഡോക്ടേഴ്സ് നോക്കിയതിന് ശേഷം പ്രാഥമിക ചികിത്സ കൊടുത്ത് കുഞ്ഞിനെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ശാന്തി ആശുപത്രിയിലെ മൊബൈൽ ഐ.സി.യുവിൽ ആണ് കൊണ്ടുപോയത്. പിന്നീട് ഈ കുഞ്ഞും മരണപ്പെട്ടുവെന്ന് അറിഞ്ഞു. ഇവിടെ വെച്ചല്ല കുഞ്ഞിന്റെ മരണം സംഭവിച്ചത്.
മറ്റൊരു കേസായ റോയി തോമസ് 2011 സെപ്റ്റംബർ 30 ന് മരണപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ അന്ന് പേഷ്യന്റിനെ കൊണ്ടുവന്നതായി രേഖയിൽ കാണുന്നില്ല. 2002 ൽ അന്നമ്മയും 2008 ൽ ടോം തോമസും എത്തിയെന്ന് പറയുന്നു. പക്ഷേ പത്ത് പതിനെട്ട് വർഷം മുൻപത്തേത് ആയതുകൊണ്ട് ഡാറ്റ ലഭ്യമായിട്ടില്ല. പക്ഷേ കൂടത്തായി ആയതുകൊണ്ട് തന്നെ കൂടത്തായിക്കാർ വരുന്ന ആശുപത്രി തന്നെയാണ് ശാന്തി ഹോസ്പിറ്റൽ .അവർ ഡെത്ത് കൺഫേം ചെയ്യാൻ കൊണ്ടുവന്നിട്ടുണ്ടോ എന്ന് അറിയില്ല. അതുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമായിട്ടില്ല. സ്വകാര്യ ആശുപത്രി ആയതുകൊണ്ട് തന്നെ മൂന്നോ നാലോ വർഷം കഴിയുമ്പോൾ ഡോക്ടർമാർ ചെയ്ഞ്ച് ആവും. ക്വാഷാലിറ്റിയിലും ആളുകൾ മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഡാറ്റകൾ നോക്കുമ്പോൾ ഇവിടെ ഉണ്ടായിരുന്ന ഡോക്ടർമാർ ഒന്നും നിലവിൽ ഇവിടെ ഇല്ലെന്നും മുബാറക്ക് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍