മൂന്നു കേസുകൾ ഒത്തുതീർപ്പാക്കുന്നതു വരെ സാവകാശം കൊടുത്ത് പൊലീസ്; നിസാമിനെ ഗുണ്ടാ നിയമത്തിൽ നിന്നം ഒഴിവാക്കി; പണമൊഴുക്കിയും സ്വാധീനമുപയോഗിച്ചും കേസുകൾ ഒന്നൊന്നായി ഇല്ലാതാകുന്നു
കൊച്ചി: ഗുണ്ടാനിയമം ചുമത്താതിരിക്കാൻ ക്രിമിനൽ വ്യവസായി മുഹമ്മദ് നിസാമിനു പൊലീസ് സാവകാശമുണ്ടാക്കിക്കൊടുത്തു, രാഷ്ട്രീയസ്വാധീനമുപയോഗിച്ചും പണമൊഴുക്കിയും കോടതിക്കു പുറത്തുവച്ചു മൂന്നു കേസുകൾ ഒത്തുതീർപ്പാക്കിയതോടെ നിസാം ഗുണ്ടാനിയമത്തിനു പുറത്തായി. കോടതിക്കു പുറത്തുവച്ച് ഒത്തുതീർപ്പുണ്ടാക്കിയതോടെ നിസാമിനെതിരേയുള്ള മൂന്നു ക്രിമിനൽ കേസുകൾ ഇന്നലെ ഹൈക്കോടതി റദ്ദാക്കിയപ്പോൾ കോടികൾ വാങ്ങി പൊലീസും രാഷ്ട്രീയനേതൃത്വവും ചേർന്ന്് ഒരു ക്രിമിനലിനെ രക്ഷിക്കാൻ നടത്തിയ ഒത്തുകളി വിജയം കാണുകയായിരുന്നു. അതിക്രൂരമായ മർദനമേറ്റു ഗുരുതരാവസ്ഥയിൽ തൃശൂർ അമലാ ആശുപത്രിയിൽ കഴിയുന്ന സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനു രണ്ടുകോടി രൂപ കൊടുത്തു പ്രശ്നം ഒത്തുതീർക്കാനുള്ള ഇതേ അവിശുദ്ധ കൂട്ടുകെട്ടിന്റെ സംയുക്തനീക്കം കൂടി വിജയം കണ്ടാൽ ഒടുവിലത്തെ വധശ്രമക്കേസ് കൂടി ഇല്ലാതാവുകയും വീണ്ടും നിസാം ആരുടെയെങ്കിലും മേൽ കുതിരകയറുകയും ചെയ്യും.
ഒരു പാവപ്പെട്ട മനുഷ്യനെ പ്രത്യേകിച്ചു യാതൊരു കാരണവും കൂടാതെ അതിക്രൂരമായി മർദിക്കുകയും കെഞ്ചി പറഞ്ഞിട്ടും അരിശം തീരാതെ ഹമ്മർ ജീപ്പിടിച്ചു തെറിപ്പിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവം ഞെട്ടലോടെയാണു മലയാളിസമൂഹം ശ്രവിച്ചത്. എത്രമാത്രം മദ്യപിച്ചിട്ടായാലും ഒരാൾക്ക് ഇത്രയും ക്രൂരനാവാൻ പറ്റുമോ എന്നാണു മലയാളി സമൂഹം സംശയിച്ചത്. ചന്ദ്രബോസിന്റെ കരളും ശ്വാസകോശവും തകർന്നിരുന്നു. ആന്തരികാവയവങ്ങൾക്കെല്ലാം അതികഠിനമായ ക്ഷതമേറ്റ അവസ്ഥയിലാണ്. എന്നിട്ടും പൊലീസിനും ഭരണനേതൃത്വത്തിനും യാതൊരു ദയയും തോന്നിയിട്ടില്ലെന്നു വ്യക്തം. സംഭവമുണ്ടായതിന്റെ പിറ്റേന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ബെന്നി ബഹനാൻ എം എൽ എയും ചന്ദ്രബോസിനെ സന്ദർശിക്കാൻ എത്തിയപ്പോൾ സാമുഹ്യനീതി ഉറപ്പു വരുത്തുമെന്നു പ്രതീക്ഷിച്ചു. എന്നാൽ ചന്ദ്രബോസിന്റെ ചികിത്സാച്ചെലവു സർ്ക്കാർ വഹിക്കുമെന്ന വിചിത്രമായ പ്രഖ്യാപനമാണ് മുഖ്യമന്ത്രിയിൽനിന്നുണ്ടായത്. പൊതുജനരോഷം തണുപ്പിക്കാനാണ് പ്രഖ്യാപനം നടത്തിയതെന്നു പിന്നീടാണു ജനത്തിനു ബോധ്യമായത്. അതുപോലും ഇന്നേവരെ കൊടുക്കാനായിട്ടുമില്ല. കെ പി സി സി യുടെ സീനിയർ ഭാരവാഹിയുടെ താത്പര്യപ്രകാരം എറണാകുളത്തെ പ്രമുഖ എ ഗ്രൂപ്പ് എം എൽ എ രംഗത്തിറങ്ങി കേസ് ഒതുക്കുന്ന കാഴ്ചയാണു പിന്നെ കണ്ടത്.
അക്രമമുണ്ടായ ഉടനേ നിസാമിനെതിരേ ഗുണ്ടാനിയമം ചുമത്താൻ എഡിജിപി ശങ്കർറെഡ്ഡി ഉത്തരവിട്ടെങ്കിലും രാഷ്ട്രീയനേതൃത്വം ഇടപെട്ടു മരവിപ്പിക്കുകയായിരുന്നു. ഗുണ്ടാനിയമം ചുമത്താത്തതിനെക്കുറിച്ച് അന്വേഷിച്ച മാദ്ധ്യമങ്ങളോടു നിസാം പ്രതിയായ ചില കേസുകൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. മൂന്നു കേസുകളും കോടതിക്കു പുറത്ത് ഒത്തുതീർപ്പാകാനും പിന്നീട് കേസ് ഹൈക്കോടതിയിലെത്തി റദ്ദാക്കപ്പെടാനുമുള്ള സാവകാശം മനപ്പൂർവം പൊലീസ് ഒരുക്കിക്കൊടുക്കുകയായിരുന്നു. തീന്മുറ്റ് കൊണ്ട് ഒരു ധനാഢ്യൻ കാട്ടിയ, ഇനിയും കാട്ടുമെന്നുറപ്പുള്ള ക്രിമിനൽ നടപടികൾക്കു വളം വച്ചുകൊടുക്കുന്ന നടപടിയാണു പൊലീസും രാഷ്ട്രീയക്കാരും ചെയ്തത്. പിടിക്കപ്പെടുമ്പോൾ ക്രിമിനൽ കേസുകളായി മാത്രം 11 എണ്ണം നിസാമിനെതിരെ ഉണ്ടായിരുന്നു. എട്ടിലധികം ക്രിമിനൽ കേസ് ഉള്ളവരെ യാതൊരു സങ്കീർണതയും കൂടാതെ കാപ്പ ചുമത്തി ജയിലിലടയ്ക്കാം എന്ന നിയമമാണ് പൊലീസ് ഇവിടെ കാറ്റിൽ പറത്തിയത്.
അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണിയുടെ മകൻ മില്ലു ദണ്ഡപാണിയാണ് നിസാമിനായി ഹൈക്കോടതിയിൽ ഹാജരായത്. ഇയാളുടെ ഹൈക്കോടതിയിലെ മറ്റു കേസുകളും കൈകാര്യം ചെയ്യുന്നത് ദണ്ഡപാണി അസോസിയേറ്റ്സ് തന്നെയാണ്. ദണ്ഡപാണിയുടെ ഭാര്യയും മകനുമാണ് നിസാമിന് വേണ്ടി ഹാജരാവാറുള്ളത്. വിയ്യൂർ പൊലീസ് രജിസ്റ്റർ ചെയ്ത ഒരുരുകേസും, തൃശൂർ ഈസ്റ്റ്, കണ്ണൂർ പഴയങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത ഓരോ കേസുമാണ് ഇന്നലെ കോടതിക്ക് പുറത്ത് പണവും സ്വാധീനവും ഉപയോഗിച്ച് നിസാം ഒത്തുതീർത്തത്. മുസ്ലിം ലീഗിലെ ഉന്നതർ ഇടപെട്ടാണ് ഒരു കേസ് ഒത്തുതീർപ്പാക്കിയത്. നഗരത്തിലെ പ്രമുഖമായ ജിംന്യേഷത്തിന് മുന്നിൽ കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് അക്രമത്തിലേക്കും കേസിലേക്കും നയിച്ചത്. യുവാവിന്റെ വീടുകയറി നിസാമും കൂട്ടാളികളും ആക്രമിക്കുകയും ഇയാളുടെ കൈകാലുകൾ ഒടിക്കുകയും ചെയ്തു. വധശ്രമത്തിനും ഭവനഭേദനത്തിനുമാണ് കേസ് എടുത്തത്. എന്നാൽ മറ്റു രണ്ടുകേസുകൾ പണം വാരിയെറിഞ്ഞാണ് നിസാം തടിതപ്പിയതെന്നാണ് സൂചന.
അതേസമയം തൃശൂർ അമലാ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ചന്ദ്രബോസിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. വൻകുടലിലെ ശസ്ത്രക്രിയക്ക് ശേഷം ഇയാളിപ്പോഴും വെന്റിലേറ്ററിലാണ്. കഴിഞ്ഞ ദിവസം ഇയാളുടെ മൊഴി രേഖപ്പെടുത്താൻ ജില്ലാ ജഡ്ജി സ്ഥലത്തെത്തിയെങ്കിലും അബോധാവസ്ഥയിലുള്ള ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താനായില്ല. ഇതിനിടെ സംഭവദിവസം നിസാം നാട്ടുകാർക്കും പൊലീസിനും നേരെ ചൂണ്ടിയ തോക്കിനെ സംബന്ധിച്ചും അഭ്യൂഹങ്ങൾ പരന്നിട്ടുണ്ട്. ആദ്യമിത് യഥാർത്ഥ തോക്ക് ആണെന്നു പറഞ്ഞ പൊലീസ് ഇപ്പോൾ അതു മാറ്റി കളിത്തോക്കാണ് നിസാമിന്റെ കൈവശം ഉണ്ടായിരുന്നതെന്ന വിശദീകരണമാണ് നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍