ഘോരവനത്തിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോൾ അവിടെ എത്താറുള്ള മദ്യപസംഘത്തിലാരെങ്കിലും അപായപ്പെടുത്തിയോ? ഉയർന്ന പാറക്കെട്ടിൽ നിന്ന് വീണതെങ്കിൽ ദേഹത്ത് കാര്യമായ പരിക്കുകൾ കാണുമായിരുന്നില്ലേ? നാട്ടുകാർക്ക് പ്രിയങ്കരിയായിരുന്ന ഉണ്ണിമായയെന്ന പതിനെട്ടുകാരിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: നാട്ടിലെല്ലാവർക്കും പ്രിയങ്കരിയായിരുന്ന എല്ലാവരോടും എല്ലാവരോടും വിനയത്തോടെയും സ്നേഹത്തോടെയും പെരുമാറിയിരുന്ന ഉണ്ണിമായക്ക് എന്താണ് പറ്റിയത്. ഉണ്ണിമായയെക്കുറിച്ച് പറയുമ്പോൾ നാട്ടുകാർക്ക് നാവ് നൂറാണ്. നിഷ്കളങ്കയായിരുന്ന, പ്രസരിപ്പോടെ നടന്നിരുന്ന എല്ലാവർക്കും അവളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. കോന്നി എലിമുള്ളുംപ്ളാക്കൽ ജയന്തിഭവനത്തിൽ രാധാകൃഷ്ണന്റെയും പരേതയായ സരസമ്മയുടെയും വളർത്തുമകളാണ് പതിനെട്ടുകാരിയായ സാന്ദ്രകൃഷ്ണയെന്ന ഉണ്ണിമായ. അവരുടെ മാത്രമല്ല, ആ നാടിന്റെ തന്നെ ഓമനയായിരുന്നു അവൾ. കഴിഞ്ഞ ഞായറാഴ്ച അവളെ കാണാതാവുകയും പിറ്റേന്ന് മീന്മുട്ടി വെള്ളച്ചാട്ടത്തിന് താഴെ അവളുടെ ജഡം കണ്ടെത്തുകയും ചെയ്തതോടെ എന്താണ് ആ പെൺകുട്ടിക്ക് സംഭവിച്ചതെന്ന് ചോദിക്കുകയാണ് നാട്ടിൽ ഓരോരുത്തരും. ആത്മഹത്യചെയ്തതാവാൻ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാരും നാട്ടുകാരും വിശ്വസിക്കുന്നു. അതിനാൽതന്നെ ഉണ്ണിമായക്ക് എന്തുപറ്റിയെന്ന് കണ്ടെത്താൻ ഊർജിത ശ്രമത്തിലാണ് പൊലീസ്.
വാടിയ പൂവിതളുകൾ ചിതറിക്കിടക്കുന്ന കുഴിമാടത്തിനരികിലേക്ക് ഇപ്പോഴും ആളുകൾ എത്തുന്നു. ജീവനൊടുക്കാൻ മാത്രം എന്ത് ദുഃഖമാണ് ഉണ്ണിമായയ്ക്ക് ഉണ്ടായിരുന്നത്? എന്തിനായിരിക്കും അവൾ അത് ചെയ്തത്. ഇനി ആരെങ്കിലും ചെയ്യിച്ചതോ...? നാട്ടുകാരുടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഉണ്ണിമായയെ കാണാനില്ലെന്ന് വാർത്ത പരന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്. നാടൊന്നാകെ ഉണർന്ന് രാത്രി മുഴുവൻ കാട്ടിലും ഉൾക്കാട്ടിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്നാണ് നാട്ടുകാരെ ഞെട്ടിച്ചു കൊണ്ട് ആ വാർത്ത കാട്ടുതീ പോലെ പടർന്നത്. പകൽ സമയത്ത് പോലും ആരും തനിച്ച് പോകാൻ ധൈര്യപ്പെടാത്ത ആനയും പുലിയുമിറങ്ങുന്ന എലിമുള്ളി വനത്തിനുള്ളിലെ മീൻ മുട്ടി വെള്ളച്ചാട്ടത്തിൽ ഉണ്ണിമായയുടെ ജഡം കണ്ടെത്തി. ഉണ്ണിമായ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ അത് എന്തിനായിരുന്നു എന്ന് അറിയാൻ വേണ്ടിയാണ് കോന്നി നിവാസികളുടെ കാത്തിരുപ്പ്.
ഘോരവനത്തിലേക്ക് ഉണ്ണിമായ പോയതെന്തിന്?
ഏഴ് വർഷം മുമ്പ് വളർത്തമ്മയായ സരസമ്മ മരിച്ചു. തുടർന്ന് ഇളയമ്മ ജഗദമ്മയ്ക്കൊപ്പമാണ് ഉണ്ണിമായ കഴിഞ്ഞിരുന്നത്. സമീപത്തെ വീട്ടിലെ കല്യാണ ആൽബത്തിൽ വളർത്തമ്മയുടെ ചിത്രമുണ്ടെന്നറിഞ്ഞ് അത് കാണണമെന്ന് പറഞ്ഞാണ് ഞായറാഴ്ച മൂന്നുമണിയോടെ ഉണ്ണിമായ വീട്ടിൽ നിന്നിറങ്ങിയത്. സന്ധ്യയായിട്ടും ഉണ്ണിമായ തിരിച്ചെത്താത്തതിനെ തുടർന്നാണ് നാട്ടുകാരും ബന്ധുക്കളും പൊലീസും ചേർന്ന് തെരച്ചിൽ ആരംഭിച്ചത്. ആനയും പുലിയുമിറങ്ങുന്ന ഘോരവനമാണ് ഉത്തരകുമരംപേരൂരിന്റെ ഭാഗമായ എലിമുള്ളി വനം. കുട്ടിക്ക് വല്ല അപകടവും പറ്റിയിട്ടുണ്ടെന്ന് ഭയന്ന് നാട്ടുകാർ പല ഗ്രൂപ്പുകളായി തിരിഞ്ഞ് നേരം വെളുക്കുവോളം കാട് മുഴുവൻ തിരഞ്ഞെങ്കിലും പക്ഷേ പ്രയോജനമുണ്ടായില്ല.
പിറ്റേന്ന് വീണ്ടും തെരച്ചിലിനായി ഇറങ്ങിയ വാസുക്കുട്ടിയാണ് മീന്മൂട്ടി പാറയുടെ താഴെ വെള്ളത്തിൽ കമഴ്ന്ന നിലയിൽ ഉണ്ണിമായയുടെ മൃതദേഹം കണ്ടെത്തിയത്. പാറക്കെട്ടിന്റെ രണ്ടാമത്തെ തട്ടിൽ സാന്ദ്രയുടെ ചെരിപ്പും കിടപ്പുണ്ടായിരുന്നു. പൊലീസിൽ വിവരം അറിയിച്ചു. ഡോഗ് സ്ക്വാഡിന്റെയും ഫോറൻസിക് വിദഗ്ദരുടെയും സഹായത്തോടെ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ദുരൂഹമായൊന്നും കണ്ടെത്തിയില്ല. ഉണ്ണിമായ കാൽ വഴുതി വെള്ളക്കെട്ടിൽ വീണതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാൽ ഉണ്ണിമായയെ ആരോ അപായപ്പെടുത്തിയതാണെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. ഒടുവിൽ നാട്ടുകാരുമായി പൊലീസ് ചർച്ച നടത്തുകയും സംഭവത്തിൽ വിശദമായ അന്വേഷണം നടത്താമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്നാണ് ഉണ്ണിമായയുടെ സംസകാരം നടന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിന് കാത്ത് പൊലീസ്
സാന്ദ്രകൃഷ്ണയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തും പെൺകുട്ടിയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ബന്ധുക്കളിൽ നിന്ന് പ്രാഥമിക മൊഴിയെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ടതാണെങ്കിൽ പെൺകുട്ടിയുടെ മൃതദേഹത്തിൽ മുറിവുകൾ കാണുമായിരുന്നു. ആന്തരാവയവങ്ങളിൽ വെള്ളത്തിന്റെ അംശം കണ്ടെത്തിയിട്ടുമുണ്ട്. ഇതെല്ലാം ആത്മഹത്യയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. കാര്യങ്ങൾ കൂടുതൽ വ്യക്തമാകണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടേണ്ടതുണ്ട്. മാനസിക സംഘർഷത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. അക്കാര്യവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് തണ്ണിത്തോട് എസ്.ഐ ലീലാമ്മ പറഞ്ഞു.<യൃ />
ഉണ്ണിമായയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സാദ്ധ്യതകൾ പൊലീസ് പരിശോധിക്കുന്നു. ആത്മഹത്യയാണ് അതിൽ ആദ്യത്തേത്. അറുപത് അടി ഉയരുമുണ്ട് മീന്മുട്ടി വെള്ളച്ചാട്ടത്തിന്. രണ്ടുനില പാറക്കെട്ടുകളാണ് ഇവിടെയുള്ളത്. ആത്മഹത്യചെയ്തതാണെങ്കിൽ ഈ പാറക്കെട്ടിന്റെ മുകളിൽ നിന്ന് ഉണ്ണിമായ ചാടിയിട്ടുണ്ടാകണം. അങ്ങനെയെങ്കിൽ മൃതദേഹത്തിൽ മുറിവുകളും ചതവുകളും ഉണ്ടാകും. മാത്രമല്ല, മുകളിൽ നിന്ന് ഒരു പാറക്കല്ല് താഴെ വീണാൽപ്പോലും ചിന്നി ചിതറി പോകുമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഉണ്ണിമായയുടെ മൂക്കിന് മാത്രമാണ് പൊട്ടലുണ്ടായിരുന്നത്.
ഒരു പക്ഷേ പാറക്കെട്ടിനു താഴെയുള്ള വഴിയിലൂടെ ഇറങ്ങി വെള്ളത്തിലേയ്ക്ക് ചാടിയതാണെങ്കിലും മരണം സംഭവിക്കാം. ഉണ്ണിമായയ്ക്ക് നീന്തൽ അറിയില്ലെന്നും ബന്ധുക്കൾ പറയുന്നു. അതുകൊണ്ട് തന്നെ വെള്ളം കുടിച്ച് മുങ്ങി താഴാൻ സാധ്യതയുണ്ട്. ഉണ്ണിമായയുടെ കരളിൽ വെള്ളത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പാറക്കെട്ടിന്റെ രണ്ടാമത്തെ തട്ടിൽ ഉണ്ണിമായയുടെ ചെരിപ്പ് കിടപ്പുണ്ടായിരുന്നു. ഇതെല്ലാം ആത്മഹത്യയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. വിജനമായ ഈ സ്ഥലം ഉണ്ണിമായയ്ക്ക് നന്നായി അറിയാം. വിറക് ശേഖരിക്കാനായി അയൽവാസികളുമായി ഉണ്ണിമായ ഈ കാട്ടിൽ നിരവധി തവണ വന്നിട്ടുമുണ്ട്. ആത്മഹത്യ ചെയ്തതാണെങ്കിൽ ഇത്രയും ഉയരത്തിൽ നിന്ന് ചാടിയിട്ടും ശരീരത്തിൽ കാര്യമായ മുറിവുകളില്ലാത്തത് സംശയം ജനിപ്പിക്കുന്നതായി ഉണ്ണിമായയുടെ അമ്മാവൻ തങ്കപ്പൻ പറഞ്ഞു. അങ്ങനെയെങ്കിൽ ആത്മഹത്യയുടെ കാരണം കണ്ടെത്തേണ്ടതുണ്ട്.
മദ്യപസംഘം അപായപ്പെടുത്തിയോ എന്നും ആശങ്ക
കോന്നി ടൗണിൽ നിന്ന് രണ്ട് കിലോ മീറ്റർ ഉള്ളിലേയ്ക്ക് കയറി, ശബരിമല ഫോറസ്റ്റ് ഏരിയയോട് ചേർന്നാണ് എലിമുള്ളി വനം. ഉത്തരകുമരം പേരൂർ വനത്തിൽ ഉൾപ്പെടുന്ന ഈ പ്രദേശം ആനയും കടുവയുമടക്കമുള്ള വന്യമൃഗങ്ങളുടെ കേന്ദ്രമാണ്. ഉണ്ണിമായയുടെ മൃതദേഹം കണ്ടെത്തിയ മീന്മുട്ടി വെള്ളച്ചാട്ടത്തിന് താഴെയാണ് വേനൽക്കാലത്ത് ആനയും മറ്റ് വന്യമൃഗങ്ങളും വെള്ളം കുടിക്കാനെത്തുന്നത്. ഞാഴറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ഇതുവഴി പോയ ഉണ്ണിമായ വന്യമൃഗങ്ങളെ കണ്ട് ഭയപ്പെട്ട് ഓടിയതിനിടയിൽ അബദ്ധത്തിൽ കാൽവഴുതി വെള്ളക്കെട്ടിൽ വീണതാകാനും സാദ്ധ്യതയുണ്ട്. എന്നാൽ മൃഗങ്ങളുടെ കാൽപ്പാടുകളോ ഓടിയതിന്റെ സൂചനയോ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
ഘോരവനവും വന്യമൃഗങ്ങളുടെ സങ്കേതവുമായ എലിമുള്ളിയിൽ പകൽ സമയത്ത് പോലും ആരും പോകാറില്ലെന്ന് നാട്ടുകാർ പറയുന്നു. കൂട്ടമായി വിറക് വെട്ടാനെത്തുന്ന സ്ത്രീകൾ ഉച്ചയോടെ തന്നെ കാടിറങ്ങും. പിന്നെയുള്ളത് മദ്യ ലഹരിയിലെത്തുന്ന സാമൂഹ്യവിരുദ്ധരാണ്. അല്ലെങ്കിൽ അപരിചിതരായ സഞ്ചാരികൾ. സംഭവം ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഉണ്ണിമായ ആൽബം കാണാൻ അയൽവാസിയുടെ വീട്ടിലേയ്ക്ക് പോയത്. കാട്ടിലൂടെ സഞ്ചരിച്ച് മീന്മുട്ടി വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ് അവൾ പോയത്.
ഒരു സ്കൂൾ വിദ്യാർത്ഥി ഉണ്ണി മായ പോകുന്നത് കണ്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ മീന്മുട്ടി വെള്ളച്ചാട്ടം കടന്ന് ഉണ്ണിമായ പോയതായി പൊലീസ് അനുമാനിക്കുന്നു. എന്നാൽ ഉണ്ണിമായ ആൽബം അന്വേഷിച്ച് പോയ വീട്ടിൽ ആ സമയത്ത് ആരും ഇല്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ വീട്ടിലെ കുടുംബനാഥൻ ജോലിക്കും ഭാര്യ കുടുംബശ്രീയുടെ യോഗത്തിലും പങ്കെടുക്കാൻ പോയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ കാണാതായതോടെ ഉണ്ണിമായ അവിടെ നിന്ന് തിരിച്ച് പോന്നുവെന്നാണ് കരുതുന്നത്. ഒരു മണിക്കൂറുകൊണ്ട് തിരികയെത്താവുന്നതേയുള്ളൂ. അസമയത്ത് കാട്ടിലൂടെ വരികയായിരുന്ന ഉണ്ണിമായയെ ആരെങ്കിലും അപായപ്പെടുത്തിയതാണോയെന്നും നാട്ടുകാർ സംശയിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്