പൊന്ന്യം ബാങ്കിൽ കവർച്ച നടത്തിയതു കൊലക്കേസ് പ്രതികൾക്ക് കോടതയിൽ പിഴ ശിക്ഷ അടയ്ക്കാൻ? ഏഴ് കൊല്ലം മുമ്പ് നടന്ന മോഷണക്കേസിൽ വഴിത്തിരിവായി രഹസ്യാന്വേഷണ റിപ്പോർട്ട്
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: തലശേരിക്കടുത്ത പൊന്ന്യം സഹകരണ ബാങ്ക് കവർച്ച നടത്തിയതുകൊലക്കേസിൽ പ്രതികളായവർക്ക് കോടതി വിധിച്ച പിഴയടയ്ക്കാനാണെന്ന് സൂചന. 2008 സെപ്റ്റംബർ മൂന്നിനു നടന്ന കവർച്ച മറ്റൊരു കൊലക്കേസിൽ പ്രതികളായ കുറെ രാഷ്ട്രീയ ക്രിമിനലുകൾക്ക് കോടതി വിധിച്ച പിഴയടയ്ക്കാനാണ് ഈ കവർച്ച നടത്തിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച സൂചന.
ബാങ്കിന്റെ സ്ട്രോംഗ്് റും കട്ടർ ഉപയോഗിച്ച് കുത്തിത്തുറന്ന് 23 കിലോഗ്രാം പണയസ്വർണാഭരണങ്ങൾ കവർച്ച ചെയ്യുകയായിരുന്നു. എട്ടു ലക്ഷം രൂപയുടെ കറൻസി ബാങ്കിലുണ്ടായിട്ടും കവർച്ചക്കാർ എടുത്തത് ഒരു ലക്ഷം രൂപ മാത്രം. തലശേരി-കൂത്തുപറമ്പ് റോഡിൽ കതിരൂർ ടൗണിൽനിന്നും നോക്കെത്തും ദൂരത്താണു തലയെടുപ്പുള്ള പൊന്ന്യം സർവ്വീസ് സഹകരണ ബാങ്ക്. സഹകരണ പ്രസ്ഥാനത്തിന് മുതൽക്കൂട്ടാകുന്ന ഈ ബാങ്കിൽ 2008 സെപ്റ്റംബർ മൂന്നിനു ബുധനാഴ്ച നടന്ന കവർച്ചയെപ്പറ്റി അന്നു മുതലുണ്ടായിരുന്ന വൻദുരൂഹതകളുടെ ചുരുളുകൾ നിവരുന്നതിന്റെ സൂചനകളാണു കണ്ടുതുടങ്ങിയിരിക്കുന്നത്. കേരളത്തിലുണ്ടാകുന്ന ഭുരിഭാഗം കവർച്ചകളുടെയും പഴി തമിഴന്മാരുടെ തലയിൽ വച്ചശേഷം എഴുതിത്ത്ത്ത്തള്ളുന്ന പ്രവണതയാണ് കേരളാ പൊലീസിലുള്ളത്. അതുപോലെ പൊന്ന്യം സഹകരണ ബാങ്ക് കവർച്ചയും തമിഴരുടെ ചുമലിൽ ചാർത്തി കേരളാ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു തടിതപ്പുകയായിരുന്നെന്ന ആക്ഷേപം അന്നേയുണ്ടായിരുന്നു.
രാഷ്ട്രീയ സംഘർഷങ്ങൾകൊണ്ട് കലുഷിതമായ മേഖലയാണ് പൊന്ന്യം സഹകരണ ബാങ്കും പരിസരവും സമീപപ്രദേശങ്ങളും. സിപിഐ.(എം)യും ആർഎസ്എസ്-ബിജെപി. സംഘടനകളും പരസ്പരം ഏറ്റുമുട്ടുകയും ബോംബെറിയുകയും ചെയ്യുന്ന ഈ മേഖലയിൽ അപരിചിതരാരുംതന്നെ കടന്നു ചെല്ലാൻ ഭയപ്പെടുന്ന കാലത്താണ് പൊന്ന്യം ബാങ്ക് കവർച്ച നടന്നത്. രാപ്പകൽ ഭേദമില്ലാതെ കുടിപ്പക തീർക്കുന്ന ഇരുവിഭാഗവും ക്ലബുകളിലും വെയിറ്റിങ്ങ് ഷെൽട്ടറുകളിലും തമ്പടിച്ച് എതിരാളികളെ നിരീക്ഷിക്കുന്ന കാലം. അതിർത്തി പ്രദേശങ്ങളിൽ സൈന്യത്തെപ്പോലെ ശത്രുവിന്റെ നീക്കം ശ്രദ്ധിക്കുന്ന ഇരുസംഘടനകളേയും കബളിപ്പിച്ച് ഒരു വൻ കവർച്ച നടത്താൻ ആര് ധൈര്യപ്പെടുമെന്ന സംശയം അന്നേ ജനിച്ചിരുന്നു.
സിപിഐ.(എം). ഭരിക്കുന്ന സഹകരണ ബാങ്ക്. അന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് പാർട്ടിയുടെ കൈയിൽ ഭദ്രം. എന്നിട്ടും കേസന്വേഷിച്ച ലോക്കൽ പൊലീസിന് ഒരു തുമ്പുമുണ്ടാക്കാൻ കഴിഞ്ഞില്ല. പൊലീസ് അറിഞ്ഞ കാര്യം ബോധപൂർവ്വം മറച്ചുവക്കുകയായിരുന്നുവെന്ന് ബാങ്കിന്റെ ഓഹരി ഉടമകൾക്ക് സംശയമുണ്ടായിരുന്നു. ഒടുവിൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. കാസർഗോഡ് പെരിയയിലെ നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് കവർച്ച ചെയ്ത തമിഴ് സംഘത്തെ കേസിൽ കുടുക്കാൻ പൊലീസ് തിരക്കഥ എഴുതിച്ചേർത്തു. കാര്യങ്ങളൊക്കെ എളുപ്പം നടത്തിയെടുക്കാൻ പൊലീസിലെ കുബുദ്ധികൾക്ക് കഴിഞ്ഞു. അന്നത്തെ ആഭ്യന്തര മന്ത്രിയുടെ മണ്ഡലമായതിനാൽ ജനത്തെ ധരിപ്പിക്കാൻ പൊലീസ് നെട്ടോട്ടമോടി. കവർച്ച നടത്തിയത് തമിഴ്നാട്ടിലെ അയ്യനാർ സംഘമെന്ന് പൊലീസും പാർട്ടി നേതാക്കളും പ്രചരിപ്പിച്ചു.
പതിവുപോലെ, തമിഴ്നാട്ടിലെ മോഷണ വിഭാഗമായ അയ്യനാർ ഗ്രൂപ്പിലെ അംഗങ്ങളെ പിടിക്കാൻ ഐ.ജി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ ആസൂത്രിതമായ നീക്കം നടന്നു. കാസർഗോഡ് പെരിയ ബാങ്ക് കവർച്ചയിലെ നാലാം പ്രതി ചിന്നമുരുഗനിൽനിന്നും ലഭിച്ച വിവരമനുസരിച്ച് കേരളാ പൊലീസ് തമിഴ്നാട്ടിലേക്ക് കുതിച്ചു. പിന്നെ പൊലീസിന്റെ ഭാഷ്യം ഇങ്ങനെ. കവർച്ച നടത്തിയത് ഏഴംഗ അയ്യനാർ സംഘം. സംഘത്തിൽപ്പെട്ട കള്ളക്കുറിശ്ശി സ്വദേശികളായ തങ്കരാജ്, ഗണേശ് എന്നിവരെ വെല്ലൂർ സെൻട്രൽ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട്ടിലെ മറ്റൊരു മോഷണക്കേസിൽ വെല്ലൂർ ജയിലിൽ കഴിയുകയായിരുന്നു പ്രതികൾ. ഇവരെ ചോദ്യം ചെയ്ത കേരളാ പൊലീസ് കള്ളക്കുറിശിയിലെ ഏഴുമലൈയിൽ മുടിയന്നൂർ സ്വദേശി വേൽമുരുകൻ എന്നിവരേയും പിടികൂടി വെറും നാലുകിലോ സ്വർണം അവരിൽനിന്നു പിടിച്ചെടുക്കുകയും ചെയ്തു. ബാക്കി സ്വർണത്തെപ്പറ്റി യാതൊരു വിവരവുമില്ല. പഴുതടച്ച ശാസ്ത്രീയ അന്വേഷണത്തിലൂടെ ക്രൈംബ്രാഞ്ച് പ്രതികളെ വലയിലാക്കിയെന്ന് പൊലീസ് അഭിമാനിക്കുകയും ചെയ്തു.
എന്നാൽ യഥാർത്ഥ വസ്തുത എന്താണെന്നറിയുന്ന പലരും കതിരൂർ പൊന്ന്യം മേഖലയിൽ തന്നെയുണ്ട്. കാരണം നിരവധി പേർക്കു പങ്കാളിത്തമുള്ള സംഭവമാണിത്. പലരും ഇതിന്റെ ഗുണഭോക്താക്കളുമാണ്. അവരിൽത്തന്നെ പലരും ഇപ്പോൾ നല്ല നിലയിലുമായി. എന്നാൽ, ആരും പുറത്തു പറയാൻ ധൈര്യപ്പെടില്ലെന്നു മാത്രം.സത്യം പുറത്തു വന്നാൽ കുടുങ്ങുന്നത് രാഷ്ട്രീയ ക്രിമിനലുകളും ചില നേതാക്കളുമായിരിക്കും. രാഷ്ട്രീയക്രിമിനലുകളുടെ കണ്ണിലെ കരടാകാൻ ആരും തയ്യാറല്ല. അതുകൊണ്ട് തന്നെയാണ് യഥാർത്ഥ പ്രതികൾ രക്ഷപ്പെട്ടതും. ഇന്റലിജൻസ് റിപ്പോർട്ട് ഗൗരവത്തോടെ എടുത്താൽ പ്രതികൾ ഉടൻ കുടങ്ങുമെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍