മദ്യത്തിനും കഞ്ചാവിനും അടിമ; ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ ഡാം പരിസരത്ത് പോയി ഇരിക്കുക പതിവും; ഷട്ടർ തകർത്താണ് തുറന്നതെന്ന വാദം തെറ്റ്; പ്രതി ഷട്ടർ ഉയർത്താൻ ഉപയോഗിച്ചത് റിമോട്ട് കൺട്രോൾ മാത്രം; വൻദുരന്തം ഒഴിവായത് ഡാമിൽ വെള്ളം കുറവായിരുന്നതു കൊണ്ട് മാത്രം; പെരുന്തേനരുവി ഡാം തുറന്ന സംഭവത്തിൽ കെഎസ്ഇബിയുടെ വാദങ്ങളെല്ലാം പച്ചക്കള്ളം; പൊളിച്ചടുക്കി സാമ്പിൾ സുനുവന്റെ മൊഴി; ഡാമിനുണ്ടായിരുന്നത് വൻ സുരക്ഷാ വീഴ്ച തന്നെ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: പെരുന്തേനരുവി ഡാം തുറന്നു വിട്ട സംഭവത്തിൽ കെഎസ്ഇബി ഇതുവരെ നൽകിയ വിശദീകരണങ്ങളെല്ലാം പച്ചക്കള്ളമായിരുന്നുവെന്ന് തെളിഞ്ഞു. പ്രതി സുനു പിടിയിലാവുകയും താൻ ചെയ്ത കാര്യങ്ങൾ വള്ളിപുള്ളി വിടാതെ പൊലീസിനോട് വിവരിക്കുകയും ചെയ്തതോടെയാണ് ഒരു ഡാമിന്റെ കാര്യത്തിൽ കെഎസ്ഇബി അധികൃതർ കാണിച്ച അനാസ്ഥ എന്തുമാത്രം വലുതായിരുന്നുവെന്ന് മനസിലാകുന്നത്. ഡാം തുറന്നു വിട്ടത് സംബന്ധിച്ച് കെഎസ്ഇബി പറഞ്ഞത് അതിക്രമിച്ചു കയറിയ സാമൂഹിക വിരുദ്ധർ റിമോട്ട് ഉപയോഗിച്ചല്ല ഡാം തുറന്നത് എന്നായിരുന്നു.
ഷട്ടറിനോട് ചേർന്ന 30 കിലോയോളം ഭാരമുള്ള ലോക്ക് തകർത്താണത്രേ ഉയർത്തിയത്. അതിന് ശേഷം ലോക്ക് ഡാമിൽ എറിഞ്ഞു കളയുകയും ചെയ്തു. ഷട്ടറിന്റെ ഭാഗത്ത് കാവൽക്കാരില്ലെന്ന് കെഎസ്ഇബിയും സമ്മതിച്ചിരുന്നു. എന്നാൽ, പ്രതിയുടെ ഭാഗത്ത് നിന്ന് വന്ന മൊഴി കേട്ടപ്പോഴാണ് പൊലീസിന് ഒഴിവായ ദുരന്തത്തിന്റെ ഭീകരത മനസിലായത്. ഷട്ടറിന്റെ ഭാഗത്ത് എത്തിയ പ്രതി, അവിടെ ആർക്കും എടുക്കാവുന്ന വിധത്തിലുള്ള റിമോട്ട് ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. വെള്ളം കുതിച്ചുപാഞ്ഞതോടെ ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ഷട്ടറിന് നാശം വരുത്തുകയോ മറ്റോ ഉണ്ടായിട്ടുമില്ല. പിടിച്ചു നിൽക്കാൻ വേണ്ടി കെഎസ്ഇബി നടത്തിയ പ്രസ്താവനകളെല്ലാം പ്രതി പിടിയിലായതോടെ തിരിച്ചടിച്ചിരിക്കുകയാണ്. ഡാമിൽ നിന്ന് 300 മീറ്റർ അകലെയാണ് പവർഹൗസ്.
ഇവിടെ മാത്രമാണ് കാവലുള്ളത്. ഇവിടെ ഉള്ളവർ രാത്രികാലങ്ങളിൽ ഡാമിന്റെ സുരക്ഷ പരിശോധിക്കാൻ ചെല്ലാറുമില്ല. മാത്രവുമല്ല, ഷട്ടർ ഓപ്പറേറ്റ് ചെയ്യാത്ത സമയത്തും ഇവിടേക്ക് അതിനുള്ള വൈദ്യുതി പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ആവശ്യമുള്ള സമയത്ത് മാത്രം വൈദ്യുതി കടത്തി വിട്ടാൽ മതിയാകും. ആവശ്യത്തിനുള്ള വെളിച്ചമോ സിസിടിവി ക്യാമറയോ ഡാമിൽ ഇല്ല. ഇതുകാരണം പൊലീസ് വളരെ കഷ്ടപ്പെട്ടാണ് പ്രതിയെ കണ്ടു പിടിച്ചത്. സമീപ സ്ഥലങ്ങളിലെ പ്രധാന സാമൂഹിക വിരുദ്ധരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മുൻപ് നാട്ടിലെ പല വീടുകൾക്കും തീവച്ച സുനുവും പട്ടികയിൽ വന്നത് അങ്ങനെയാണ്. മുൻപ് ഡാമിന്റെ സുരക്ഷാ ചുമതലയിൽ നിന്നും പിരിച്ചു വിട്ട രണ്ടു താൽക്കാലിക ജീവനക്കാരെയും പൊലീസ് സംശയിച്ചിരുന്നു.
ഇവരുടെ കാൾ ലിസ്റ്റ് സൈബർ സെൽ പരിശോധിച്ചപ്പോൾ ബന്ധമില്ലെന്ന് കണ്ട് ഒഴിവായി. പിന്നെയാണ് സുനുവിനെ കസ്റ്റഡിയിൽ എടുത്തത്. പരമാവധി സമയം ഇയാൾ കുറ്റം സമ്മതിക്കാതെ പിടിച്ചു നിന്നു. ഒടുവിൽ മനസു തുറക്കുകയായിരുന്നു. ഡാം നിർമ്മാണത്തിന്റെ കാലഘട്ടത്തിൽ പണിക്കാരനായി സുനു അവിടെ ഉണ്ടായിരുന്നു. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ ഇയാൾ മനസിലാക്കുകയും ചെയ്തിരുന്നു. മദ്യത്തിനും കഞ്ചാവിനും അടിമയായ ഇയാൾ നാട്ടിൽ നിരവധി കുഴപ്പങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ ഡാം പരിസരത്ത് പോയി ഇരിക്കുന്നത് പതിവായിരുന്നു. അങ്ങനെ ഇരുന്ന ദിവസമാണ് ഡാം തുറന്നു വിടാൻ തീരുമാനിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഡാമിന്റെ പരിസര പ്രദേശത്ത് താമസിക്കുന്ന സാമ്പിൾ എന്നു വിളിക്കുന്ന സുനു (27) വിനെയാണ് എസ് പി ജി ജയദേവ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് ടീം പി ടി കൂടിയത്. പ്രതിയെ കേസന്വേഷിക്കുന്ന വെച്ചൂച്ചിറ പൊലീസിന് കൈമാറി. മദ്യലഹരിയിലായിരുന്നു സുനുവിന്റെ പരാക്രമം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 നാണ് നാടു നടുക്കിയ സംഭവം ഉണ്ടായത്. കെ എസ് ഇ ബിയുടെ അനാസ്ഥ തന്നെയാണ് സുരക്ഷാ വീഴ്ചയ്ക്ക് കാരണം. അവർ പറയുന്നതുപോലെ ലോക്ക് തകർത്തല്ല ഡാം തുറന്നു വിട്ടത്. ഡാം തുറക്കാനുള്ള റിമോട്ട് അവിടെ തന്നെ ആർക്കു വേണമെങ്കിലും എടുക്കാവുന്ന രീതിയിൽ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. ടിവിയുടെ റിമോട്ട് പോലെ തന്നെ പ്രവർത്തിപ്പിക്കാവുന്ന ഇതിൽ അപ്, ഡൗൺ ആരോ ഉണ്ട്. മദ്യലഹരിയിൽ ഇവിടേക്ക് ചെന്ന സുനു റിമോട്ട് എടുത്ത് അപ് സ്വിച്ചിൽ അമർത്തുകയായിരുന്നു ഇതോടെ ഷട്ടർ ഒന്നര മീറ്റർ ഉയർന്നു. വെള്ളം കുതിച്ചു ചാടി. ഭയന്നു പോയ സുനു ഓടി രക്ഷപ്പെട്ടു.
ഈ സമയം ഇയാളെ തിരക്കി എത്തിയ മാതാവും സംഭവത്തിന് സാക്ഷിയായി. ഡാം നിർമ്മാണത്തിൽ പങ്കാളി ആയ ആളാണ് സുനു. അതു കൊണ്ട് തന്നെ റിമോട്ട് ഉപയോഗിച്ചാണ് ഷട്ടർ ഉയർത്തുന്നതെന്ന് ഇയാൾക്ക് അറിയാം. മൂന്നു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ഇവരിൽ രണ്ടു പേർ ഇവിടുത്തെ മുൻ ജീവനക്കാരായിരുന്നു. മൂന്നാമത്തെയാൾ സുനുവായിരുന്നു. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചപ്പോൾ മുൻപ് വീട് തീവയ്പ് കേസിൽ പ്രതിയായിരുന്നുവെന്ന് മനസിലായി. നിരവധി വീടുകൾക്ക് ഇയാൾ തീ വച്ചിരുന്നു. പെരുന്തേനരുവി ഡാമിന്റെ തൊട്ടു താഴെയായി നാറാണംമൂഴി കരയിൽ താമസക്കാരനായ റോയിയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയത്. വരണ്ടുകിടന്ന വെള്ളച്ചാട്ടത്തിൽ ഭയാനകമായ ശബ്ദത്തോടെ വെള്ളം ഒഴുകിയെത്തിയതോടെയാണ് റോയി പരിഭ്രാന്തിയിലായത്. ഇതേസമയം തന്നെ പമ്പനദിയോടു ചേർന്നു കിടന്നിരുന്ന തന്റെ ചെറുവള്ളത്തിനു തീ പിടിച്ചതും കണ്ടു. ടാർപോളിൻ ഷീറ്റും മറ്റുമുപയോഗിച്ചു നിർമ്മിച്ച വള്ളപ്പുരയ്ക്കും തീ പിടിച്ചിരുന്നു. ഓടിയെത്തിയ വീട്ടുകാർ തീയണച്ചെങ്കിലും ഇവ ഭാഗികമായി കത്തിനശിച്ചു.
ഡാമിൽ ജലനിരപ്പ് കുറവായിരുന്നെങ്കിലും ഇവർക്കു ഷട്ടർ അടയ്ക്കാൻ കഴിയാതിരുന്നതിനാൽ മുക്കാൽ മണിക്കൂറോളം വെള്ളം ഒഴുകിപ്പോയി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെച്ചൂച്ചിറ പൊലീസും കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തി ഷട്ടർ അടയ്ക്കുകയായിരുന്നു. രണ്ടുവർഷം മുന്പാണ് പെരുന്തേനരുവി ജലവൈദ്യുതി പദ്ധതി പ്രവർത്തനം തുടങ്ങിയത്. ഡാം വന്നതോടെ വെള്ളച്ചാട്ടവും താഴേക്കുള്ള ഭാഗവും പമ്പാനദി വരണ്ടുകിടക്കുകയാണ്. അതീവ സുരക്ഷ മേഖല പ്രദേശമായ ഇവിടേക്ക് എത്തിച്ചേരുന്നതും ഡാമിന്റെ ഷട്ടർ തുറക്കുന്നതും അത്ര എളുപ്പമല്ല. അതുകൊണ്ട് കൂടിയാണ് അറിയാവുന്ന ആരോ ആണ് ഇത് ചെയ്തതെന്ന് വ്യക്തമായത്.
ഷട്ടർതുറന്ന് വെള്ളം ഒഴുക്കിക്കളഞ്ഞവരുടെ ലക്ഷ്യം ദുരൂഹമാണ് എന്നാണ് കെ.എസ്.ഇ.ബി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. തടയണയെപ്പറ്റിയും ഷട്ടറിനെപ്പറ്റിയും അറിയാവുന്നവരാണ് തുറന്നുവിട്ടത്. അടുത്തകാലത്തൊന്നും താൽക്കാലീക ജീവനക്കാരയവരെ പിരിച്ചുവിട്ടിട്ടില്ല. ഷട്ടർതുറന്നുവിട്ടതിൽ സുരക്ഷാവീഴ്ച്ചയുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്