വിശ്വരൂപത്തിനെതിരെ തെരുവിലിറങ്ങി തീയേറ്റർ കത്തിച്ച കേസിൽ പ്രതിയായി; വർഗ്ഗീയ ലഹള ഉണ്ടാക്കുന്ന പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ പൊലീസിന്റെ നോട്ടപ്പുള്ളിയായി; എന്നിട്ടും പൊലീസുകാരനെ അക്രമിച്ച കേസിലെ പ്രതി പിഎസ് സി പരീക്ഷയിൽ ജയിച്ചപ്പോൾ പൊലീസാക്കാൻ നേതാക്കളുടെ സഹായം; ചെന്നിത്തല കേസെഴുതി തള്ളിയപ്പോൾ അൻസാർ മോൻ പൊലീസുകാരനായി; നെടുങ്കണ്ടംകാരനായ ഈ പൊലീസുകാരന്റെ കഥ 'പച്ചവെളിച്ചം' തേടുന്ന ബെഹ്റയുടെ കണ്ണിൽ പെടുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളാ പൊലീസിൽ തീവ്രവാദികളുടെ സൈബർ സാന്നിധ്യം സ്ഥിരീകരിച്ച കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ് കേരളാ പൊലീസ് തുടക്കത്തിൽ കാര്യമാക്കിയില്ല. എന്നാൽ 'പച്ചവെളിച്ചം' എന്ന പേരിൽ, തീവ്രവാദികളായ പൊലീസുകാരുടെ വാട്സ്ആപ് ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്ന ഐബി റിപ്പോർട്ട് ഡിജിപി ലോക്നാഥ് ബെഹ്റ കാര്യമായെടുത്തു. അതുകൊണ്ട് തന്നെ എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലക്കേസ് അന്വേഷണം അതീവ രഹസ്യമാക്കി. പച്ചവെളിച്ചം അറിഞ്ഞാൽ എല്ലാം ചോരുമെന്ന് അറിഞ്ഞെടുത്ത തീരുമാനം. ഈ ഗ്രൂപ്പിനെ പൊലീസിൽ സജീവമാക്കിയത് രാഷ്ട്രീയ നേതൃത്വങ്ങളുടെ അനാസ്ഥയാണ്. ക്രിമിനൽ കേസിൽ കുടുങ്ങുന്നവരെ പോലും കേസ് എഴുതി തള്ളിച്ച് പൊലീസിൽ എടുക്കുന്ന രാഷ്ട്രീയക്കാരുടെ നിലപാട് തന്നെയാണ് ഇതിന് കാരണം. നെടുങ്കണ്ടത്തെ പോപ്പുലർ ഫ്രണ്ടുകാരൻ പൊലീസായ കഥ ഇതിന് ഉദാഹരമാണ്. എങ്ങനെ പൊലീസിൽ 'പച്ചവെളിച്ചം' എന്ന ഗ്രൂപ്പുണ്ടായെന്ന മറുനാടൻ അന്വേഷം പുറത്തു കൊണ്ടു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ്, എം.ജി. കോളജ്, ചെമ്പഴന്തി എസ്.എൻ. കോളജ് എന്നിവിടങ്ങളിൽ മതതീവ്രവാദസംഘടനകളുടെ പ്രവർത്തനം ശക്തമാക്കണമെന്നും മുൻ എസ്പി: എ.വി. ജോർജ് അപകടകാരിയാണെന്നുമുള്ള സന്ദേശങ്ങൾ പച്ചവെളിച്ചമെന്ന വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. കൊല്ലം, കരുനാഗപ്പള്ളി, ആലപ്പുഴ, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിലെ അറുപതോളം പൊലീസുകാർ ഈ ഗ്രൂപ്പിൽ സജീവമായിരുന്നു. ഡിജിപി തിരിച്ചറിഞ്ഞതോടെ ഈ ഗ്രൂപ്പ് അപ്രത്യക്ഷമായി. പല പോപ്പുലർ ഫ്രണ്ടുകാരും പൊലീസിലെത്തിയത് രാഷ്ട്രീയക്കാരുടെ ഒത്താശയിലാണ്. നെടുങ്കണ്ടത്തെ ക്രിമിനൽ കേസ് പ്രതി പൊലീസിലെത്തിയത് ഇതിന് തെളിവാണ്. വർഗ്ഗീയത ആളിക്കത്തിക്കുന്ന പരമാർശങ്ങൾ നടത്തിയ കലാപ കേസ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് എഴുതി തള്ളി. അതുകൊണ്ട് മാത്രമാണ് ഈ നെടുങ്കണ്ടംകാരൻ പൊലീസായത്. ഇത്തരത്തിൽ പൊലീസിലെത്തിയ നിരവധി പേരുണ്ടെന്നാണ് സൂചന. ഇവരെ ഏകോപിപ്പിക്കുന്നതായിരുന്നു പച്ചവെളിച്ചം ഗ്രൂപ്പിന്റെ അഡ്മിനുകൾ ലക്ഷ്യമിട്ടത്.
2013ലാണ് കമൽഹാസന്റെ വിശ്വരൂപം സിനിമ പ്രദർശനത്തിനെത്തിയത്. തീവ്രവാദികൾക്കെതിരായ ഈ സിനിമയിൽ മുസ്ലിം വിരോധമുണ്ടെന്ന ആരോപണം ശക്തമായിരുന്നു. ഇതേ തടുർന്ന് വിശ്വരൂപം സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ നെടുങ്കണ്ടത്ത് ഒരുവിഭാഗത്തിൽപ്പെട്ടവർ പ്രകടനം നടത്തി. പടം ഓടിക്കൊണ്ടിരുന്ന രണ്ടു തിയേറ്ററുകൾക്കുനേരെ ആക്രമണമുണ്ടായി. കൊടികെട്ടിയ കമ്പിന് അടിയേറ്റ് ഒരു പൊലീസുകാരന് പരിക്കേറ്റു. നെടുങ്കണ്ടം പൊലീസ്സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ബിജു എമ്മാനുവലിനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റേത് അടക്കമുള്ള പ്രവർത്തകരായിരുന്നു ഈ അക്രമങ്ങൾ കാട്ടിയത്.
പ്രകടനക്കാർ അന്ന് പടിഞ്ഞാറെ കവലയിലുള്ള ദർശന തിയേറ്ററിനുനേരെയാണ് ആക്രമണം നടത്തിയത്. തിയേറ്ററിലേക്കു വലിയ കല്ലുകൾ വലിച്ചെറിഞ്ഞതോടെ കെട്ടിടത്തിലുണ്ടായിരുന്ന കച്ചവടക്കാർ ഷട്ടർ അടച്ച് രക്ഷപ്പെട്ടു. സിനിമയുടെ പോസ്റ്ററുകളും ബോർഡുകളുമെല്ലാം നശിപ്പിച്ചു. തുടർന്ന് കിഴക്കേ കവലയിലേക്ക് നീങ്ങിയ പ്രകടനക്കാർ മൃഗാശുപത്രിക്കു സമീപം വഴിതടഞ്ഞു. ജീന തിയേറ്ററിലേക്ക് ഓടിക്കയറിയ ആളുകൾ സിനിമ നിർത്തിച്ചു. പോസ്റ്ററുകളെല്ലാം വലിച്ചുകീറി. ഈ സമയം സ്ഥലത്ത് പൊലീസ് കുറവായിരുന്നു. ഈ സമയത്തായിരുന്നു പൊലീസുകാരനേയും ആക്രമിച്ചത്. ഇതിനെ അന്ന് പൊലീസ് ഗൗരവത്തോടെ കണ്ടു. കണ്ടാലറിയാവുന്നവരെല്ലാം പ്രതികളായി. അക്കൂട്ടത്തിൽ പ്രതിയായ അൻസാർ മോന് പി എസ് സി പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ ഇടം നേടാനായി. അതും പൊലീസ് കോൺസറ്റബിൾ പരീക്ഷയിൽ. അൻസാർ മോന് ജോലികിട്ടാൻ അർഹതയുണ്ടായിരുന്നില്ല. കലാപകേസിലെ പ്രതിയായതായിരുന്നു ഇതിന് കാരണം.
ഇതോടെ കള്ളക്കളിൾ തുടങ്ങി. ഇടുക്കി എംപിയായ ജോയിസ് ജോർജിനൊണ് ആദ്യം സമീപിച്ചത്. ഇടത് പിന്തുണയോടെ ജയിച്ച മുൻ കോൺഗ്രസുകാരനായ ജോയിസ് വിഷയവുമായി യുഡിഎഫ് സർക്കാരിന് മുന്നിലെത്തി. ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയെ സ്വാധീനിച്ച് പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർത്തു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് ചെന്നിത്തല എത്തിയപ്പോൾ കേസ് എഴുതി തള്ളാനുള്ള തീരുമാനവും എടുത്തു. പിന്നീട് ഇതിന്റെ ഉത്തരവും ഇറങ്ങി. ഇതോടെ അൻസാർ മോന് കേസില്ലാത്ത അവസ്ഥയായി. വിശ്വരൂപം സിനിമാ റിലീസുമായി ബന്ധപ്പെട്ട് ക്രിസ്ത്യാനികളുടെ കടകൾ തെരഞ്ഞെുപിടിച്ച് അടിച്ചു തകർത്ത കേസിലെ പ്രതിക്ക് പൊലീസ് കുപ്പായവും കിട്ടി. വർഗ്ഗീയ ശക്തികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയം തിരിച്ചറിഞ്ഞ് രാഷ്ട്രീയക്കാർ വിട്ടു വീഴ്ചയ്ക്ക് തയ്യാറായതിന്റെ നേർ ചിത്രമാണ് അൻസാർ മോനെ പൊലീസുകാരനാക്കിയത്.
ഇത് തന്നെയാണ് പച്ചവെളിച്ചം ഗ്രൂപ്പുകളെ പൊലീസിൽ സജീവമാക്കുന്നത്. ക്രിമിനൽ കേസിൽ കുടുങ്ങിയ നിരവധി അൻസാർ മോൻ മാർ ഇത്തരത്തിൽ പൊലീസിൽ എത്തിയിട്ടുണ്ട്. പച്ചവെളിച്ചം ഗ്രൂപ്പ് ഇന്റലിജൻസ് നിരീക്ഷണത്തിലാണെന്ന് അറിഞ്ഞയുടൻ വാട്സ്ആപ് ഗ്രൂപ്പ് നിർജീവമായെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. എന്നാൽ, പൊലീസിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയതു സംബന്ധിച്ച അന്വേഷണം പ്രാഥമികതലത്തിനപ്പുറം പോയില്ല. മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ. പ്രവർത്തകനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ സംഭവം ഐ.ബി. റിപ്പോർട്ട് ശരിവയ്ക്കുന്നതാണ്. വിഘടനവാദത്തെ എതിർക്കുന്ന ഉദ്യോഗസ്ഥരുടെ 'ഹിറ്റ്ലിസ്റ്റ്' തയാറാക്കുക, പൊലീസിൽ തീവ്ര ആശയസംഹിതകളെ അനുകൂലിക്കുന്നവരുടെ പ്രാതിനിധ്യം വർധിപ്പിക്കുക, പൊലീസ് അസോസിയേഷനിൽ സ്വാധീനമുറപ്പിക്കുക തുടങ്ങിയവയായിരുന്നു 'പച്ചവെളിച്ച'ത്തിന്റെ ലക്ഷ്യങ്ങൾ. തീവ്രനിലപാടുള്ള പൊലീസുകാർക്കു പുറത്തുനിന്നുള്ള സഹായവും ലഭിച്ചിരുന്നതായാണു സൂചന.
വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിച്ച പല സന്ദേശങ്ങളും ഐ.ബി. പിടിച്ചെടുത്ത് കേന്ദ്ര ആഭ്യന്തരവകുപ്പിനു കൈമാറിയിരുന്നു. സന്ദേശങ്ങളിൽ പലപ്പോഴായി പരാമർശിക്കപ്പെട്ട ഉദ്യോഗസ്ഥൻ ആലുവ മുൻ എസ്പി: എ.വി. ജോർജാണ്. 1998-ൽ അബ്ദുൾ നാസർ മദനിയുടെ അറസ്റ്റ്, കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസ് പ്രതികളുടെ അറസ്റ്റ്, പി. പരമേശ്വരൻ വധശ്രമക്കേസ് അന്വേഷണം, സിമി പ്രവർത്തകരുടെ അറസ്റ്റ്, കളമശേരി ബസ് കത്തിക്കൽ കേസ് അന്വേഷണം, വാഗമൺ സിമി ക്യാമ്പ് പ്രതികളുടെ അറസ്റ്റ് എന്നീ സംഭവങ്ങളിൽ കൈക്കൊണ്ട കർശന നടപടികളുടെ പേരിലാണു തീവ്രവാദ ഗ്രൂപ്പിലുള്ള പൊലീസുകാർ ജോർജിനെ ശത്രുസ്ഥാനത്തു പ്രതിഷ്ഠിച്ചത്.
എറണാകുളം എടത്തല പൊലീസ് സ്റ്റേഷൻ സംഭവത്തിനു പിന്നിലും തീവ്രവാദസംഘടനകളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇവിടേയും പൊലീസിലെ ചിലരുടെ പിന്തുണ തീവ്രവാദ ഗ്രൂപ്പുകൾക്ക് കിട്ടിയിരുന്നു. ഇത് മനസ്സിലാക്കിയാണ് പച്ചവെളിച്ചത്തെ ഓടിക്കാൻ ലോക്നാഥ് ബെഹ്റ തീരുമാനിച്ചതും നടപടികളെടുത്തതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍