റ്റുമി ജോർജിനെ ഭർത്താവു ജിജി വെട്ടിയതു കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെ; മുടിക്കുത്തിനു പിടിച്ചു വെട്ടിയത് ഒന്നിലേറെ തവണ; കഴുത്തു മുറിഞ്ഞു വേർപെട്ട അവസ്ഥയിലായി: പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
വാഴക്കുളം: റ്റുമി ജോർജിനെ ഭർത്താവു ജിജി ജേക്കബ് വെട്ടിയതുകൊല്ലണമെന്ന ഉദേശ്യത്തോടെ തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുടിക്കുത്തിന് പിടിച്ച് ഒന്നിലധികം തവണ ആഞ്ഞുവെട്ടിയതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി.ഒരുസ്ഥലത്തുതന്നേ ഒന്നിലധികം വെട്ടേറ്റതിനെത്തുടർന്ന് കഴുത്തുമുറിഞ്ഞ് വേർപെട്ട് അവസ്ഥയിലായിരുന്നു.വാക്കത്തി പ്രയോഗം തടുക്കാൻ ശ്രമിക്കവേ കൈക്കും വെട്ടേറ്റിട്ടുണ്ട്.ഞാറാഴ്ച മൂന്നേകാലോടെയാണ് കാവനയെ നടുക്കിയ അരുംകൊല നടന്നത്.
റ്റൂമിയെ ഭർത്താവ് ചക്കുങ്ങൽ ജിജി ജേക്കബ് (48)വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്സ്. ഇന്നലെ ഉച്ചയോടെയാണ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.തുടർന്ന് മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മറ്റി.ഇതിനിടെ റ്റുമീയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ സംഭവസ്ഥലത്തുനിന്നും രക്ഷപെട്ട ജിജിയുടെ ജഡം തൊടുപുഴ പഴുക്കാകുളത്തിനടുത്ത് കാപ്പിത്തോട്ടത്തിൽ കണ്ടെത്തി.ഉടുമുണ്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ജഡം കാണപ്പെട്ടത്.
താൻ ജോലിചെയ്തുണ്ടാക്കിയ പണംകൂടി മുടക്കി വാങ്ങിയ രണ്ടേക്കർ ഭൂമി ഭാര്യ സ്വന്തമാക്കിയതിന്റെ പ്രതികാരമായിട്ടാണ് ജിജി അരുംകൊലക്ക് തയ്യാറായതെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം.വീട്ടിലെത്തിയാൽ റ്റൂമിയെ കൊല്ലാനുറപ്പിച്ച് ഇയാൾ കരുക്കൾ നീക്കിയിരുന്നെന്നും ഭാര്യയും ഇവരുടെ സഹോദരനും ബൈക്കിൽ വീട്ടിലെത്തിയതറിഞ്ഞ് പിൻതുടർന്ന് വീട്ടുമുറ്റത്തെത്തി,കൈയിൽ കിട്ടിയ വാക്കത്തി ഉപയോഗിച്ച് കൊല്ലണമെന്ന ലക്ഷ്യത്തോടെ കഴുത്തിൽ പലതവണ ആഞ്ഞ് വെട്ടുകയായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
മൂവാറ്റുപുഴ സിഐ ജ.യകുമാർ വാഴക്കുളം എസ് ഐ ഹരിതുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകി.സയന്റിഫിക്ക് -ഫിങ്കർ പ്രന്റ് വിദഗ്ധരും ഡോഗ് സ്വാഡും സംഭവസ്ഥലത്ത് പരിശോധനകൾ നടത്തി.നാടിനെ നടുക്കിയ സംഭവമറിഞ്ഞ് രാവിലെ മുതൽ വൻ ജനക്കൂട്ടവും പ്രദേശത്തെത്തിയിയിരുന്നു. ജിജിയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ തൊടുപുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
റ്റൂമി ഭർത്താവ് ചക്കുങ്ങൽ ജിജി ജേക്കബുമായി പിണങ്ങി കഴിയുകയായിരുന്നു. ഇവർക്ക് ആകെയുള്ള രണ്ടരയേക്കർ സ്ഥലത്തിൽ രണ്ടേക്കറും വീടും റ്റുമിയുടെ ഉടമസ്ഥതയിലായിരുന്നു.താൻ ഗൾഫിൽ പണിയെടുത്തുണ്ടാക്കിയ പണം കൊണ്ട് ഭാര്യുടെ പേരിൽ സ്ഥലംവാങ്ങുകയായിരുന്നെന്നും ഇത് തനിക്ക് അവകാശപ്പെട്ടതാണെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ട് ഭആര്യയുമായി ഇയാൾ നിരന്തരം വഴക്കിട്ടിരുന്നു.എന്നാൽ റ്റൂമി ഇത് കാര്യമാക്കിയില്ല.മദ്യപാനിയായ ഭർത്താവിന്റെ വസ്തുവകകൾ അന്യാധീനപ്പെട്ടുപോകുമെന്നുള്ള ഭയപ്പാടാണ് ഇക്കാര്യത്തിൽ റ്റൂമി ഭർത്താവുമായി യോജിക്കാത്തതിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന.
ഭർത്താവിന്റെ മദ്യപാനവും മർദ്ദനവും മൂലം ഇവർ അഞ്ച് വർഷമായി ഇവിടെ നിന്നും മാറി താമസിക്കുകയായിരുന്നു. ജിജി ഈ വീട്ടിൽ നിന്നും മാറാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്ന് റ്റൂമി കോടതിയിൽ കേസും ഫയൽ ചെയ്തിരുന്നു.ജിജി മുന്നിട്ടിറങ്ങിയ വിവാഹമോചനക്കേസിലും റ്റുമി അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.
രണ്ട് മാസങ്ങൾക്ക് മുമ്പ് റ്റുമിയുടെ വീട്ടിൽ നിന്നും മാറണമെന്നുള്ള കോടതി ഉത്തരവിനെതുടർന്ന് ജിജി ഏറെ പ്രകോപിതനായിരുന്നുവെന്നാണ് വീട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുകയും ഭാര്യയെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. എട്ടുവർഷങ്ങൾക്കു മുമ്പാണ് ഇയാൾ ഗൾഫിൽ നിന്നും മടങ്ങിയെത്തിയത്.
കോടതിയുത്തരവിനെ തുടർന്ന് കാവനയിലെ വീട്ടിൽ നിന്നും മാറിത്താമസിച്ച ജിജി മണിയന്ത്രത്ത് മറ്റൊരു സ്ത്രീക്കൊപ്പമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കവനയിൽ ഇയാളുടെ പേരിലുള്ള അമ്പത് സെന്റ് സ്ഥലം അടുത്തിടെ വിറ്റിരുന്നു.
ഞായറാഴ്ച വൈകിട്ട് 3.30 തോടെ താനും സഹോദരി റ്റുമിയും കാവനയിലുള്ള പുരയിടത്തിൽ വാഴക്കുല വെട്ടാൻ എത്തിയെന്നും ബൈക്കിൽ വാഴക്കുല കൊണ്ടുപോകാൻ ചാക്കുതരപ്പെടുത്താൻ അയൽവീട്ടിലേക്ക് പോയെന്നും പത്തുമിനിട്ടോളം കഴിഞ്ഞ് തിരികെ വരുമ്പോൾ റ്റുമി മുറ്റത്ത് രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നെന്നും കുലവെട്ടാൻ തങ്ങൾകൊണ്ടുവന്ന കൊണ്ടുവന്ന വാക്കത്തി അവിടെ ഉണ്ടായിരുന്നില്ലന്നുമാണ് സഹോദരൻ റ്റാജു വാഴക്കുളം പൊലീസിൽ നൽകിയിരിക്കുന്ന മൊഴി.ഈ മൊഴിപ്രകാരമാണ് സംഭവത്തിൽ വാഴക്കുളം പൊലീസ് കേസെടുത്തിട്ടുള്ളത്.
സംഭവത്തിന് പത്ത് മിനിട്ട് മുമ്പ് 300 മീറ്റർ അകലെ റോഡിൽക്കൂടി ജിജി ബൈക്കിൽ പോകുന്നതും താമസിയാതെ തിരിച്ചുപോകുന്നതും നാട്ടുകാരിൽ ചിലർ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.സംഭവത്തിനുശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ ഫോണും ഓഫാണെന്ന് വ്യക്തമായിരുന്നു.
സ്കൂൾ വിദ്യാർത്ഥികളായ സോളമനും, സിയാമോളുമാണ് ഇവരുടെ മകൾ. ഇന്നലെ രാവിലെ കാപ്പിത്തോട്ടത്തിലെത്തിയവരാണ് ആദ്യം ജഡം കണ്ടത്. വിവരമറിഞ്ഞെത്തിയ തൊടുപുഴപൊലീസ് വാഴക്കുളം സ്റ്റേഷനിൽ വിവരം അറിയിക്കുകയും തുടർന്നുനടന്ന പരിശോധനയിൽ മരണമടഞ്ഞത് ജിജിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ജിജി കൈ ഞരമ്പും മുറിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പോക്കറ്റിൽ നിന്നും ഒരു പായ്ക്കറ്റ് ബ്ലേഡും പൊലീസ് കണ്ടെടുത്തു. കോട്ടയത്തു നിന്നും ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവരുടെ തെളിവെടുപ്പിനു ശേഷമാണ് മൃതദേഹം താഴെ ഇറക്കിയത്. അധികം ഉയരമില്ലാത്ത കാപ്പിമരത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
അതിനിടെ, വെട്ടേറ്റ് മരിച്ച കല്ലൂർക്കാട് തട്ടാറുകുന്നേൽ റ്റുമിയുടെ മൃതദേഹം ഇന്നലെ ഏഴു മണിയോടെ കല്ലൂർക്കാട് സെന്റ് അഗസ്റ്റിയൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. മേൽനടപടികൾക്കുശേഷം ഇന്നലെ സന്ധ്യയോടെയാണ് പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.
ജിജി ഹെൽമെറ്റ് ധരിച്ച് കാവനയിലുള്ള വീട്ടുപരിസരത്തേക്ക് എത്തുന്നത് അയൽവാസികൾ കണ്ടിരുന്നു. ഇയാൾ തിരിച്ചുപോകുന്നതും കണ്ടവരുണ്ട്. തിരിച്ചു പോകുമ്പോൾ ഹെൽമെറ്റ് വച്ചിരുന്നില്ല. ജിജിയുടെ ഹെൽമെറ്റ് കൊലപാതകം നടന്ന വീട്ടുമറ്റത്ത് നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സമയത്ത് മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷനും ഇവിടെ ജിജിയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതായി പൊലീസ് പറഞ്ഞു.
Stories you may Like
- വനിത കമ്മിഷൻ സംസ്ഥാന സെമിനാർ നവംബർ 15ന് വാഴക്കുളത്ത്
- പ്രേമവിവാഹം, മറ്റൊരാളുമായി ബന്ധമെന്ന് സംശയം: ഭാര്യയെ വെട്ടിക്കൊന്നു
- കാപ്പാ കുരുക്കിൽ നമിതയുടെ കൊലപാതകി
- വൈദ്യുതി ബിൽ കുടിശിക: ഫ്യൂസ് ഊരിയ കെഎസ്ഇബിയുടെ വണ്ടി പിടിച്ചെടുത്ത് പൊലീസ്
- യാത്രക്കാർക്ക് ആശ്വാസമായി വാഴക്കുളം ബ്ലോക്കിന്റെ ടേക്ക് എ ബ്രേക്ക് സമുച്ചയം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍