ഒറിജിനൽ നോട്ട് സ്കാൻ ചെയ്ത് കളർപ്രിന്റെടുത്ത് തട്ടിപ്പ്; മൂന്ന് പ്രിന്റർ, ഒരു ലാപ്ടോപ്പ്, ഒരു ടാബ്, കട്ടിങ് മെഷീൻ, രണ്ട് കെട്ട് കടലാസ് എന്നിവയുടെ സഹായത്തോടെ അംജാദും പ്രവീണയും ഉണ്ടാക്കിയത് ഒർജിനലിനെ വെല്ലുന്ന കള്ളനോട്ട്; ഐഎസ് ആരോപണും പരിശോധിക്കാൻ പൊലീസ്; ഓർക്കാട്ടേരി ഒളിച്ചോട്ടത്തിലെ ദുരൂഹത മാറ്റാനുറച്ച് അന്വേഷണ സംഘം
മറുനാടൻ മലയാളി ബ്യൂറോ
വടകര: ഓർക്കാട്ടേരിയിൽനിന്ന് കാണാതായി കോഴിക്കോട്ട് കണ്ടെത്തിയ മൊബൈൽ ഷോപ്പുടമയും ജീവനക്കാരിയും ഉണ്ടാക്കിയത് ഒറ്റനോട്ടത്തിൽ ഒറിജിനലിനെ വെല്ലുന്നതാണ് കള്ളനോട്ട്. തൊട്ടുനോക്കിയാൽ വ്യത്യാസം മനസ്സിലാക്കാം. നൂറിന്റെ 156 നോട്ടുകളാണ് നിർമ്മിച്ചത്. കൂടാതെ അമ്പതിന്റെ ഒരു നോട്ടും ഇരുപതിന്റെ ഒരു നോട്ടും. കേരള ഭാഗ്യക്കുറി ടിക്കറ്റും ഉണ്ടാക്കി. വൈക്കിലശ്ശേരിയിലെ പുത്തൻപുരയിൽ മുഹമ്മദ് അംജാദ് (23), ഒഞ്ചിയത്തെ മനക്കൽ പ്രവീണ(32) എന്നിവരെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
നിർമ്മാണം പൂർത്തിയായ 159 കള്ളനോട്ടുകളും 26 വ്യാജലോട്ടറി ടിക്കറ്റുകളും നിർമ്മാണത്തിനായി സജ്ജമാക്കി വെച്ച നോട്ടുകളും കടലാസ്കെട്ടുകളും ഇവരുടെ വാടക വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. ഇതോടൊപ്പംതന്നെ വാർത്താചാനലിന്റെ രണ്ട് വ്യാജതിരിച്ചറിയൽ കാർഡുകൾ, പൊലീസ് ക്രൈം സ്ക്വാഡിന്റെ തിരിച്ചറിയൽ കാർഡ്, രഹസ്യ ക്യാമറ എന്നിവയും വീട്ടിൽനിന്ന് പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി കോഴിക്കോട് ജയിൽ റോഡിലെ വാടകവീട്ടിൽനിന്ന് പിടികൂടിയത്. വീട് പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുനിർമ്മാണം പൊലീസ് കണ്ടത്. മൂന്ന് പ്രിന്റർ, ഒരു ലാപ്ടോപ്പ്, ഒരു ടാബ്, കട്ടിങ് മെഷീൻ, രണ്ട് കെട്ട് കടലാസ് എന്നിവയുടെ സഹായത്തോടെയാണ് കള്ളനോട്ടുനിർമ്മാണം. ഒറിജിനൽ നോട്ട് സ്കാൻ ചെയ്ത് കളർപ്രിന്റെടുത്താണ് കള്ളനോട്ട് നിർമ്മിച്ചത്.
അഞ്ഞൂറുരൂപ സമ്മാനം ലഭിച്ച കേരളഭാഗ്യക്കുറിയുടെ 26 ടിക്കറ്റുകളാണ് വ്യാജമായി നിർമ്മിച്ചെന്നും വ്യക്തമായി. ഇതിൽ ചിലത് കോഴിക്കോട്ടെ ലോട്ടറിവിൽപ്പനക്കാരന് നൽകി തുകവാങ്ങിയിട്ടുണ്ട്. കള്ളനോട്ട് സാധനം വാങ്ങാൻ ചെലവഴിച്ചതായും അംജാദ് മൊഴി നൽകി. വീട്ടിലേക്ക് ആരെങ്കിലും വരുന്നത് കാണാൻ ബക്കറ്റിലാണ് രഹസ്യക്യാമറ സ്ഥാപിച്ചത്. സൗണ്ട് സെൻസർ സംവിധാനമുള്ളതായിരുന്നു ക്യാമറ. സപ്റ്റംബർ 11-ന് മൊബൈൽ ഷോപ്പുടമ മുഹമ്മദ് അംജാദിനെ കാണാതാകുന്നു. രണ്ടുമാസത്തിനുശേഷം നവംബർ 13-ന് ഷോപ്പിലെ ജീവനക്കാരി പ്രവീണയെയും കാണാതായി. ഇതോടെ സംഭവം വിവാദമായി.
വീട്ടുകാർ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തതോടെ പൊലീസ് പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങി. വളരെ സമർത്ഥമായാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. ഈ സമയത്താണ് കള്ളനോട്ട് നിർമ്മാണം തെളിഞ്ഞത്. ഇതോടെ ഇരുവരേയും ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്ത് പൊലീസ് റിമാൻഡ് ചെയ്തു. ഓർക്കാട്ടേരിയിൽ നിന്നും കാണാതായ ഭർതൃമതിയായ യുവതിയെ കണ്ടെത്താൻ ബന്ധുക്കൾ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലും പൊലീസിന് നൽകിയ പരാതിയിലും ഉന്നയിച്ചത് ഐഎസ് ബന്ധമായിരുന്നു. വൈക്കിലിശേരി സ്വദേശിയായ മൊബൈൽ ഷോപ്പ് ഉടമക്കു പിന്നാലെ യുവതിയേയും കാണാതായതോടെയാണ് പ്രണയം നടിച്ച് ഐഎസിലേക്കു കടത്തി എന്ന ആരോപണം തിരോധാനത്തിന് അകമ്പടിയായത്.
യുവാവിന്റേയും യുവതിയുടേയും തിരോധാനത്തിനു പിന്നിൽ ഐഎസ് ബന്ധമടക്കമുള്ള ആരോപണങ്ങൾ ഉയർന്നതിനാലാണ് പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിച്ചത്. ഒളിവിൽ കഴിഞ്ഞ വീട്ടിൽ കള്ളനോട്ടടിക്കാനുള്ള വൻ സജ്ജീകരണങ്ങളാണ് പ്രതികൾ ഒരുക്കിയത്. പുതിയറയിലെ വാടകവീട്ടിലേക്ക് പ്രിന്ററും മറ്റ് സാധനങ്ങളും എത്തിച്ച് നൽകിയത് പ്രവീണയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് ഒളിച്ചോടിയതെന്ന് ഹൈക്കോടതിയെ അംജാദും പ്രവീണയും പറയുന്നു. പ്രവീണ ഇപ്പോൾ വനിതാ ജയിലിലാണ്. കാമുകൻ അംജാദ് സബ് ജയിലിലും. അംജാദിന്റെ പ്രവർത്തികളിൽ പൊലീസ് ഏറെ ദുരൂഹത കാണുന്നു. പ്രണയക്കുരുക്കിൽ വീണ പ്രവീണയെ കിട്ടിയതോടെ ഇത് പുതിയ തലത്തിലെത്തി. ഇത്രയും നാടകീയമായി ഓർക്കാട്ടേരി വിടാനുണ്ടായ സാഹചര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
കുട്ടിക്കാലത്തെ ശാസ്ത്ര വിഷയത്തിൽ മിടുക്കനാണ് അംജാദ്. കുട്ടിക്കാലത്ത് തന്നെ അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ച് പോയി. സ്കൂൾ പഠനകാലത്ത് ശാസ്ത്ര മേളയുടെ താരമായിരുന്നു. ദേശീയ തലത്തിൽ പോലും അംഗീകരാങ്ങൾ അംജാദിന് കിട്ടിയെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഈ താൽപ്പര്യം പിന്നീട് മൊബൈലിലേക്ക് മാറി. ശാസ്ത്രീയമായി മൊബൈൽ റിപ്പയറിങ് പഠിച്ചിട്ടല്ല. എന്നാൽ അംജാദിന് ഇതേ കുറിച്ച് പ്രായോഗിക പരിചയം ഉണ്ടായിരുന്നു. മൊബൈൽ ടെക്നോളജിയെ കുറിച്ച് വ്യക്തമായി അറിയാവുന്ന വ്യക്തി. കമ്പ്യൂട്ടറിനേയും അടുത്ത് അറിയാം. ഇതുപയോഗിച്ചായിരുന്നു ഒളിവ് കാലത്തെ തട്ടിപ്പുകളും. മൊബൈൽ സാങ്കേതിക വിദ്യയെ കുറിച്ചുള്ള ധാരണ ഉപയോഗിച്ചാണ് ഒളിവ് കാലത്ത് പൊലീസിനെ അംജാദ് കബളിപ്പിച്ചിരുന്നത്. വീട്ടിൽ സിസിടിവി പോലും സ്ഥാപിച്ചത് സ്വന്തമായാണെന്നാണ് സൂചന.
വീടെടുക്കാനും മറ്റും വ്യാജ ഐഡി കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. മീഡിയാ വൺ ചാനലിന്റെ ഐഡികാർഡ് വ്യാജമായി ഉണ്ടാക്കി പല ആവശ്യത്തിനും ഉപയോഗിച്ചു. കള്ളനോട്ടുകൾ എവിടെ നിന്നു കിട്ടിയെന്നതും പൊലീസ് പരിശോധിക്കും. മലബാറിൽ വ്യാജ ലോട്ടറി മാഫിയ സജീവമാണ്. അംജാദും പ്രവീണയും താമസിച്ചിരുന്നിടത്തും ഇതുണ്ടായിരുന്നു. വീട്ടിലെ പ്രിന്ററും കമ്പ്യൂട്ടറും ഉപയോഗിച്ചാണ് ഇവ ഉണ്ടാക്കിയതെന്നാണ് അംജദ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ വമ്പൻ മാഫിയയുടെ കണ്ണിയാണോ അംജാദ് എന്നാണ് പരിശോധിക്കുന്നത്. ഓർക്കാട്ടേരിയിലെ ബാങ്കിൽ നിന്നും 30ലക്ഷം രൂപം വായ്പ എടുത്തിരുന്നു. ഇതിന്റെ അടവ് മുടങ്ങുകയും ചെയ്തു. അതിന് ശേഷമാണ് ദുരൂഹതകൾ ഏറെയുള്ള ഒളിച്ചോട്ടത്തിലേക്ക് കാര്യങ്ങളെത്തുന്നത്. ഈ പണമിടപാടിന്റെ യാഥാർത്ഥ്യവും പൊലീസ് തിരക്കുന്നുണ്ട്.
കാണാതായെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണു പൊലീസ് ഇരുവരേയും കോഴിക്കോട് നിന്നു പിടികൂടിയത്. ആഴ്ചകളായി ഇവിടെ രഹസ്യമായി കഴിഞ്ഞ ഇരുവരേയും ശനിയാഴ്ച അർധരാത്രിയോടെയാണ് വടകര സി.ഐയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടിയത്. സെപ്റ്റംബർ 11 മുതലാണ് അംജാദിനെ കാണാതായത്. ഇയാൾക്കായി അന്വേഷണം നടത്തുന്നതിനിടയിൽ നവംബർ 13 നു പ്രവീണയേയും കാണാതായി. ഓർക്കാട്ടേരിയിൽനിന്ന് പ്രവീണ കട പൂട്ടി സ്കൂട്ടറിൽ വടകര സാൻഡ്ബാങ്ക്സിൽ എത്തിയശേഷമാണ് അംജാദ് ഇവരെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ സാൻഡ്ബാങ്ക്സിൽ കണ്ടെത്തിയിരുന്നു. നേരത്തെതന്നെ ഇയാൾ കോഴിക്കോട്ട് ഫ്ളാറ്റ് വാടകയ്ക്കെടുത്തിരുന്നു.
സാമ്പത്തിക ഞെരുക്കം മറികടക്കാനാണ് ഒളിച്ചോട്ടവും ഓൺലൈൻ ബിസിനസുമൊക്കെയെന്നാണ് അംജാദ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഓർക്കാട്ടേരി ഒഞ്ചിയം സ്വദേശി ഷാജിയുടെ ഭാര്യയാണ് പ്രവീണ. തലശ്ശേരി ചൊക്ലി സ്വദേശിയാണ് പ്രവീണ. ഭർത്താവ് ഷാജി കുവൈറ്റിൽ ജോലി ചെയ്യകയാണ് ഏഴു വയസ്സുള്ള ഒരു മകളുമുണ്ട്.
Stories you may Like
- 'പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടൽ; പിന്നിൽ സുരേഷ് ഗോപിയുടെ കരുതൽ'
- നടി പ്രവീണയുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതി പിടിയിൽ
- ആ സൈക്കോ ക്രിമിനൽ നടി പ്രവീണയെ വെറുതെ വിടുന്നില്ല; നീതിക്കായി നടി ശബ്ദമുയർത്തുമ്പോൾ
- ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ 48 കാരൻ മുങ്ങി മരിച്ചു
- വിഷക്കായ കഴിച്ചു; ചികിത്സയിലിരിക്കെ 14കാരി മരിച്ചു
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്