എനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ട്...അത് സീരിയസാണ്.. ഞാൻ മെൽബണിലേക്ക് പോകാമെന്ന് കരുതുന്നു..നീയും മാറണം: പ്രീതി റെഡ്ഡി ഇങ്ങനെ മെസേജ് അയച്ചെങ്കിലും ഹർഷവർദ്ധൻ നാർഡെ 400 കിലോമീറ്റർ തന്റെ ബിഎംഡബ്ല്യു ഓടിച്ച് ടാംവർത്തിൽ നിന്ന് സിഡ്നിയിലെത്തി; ഡെന്റൽ കോൺഫറൻസ് അവസാനിച്ചിട്ടും ഹോട്ടൽ ലോബിയിൽ സന്തോഷത്തോടെ ഇരുവരും സംസാരിച്ചുനിന്നു; പ്രീതിയെ കാണാതായതിന്റെ പിറ്റേന്ന് 300 കിലോമീറ്റർ അകലെ ഹർഷിന്റെ അപകടമരണവും; ഇന്ത്യാക്കാരി ദന്തഡോക്ടറുടെ ദുരൂഹമരണത്തിൽ കുഴങ്ങി പൊലീസ്
മറുനാടൻ ഡെസ്ക്
സിഡ്നി: ഇന്ത്യാക്കാരിയായ ദന്ത ഡോക്ടർ പ്രീതി റെഡ്ഡിയുടെ മരണത്തിലെ ദുരൂഹത അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു. പ്രീതി അവസാന മണിക്കൂറുകളിൽ എന്തുചെയ്യുകയായിരുന്നു എന്ന കാര്യത്തിലാണ് ദുരൂഹത തുടരുന്നത്. ഇക്കാര്യത്തിൽ ന്യൂ സൗത്ത് വെയിൽസ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. എന്നാൽ, ഊഹാപോഹങ്ങൾ അരുതെന്ന് ഡിറ്റക്ടീവ സുപ്രണ്ട് ഗാവിൻ ഡെൻഗേറ്റ് അഭ്യർത്ഥിച്ചു. അതേസമയം, മുൻ കാമുകൻ ഹർഷ നാർഡെയെ അല്ലാതെ മറ്റാരെയും പൊലീസ് സംശയിക്കുന്നുമില്ല. എപ്പോഴാണ് സിഡ്നിയിൽ വച്ച് ഇരുവരും കണ്ടുമുട്ടിയത്, എവിടെയൊക്കെ പോയി ആരെയൊക്കെ കണ്ടു, രണ്ടുപേർക്കുമിടയിൽ എന്തൊക്കെ സംഭവിച്ചുതുടങ്ങിയ കാര്യങ്ങളാണ് ചുരുൾ അഴിക്കേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് കണ്ടെത്തുക വിഷമം പിടിച്ചതാണെന്നും ഡെൻഗേറ്റ് വിലയിരുത്തുന്നു.
പ്രീതിയ കാണാതായതായി പരാതി ഉയർന്നപ്പോൾ മുൻ കാമുകൻ ഹർഷ നാർഡെയെ ചോദ്യം ചെയ്തിരുന്നതായി ഡെൻഗേറ്റ് വെളിപ്പെടുത്തി. എന്നാൽ, ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റിൽ, പ്രീതിയെ കാണാതായി ഒരുദിവസത്തിന് ശേഷം തിങ്കളാഴ്ച രാത്രിയാണ് ടാംവർത്തിനടുത്ത് നാർഡെയുടെ ബിഎംഡബ്ല്യു ട്രക്കുമായി നേരേ കൂട്ടിയിടിച്ചത്. ഇത് മന: പൂർവം ചെയ്തതാണെന്ന് പൊലീസ് സംശയിക്കുന്നു.
സിഡ്നിയിലെ കിഴക്കൻ മേഖലയിൽ ഉപേക്ഷിക്കപ്പെട്ട കാറിനുള്ളിലാണ് 32 കാരിയായ പ്രീതിയുടെ മൃതദേഹം കണ്ടെത്തിയത്. സ്ൂട്ട് കെയ്സിൽ ഉപേക്ഷിക്കപ്പെട്ട മൃതദ്ദേഹത്തിൽ കുത്തേറ്റ പാടുകളുമുണ്ട്. സിഡ്നിയിലെ ഗ്ലെൻബ്രൂക്ക ദന്ത ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്ന പ്രീതിയെ ഇക്കഴിഞ്ഞ ഞായറാഴ്ച്ച മുതലാണ് കാണാതായത്. കാണാതായത് മുതൽ പ്രീതിയുടെ സുഹൃത്തുക്കളിൽ ഒരാൾക്ക് നാർഡെ തുടർച്ചയായി കുറെ മെസേജുകൾ അയച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രി 9.24 നാണ് പ്രീതിയുടെ സുഹൃത്തിന് മെസേജുകൾ വന്നത്. പ്രീതിയെ കാണുകയോ വിളിക്കുകയോ ചെയ്തോയെന്ന് സുഹൃത്ത് ചോദ്യം ചെയ്യുന്നു. ശനിയാഴ്ച വൈകിട്ടാണ് താൻ പ്രീതിയെ അവസാനമായി കണ്ടതെന്നും, അവൾ വീട്ടിൽ പോവുകയാണെന്ന് പറഞ്ഞതായും മറുപടി. വേറെയെവിടെയെങ്കിലും അവൾ കിടന്നുറങ്ങുന്നുണ്ടായിരിക്കുമെന്ന് സുഹൃത്ത് പറഞ്ഞപ്പോൾ, ആയിരിക്കുമെന്ന് നാർഡെയും സമ്മതിച്ചു. പ്രീതിയെ ഏറെ മണിക്കൂറുകളായി കാണാത്തതിൽ തനിക്ക് ഭയം തോന്നുന്നുവെന്ന് സുഹൃത്ത് പറഞ്ഞപ്പോൾ, താനും അസ്വസ്ഥനാണെന്നായിരുന്നു നാർഡെ മെസേജ് അയച്ചത്.
തനിക്ക് അറിയാവുന്ന ഒരുപുരുഷനൊപ്പമാണ് പ്രീതി ശനിയാഴ്ച ഹോട്ടലിൽ കഴിഞ്ഞതെന്ന് ന്യൂസൗത്ത് വെയ്ൽസ് പൊലീസ് വക്താവ് വ്യക്തമാക്കി. ഞായറാഴ്ച 11 മണിക്ക് കുടുംബവുമായി അവൾ ഫോണിൽ സംസാരിച്ചിരുന്നു. പ്രഭാത ഭക്ഷണം കഴിക്കാൻ വൈകിയെന്നും അത് കഴിച്ചിട്ട് താൻ പെൻ റിത്തിലേക്ക് പോകുമെന്നും ഫോണിൽ പറഞ്ഞു. എന്നാൽ, അന്ന് രാത്രി അവൾ മടങ്ങിയില്ല. ഇതോടെ നേപിയിൻ പൊലീസ ഏരിയ കമാൻഡിൽ കുടുംബം പരാതി നൽകി. പ്രീതിയെ കണ്ടെത്തുന്നതിനായി ഫേസ്ബുക്ക് പേജും തുറന്നു. അതേസമയം, ഞായറാഴ്ച വൈകുന്നേരം നാർഡെ ഒരു വലിയ ഭാരമേറിയ സ്യൂട്ട്കെയ്സ് കാറിന്റെ ബൂട്ടിൽ പോർട്ടറുടെ സഹായത്തോടെ കയറ്റുന്നത് ഹോട്ടലിന്റെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഈ സ്യൂട്ട് കെയ്സിലാണ് പ്രീതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് കരുതുന്നു. സിഡ്നിയുടെ കിഴക്കൻ പ്രാന്ത പ്രദേശത്ത് ചൊവ്വാഴ്ച്ചയോടെ പ്രീതിയുടെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇതിൽ നടത്തിയ പരിശോധനയിലാണ് സ്യൂട്ട് കെയ്സിൽ പ്രീതിയുടെ മൃതദ്ദേഹം കണ്ടെത്തിയത്. മൃതദ്ദേഹത്തിൽ ആഴത്തിൽ കുത്തേറ്റ പാടുകളുമുണ്ട്.
ശനിയാഴ്ച രാത്രിയിൽ ഇരുവരും സന്തോഷത്തോടെ ഡെന്റൽ സമ്മേളനം നടന്ന സേംലെ ഡെൻന്റൽ ഹോട്ടലിന്റെ ലോബിയിൽ ശനിയാഴ്ച രാത്രി സംസാരിച്ചുനിൽപ്പുണ്ടായിരുന്നു, പൊതുസുഹൃത്തായ സഹപ്രവർത്തകൻ ഓർമിച്ചു. രാത്രി ഏഴു മണിക്കു കോൺഫറൻസ് തീരുന്നതു വരെ രണ്ടുപേരും ഹോട്ടലിലുണ്ടായിരുന്നു. വളരെനാളായി ഇവരുടെ ബന്ധത്തെപ്പറ്റി അറിയാം. മറ്റുപലർക്കും അറിയാം. എന്നാൽ, കോൺഫറൻസിനു പിന്നാലെ ഹർഷവർധൻ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തതിൽ അത്ഭുതം തോന്നി, സുഹൃത്ത് പറഞ്ഞു.
കൂടുക്കാഴ്ചയ്ക്കു മണിക്കൂറുകൾക്കുശേഷം പുലർച്ച 2.15ന് സിഡ്നി സ്റ്റ്രാൻഡ് ആർക്കേഡിലെ മക്ഡൊണാൾഡ്സിലെ സിസിടിവിയിൽ പ്രീതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കൗണ്ടറിൽ നിന്നിരുന്ന പ്രീതി കുറച്ചുസമയം പിന്നിട്ടപ്പോൾ ഒറ്റയ്ക്കു പുറത്തിറങ്ങുകയും മാർക്കറ്റ് സ്ട്രീറ്റിലേക്കു നടന്നു പോകുന്നതുമാണു ദൃശ്യത്തിലുള്ളത്. 5 മിനിറ്റ് കഴിഞ്ഞുള്ള മറ്റൊരു ദൃശ്യത്തിൽ പ്രീതി ഒരു ഹോട്ടലിലേക്കു കയറിപോകുന്നതും കാണാം.
ജോർജ് സ്ട്രീറ്റിലെ മക് ഡോണാൾഡ് റസ്റ്റോറന്റിലാണ് ഇവരെ അവസാനമായി കണ്ടതെന്ന് പൊലീസ് പറയുന്നു. മക്ഡോമാൾഡ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രിതി നിൽക്കുന്നതിന്റെ ചിത്രങ്ങളും ഇതിനിടെ പുറത്ത് വന്നിരുന്നു. ചൊവ്വാഴ്ച രാത്രി ഒൻപതരക്ക് ഇവരുടെ കാർ കിങ്സ്ഫോർഡിലെ സെട്രച്ചൻ സ്ട്രീറ്റ് റോഡരികിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. പ്രീതിയുടെ മൃതദേഹം കണ്ടെത്തിയതിന് ഏതാണ്ട് 340 കിലോമീറ്റർ മാറിയാണു ഡോ. ഹർഷവർധൻ നാർഡെ മരിച്ചുകിടന്നത്. ഹർഷവർധൻ ഓടിച്ച ബിഎംഡബ്ല്യു കാർ ന്യൂ ഇംഗ്ലണ്ട് ഹൈവേയിൽ ട്രക്കിൽ ഇടിച്ചുണ്ടായ അപകടത്തിലാണു മരണം സംഭവിച്ചത്. മുൻ കാമുകിയെ കാണാനില്ലെന്നു പരാതി വന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഹർഷവർധന്റെ വാഹനാപകടമെന്നു ന്യൂ സൗത്ത് വെയിൽസ് പൊലീസ് പറയുന്നു.
കാറിൽ ഒളിപ്പിച്ച പ്രീതിയുടെ മൃതദേഹം കണ്ട സ്ഥലത്തുനിന്ന് 340 കിലോമീറ്റർ ദൂരെയായി നാർഡെ അപകടത്തിൽപ്പെട്ടു മരിച്ചതു മനഃപൂർവമെന്നാണു പൊലീസ് കരുതുന്നത്. പ്രീതിയുടെ ദുരൂഹമരണത്തിൽ തന്റെ പങ്കു കണ്ടുപിടിക്കാതിരിക്കാൻ ആലോചിച്ചുറപ്പിച്ച അപകടമരണമാണ് ഹർഷവർധന്റേതെന്നാണു നിഗമനം. ടാംവർത്തിൽനിന്നു സിഡ്നിയിലേക്കു 400 കിലോമീറ്റർ യാത്ര ചെയ്തു തുടർപഠനത്തിനെന്ന പേരിൽ ഹർഷവർധൻ എത്തിയതിന്റെ പ്രധാന ഉദ്ദേശ്യം പ്രീതിയെ കാണുക എന്നതായിരിക്കണമെന്നും പൊലീസ് സംശയിക്കുന്നു.
മറ്റൊരാളെ പരിചയപ്പെട്ടെന്നും അയാളുമായുള്ള ബന്ധം ഗൗരവമുള്ളതാണെന്നും ഹർഷവർധനെ പ്രീതി അറിയിച്ചെന്നും് 'ദ് ഡൈലി ടെലഗ്രാഫ്' റിപ്പോർട്ട് ചെയ്തു. 'ഞാൻ പോവുകയാണ്. നീയും അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു' എന്നൊരു സന്ദേശം പ്രീതി ഹർഷവർധനു കൈമാറി.ഇരുവരും നിരവധി സന്ദേശങ്ങൾ മൊബൈൽ ഫോണിലൂടെ കൈമാറി. എന്നാൽ, ഹർഷവർഡൻ നാർഡെയ്ക്ക് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമോ ചരിത്രമോ ഹർഷവർധന് ഇല്ലാത്തത് പൊലീസിനെ കുഴയ്ക്കുന്നുമുണ്ട്.
ഞായറാഴ്ച രാവിലെ 11.06ന് വന്ന ഫോൺകോളിന് ശേഷവും കൈകുന്നേരം മരണത്തനും ഇടയിൽ എന്തുസംഭവിച്ചു? ഇക്കാര്യമാണ് അന്വേഷണ ഉദ്യോഗസ്ഥർ തിരയുന്നത്. മാർക്കറ്റ് സ്ര്ട്രീറ്റിൽ സ്വിസോട്ടൽ സിഡ്നിയിലെ നാർഡെയുടെ മുറിയിലാണ് പ്രീതി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്. ഈ ആഡംബര ഹോട്ടലിലാണ് മറ്റുപല ഡെന്റിസ്റ്റുകളും തങ്ങിയിരുന്നത്. ഞാൻ മാറി ...നീയും അതുതന്നെ ചെയ്യണമെന്ന് പ്രീതി പറഞ്ഞെങ്കിലും അതുവയ്ക്കാതെയാണ് ടാംവർത്തിൽ നിന്ന് 400 കിലോമീറ്റർ സഞ്ചരിച്ച് ഹർഷവർദ്ധൻ നാഡെ എത്തിയത്.
Stories you may Like
- ബെല്ലാരി രാജ ജനാർദ്ദന റെഡ്ഡി ബിജെപിയിൽ തിരിച്ചെത്തുമ്പോൾ!
- എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ് തുടങ്ങുമെന്ന് മന്ത്രി വീണാ ജോർജ്
- ഇനി യു കെയിലേക്ക് ദന്ത ഡോക്ടർമാരുടെ കുത്തൊഴുക്ക് ഉണ്ടാകുമോ?
- സംസ്ഥാനത്തെ ദന്തൽ മേഖലയ്ക്ക് ദേശീയതലത്തിൽ അംഗീകാരം
- മദ്യനയക്കേസിലെ മാപ്പുസാക്ഷി ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി പണം നൽകി: എഎപി
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്