ബൈബിൾ വായിക്കാനുണ്ട് വാതിലടയ്ക്കേണ്ടെന്നു പറഞ്ഞ ബെറ്റി ഭർത്താവ് ഉറങ്ങുന്നത് വരെ കാത്തിരുന്നു; മനോജ് ഉറങ്ങിയതിന് പിന്നാലെ ഹാർപ്പിക്കും മണ്ണെണ്ണയും കൂടി കലർത്തി കുടിച്ചു; വേദന സഹിക്കാതായതോടെ കുളത്തിലേക്ക് ചാടിയ ശേഷം വീടിന്റെ സിറ്റൗട്ടിലേക്ക് കയറി കിടന്നു; പുഷ്പഗിരി മെഡിക്കൽ കോളേജിലെ നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് നഴ്സിങ് സൂപ്രണ്ടിന്റെ പീഡനം സഹിക്കാതെയെന്ന് ഭർത്താവും ബന്ധുക്കളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവല്ല: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സായ ആലപ്പുഴ മുട്ടാർ സ്വദേശിനി ബെറ്റി ജോസഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് നഴ്സിങ് സൂപ്രണ്ടിന്റെയും സഹപ്രവർത്തകന്റെയും പീഡനം സഹിക്കാതെ. സഹപ്രവർത്തകനായ ഒരു മെയിൽ നഴ്സ് നിരന്തരം പാരവെയ്ക്കുകയും സൂപ്രണ്ടിനടുത്ത് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു കൊടുത്ത് വഴക്ക് വാങ്ങിക്കൊടുക്കുകയും ചെയ്യുമായിരുന്നു. ഇതേ തുടർന്ന് നഴ്സിങ് സൂപ്രണ്ടായ സിസ്റ്റർ ദീപയിൽ നിന്നും കടുത്ത മാനസിക പീഡനമാണ് ബെറ്റിക്ക് നേരിടേണ്ടി വന്നതെന്ന് യുവതിയുടെ ഭർത്താവ് ആരോപിക്കുന്നു. ഇതേ തുടർന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മണ്ണെണ്ണയും ഹാർപ്പിക്കും കൂടി കലർത്തി കുടിച്ച് ബെറ്റി ആത്മഹത്യയ്ക്ക് ശ്രമിക്കുക ആയിരുന്നു.
വായ മുതൽ ആമാശയം വരെ പൊള്ളലേറ്റതിനെ തുടർന്ന് രണ്ട് ദിവസമായി വെന്റിലേറ്ററിൽ തുടരുകയാണ് ഇവർ. അതേസമയം ആത്മഹത്യാ ശ്രമത്തിന് പിന്നിൽ നഴ്സുമാർ തമ്മിലുള്ള ആഭ്യന്തര പ്രശ്നമാണെന്നായിരുന്നു മാനേജ്മെന്റിന്റെ വിശദീകരണം. കഴിഞ്ഞ ഒന്നു രണ്ട് മാസമായി നഴ്സിങ് സൂപ്രണ്ടിൽ നിന്നും സഹപ്രവർത്തകനായ ഷിജോ എന്ന മെയിൽ നഴ്സിൽ നിന്നും കടുത്ത മാനസിക പീഡനമായിരുന്നു നേരിട്ടത്. ബെറ്റിയെ മോഷ്ടാവായി ചിത്രീകരിക്കാൻ വരെ ഷിജോ ശ്രമം നടത്തിയതായും ഭർത്താവ് മനോജ് പറയുന്നു. ഷിജുവും ബെറ്റിയും കാഷ്വാലിറ്റിയിലായിരുന്നു ജോലി ചെയ്തിരുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് ഷിജോ ബെറ്റിയിൽ നിന്നും 10,000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോൾ മുതൽ ഷിജോയ്ക്ക് വൈരാഗ്യമായി. പണം തിരികെ നൽകി എങ്കിലും അന്ന് മുതൽ ഷിജോ ബെറ്റിയെ കുറിച്ച് ഇല്ലാത്ത കാര്യം മുകളിലേക്ക് റിപ്പോർട്ട് ചെയ്ത് നഴ്സിങ് സൂപ്രണ്ടുമായി ചേർന്ന് പീഡിപ്പിക്കുക ആയിരുന്നു.
നഴ്സിങ് സൂപ്രണ്ട് ആയ സിസ്റ്റർ ദീപ വളരെ മോശമായാണ് തന്നോട് പെരുമാറിയിരുന്നതെന്നും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ബെറ്റി ഭർത്താവിനോട് പലവട്ടം പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി പുഷ്പഗിരിയിലെ നഴ്സാണ് ബെറ്റി. സിസ്റ്റർ ദീപയും നഴ്സ് ഷിജോയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതിനാൽ ബെറ്റിയെ പറ്റി ആവശ്യമില്ലാത്ത കാര്യങ്ങൾ സിസ്റ്റർ ദീപയോട് റിപ്പോർട്ട് ചെയ്ത് വഴക്ക് കേൾപ്പിക്കുക ആയിരുന്നു ഷിജോ ചെയ്തത്. ഇതോടെ നഴ്സിങ് സൂപ്രണ്ട് പതിവായി വിളിച്ച് വഴക്കു പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യുമെന്നും എമർജൻസിയിൽ നവിന്നും മാറ്റുമെന്നും എല്ലാം പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു
കാഷ്വാലിറ്റിയിലെ ടോർച്ച്, മരുന്ന് തുടങ്ങിയവ മാറ്റിവെച്ച ശേഷം ബെറ്റി എടുത്തതായി പറയാൻ വരെ ഷിജോ ശ്രമിച്ചിരുന്നതായും ഭർത്താവ് ആരോപിക്കുന്നു. ബെറ്റിയെ കള്ളിയാക്കാനുള്ള ഷിജോയുടെ ഈ ശ്രമം പിന്നീട് കാമറയുടെ സഹായത്താൽ ബെറ്റി കള്ളി പൊളിക്കുമെന്നായപ്പോൾ ഇയാൾ സാധനം തിരികെ വെച്ചു. അങ്ങനെ പല വിധത്തിൽ ഉപദ്രവമായിരുന്നു. മാനസിക പീഡനം സഹിക്കാതായതോടെ തിങ്കളാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ബെറ്റി സിഇഒ അച്ചനെ നേരിൽ കണ്ട് സൂപ്രണ്ടിനും ഷിജോയ്ക്കും എതിരെ പരാതി എഴുതി നൽകി. പരിഹാരം ഉണ്ടാക്കാമെന്ന് അച്ചൻ ഉറപ്പ് നൽകിയതായും ബെറ്റി ഭർത്താവ് മനോജിനോട് പറഞ്ഞു.
പിന്നീട് ഉച്ചയ്ക്ക് 11.30ഓടെ ഡ്യൂട്ടിയിൽ കയറി. ഇതിന് പിന്നാലെ സിസ്റ്റർ ദീപ വിളിച്ച് ചീത്ത പറഞ്ഞു. പിന്നീട് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കാഷ്വാലിറ്റിയിൽ കിടന്നതായും ബെറ്റി ഭർത്താവിനെ വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് 3.30യോടെയാണ് ജോലിയിൽ തിരികെ കയറിയത്. എന്നാൽ ബെറ്റിക്ക് കടുത്ത മാനസിക പിരിമുറുക്കും ഉണ്ടാവാൻ മാത്രം എന്താണ് നഴ്സിങ് സൂപ്രണ്ട് പറഞ്ഞതെന്ന് മനോജ് പറയുന്നു. ജോലി കഴിഞ്ഞ് രാത്രി 12.30ഓടെ ഭർത്താവിനൊപ്പം ബൈക്കിലാണ് വീട്ടിലെത്തിയത്. എന്നാൽ പതിവ് ആശുപത്രിയിൽ നിന്നും ഇറങ്ങുമ്പോൾ സംഭവിച്ച കാര്യങ്ങളെല്ലാം പറയുന്ന ബെറ്റി അന്ന് മൗനമായി ഇരിക്കുക ആയിരുന്നു എന്നും മനോജ് പറയുന്നു. ജോലി നിർത്തിക്കോളാൻ ഭർത്താവ് പറഞ്ഞതാണ്. എന്നാൽ പഠനാവശ്യത്തിനായി എടുത്ത അഞ്ച് ലക്ഷം രൂപയുടെ ലോൺ അടയ്ക്കാനുള്ളതു കൊണ്ടും കുഞ്ഞിന്റെ ഭാവിയെ ഓർത്തുമാണ് ബെറ്റി ജോലിയിൽ തുടർന്നത്.
വീട്ടിൽ വന്നതിന് പിന്നാലെ കുറച്ച് നേരം അമ്മയെ കെട്ടിപ്പിടിച്ച് കിടന്നതിന് ശേഷമാണ് ബെറ്റി ഉറങ്ങാനായി മുറിയിലേക്ക് പോയത്. ഭർത്താവിനോട് മുറിയുടെ വാതിൽ അടയ്ക്കേണ്ടെന്നും തനിക്ക് ബൈബിൾ വായിക്കാനുണ്ടെന്നും ബെറ്റി പറഞ്ഞു. തുടർന്ന് ഭർത്താവ് ഉറങ്ങിയതിന് പിന്നാലെ ഏകദേശം ഒന്നരയോടെ ബെറ്റി വീടിന് വെളിയിലിറങ്ങുകയും ഹാർപ്പിക്കും മണ്ണെണ്ണയും കൂട്ടികലർത്തി കുടിക്കുകയും ആയിരുന്നു. ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റതോടെ വേദന സഹിക്കാനാവാതെ ബെറ്റി മുറ്റത്തെ കുളത്തിലേക്ക് ചാടി. പിന്നീട് വീടിന്റെ സിറ്റൗട്ടിനടുത്തേക്ക് കയറി കിടക്കുക ആയിരുന്നു. ബെറ്റി മുറിയിലില്ലാത്ത വിവരം രാവിലെ 3.30ഓടെയാണ് ഭർത്താവ് അറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അവശ നിലയിൽ കിടക്കുന്ന ബെറ്റിയെ കണ്ടെത്തിയത്.
തുടർന്ന് പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ബെറ്റി വെന്റിലേറ്ററിൽ ചികിത്സയിലാണ്. വായ മുതൽ ആമാശയം വരെ പൊള്ളിപ്പോയതായാണ് ഡോക്ടർമാർ പറയുന്നത്. രാമങ്കരി പൊലീസിൽ ബെറ്റിയുടെ ഭർത്താവ് പരാതി നൽകി. രാമങ്കരി മജിസ്ട്രേറ്റിനും നഴ്സ് മൊഴി എഴുതി നൽകിയിട്ടുണ്ട്. ആത്മഹത്യാ ശ്രമവുമായി ബന്ധമില്ലെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. എന്നാൽ, നഴ്സിങ് സൂപ്രണ്ടിനും സഹപ്രവർത്തകനായ നഴ്സിനുമെതിരെ നടപടി ആവശ്യപ്പെട്ട് മാനേജ്മെന്റിനും ബെറ്റിയുടെ ഭർത്താവ് മനോജ് പരാതി നൽകി. അഞ്ച് വർഷമായി ആശുപത്രിയിൽ നഴ്സായി പ്രവർത്തിക്കിക്കുന്ന ബെറ്റിക്ക് മൂന്ന് വയസുള്ള മകനുണ്ട്.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- മെഡിക്കൽ കോളെജ് ഐസിയു പീഡനക്കേസിൽ വിശദീകരണം ചോദിക്കാത്തത് വിനയായി
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍