ക്രഷർ യൂണിറ്റിൽ ഭർത്താവും ബന്ധുവും ജോലി ചെയ്തത് ഒരുമിച്ച്; കൂട്ടുകാരൻ ഖത്തറിൽ പോയതോടെ വീട്ടിലെ കാര്യക്കാരനായി സ്മിതയുമായി അടുത്തു; രണ്ടു മക്കളെയും കൂട്ടി കുടുംബവീട്ടിൽ നിന്ന് വെണ്ടാറിലെ വാടക വീട്ടിലേക്ക് മാറിയത് കുഞ്ഞാങ്ങളെയെ അടുത്തു കിട്ടാൻ; അവിവാഹതനായി തുടരുന്നതിന്റെ അപകടം മണത്ത് വീട്ടുകാർ സീനീഷിന് വിവാഹ ഉറപ്പിച്ചതോടെ ആത്മസുഹൃത്തിന്റെ ഭാര്യയുടെ രൂപവും ഭാവവും മാറി; പുത്തൂരിനെ നടുക്കിയ കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിലെ വില്ലനും അവിഹിതം
എം മനോജ് കുമാർ
പുത്തൂർ: കൊല്ലം പുത്തൂരിനെ നടുക്കിയ ഇരട്ടമരണങ്ങളുടെ പിന്നിൽ അവിഹിതം തന്നെ. ഭർത്താവിന്റെ സുഹൃത്തും ബന്ധുവുമായ യുവാവുമായി വന്ന അടുപ്പം അവിഹിതത്തിനു വഴിമാറിയപ്പോൾ അനിവാര്യമായ ദുരന്തമായി ഒടുവിൽ മരണവുമെത്തി. കോട്ടാത്തല ഏറത്ത് മുക്കിൽ ഓരനല്ലൂർ വീട്ടിൽ രാജന്റെയും ശാന്തയുടെയും മകൾ സ്മിതയുടെയും (34) കാമുകനായ കരിക്കോട് കാഞ്ഞിരക്കാട്ട് മേലതിൽ സനീഷിന്റെ (32)യും ദുരന്തമാണ് പുത്തൂരിനെ നടുക്കുന്നത്. സ്മിതയെ കഴുത്ത് ഞെരിച്ച് കൊന്നു സനീഷ് കൊല്ലം റെയിൽവേ ട്രാക്കിൽ ജീവനൊടുക്കുകയായിരുന്നു. ഇന്നലെ സ്മിതയുടെ പോസ്റ്റ്മോർട്ടം നടന്നെങ്കിലും ഭർത്താവ് ദീപേഷ് ഗൾഫിൽ നിന്നും എത്താനുള്ളത് കാരണം മൃതദേഹം സംസ്കരിച്ചിട്ടില്ല. ഇന്നു സ്മിതയുടെ സംസ്ക്കാരം നടക്കും. സനീഷിന്റെ സംസ്ക്കാരവും ഇന്നു തന്നെ നടക്കും. സ്മിതയുടേതുകൊലപാതകം തന്നെയാണോ എന്ന കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ അറിയാൻ കഴിയൂ എന്ന് പുത്തൂർ പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. സ്മിതയുടെ മരണത്തിന്റെ പേരിൽ പൊലീസ് തിരഞ്ഞ കരിക്കോട് കാഞ്ഞിരക്കാട്ട് മേലതിൽ സനീഷിന്റെ (32) മൃതദേഹം രാവിലെ ആറരയോടെ കൊല്ലം റെയിൽവേ സ്റ്റേഷനു സമീപത്തെ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു.
സ്മിതയുടെയും സനീഷിന്റെ മരണത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ: സ്മിതയുടെ ഭർത്താവ് ദീപേഷിന്റെ ഉറ്റ സുഹൃത്തും ബന്ധുവുമാണ് സനീഷ്. ദീപേഷും സനീഷും കൊല്ലത്തെ ഒരു ക്രഷർ യൂണിറ്റിൽ ജീവനക്കാരായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ആയതിനാൽ ഈ അടുപ്പം നിലനിൽക്കുകയും ചെയ്തു.ദീപേഷ് വിദേശത്ത് പോകുമ്പോഴും അല്ലാത്തപ്പോഴും സനീഷ് ഇവരുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. ക്രഷർ യൂണിറ്റിൽ ജോലി ചെയ്യവേ തന്നെയാണ് ദീപേഷ് ഗൾഫിലേക്ക് പോകുന്നത്. ദീപേഷ് പോയപ്പോഴും സനീഷ് ക്രഷർ യൂണിറ്റിൽ ഡ്രൈവർ ആയി തുടരുകയായിരുന്നു. പക്ഷെ ഇതിന്നിടയിൽ തന്നെ ദീപേഷിന്റെ ഭാര്യ സ്മിതയും സനീഷും തമ്മിൽ അടുത്തിരുന്നു. ഈ അടുപ്പം അവിഹിതത്തിലേക്ക് വഴി മാറുകയും ചെയ്തു. ദീപേഷ് ഗൾഫിലായതിനാൽ സ്മിതയുടെ സഹായിയായി സനീഷ് ഒപ്പം നിൽക്കുകയായിരുന്നു.
സ്മിതയ്ക്ക് അസുഖം വന്നാൽ ആശുപത്രിയിൽ ഒപ്പം പോവുക, പുറത്ത് പോകുമ്പോൾ ഒപ്പം പോകുക, രാത്രി വീട്ടിൽ കൂട്ടുകിടക്കാൻ എത്തുക നിലയിലേക്ക് വന്നപ്പോൾ ഈ ബന്ധം വളരുകയും ചെയ്തു. ഇതോടെ സനീഷ് സ്മിതയ്ക്ക് കുഞ്ഞാങ്ങളയുമായി. അത് പക്ഷെ പൊതുദൃഷ്ടിയിൽ മാത്രമായിരുന്നു. സനീഷും സ്മിതയും തമ്മിലുള്ള അടുപ്പം സ്മിതയുടെ മാതാപിതാക്കൾക്ക് അറിയാമായിരുന്നു. ഈ അടുപ്പം വളരാതിരിക്കാൻ ചെറുത്തുനിൽപ്പും സ്മിതയുടെ വീട്ടിൽ നിന്നും വന്നിരുന്നു.സ്മിതയ്ക്ക് ഒരു സഹോദരനാണ് ഉള്ളത്. കുടുംബവീട്ടിൽ നിൽക്കാനുള്ള സാഹചര്യവും സ്മിതയ്ക്കുണ്ട്. എന്നാൽ താമസത്തിനു സ്മിത വാടകവീട് തിരഞ്ഞെടുക്കുകയായിരുന്നു. ഭർത്താവ് ഗൾഫിലായിട്ടും ഒറ്റയ്ക്ക് രണ്ടു മക്കളെയും കൂട്ടി വെണ്ടാറിലെ വാടക വീട്ടിലേക്ക് സ്മിത ഒറ്റയ്ക്ക് താമസം മാറ്റിയതിന് കാരണം ഈ എതിർപ്പ് തന്നെയാണ് എന്നാണ് പൊലീസ് അനുമാനിക്കുന്നത്. ഇവർ തമ്മിലുള്ള അടുപ്പം പുത്തൂരിലെ പലർക്കും അറിയുകയും ചെയ്യുമായിരുന്നു. സനീഷ് അവിവാഹിതനായി തുടരുന്നതിലെ അപകടം മനസിലാക്കിയാണ് സനീഷിന്റെ വീട്ടുകാർ സനീഷിനു പെണ്ണന്വേഷിച്ച് തുടങ്ങിയത്. സനീഷിന്റെ വിവാഹനിശ്ചയവും നടക്കാനിരിക്കുകയായിരുന്നു.
സനീഷിന്റെ വിവാഹക്കാര്യം സ്മിത എതിർത്തതായാണ് സൂചനകൾ. മിനിയാന്ന് രാത്രിയും വണ്ടൂരിലുള്ള സ്മിതയുടെ വീട്ടിൽ സനീഷ് എത്തിയിരുന്നു. വിവാഹത്തിന്റെ കാര്യത്തിൽ സ്മിതയും സനീഷും തമ്മിൽ തർക്കമുണ്ടായി എന്നാണ് സൂചന. കുട്ടികളുടെ മുന്നിൽ വെച്ച് തന്നെ ഇവർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും വന്നിരുന്നു. സനീഷിന്റെ പെണ്ണിന്റെ വീട്ടുകാർ വിവാഹാലോചനയുമായി ബന്ധപ്പെട്ടു സനീഷിന്റെ വീട്ടിൽ എത്താനിരിക്കുകയുമായിരുന്നു. സനീഷും സ്മിതയും തമ്മിൽ വാക്കേറ്റം നടന്ന രാത്രിതന്നെയാണ് സ്മിത കൊല്ലപ്പെടുന്നത്. അന്ന് രാത്രി സ്മിതയ്ക്ക് ഒപ്പം സനീഷും കൂടിയുണ്ടായിരുന്നു. വഴക്കിനിടയിൽ സ്മിതയെ സനീഷ് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച സൂചനകൾ. കിടക്കയിൽ ശ്വാസം മുട്ടി മരിച്ച നിലയിലാണ് സ്മിതയുടെ മൃതദേഹം കിടന്നിരുന്നത്. സ്മിത മരിച്ചു എന്ന് മനസിലാക്കിയാണ് സനീഷ് ബൈക്ക് എടുത്ത് ഇറങ്ങുന്നത്. സ്മിതയുടെ മരണത്തിൽ കുടുങ്ങും എന്നുറപ്പുള്ളതുകൊണ്ട് തന്നെയാണ് കൊല്ലത്ത് വരെ ബൈക്കോടിച്ച് എത്തി സനീഷ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത് എന്നാണ് പൊലീസ് അനുമാനം.
സ്മിതയുമായി അടുപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഇന്നലെ രാവിലെ അഞ്ചേമുക്കാലോടെ വിളിച്ചാണ് സ്മിതയ്ക്ക് സുഖമില്ല എന്ന് സനീഷ് പറയുന്നത്. അതുപ്രകാരം സ്മിതയെ ആശുപത്രിയിൽ എത്തിക്കാൻ സുഹൃത്തും ഭർത്താവും വന്നപ്പോൾ വീട് പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. പക്ഷെ താക്കോൽ അതിനു മുകളിൽ തന്നെയുണ്ടായിരുന്നു. ഈ താക്കോൽ എടുത്ത് തുറന്നാണ് ഇവർ വീട്ടിനുള്ളിൽ കടക്കുന്നത്. അപ്പോൾ സ്മിത കട്ടിലിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു. ഇവരാണ് സ്മിതയെ കൊട്ടാരക്കര സർക്കാർ ആശുപത്രിയിൽ എത്തിക്കുന്നത്. അമ്മയ്ക്ക് സുഖമില്ലാത്ത കാര്യം കുട്ടികൾ സ്മിതയുടെ സുഹൃത്ത് വന്നപ്പോഴാണ് അറിയുന്നത്. ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ സ്മിത മരിച്ചിരുന്നു. സ്മിത കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. കഴുത്തിൽ എന്തോ ഉപയോഗിച്ചു ചുറ്റി മുറുക്കിയതു പോലെ പാടുണ്ടായിരുന്നു.
ഇതിനു ശേഷം പൊലീസ് തിരയുന്നതിനിടയിലാണ് സനീഷിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കാണപ്പെട്ടതായി വിവരം കിട്ടിയത്. സനീഷിന്റെ ഫോൺ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സനീഷ് കൊല്ലത്തെത്തി ട്രെയിനിന്റെ മുന്നിൽച്ചാടിയതാകാം എന്നാണ് പൊലീസ് കരുതുന്നത്. സനീഷിന്റെ ബൈക്കും ഇതിനടുത്തായി ഉണ്ടായിരുന്നു. സനീഷിന്റെ മൃതദേഹം ഇന്ന് വൈകിട്ട് 5ന് സംസ്കരിക്കും. ദീപേഷ് ഇന്ന് രാവിലെ ഖത്തറിൽ നിന്ന് എത്തിയശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് കോട്ടാത്തല ഏറത്ത് ജംഗ്ഷനിലെ വീട്ടുവളപ്പിൽ സ്മിതയുടെ മൃതദേഹം സംസ്കരിക്കും. നിരഞ്ജൻ, നീരജ് എന്നിവർ മക്കളാണ്. സനീഷിന്റെ സഹോദരി: സനില.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് :സനീഷ് തന്റെ ഭർത്താവിന്റെ മാതൃസഹോദരിയുടെ മകനാണെന്നാണ് സ്മിത മറ്റുള്ളവരോട് പറഞ്ഞിരുന്നത്. ദീപേഷ് വിദേശത്ത് പോകുമ്പോഴും അല്ലാത്തപ്പോഴും സനീഷ് ഇവരുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. കോട്ടാത്തല ജംഗ്ഷനിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്മിതയും മക്കളും അടുത്തിടെയാണ് വെണ്ടാറിലേക്ക് താമസം മാറിയത്. ബുധനാഴ്ച വൈകിട്ടോടെ സനീഷ് ഇവരുടെ വീട്ടിലെത്തി. അടുത്ത ഞായറാഴ്ച സനീഷിന്റെ വിവാഹ നിശ്ചയം നടക്കാനിരുന്നതാണ്. ഇതേച്ചൊല്ലി സ്മിതയും സനീഷുമായി വാക്കേറ്റമുണ്ടാവുകയും കയ്യാങ്കളിയിലെത്തുകയും ചെയ്തു.
കുട്ടികളുടെ മുന്നിൽവച്ചാണ് ഇരുവരും ഉന്തുംതള്ളുമൊക്കെ ഉണ്ടായത്. പിന്നീട് കുട്ടികൾ ഉറങ്ങാൻ കിടന്നശേഷമാണ് കൊലപാതകം നടന്നത്. സ്മിതയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും അടിയേറ്റ പാടുകളുണ്ട്.പുലർച്ചെ 6 മണിയോടെ സ്മിതയുടെ കൂട്ടുകാരിയായ കോട്ടാത്തല സ്വദേശിനിയെ സനീഷ് ഫോണിൽ വിളിക്കുകയും സ്മിതയ്ക്ക് സുഖമില്ലെന്നും പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടുപോകണമെന്നും പറഞ്ഞു. ഇതിൽപ്രകാരം കൂട്ടുകാരിയും ഭർത്താവും ബൈക്കിൽ സ്മിതയുടെ വാടകവീട്ടിലെത്തി. പുറത്ത് നിന്നു പൂട്ടിയിരുന്നെങ്കിലും താക്കോൽ കതകിൽത്തന്നെ ഉണ്ടായിരുന്നു. സനീഷ് സ്ഥലത്തുണ്ടായിരുന്നില്ല. കൂട്ടുകാരിയും ഭർത്താവും വീട് തുറന്ന് അകത്ത് കടന്നപ്പോൾ കട്ടിലിൽ സ്മിതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരെയും സ്മിതയുടെ ബന്ധുക്കളെയും വിളിച്ചുവരുത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കൊലപാതകമെന്ന സൂചന ലഭിച്ചതിനാൽ സനീഷിനെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ തുടങ്ങി. 9.45 ഓടെയാണ് കൊല്ലത്ത് ഫാത്തിമ കോളേജിന് സമീപത്തായി റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടിയ നിലയിൽ സനീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്