Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സായി ഡയറക്ടർ പണം വാഗ്ദാനം ചെയ്തു പ്രശ്‌നമൊതുക്കാൻ ശ്രമിച്ചു? പീഡനമില്ലെന്ന റിപ്പോർട്ടിനെതിരേ പെൺകുട്ടികളുടെ മാതാപിതാക്കൾ രംഗത്ത്; കായിക വിദ്യാർത്ഥിനികളുടെ ആത്മഹത്യാ ശ്രമക്കേസിലെ അന്വേഷണ റിപ്പോർട്ട് വിവാദത്തിൽ

സായി ഡയറക്ടർ പണം വാഗ്ദാനം ചെയ്തു പ്രശ്‌നമൊതുക്കാൻ ശ്രമിച്ചു? പീഡനമില്ലെന്ന റിപ്പോർട്ടിനെതിരേ പെൺകുട്ടികളുടെ മാതാപിതാക്കൾ രംഗത്ത്; കായിക വിദ്യാർത്ഥിനികളുടെ ആത്മഹത്യാ ശ്രമക്കേസിലെ അന്വേഷണ റിപ്പോർട്ട് വിവാദത്തിൽ

ആലപ്പുഴ: സായികേന്ദ്രത്തിലെ താരങ്ങളുടെ ആത്മഹത്യശ്രമം പീഡനം മൂലമല്ലെന്നു പണം കൊടുത്ത് വശീകരിച്ച് മാതാപിതാക്കളെക്കൊണ്ട് പറയിക്കാനുള്ള സായി ഡയറക്ടർ ജനറലിന്റെ തന്ത്രം പാളി. റിപ്പോർട്ട് പുറത്തുവന്നപ്പോൾതന്നെ ഇരകളുടെ ബന്ധുക്കൾ അന്വേഷണത്തിൽ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത് സായിക്ക് തിരിച്ചടിയായി. ആലപ്പുഴ സായികേന്ദ്രത്തിൽ നടന്ന താരങ്ങളുടെ ആത്മഹത്യാശ്രമത്തെപ്പറ്റി അന്വേഷിച്ച സായി ഡയറക്ടറുടെ റിപ്പോർട്ടാണ് വിവാദത്തിനു വഴിവച്ചത്. ഈ റിപ്പോർട്ടിനെതിരേ മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

സായികേന്ദ്രത്തിലെ നാല് റോവിങ് താരങ്ങൾ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ഒരാൾ മരണത്തിനുകീഴടങ്ങുകയും ചെയ്തു. ഈ അന്വേഷണത്തിന്റെ നിജസ്ഥിതിയാണ് ഡയറക്ടർ വളച്ചൊടിച്ചത്. താരങ്ങളുടെ ആത്മഹത്യാക്കുറിപ്പിലും മജിസ്‌ട്രേറ്റിനു മുമ്പാകെ നൽകിയ മരണമൊഴിയിലും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്. മരണക്കിടക്കയിൽ അപർണ തന്റെ അമ്മ ഗീതയോട്, പീഡിപ്പിച്ചത് ഡിറ്റിയും ചിപ്പിയും എന്നുപേരുകളുള്ള ചേച്ചിമാരാണെന്നാണ് പറഞ്ഞിട്ടുണ്ട്. ഈ മൊഴിയും അവഗണിച്ചാണ്് ഒന്നുംസംഭവിച്ചിട്ടില്ലെന്ന തരത്തിൽ റിപ്പോർട്ട് പുറത്തുവിട്ടത്.

പീഡനം നടന്നിട്ടില്ലെങ്കിൽ പിന്നെ എന്തിന് തങ്ങളുടെ മക്കൾ ഇതു ചെയ്തു. അല്ലെങ്കിൽ തങ്ങളുടെ മക്കൾക്ക് മാനസികത്തകരാറുണ്ടെന്നല്ലേ അർത്ഥമാക്കേണ്ടതെന്നു മാതാപിതാക്കൾ ചോദിക്കുന്നു. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടികളാണ്. കാരണം വ്യക്തമാക്കേണ്ടത് സായി അധികാരികളുടെ ഉത്തരവാദിത്വമാണ്. തങ്ങളുടെ മക്കളെക്കൊണ്ട് അടിവസ്ത്രം കഴുകിപ്പിച്ചവരും അവരെ തുഴകൊണ്ട് നടുവ് അടിച്ചൊടിച്ചവരും ഇപ്പോൾ പുണ്യവാളന്മാരായി. പീഡിപ്പിച്ചവരുടെ പേരു വ്യക്തമായി പറഞ്ഞിട്ടും ഇവരെ ചോദ്യം ചെയ്യാത്തതെന്തുകൊണ്ടാണ്? സംഭവം ഒതുക്കപ്പെടുമെന്നു തങ്ങൾ ഭയപ്പെട്ടിരുന്നതുപോലെ തന്നെ കാര്യങ്ങൾ നടക്കുകയാണ്... മാതാപിതാക്കൾ ചോദിക്കുന്നു.

സംഭവത്തിനുശേഷം അധികാരപ്പെട്ടവർ പലരും തങ്ങളെ ആശ്വസിപ്പിക്കാനും അന്വേഷണം നിഷ്പക്ഷമായി നടക്കുമെന്ന് വാഗ്ദാനം ചെയ്യാനുമെത്തിയിരുന്നു. ഇക്കൂട്ടത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ളവരുണ്ടായിരുന്നു. സംഭവത്തിനുശേഷം നടന്ന സായി അധികൃതരുടെയും പൊലീസിന്റെയും ഒത്തുകളിയിൽ സംശയമുണ്ടായിരുന്നതുകൊണ്ടുതന്നെ ആഭ്യന്തര മന്ത്രി സന്ദർശിച്ചപ്പോൾ അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും അല്ലാതെ ചാനൽ ചർച്ചകളിൽ മാത്രമായി സംഭവം ഒതുക്കരുതെന്നും അപർണയുടെ അമ്മ ഗീത നേരിട്ട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇന്നലെ സായി ഡയറക്ടറുടേതായി വന്ന റിപ്പോർട്ട് സംശയം ബലപ്പെടുത്തുന്നതാണ്.

ആഭ്യന്തര മന്ത്രിയാകട്ടെ അന്വേഷണം താൻ നേരിട്ടു വിലയിരുത്തുമെന്ന് ഗീതയ്ക്ക് ഉറപ്പ് നൽകിയിരുന്നു. ഇനി പൊലീസിന്റെ ഊഴമാണ്. അവർകൂടി പീഡനം നടന്നിട്ടില്ലെന്നു കണ്ടെത്തിയാൽ കേസ് വളരെ നേരത്തെതന്നെ കെട്ടിപ്പൂട്ടാം. കേസിന്റെ സുതാര്യത ചോരാതിരിക്കാൻ വനിതാ ഡിവൈ എസ് പിയെക്കൂടി നിയോഗിച്ചിട്ടുണ്ട്. ഇനി കാത്തിരുന്നു കാണാം. അതേസമയം ആശുപത്രിയിൽ സുഖംപ്രാപിച്ചുവരുന്ന താരങ്ങളുടെയും ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ സായി കേന്ദ്രത്തിന് ഒരാഴ്‌ച്ചക്കാലത്തേക്ക് അപ്രഖ്യാപിത അവധി നൽകിയത് തെളിവുകൾ നശിപ്പിക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP