എന്റെ വക 500 പേജ് അടക്കം അനേകം ഫെയ്സ് ബുക്ക് പേജുകൾ തുടങ്ങി രാഹുൽ പിന്നീട് മുതലെടുത്തു; വിവാഹം നടത്തിയത് രശ്മി പ്രസവിച്ച ശേഷം; അൽപ്പവസ്ത്രത്തിന്റെ പേരിൽ വീട്ടുകാരുമായി രശ്മി ഉടക്കി; പുറത്ത് വരുന്നത് അനേകം രാഹുൽ-രശ്മി കഥകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭക്കേസിൽ അറസ്റ്റിലായ രശ്മി ആർ. നായരുടെ കുറ്റസമ്മതം പ്രതിക്കൂട്ടിൽ നിർത്തുന്നത് രാഹുൽ പശുപാലനെയാണ്. രാഹുലിനെ കുഴപ്പത്തിൽ ചാടിച്ചത് രശ്മിയാണെന്ന ആരോപണം സജീവമാകുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകൾ.
അതിനിടെ രാഹുൽ പശുപാലനെ രശ്മി വിവാഹം ചെയ്തത് പ്രസവത്തിനുശേഷമെന്ന് വ്യക്തമായി. എഞ്ചിനിയറിങ് പഠനത്തിനായി ചെന്നൈയിലെത്തിയശേഷം സീനിയർ വിദ്യാർത്ഥിയായിരുന്ന രാഹുലുമൊത്തുള്ള ലിവിങ് ടുഗതറാണ് പ്രസവത്തിലും ഒടുവിൽ വിവാഹത്തിലും കലാശിച്ചത്. പത്തനാപുരം കരിനല്ലൂർ സ്വദേശികളായ ദമ്പതികളുടെ മകൾ രശ്മി ഭേദപ്പെട്ട സാന്പത്തിക ചുറ്റുപാടുകളിൽനിന്നാണ് ഉപരിപഠനത്തിനായി പോയത്. മധുരയിലെ എഞ്ചിനിയറിങ് കോളജിൽ ഒന്നാംവർഷ വിദ്യാർത്ഥിയായിരിക്കെ രാഹുൽ പശുപാലനെ പരിചയപ്പെട്ടു. ഈ പരിചയം ആദ്യം സൗഹൃദത്തിനും പിന്നീട് പ്രണയത്തിനും വഴിമാറിയത്. ഇതോടെ ജീവത രീതി തന്നെ മാറി.
ഇരുവരും ടിവിങ് ടുഗതറെന്ന നൂതന ആശയം സ്വന്തം ജീവിതത്തിലും പരീക്ഷിച്ചു. രാഹുൽ കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായിരിക്കെയാണ് രശ്മി മധുരയിലെത്തുന്നത്. രശ്മിയുമൊത്ത് ഒരുമിച്ച് താമസിച്ച് പഠനം തുടരുന്നതിനിടയിൽ രാഹുൽ ഒരു ബൈക്കപകടത്തിൽപ്പെട്ടു. വിവരമറിഞ്ഞ് നാട്ടിൽനിന്ന് അമ്മയാണ് രാഹുലിനരികിലേക്കെത്തിയത്. ചെന്നൈയിലെ രാഹുലിന്റെ വസതിയിലെത്തിയ അമ്മ, മകനെ ശുശ്രൂഷിക്കുന്ന രശ്മിയെ പരിചയപ്പെട്ടിരുന്നു. എന്നാൽ സുഹൃത്തെന്ന നിർവചനം മാത്രമാണ് രശ്മിയുമായുള്ള ബന്ധത്തിൽ രാഹുൽ അമ്മയ്ക്ക് നൽകിയ വിശദീകരണം.
ഇത് വിശ്വസിച്ച് രാഹുലിന്റെ അമ്മ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പഠനത്തിനിടെ റിലയൻസിൽ രാഹുലിന് ജോലി കിട്ടി. രശ്മിയെ രണ്ടാം വർഷം കോളേജിൽ നിന്ന് പുറത്താക്കി. അവിടെ നിന്ന് ഡിഗ്രി നേടാനുമായില്ല. പിന്നെ മോഡലിങിലായിരുന്നു രശ്മിക്ക് താൽപര്യം. പ്രവർത്തന മേഖല മെച്ചപ്പെടുത്തുകയെന്നലക്ഷ്യത്തോടെ ഇരുവരും ചെന്നൈയിലേക്ക് താമസം മാറിയതോടെ നാടുമായുള്ള ബന്ധവും രശ്മി ഉപേക്ഷിച്ചു. 2013 ജൂണിൽ സഹോദരിയുടെ വിവാഹത്തിനായി രാഹുൽ നാട്ടിലെത്തിയപ്പോൾ മാത്രമാണ് മകന് ഭാര്യയും കുട്ടിയുമുള്ളകാര്യം മാതാപിതാക്കളറിയുന്നത്. ഈ സമയം രാഹുലിന്റെ മകന് പ്രായം മൂന്ന്. മകനിൽനിന്നുതന്നെ രക്ഷിതാക്കളറിഞ്ഞ വിവാഹത്തിന്റെ കഥയിങ്ങനെ.
ചെന്നൈയിൽ താമസിക്കുന്പോഴാണ് രാഹുലിൽനിന്നും രശ്മി ഗർഭം ധരിക്കുന്നതിന്. എന്നാൽ ഗർഭം ധരിച്ചതും പിന്നീട് ആൺകുട്ടിക്ക് ജന്മം നൽകിയതുമൊന്നും രശ്മി സ്വന്തം മാതാപിതാക്കൾ അറിയിച്ചിരുന്നില്ല. ഇതിനിടെയിൽ രാഹുലുമായുള്ള ബന്ധത്തിൽ ഉലച്ചിൽതട്ടിയാൽ താനും മകനും പെരുവഴിയിലാകുമെന്ന രശ്മിയുടെ ചിന്തയാണ് വിവാഹത്തിന് വഴിവച്ചത്. കുട്ടി പിറന്ന് ആഴ്ചകൾക്കുശേഷം രശ്മിയുടെ നിർബന്ധപ്രകാരം ഗുരുവായൂർ ക്ഷേത്രനടയിലായിരുന്നു വിവാഹം. വീട്ടിൽനിന്നുള്ള എതിർപ്പ് ഭയന്ന് ഇക്കാര്യം രാഹുലും മാതാപിതാക്കളെ അറിയിച്ചിരുന്നില്ല.
രാഹുലിന്റെ വീട്ടിലെത്തിയിട്ടും അൽപ്പവസ്ത്രധാരണമെന്ന രീതിക്ക് താൽക്കാലികമായെങ്കിലും മാറ്റംവരുത്താൻ രശ്മി തയ്യാറായിരുന്നില്ല. കുട്ടിയുടുപ്പം നിക്കറുമിട്ട് നിരത്തിലിറങ്ങിയ രശ്മി നാട്ടിൻപുറത്തുകാർക്ക് ഒരത്ഭുത വസ്തുവായിരുന്നു. രാഹുലിന്റെ ഗ്രാമത്തിൽനിന്നും താമസസ്ഥലത്തേക്ക് മടങ്ങിയ രശ്മി മോഡലിങ് രംഗത്ത് പിടിമുറുക്കാൻ നടത്തിയ ശ്രമങ്ങളാണ് ചുംബന സമരത്തിലും ഓൺലൈൻ പെൺവാണിഭത്തിലുമെത്തിതെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇതിന് പിന്നിൽ രാഹുൽ പശുപാലനാണെന്നാണ് രശ്മി ഇപ്പോൾ നൽകുന്ന മൊഴി.
ഏതായാലും സോഷ്യൽ മീഡിയയിൽ നഗ്ന ചിത്രങ്ങൾ പ്രചരിച്ചതോടെ മോഡലിംഗിൽ അവസരവും വർധിച്ചു. ഇതിനിടയിലാണ് എളുപ്പത്തിൽ പണം സമ്പാദിക്കാൻ മറ്റുപല വഴികളും തേടിയത്. ഓൺലൈൻ പെൺവാണിഭ കേസിലെ ഒന്നാം പ്രതി അക്ബർ, ഉപഭോക്താക്കളായി വേഷം കെട്ടിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്ത ആദ്യത്തെ ചിത്രം രശ്മിയുടെതായിരുന്നു. ആദ്യം മനസിലായില്ലെങ്കിലും പിന്നീട് പൊലീസ് ഇവരെ തിരിച്ചറിഞ്ഞു. തുടർന്ന് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്തുകയായിരുന്നു. രശ്മി വാട്ട്സ് ആപ്പിലൂടെ അയച്ചു കൊടുത്ത പെൺകുട്ടികളുടെ ചിത്രമാണ് അക്ബർ ഇടപാടുകാരായെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തത്. ഇടപാടുകാർക്കിടയിൽ ആർ പ്ലസ് എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. കോഡ് ഭാഷ ഉപയോഗിച്ചായിരുന്നു ചാറ്റിങ്.
ബിടെക് എൻജിനീയറിങ് വിദഗ്ധനായ രാഹുൽ പശുപാലൻ ഒരേ സമയം നിരവധി വ്യാജ പ്രൊഫൈലുകളുടെ ഉടമയായിരുന്നു. ബാർ കോഴകേസിൽ ഇടതുപക്ഷം കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കിയ സമയത്ത് എന്റെ വക അഞ്ഞൂറ് എന്ന പേരിൽ രാഹുൽ ഫേയ്സ്ബുക്ക് പേജ് തുടങ്ങിയിരുന്നു. മാണിക്കെതിരായ ഓൺലൈൻ ക്യാമ്പയിനിൽ മികച്ച പ്രതികരണമാണ് ഈ പേജിന് ലഭിച്ചത്. ഇതുകൂടാതെ കള്ളപ്പേരുകളിലും രാഹുൽ ഫേസ്ബുക്ക് പ്രൊഫൈലുകൾ ഉണ്ടാക്കി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന രശ്മിയുടേ പല ഫോട്ടോകളിലും വ്യാജ പേരിൽ വന്ന് കമന്റിട്ട് മറ്റുള്ളവരെ കമന്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നതും രാഹുൽ തന്നെയാണ്.
കള്ളൻ ശങ്കുരു, ബാബാ ശങ്കുരു തുടങ്ങിയ പേരിലും രാഹുൽ പശുപാലൻ ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയിരുന്നു. എറണാകുളം സ്വദേശിയായ വനിതയുടെ പേരിൽ വ്യാജ പേജ് നിർമ്മിച്ച് അപകീർത്തികരമായ പോസ്റ്റുകളിട്ടതും രാഹുലാണെന്ന് സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍