ജീവനക്കാരെ എല്ലുമുറിയെ പണിയെടുപ്പിച്ചിട്ടും ഇരിക്കാൻ പോലും അനുവാദമില്ല; ടോയ്ലറ്റിൽ പോകണമെങ്കിൽ മേലുദ്യോഗസ്ഥന്റെ അനുമതി വേണം; മെച്ചപ്പെട്ട താമസസൗകര്യവുമില്ല; വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ കുടുങ്ങിയവയിൽ പോത്തീസും രാമചന്ദ്രനും കല്യാണും ശീമാട്ടിയും ജയലക്ഷ്മിയും ചെന്നൈ സിൽക്സും
അരുൺ ജയകുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പ് നടത്തിയ റെയ്ഡിൽ പിടിവീണ വൻകിട വസ്ത്രവ്യാപാര സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി എടുത്തേക്കും. ഇവരുടെ പേര് മറച്ച് വച്ച ഉദ്യോഗസ്ഥർക്കെതിരേയും നടപടി ഉണ്ടായേക്കും.
തൊഴിൽ കേന്ദ്രങ്ങളിൽ ജീവനക്കാരെ മാടു പോലെ പണിയെടുപ്പിച്ചതായി തൊഴിൽ വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ മൂന്ന് പ്രധാന വകുപ്പുകളിൽ വ്യാപക അഴിമതിയാണെന്നും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ പറയുന്നു.
ആരോഗ്യ വകുപ്പിന്റേയും സാമൂഹ്യക്ഷേമ വകുപ്പിന്റെയും ഭാഗത്ത് നിന്നും കടുത്ത അനാസ്ഥയുണ്ടെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നു. റെയ്ഡ് നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സ്ഥാപനങ്ങളുടെ പേര് സംസ്ഥാന തൊഴിൽ ഭവനിലെത്തി ലേബർ കമ്മീഷണറുടെ ഓഫീസിൽ നേരിട്ട് തിരക്കിയെങ്കിലും സംസ്ഥാനം മുഴുവൻ നടത്തിയ റെയ്ഡായതിനാൽ എല്ലായിടത്തുനിന്നും വിവരങ്ങൾ ലഭിച്ചുവരുന്നതെയുള്ളു എന്ന വിശദീകരണമാണ് ലഭിച്ചത്.
തിരുവനന്തപുരം പോത്തീസ്, രാമചന്ദ്രൻ ടെക്സ്റ്റൈൽസ്, കല്യാൺ സാരീസ്, എറണാകുളം ശീമാട്ടി, ജയലക്ഷ്മി, ചെന്നൈ സിൽക്സ്, കോഴിക്കോട് ജയലക്ഷ്മി, കല്യാൺ കേന്ദ്ര, കല്യാൺ സിൽക്സ് എന്നിവയാണ് ആ സ്ഥാപനങ്ങളെന്നാണു പിന്നീടു പുറത്തുവന്ന വിവരം. വ്യാപകമായ തൊഴിലാളി പീഡനമാണ് ഈ സ്ഥാപനങ്ങളിലെല്ലാം നടക്കുന്നതെന്ന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തന്നെ നേരത്തെ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. അവ ഏതൊക്കെയാണെന്ന് വ്യക്തമാക്കാൻ അവർ തയ്യാറാകാത്തതിനെ തുടർന്ന് സ്ഥാപനങ്ങളുടെ പേരറിയുവാനായി അടുത്ത ദിവസം തന്നെ വിവരാവകാശം നൽകുകയും ചെയ്തു. അതിന് ലഭിച്ച മറുപടിയാകട്ടെ ഏതൊക്കെ സ്ഥാപനങ്ങളാണ് എന്നറിയുന്നതിനുള്ള നിങ്ങളുടെ അപേക്ഷ എല്ലാ ജില്ലാ ലേബർ ഓഫീസുകളിലേക്കും അയച്ചുകൊടുത്തിട്ടുണ്ടെന്നും അവിടെ നിന്നും നേരിട്ട് മറുപടി ലഭ്യമാകുമെന്നുമായിരുന്നു. സംസ്ഥാന തൊഴിൽ ഭവനിൽ രേഖകൾ ഇല്ലാത്തതുകൊണ്ടല്ല മറിച്ച് സ്ഥാപനങ്ങളുടെ പേര് അറിയാൻ ശ്രമിച്ചതിന് അധികൃതർ വട്ടം ചുറ്റിച്ചതാണെന്ന് വ്യക്തം. തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്റെ നിർദ്ദേശ പ്രകാരമാണ് റെയ്ഡ് നടത്തിയിരുന്നത്.
സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളുടെ പേരും ലഭ്യമായില്ലെങ്കിലും തലസ്ഥാനത്തെ പ്രമുഖ ഷോപ്പിങ്ങ് സെന്ററായ പോത്തീസിലെ തൊഴിലാളി പീഡനത്തെക്കുറിച്ച് ജില്ലാ ലേബർ ഓഫീസിൽ നിന്നും വിവരം ലഭിച്ചിരുന്നു. ജൂൺ 21ന് തന്നെ ചിത്രം സഹിതം മറുനാടൻ മലയാളി ഇതിന്റെ വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. പോത്തീസിന്റെതിനു സമാനമായ തൊഴിൽ ചൂഷമം തന്നെയാണ് ഇപ്പോൾ പേരുകൾ പുറത്ത് വന്ന സ്ഥാപനങ്ങളിലും നടന്നിരിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാപകമായ തൊഴിൽചൂഷണം കണ്ടെത്തിയിരിക്കുന്നത്. മിക്ക സ്ഥാപനങ്ങളിലും ജീവനക്കാർക്ക് ഇരിക്കാൻ കസേരകൾ പോലുമില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ഇരിക്കാൻ അനുവദിക്കില്ല. വൃത്തിയുള്ള ശൗചാലയങ്ങളോ ഒന്നും തന്നെ ലഭ്യമല്ല. ടോയിലറ്റിൽ പോകാൻ മേലുദ്യോഗസ്ഥന്റെ അനുവാദം വേണമെന്നതിനാൽ പലവും അനുമതി വാങ്ങാൻ പോകാറില്ല. തുടർച്ചയായി 12 മണിക്കൂറോളം നിന്ന് ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് വെരിക്കോസ് വെയിൻ, ടോയിലറ്റിൽ പോകാത്തത് കാരണമുണ്ടാകുന്ന മൂത്രാശയ അണുബാധ തുടങ്ങിയ രോഗങ്ങൾ പതിവാണെന്നും മനസ്സിലാക്കാനാകും.
തൊഴിൽ നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളുമൊക്കെ നിലവിലുണ്ടെങ്കിലും ഇവയൊക്കെ കാറ്റിൽ പറത്തികൊണ്ടുള്ള പ്രവർത്തനമാണ് വിവിധ സ്ഥാപനങ്ങളിൽ നടക്കുന്നതെന്നും കമ്മീഷൻ വിലയിരുത്തി. വിവിധ സർക്കാർ വകുപ്പുകൾ ഇവർക്ക് ഒത്താശ ചെയ്യുന്നതിന്റെ തെളിവാണ് മുൻപ് സംസ്ഥാന തൊഴിൽ മന്ത്രിയുടെ ഉത്തരവിൽ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങൾ പോലും മറച്ച് വച്ചത്.
തൊഴിലാളികൾക്കായി ഒരുക്കുന്ന വിശ്രമമുറികളിൽ ഒരുക്കേണ്ട യാതൊരു സൗകര്യവും ഒരു സ്ഥാപനവും ഒരുക്കിയിട്ടില്ലെന്നും മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ മനസ്സിലായി. കൃത്യമായ വായു സഞ്ചാരവും വെളിച്ചവും ചാരിയിരിക്കുന്നതിന് സൗകര്യങ്ങളുള്ള ബെഞ്ചുകളുണ്ടായിരിക്കണമെന്നുമിരിക്കെ ഒരു കമ്പനിയിലും ഇത്രയും സൗകര്യങ്ങളില്ലെന്നതാണ് സത്യം. ആവശ്യത്തിലധികം തൊഴിലാളികളെ കുത്തിത്തിരുകിയാണ് ഇവിടെ പ്രവർത്തനം നടത്തുന്നത്. എന്നാൽ ഇവരിൽ ഭൂരിഭാഗം പേർക്കും അടിസ്ഥാനശമ്പളം മാത്രമാണ് നൽകുന്നതെന്നും ആരോപണമുണ്ട്.
നേരത്തെ തിരുവനന്തപുരം മേയർ വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ വൻകിട വസ്ത്രവ്യാപാരസ്ഥാപനത്തിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സ്ത്രീത്തൊഴിലാളികൾ ദുരിതത്തിലായതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിൽ നിയമവിരുദ്ധമായി നിർമ്മിച്ച താമസ സൗകര്യം പൊളിച്ചുനീക്കാൻ ഉദ്യോഗസ്ഥർക്ക് മേയർ നിർദ്ദേശം നൽകുകയും ചെയ്തു. 30 ദിവസത്തിനുള്ളിൽ പുതിയ താമസ സൗകര്യം ഒരുക്കിയില്ലെങ്കിൽ കടയുടെ ലൈസൻസ് റദ്ദാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
സ്ഥാപനത്തിന്റെ ഏറ്റവും മുകളിൽ 200 സ്ക്വയർഫീറ്റ് സ്ഥലത്ത് ഇരുമ്പുകമ്പികളും തകരഷീറ്റും ഉപയോഗിച്ച് മറച്ചാണ് 300 വനിതാ ജീവനക്കാരെ താമസിപ്പിക്കുന്നത്. ഇവർക്ക് ആവശ്യത്തിന് ടോയ്ലെറ്റുകളോ വായുസഞ്ചാരത്തിന് ജനലുകളോ ഇല്ല. പുറത്തുകടക്കുന്നതിന് ഒറ്റവാതിലാണുള്ളത്. കട്ടിലുകളിൽ മെത്തയോ തലയണയോ ഷീറ്റോ ഇല്ല. വസ്ത്രവ്യാപാരസ്ഥാപനത്തിലെ സ്ത്രീത്തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതമറിഞ്ഞാണ് മേയറും സംഘവും നേരിട്ട് പരിശോധന നടത്തിയത്. വ്യാപാരസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്ന് തൊഴിൽവകുപ്പിന്റെ ഉത്തരവുണ്ട്. വനിതാ തൊഴിലാളികൾ കൂടുതലുള്ള വ്യാപാരസ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് അനുവദിക്കേണ്ട വിശ്രമസമയം, കുടിവെള്ളലഭ്യത, ടോയ്ലെറ്റ് സൗകര്യം, അവധി, തൊഴിൽസ്ഥലത്തെ സുരക്ഷ എന്നിവ സ്ഥാപന ഉടമകൾ ഉറപ്പുവരുത്തണമെന്നാണ് വകുപ്പിന്റെ നിർദ്ദേശം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍