ശരീരം മുഴുവൻ സ്വർണം ധരിച്ച് അഡംബരക്കാറിൽ കറങ്ങി നടന്നു രാജേശ്വരി ആളുകളെ നിയമിച്ചു; സഹോദരങ്ങൾ എല്ലാം ഇംഗ്ലണ്ടിലെ ഡോക്ടർമാർ! യുകെ മോഹത്തിന്റെ ചതിക്കുഴിയിൽ വീണ് പണം പോയത് കുക്ക് മുതൽ നേഴ്സുമാർ വരെ അനേകർ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: രാജേശ്വരിയെ കണ്ടാൽ കോടീശ്വരി ആണെന്നേ ആരും പറയൂ. ആരെയും ആകർഷിക്കുന്ന സംസാര വൈഭവം കൈമുതലായുണ്ട്. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവരെ തട്ടിച്ച് കോടികളാണ് രാജേശ്വരം ഉണ്ടാക്കിയത്. കൈനിറയെ സ്വർണവള, കഴുത്തിൽ എട്ടുപവന്റെ ഒറ്റമാല. അഞ്ചുപവന്റെ പാദസരം, സാരിയിലും ചെരുപ്പിലുമെല്ലാം ആഡംബര. യാത്ര ചെയ്യുന്നത് പോഷ് കാറുകളിലും. ശരാശരി മലയാളിയെ തട്ടിപ്പിന് ഇരയാക്കാൻ വേണ്ടതെല്ലാം കരുതിയായിരുന്നു തട്ടിപ്പ്. പാമ്പാടി പടുതലമറ്റം സെന്റ് ജൂഡ് ഓൽഡേജ് ഹോം നടത്തിപ്പുകാരി രാജേശ്വരി എസ്പിള്ളയുടെ തട്ടിപ്പുകൾ ഇംഗ്ലണ്ടിലേക്ക് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു.
ഇംഗ്ലണ്ടിൽ ജോലി സ്വപ്നം കണ്ട ഉദ്യോഗാർത്ഥികളുടെ കൈയിൽനിന്ന് ഒരു വിസയ്ക്ക് നാലും അഞ്ചും ലക്ഷം രൂപ വീതമാണ് രാജേശ്വരി അടിച്ചെടുത്തത്. കോടീശ്വരപുത്രിയാണ് താനെന്നായിരുന്നു രാജേശ്വരി ഉദ്യോഗാർത്ഥികളെയും പാമ്പാടി നിവാസികളെയും പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്. തിരുവല്ലയിലുള്ള വീട് ഒരു കൊട്ടാരമാണെന്നും കുടുംബാംഗങ്ങളെല്ലാം ഡോക്ടർമാരാണെന്നും എല്ലാവരും ഇംഗ്ലണ്ടിലാണെന്നുമൊക്കെയായിരുന്നു രാജേശ്വരിയുടെ പറഞ്ഞു ഫലിപ്പിച്ചു. ഇംഗ്ലണ്ടിൽ ഡോക്ടറായ മൂത്ത സഹോദരൻ ഹരി ഒരു ട്രസ്റ്റ് രൂപീകരിച്ചാണ് അവിടത്തെ മെഡിക്കൽ ഫീൽഡിലേക്ക് ജോലിക്കാരെ കൊണ്ടു പോകുന്നത്. മറ്റൊരു സഹോദരനായ അനീഷ് ഇംഗ്ലണ്ടിൽ ഓഫ്ത്താന്മോളജിസ്റ്റ് ആണ്. അയാളുടെ ഭാര്യ പ്രീതി അവിടെതന്നെ ഗൈനക്കോളജിസ്റ്റ് ആണെന്നും പറഞ്ഞു. ഇതിനെ പിന്തുണയ്ക്കാൻ ഭർത്താവ് ജോൺസനും ഇടനിലക്കാരൻ ആർപ്പൂക്കര വില്ലൂന്നി സ്വദേശി സത്യനും.
ഇതോടെ രാജേശ്വരിയുടെ കച്ചവടം പൊടിപൊളിച്ചു. മൂന്നു കോടി രൂപയോളം കൈയിലെത്തിയതോടെ രാജേശ്വരി മുങ്ങി. പണം നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ ഉദ്യോഗാർത്ഥികൾ സംഘടിച്ചു. പടുതലമറ്റത്തെ ഓൽഡേജ് ഹോമിനു മുമ്പിൽ കുത്തിയിരുന്നു. അതോടെ പാമ്പാടി, ഗാന്ധിനഗർ പൊലീസ് സ്റ്റേഷനുകളിൽ രാജേശ്വരിക്കും ഭർത്താവ് ജോൺസനും ഇടനിലക്കാരൻ സത്യനുമെതിരെ പരാതികളായി. സത്യം പുറത്തുവന്നപ്പോൾ എല്ലാവരും ഞെട്ടി. തിരുവല്ലയിലെ കുടുംബ വീട് കണ്ട് പൊലീസും ഞെട്ടി. ചെറിയൊരു കുടിലായിരുന്നു വീട്. മൂത്ത സഹോദരൻ ഹരി തിരുവല്ല കുറ്റൂർ ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവർ. മറ്റൊരു സഹോദരനായ അനീഷാകട്ടെ ബി.എസ്.എൻ.എൽ ലൈൻ മാൻ. പിതാവ് ഷണ്മുഖൻപിള്ള പശുവിനെ വളർത്തിയാണ് കുടുംബം പുലർത്തുന്നത്. കുടുംബവീട്ടിലെ റേഷൻകാർഡിൽ രാജി എസ്പിള്ളയെന്നാണ് രാജേശ്വരിയുടെ പേര്. മൂന്ന് കൊല്ലമായി മകളെ കുറിച്ച് അച്ഛനും യാതൊരു വിവരവുമില്ല. അപ്പോഴാണ് തട്ടിപ്പിന്റെ നിജസ്ഥിതി പുറത്തായത്.
ഇംഗ്ലണ്ടിലെ ആശുപത്രിയിലേക്ക് നഴ്സ്, ഇലക്ട്രീഷ്യൻ, അറ്റൻഡർ, കുക്ക്, സെക്യൂരിറ്റി തുടങ്ങിയ തസ്തികളിലേക്ക് വിസ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞാണ് രാജേശ്വരിയും സത്യനും ലക്ഷങ്ങൾ തട്ടിയത്. വിദേശരാജ്യങ്ങളിൽ ജോലിയുള്ളവരെ പോലും വലയിൽ വീഴ്ത്തി. വൻ ശമ്പളമാണ് ഓഫർ ചെയ്തിരുന്നത്. നഴ്സിന് ഒരു മാസം മൂന്നര ലക്ഷം രൂപ ലഭിക്കുമെന്നും കൂടാതെ ഓവർടൈം ചെയ്യാൻ അവസരം ഉണ്ടെന്നും ആ നിലയിൽ ഒരു ലക്ഷം രൂപയെങ്കിലും പ്രതിമാസം നേടാൻ കഴിയുമെന്നും പറഞ്ഞപ്പോൾ ഉദ്യോഗാർത്ഥികൾ കുടുങ്ങി.
നഴ്സിങ് തസ്തികകളിലേക്ക് 3.50 ലക്ഷവും മറ്റ്ജോലികൾക്ക് 2.20ലക്ഷവും വാഗ്ദാനം നൽകി 45പേരിൽനിന്നുമാണ് സത്യൻ പണം വാങ്ങിയത്. വീട്ടിൽ സ്വന്തമായി ഓഫീസ് മുറി സജ്ജീകരിച്ചായിരുന്നു സത്യന്റെ ഇടപാട്. രാജേശ്വരി എത്ര പേരിൽനിന്ന് ഇത്തരത്തിൽ പണം വാങ്ങിയെന്നതിനെക്കുറിച്ച് വ്യക്തമായ കണക്കുകൾ ലഭിച്ചിട്ടില്ല. എങ്കിലും മൂന്നു കോടിയോളം രൂപ പലരിൽനിന്നായി വാങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പണം നൽകിയവരോട് ജോലിക്കായുള്ള വിസ വാങ്ങാൻ സെപ്റ്റംബർ 30ന് എത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. ചൈന്നെയിൽനിന്ന് വിമാനമാർഗമാണ് പോകുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അവർ പറഞ്ഞ ദിവസത്തിന് ഒരു ദിവസം മുമ്പ് രാജേശ്വരി മുങ്ങുകയായിരുന്നു. തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായതോടെയാണ് ഉദ്യോഗാർത്ഥികൾ സംഘടിച്ചത്.
ഇതോടെ രാജേശ്വരിയുടെ ഭർത്താവ് ജോൺസനെ പാമ്പാടി പൊലീസ് വിളിച്ചുവരുത്തി. രാജേശ്വരി എങ്ങോട്ട് പോയെന്ന് തനിക്കറിയില്ലെന്നും താൻ ഉദ്യോഗാർത്ഥികളിൽനിന്ന് പണം കൈപ്പറ്റിയില്ലെന്നുമായിരുന്നു ജോൺസൺ പൊലീസിനോട് പറഞ്ഞത്. ജോൺസനെ അറസ്റ്റ് ചെയ്തശേഷം പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് ഇടനിലക്കാരനായി പ്രവർത്തിച്ച സത്യനെയും പൊലീസ് വിളിച്ചുവരുത്തി. എല്ലാവരുടെയും പണം തിരികെ നൽകാമെന്ന് സത്യൻ പൊലീസിനോട് വ്യക്തമാക്കി. തുടർന്ന് നൂറുരൂപ മുദ്രപത്രത്തിൽ തുക സഹിതം എഴുതിവാങ്ങി. സ്റ്റേഷനിൽ എഴുതി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പിന്നീട് സത്യനെയും വിട്ടയച്ചു. എന്നാൽ പിറ്റെദിവസം സത്യൻ കുടുംബസമേതം മുങ്ങി. പലരുടെയും പാസ്പോർട്ടും ബന്ധപ്പെട്ടരേഖകളും രാജേശ്വരിയുടെയും സത്യന്റെയും കൈകളിലായിരുന്നു.
രാജേശ്വരി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും പൊലീസിൽ കീഴടങ്ങാനായിരുന്നു കോടതി നിർദ്ദേശം. ഇതിൻപ്രകാരം കഴിഞ്ഞ ബുധനാഴ്ച രാവിലെ ഗാന്ധിനഗർ എസ്.ഐ എം.ജെ.അരുൺ മുമ്പാകെ രാജേശ്വരി കീഴടങ്ങുകയായിരുന്നു.ഉദ്യോഗാർത്ഥികളിൽനിന്ന് വാങ്ങിയ പണം സത്യന്റെ പക്കലാണെന്നാണ് രാജേശ്വരി പൊലീസിനോട് പറയുന്നത്.
Stories you may Like
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- മനുഷ്യക്കടത്തായി മാറിയ വിസ തട്ടിപ്പ് കേസുകളിൽ ബ്രിട്ടനിലെങ്ങും ഊർജിത അന്വേഷണം
- കെയർ വിസ: ഇനിയാർക്കും വരാനാകില്ലെന്ന് ഉറപ്പിച്ചു ബ്രിട്ടീഷ് സർക്കാരിന്റെ ഉത്തരവ്
- വിസ തട്ടിപ്പുകാരൻ ഗൾഫിലേക്ക് മുങ്ങുമ്പോൾ
- പാക്കിസ്ഥാൻ വംശജനായ ഇംഗ്ലണ്ട് ക്രിക്കറ്ററുടെ ഇന്ത്യ വിസയ്ക്ക് വേണ്ടി ഇടപെട്ട് ബ്രിട്ടീഷ് സർക്കാർ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍