വേണ്ടാ.. വേണ്ടായെന്ന് ലഡാക്കിൽ നിന്ന് വിളിച്ചു പറഞ്ഞത് സൈനിക കമാന്റന്റ്; മിലിറ്ററി സന്ദേശം അവഗണിച്ചത് റൂറൽ എസ് പിയുടെ പച്ചക്കൊടിയുടെ ബലത്തിൽ; ചെന്നൈയിലേക്ക് പൂവാറുകാരിയെ കടത്തിയ കൊല്ലത്തുകാരനെ തേടി അലഞ്ഞപ്പോൾ തുണയായത് ഫോൺ അന്വേഷണം; സത്യം തെളിഞ്ഞത് കാട്ടാക്കടയിലെ മുൻ കെ എസ് ആർ ടി സി ഡ്രൈവറിലൂടെ; പ്രതിയെ പൊക്കാൻ സഹായിച്ചത് ആദർശിന്റെ മുതുകിലെ മുഴയും; അമ്പൂരിയിലെ രാഖി കൊലയിൽ സത്യം തെളിഞ്ഞു വന്നത് മൊബൈൽ ഫോണിൽ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. അമ്പൂരി കൊലക്കേസിൽ തലനാരിഴ കീറിയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസിലെ ഒന്നാം പ്രതിയായ അഖിലിന്റെ മാതാപിതാക്കൾ റൂറൽ എസ് പി കണ്ട് പരാതി നല്കിയത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീട്ടിൽ വരുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ഇത് നിയന്ത്രിക്കണമെന്നുമായിരുന്നു ആവിശ്യം. ഇതിനിടെ ലഡാക്കിൽ നിന്നും മിലിട്ടിറി കമാന്റന്റും റൂറൽ എസ് പി യെ വിളിച്ചു വെറും സംശയത്തിന്റെ പേരിൽ അഖിലിന്റെ കുടുംബത്തെ വേട്ടയാടരുതെന്നായിരുന്നു ആവിശ്യം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ സജീവ് നെല്ലിക്കാടിനെ നേരിട്ടു വിളിച്ച എസ് പി അന്വേഷണം തുടരണമെന്നും എത്രയും പെട്ടന്ന് കേസിൽ തുമ്പുണ്ടാക്കണമെന്നും നിർദ്ദേശിച്ചു. അതായത് മിലിറ്ററി കമാന്റന്റ് വിളിച്ചിട്ടും എസ് പിയുടെ മുട്ടിടിച്ചില്ല. ഇതാണ് രാഖി കൊലക്കേസിൽ അതിനിർണ്ണായകമായത്.
അന്വേഷണത്തിന്റെ ഭാഗമായി അഖിലിന്റെ വീട്ടിൽ പോകുന്നതിൽ തടസങ്ങൾ ഇല്ലന്നും വ്യക്തമാക്കി. പെരുമ്പാവൂർ ജിഷ വധക്കേസിൽ യാഥാർത്ഥ പ്രതി അമറുൾ ഇസ്ലാമിനെ അറസ്റ്റു ചെയ്തത് അന്ന് ക്രൈംബ്രാഞ്ച് എസ് പി യായിരുന്ന ഇപ്പോഴത്തെ റൂറൽ എസ് പി പി കെ മധുവായിരുന്നു. റൂറൽ എസ് പി യായി തിരുവനന്തപുരത്ത് എത്തിയപ്പോഴും കേസ് അന്വേഷണത്തിലെ മികവ് അദ്ദേഹത്തിന്റെ ഇടപെടലുകളിൽ ദൃശ്യമായിരുന്നു.മികച്ച സർവ്വീസ് റെക്കോർഡ് ഉള്ള റൂറൽ എസ് പി പി കെ മധുവിന്റെ മോണിട്ടറിങ് രാഖിയെ കാണാതായത് മുതൽ ഈ കേസിൽ ഉണ്ടായിരുന്നു. കൊല്ലം കമ്മീഷണർ ആയിരിക്കെ അപ്രതീക്ഷിതമായാണ് ഒന്നര മാസം മുൻപ് പി കെ മധു തിരുവനന്തപുരം റൂറൽ എസ് പി യായി ചുമതലയേറ്റത്. തൃശൂർകമ്മീഷണർ ആയി സ്ഥലം മാറ്റം ലഭിച്ചുവെങ്കിലും നിലവിലെ കമ്മീഷണർ യതീഷ് ചന്ദ്ര സ്ഥാനം ഒഴിയാൻ തയ്യാറാവാത്തതിനെ തുടർന്നാണ് മധുവിനെ തിരുവനന്തപുരത്തേക്ക് മാറ്റിയത്.
അന്വേഷണ പുരോഗതി ഓരോ ദിവസവും പുവ്വാർ എസ് ഐ സജീവ് നെല്ലിക്കാട് എസ് പി യെ അറിയിക്കുന്നുണ്ടായിരുന്നു. ജൂൺ 21 ന് കാണാതായ രാഖി 24ന് അഖിലിന് മെസേജ് അയച്ചതിനെ കുറിച്ചായി അന്വേഷണ സംഘത്തിന്റെ ചിന്ത.കൊല്ലത്തെ സുധീഷിനൊപ്പം ഞാൻ പോണു.എന്നെ സഹായിച്ചതിന് നന്ദി.നിന്നെ ഞാൻ വിളിക്കാം.നിന്നോടു കാര്യങ്ങൾ മറച്ചുവെച്ചതിൽ പൊറുക്കണം. എന്നെ ഇനി അന്വേഷിക്കണ്ട....ഞങ്ങൾ ചെന്നൈയിലേക്ക് പോകുന്നു. ഇതായിരുന്നു മെസേജിന്റെ ഉള്ളടക്കം. രാഖിയുടെ നമ്പരിൽ നിന്നും ഇങ്ങനെയൊരു മെസേജ് അയച്ചിട്ടുള്ളതായി സൈബർ പൊലീസിന്റെ പരിശോധനയിലും വ്യക്തമായി. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥർ ആകെ കുഴങ്ങി. ഇതേ ദിവസം തന്നെ രാഖിയുടെ നമ്പരിൽ നിന്നും വെള്ളറടയിലെ ബന്ധുവിനെയും അഖിലിനെയും വിളിച്ചതായും മനസിലായി.
ഫോൺ അന്വേഷണം നിർണ്ണായകമായി
വെള്ളറടയിലെ ബന്ധുവീട്ടിൽ എത്തിയ അന്വേഷണ സംഘത്തിന് മുന്നിൽ 13 സെക്കന്റുള്ള ഒരു കോൾ വന്നതായി ബന്ധു സ്ഥിരീകരിച്ചു. എന്നാൽ മറുതലയ്ക്കൽ നിന്നും ആരും സംസാരിച്ചില്ലന്നും രാഖിയുടെ ബന്ധു പറഞ്ഞു. സാധാരണ യായി രാഖി കൊച്ചിയിൽ പോകുമ്പോൾ വീട്ടിൽ വിളിച്ചില്ലങ്കിൽ പിന്നെ വിളിക്കുന്നത് ഈ ബന്ധു വീട്ടിലാണ്. വീട്ടുകാർ തിരികെ വിളിച്ചെങ്കിലും സ്വിച്ച ഓഫ് പറയുകയായിരുന്നു. ഇതേ ദിവസം തന്നെ അഖിലിന്റെ ഫോണിലേക്കും കോൾ വന്നിരുന്നു. ഇക്കാര്യം അഖിൽ സമ്മതിച്ചു. സുധീഷാണ് സംസാരിച്ചതെന്നാണ് അഖിൽ പൊലീസിനോടു വെളിപ്പെടുത്തിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ രാഖിയുടെ കോൾ ലിസ്റ്റ് വീണ്ടു ശേഖരിച്ച അന്വേഷണ സംഘത്തിന് ഒന്ന് മനസിലായി രാഖി നേരത്തെ ഉപയോഗിച്ച ഫോണിൽ നിന്നല്ല കാണാതായതിന് ശേഷം വിളിച്ചിരിക്കുന്നത് ഐ എം ഇ നമ്പരുകൾ വ്യത്യാസം.
ഐ എം ഇ നമ്പർ പരിശോധിച്ചപ്പോൾ ഈ ഫോണിൽ നിന്നും രണ്ടാഴ്ച മുൻപ് ആറു നമ്പരുകളിലേക്ക് കോൾ പോയിട്ടുണ്ട് അതിൽ നേരത്തെ ഉപയോഗിച്ച നമ്പരിന്റെ ഉടമസ്ഥനെ കണ്ടെത്താൻ ഇറങ്ങി തിരിച്ച അന്വേഷണ സംഘം ചെന്നെത്തിയത് കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിലെ മുൻ ഡ്രൈവറുടെ അടുത്ത്. ഇപ്പോൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് വേണ്ടി കൊച്ചിയിൽ നിന്നും ഡീസൽ കൊണ്ടു വരുന്ന ടാങ്കറിന്റെ ഡ്രൈവർ. പൊലീസിന്റെ ആദ്യവട്ട ചോദ്യം ചെയ്യലിൽ തന്നെ ഡ്രൈവർ എല്ലാം പറഞ്ഞു.തന്റെ മൊബൈൽ കോടായി നന്നാക്കാൻ കൊടുത്ത കടയിൽ നിന്നും താൽക്കാലികമായി ഒരു ഫോൺ തന്നിരുന്നു. അത് ഞാൻ രണ്ട് ദിവസമേ ഉപയോഗിച്ചുള്ളു. അങ്ങനെ കാട്ടക്കട ജംഗ്ഷ്നിലെ പപ്പൂസ് മൊബൈൽ ഷോപ്പിൽ അന്വേഷണം സംഘം എത്തി ആദ്യം ഘട്ടത്തിൽ സഹകരിക്കാത്ത കടയുടമ കേസിന്റെ ഗൗരവവ്വം ബോധ്യപ്പെടുത്തിയപ്പോൾ വഴങ്ങി.
രാഖിയുടെ സിം ഇട്ട വിളിച്ച മൊബൈൽ ഫോൺ ഇവിടെന്ന് 600 രൂപയ്ക്ക് രണ്ടു യുവാക്കൾ വന്ന് വാങ്ങിയതായി കടയിലെ രജിസ്റ്റർ പരിശോധിച്ച ശേഷം ജീവനക്കാർ പറഞ്ഞു. മൊബൈൽ ഷോപ്പിലെ സി സി ടി വി പരിശോധിച്ചുവെങ്കിലും ഒരാഴ്ചയ്ക്കപ്പുറം ഉള്ള ദൃശ്യങ്ങൾ അതിൽ ഉണ്ടായിരുന്നില്ല. ആര് വാങ്ങി കൊല്ലത്തെ സുധീഷ് വാങ്ങിയതാണോ അതോ ഇനി മറ്റാരെങ്കിലും ആണോ അന്വേഷണ സംഘം വല്ലാത്ത വിഷമ ഘട്ടത്തിലായി. തൊട്ടടുത്ത കടകളിലെയും എതിർ വശത്തെ ഷോപ്പുകളിലെയും സിസിടിവി പരിശോധിച്ചുവെങ്കിലും ഫലമുണ്ടായില്ല ഇതിനിടെ അഖിലിന്റെ സുഹൃത്ത് ആദർശിനെ ചോദ്യം ചെയ്തത് കേസിൽ കച്ചി തുരുമ്പായി.
തുണച്ചത് മുതുകിലെ മുഴ
രാഖിയെ ധനുവച്ചപുരത്ത് ഇറക്കി വിടുമ്പോൾ താൻ ആദർശുമായി ഫോണിൽ സംസാരിക്കുകയായിരുന്നു എന്ന അഖിലിന്റെ മൊഴിയാണ് എസ് ഐ സജീവ് നെല്ലിക്കാടിനെയും സംഘത്തെയും ആദർശത്തിന്റെ അടുത്ത് എത്തിച്ചത്. ആദർശിനെ പൊലീസ് കാണുമ്പോൾ മുതുകിലെ മുഴയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു . ആദ്യം പര്സ്പര വിരുദ്ധമായി സംസാരിച്ച ആദർശിന്റെ ഫോട്ടോ പൊലീസ് എടുത്തു. അഖിലിന്റെ അനുജൻ രാഹുലിന്റെ ഫോട്ടോയും അന്വേഷണ സംഘം ശേഖരിച്ചു.
രണ്ടു ഫോട്ടോകളുമായി വെറുതെ കാട്ടക്കടയിലെ മൊബൈൽ ഷോപ്പിൽ എത്തി കാണിച്ചു. ഷോപ്പിലെ ജീവനക്കാർ ഇവരെ തിരിച്ചറിഞ്ഞു , മൊബൈൽ വാങ്ങിയത് ഇവരാണന്ന് ഉറപ്പിച്ചതോടെ ആദർശിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി തെളിവുകൾ കാട്ടി ചോദ്യം ചെയ്തു. അപ്പോഴാണ് മൂവരും ചേർന്ന് കൃത്യം നടത്തിയെന്ന് ആദർശ് വ്യക്തമാക്കിയത്. തെളിവു നശിപ്പിക്കാനും പൊലീസിന്റെ ശ്രദ്ധ തിരിക്കാനുമാണ് രാഖിയുടെ സിം ഉപയോഗിച്ച് ഫോൺ വിളിച്ചതെന്ന് ആദർശ് പറഞ്ഞു. ഇതിനായി തിരുവനന്തപുരത്ത് ശാസ്തമംഗലത്ത് പോയി ഈ സമയം തന്റെയും രാഹുലിന്റെയും മൊബൈലുകൾ സ്വിച്ച് ഓഫ് ആക്കിയിരുന്നതായും ആദർശ് പറഞ്ഞു.
ഒന്നാം പ്രതി അഖിലിന്റെയും അനുജൻ രാഹുലിന്റെയും ബുദ്ധി അനുസരിച്ച് താനും പ്രവർത്തിക്കുകയായിരുന്നു വെന്നും ആദർശ് മൊഴി നല്കി. രാഖി കൊലക്കേസിൽ അറസ്റ്റിലായ് മൂന്ന് പ്രതികളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ് തെളിവെടുപ്പിനും കൂടുതൽ അന്വേഷണത്തിനുമായി കഴിഞ്ഞ ദിവസമാണ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- കാലിൽ വീഴുന്നതു പോലെയാണ് അവൾ സംസാരിച്ചത്, എന്നിട്ടും ആരും മൈന്റ് ചെയ്തില്ല; എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ; അമൃതയുടെ അമ്മ പറയുന്നു; ഭാര്യ അടുത്തെത്തണമെന്ന് കൊതിച്ച രാജേഷ് ഒടുവിൽ അമൃതയുടെ അരികിലേക്ക് എത്തുന്നു, ജീവനറ്റ ദേഹമായി
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
- അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
- കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
- 150 പവനും കാറും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞാണ് രാഹുൽ തർക്കം തുടങ്ങിയത്; മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമം; പിടിച്ച് കിടത്തി ബെൽറ്റിന് അടിച്ചു; വീട്ടിലെ ആരും തിരിഞ്ഞുനോക്കിയില്ല; എല്ലാം മറന്നേക്കൂ എന്ന് പൊലീസും; പന്തീരാങ്കാവ് സംഭവത്തിൽ നവവധു പറഞ്ഞത്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്