കഞ്ചാവ് മണിയന്റെ കുഴിയെടുക്കൽ പൊളിച്ചത് ജിഷയുടെ ഘാതകനെ പൊക്കിയ പികെ മധു; എസ് പിയുടെ മേൽനോട്ടത്തിൽ പ്രതികളെ കുടുക്കിയത് പൂവാർ പൊലീസും; ആദർശിൽ നിന്നും പട്ടാളക്കാരന്റെ പണിതീരാത്ത വീട്ടിലെത്തിച്ചത് ഡിവൈഎസ്പി അനിൽകുമാറിന്റെ ജാഗ്രത; നിർണ്ണായകമായത് രാപകലില്ലാതെയുള്ള സിഐ രാജീവിന്റേയും എസ് ഐ സജീവന്റേയും അധ്വാനം; അതിനിർണ്ണായകമായത് അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസും; മറ്റൊരു 'ജെസ്നയാകാതെ' രാഖിയുടെ കൊലപാതകം; 'ഇത് താൻ ഡാ പൊലീസ്'!
മറുനാടൻ മലയാളി ബ്യൂറോ
പൂവാർ: തിരുപുറം പുത്തൻകട ജോയ്ഭവനിൽ രാഖിയുടെ കൊലപാതകത്തിന്റെയും അതിനുപിന്നിലെ സംഭവങ്ങളുടെയും ചുരുളഴിച്ചത് തിരുവനന്തപുരം റൂറൽ എസ് പി പി കെ മധുവിന്റേയും നെയ്യാറ്റിൻകര ഡിവൈഎസ്പി അനിൽകുമാറിന്റെയും ഇടപെടലുകൾ. ഇതിനൊപ്പം ഇൻസ്പെക്ടർ രാജീവ്, എസ്ഐ സജീവ് എന്നിവരുൾപ്പെട്ട സംഘവും തന്ത്രപരമായി പ്രതികളെ കുടുക്കി. തുടക്കത്തിൽ രാഖി മോളുടെ തിരോധാനത്തിൽ വേണ്ടത്ര കാര്യക്ഷ്മത പൊലീസ് കാട്ടിയിരുന്നില്ല. എന്നാൽ രാഖിയുടെ അച്ഛൻ രാജൻ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി കാര്യങ്ങൾ മാറ്റി മറിച്ചു. കാണാതായവരുടെ കൂട്ടത്തിൽ എഴുതിത്ത്ത്ത്തള്ളേണ്ട പരാതി അങ്ങനെ എസ്പിയുടെ കണ്ണിലെത്തി. ഡിവൈഎസ്പിയോട് വേണ്ടത്ര ഗൗരവം കൊടുക്കണമെന്ന് നിർദ്ദേശിച്ചപ്പോൾ പൊലീസ് ഉണർന്നു. പിന്നെ അതീവ രഹസ്യമായി പഴുതുകൾ അടച്ച് അന്വേഷണം. ഒടുവിൽ ആദർശെന്ന കച്ചിത്തുരുമ്പും കിട്ടി. ഇതോടെ അഖിലിന്റെ പണിതീരാത്ത വീട്ടിൽ മൃതദേഹം കുഴിച്ചിട്ടടെത്തു പൊലീസ് സംഘം എത്തി.നെയ്യാറ്റിൻകര ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ രാജീവ്, എസ്ഐ സജീവ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പഴുതടച്ച് കുരുക്കിയത്.
രാഖി മോളൂടെ മൊബൈൽ ടവർ അമ്പൂരിയിൽ കണ്ടപ്പോൾ തന്നെ എല്ലാം പൊലീസിന് വ്യക്തമായിരുന്നു. എന്നാൽ തെളിവുകൾ അനിവാര്യതയായിരുന്നു. ആദർശ് കുടുങ്ങിയതോടെ അതെല്ലാം ഒന്നൊന്നായി പുറത്തു വന്നു. കേരളം ഞെട്ടിയ പെരുമ്പാവൂരിലെ ജിഷാ കേസ് അന്വേഷണത്തിലെ പ്രത്യേക സംഘത്തിലെ പ്രധാനിയായിരുന്നു പികെ മധു. അന്ന് ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന മധുവാണ് അമീർഉൾ ഇസ്ലാമിനെ പോലും പൊക്കിയത്. ക്രൈംബ്രാഞ്ചിലെ അന്വേഷണ മികവുമായി മധു തിരുവനന്തപുരം റൂറലിലെത്തിയപ്പോൾ മുന്നിൽ വന്ന ആദ്യ വെല്ലുവിളിയായിരുന്നു രാഖിയുടെ തിരോധാനം. അതിനും ഒടുവിൽ ഉത്തരം കണ്ടെത്തി. രാഖിയുടെ മൃതദേഹം കണ്ടെത്തിയ ജൂലായ് 24-വരെ മകൾ തിരിച്ചെത്തുമെന്ന വിശ്വാസത്തിലായിരുന്നു അച്ഛൻ രാജൻ. ജൂൺ 21-ന് വീട്ടിൽനിന്നു പോകുമ്പോൾ രാഖി സന്തോഷവതിയായിരുന്നു. രാഖി എറണാകുളത്ത് എത്തിയശേഷം വീട്ടുകാരെ വിളിക്കാത്തതാണ് സംശയത്തിന് ഇടനൽകിയത്.
കഞ്ചാവ് മണിയന്റെ വാഴ കൃഷിക്കുള്ള കുഴിയെടുക്കൽ പൊളിച്ചത് ജിഷയുടെ ഘാതകനെ പൊക്കിയ റൂറൽ എസ്പി പികെ മധുവിന്റെ കർശന നിർദ്ദേശങ്ങളായിരുന്നു. ജിഷയുടെ ഘാകനായ അമീറുൾ ഇസ്ലാമിന് വേണ്ടി ബീഹാറിലും ബംഗാളിലുമെല്ലാം തെരച്ചിലിന് പോയതും പ്രതിയെ കണ്ടെത്തിയതുമെല്ലാം പികെ മധുവിന്റെ കൂടി നേതൃത്വത്തിലായിരുന്നു. എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണം പുതിയ തലത്തിൽ പെരുമ്പാവൂരിലെ ക്രൂരതയിൽ എത്തിയത് മധു അടക്കമുള്ളവരുടെ പ്രയത്നമായിരുന്നു. അമ്പൂരി കൊലയിൽ റൂറൽ എസ് പിയുടെ മേൽനോട്ടത്തിൽ പഴുതുകൾ അടച്ച് പ്രതികളെ കുടുക്കിയത് പൂവാർ പൊലീസ് തന്നെയാണ്. ആദർശിൽ നിന്നും പട്ടാളക്കാരന്റെ വീട്ടിലെ കുഴിയിലേക്ക് അന്വേഷണമെത്തിച്ചത് ഡിവൈഎസ്പി അനിൽകുമാറിന്റെ ജാഗ്രതയും നിർണ്ണായക നിർണ്ണായകമായത് രാപകലില്ലാതെ പൂവാറിലെ സിഐ രാജീവും എസ് ഐ സജീവും നടത്തിയ അധ്വാനംവും. ഇതിൽ നിർണ്ണായകമായത് അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയുമാണ്. ഇത്തരമൊരു ഹർജി നൽകിയില്ലെങ്കിൽ ജെസ്നയുടെ തീരോധാനത്തിന് സമാനമായ കേസായി രാഖിയുടെ മരണവും എഴുതി തള്ളുമായിരുന്നു. ഇതിന് വേണ്ടിയാണ് രാഖിയുടെ ഫോണിൽ നിന്ന് ചെന്നൈയിലേക്ക് ഒളിച്ചോടിയെന്ന സന്ദേശം തന്റെ ഫോണിലേക്ക് അഖിൽ തന്നെ അയച്ചത്.
ജൂലായ് ആറിനാണു മകളെ കാണാനില്ലെന്നു കാണിച്ച് പൂവാർ പൊലീസിൽ പരാതി നൽകി. ആദ്യഘട്ടത്തിൽ പൊലീസ് കാര്യമായി അന്വേഷിച്ചില്ല. തുടർന്ന് ഹേബിയസ് കോർപ്പസ് ഹർജി ഫയൽചെയ്തു. ഇതോടെ തുടർന്നാണ് അന്വേഷണം ഊർജിതമായതെന്നും രാജൻ പറഞ്ഞു. രാഖി വീട്ടിൽനിന്നുപോയശേഷം വീട്ടിലെ ആരെയും ഫോണിൽ വിളിച്ചില്ല. കൂടാതെ വാട്സാപ്പും 21-നുശേഷം ഉപയോഗിച്ചതായി കണ്ടില്ലെന്ന് ബന്ധുക്കളും കൂട്ടുകാരും പറഞ്ഞു. ഇതിനിടെ രാഖിയുടെ ഫോണിൽനിന്ന് കോൾ വന്നെങ്കിലും മറുതലയ്ക്കൽനിന്ന് സംസാരം ഉണ്ടായില്ല. ഇതും സംശയമുണ്ടാക്കി. എറണാകുളത്തെ കമ്പനിയിൽ അന്വേഷിച്ചപ്പോൾ അവിടെയെത്തിയില്ല എന്നറിഞ്ഞു. പിന്നീടാണ് പൊലീസിൽ പരാതിയുമായി എത്തിയത്. അന്വേഷിക്കുന്നു എന്ന മറുപടിയാണ് പൊലീസിൽനിന്നു ലഭിച്ചത്. തുടർന്നാണ് ഹർജി നൽകിയത്. ഹൈക്കോടതി ഇടപെടലോടെ വിഷയം ഗൗരവത്തോടെ ഏറ്റെടുത്തു. ഇനിയും തുമ്പുണ്ടാകാതെ കിടക്കുന്ന ജെസ്നയുടെ തിരോധാനം പോലുള്ള കേസുകളുടെ ഗതി രാഖിയുടെ തിരോധാനത്തിന് ഉണ്ടായില്ല. അതിശക്തമായ അന്വേഷണം ഡിവൈഎസ്പി നടത്തിയപ്പോൾ പൂവാർ എസ് ഐ ഉറക്കമിളച്ച് തെളിവ് ശേഖരണത്തിലായി. എല്ലാം ഏകോപിപ്പിച്ച് സിഐയും. മേൽനോട്ടത്തിന് ജിഷയുടെ ഘാതകരെ തേടിയുള്ള അന്വേഷണ വഴിയിലൂടെ നീങ്ങിയ മധുവെന്ന എസ് പിയുടെ മേൽനോട്ടവും.
യുവതിയെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതികളെ അതിവേഗം അറസ്റ്റ് ചെയ്ത പൊലീസിന് നാട്ടുകാരുടെ അഭിനന്ദനപ്രവാഹമാണ്. രാഖി കൊലക്കേസിലെ പ്രതികളായ അഖിൽ, രാഹുൽ, ആദർശ് എന്നിവരെ ദിവസങ്ങൾക്കകമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാഖിയുടെ മൊബൈൽ സിം ട്രാക്കു ചെയ്തുനടത്തിയ അന്വേഷണത്തിൽ അമ്പൂരിയിൽ എത്തിയതായി അറിയാൻ കഴിഞ്ഞു. തുടർന്നു നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ ജൂലൈ 24ന് ഉപ്പിട്ട് കുഴിച്ചുമൂടിയ നിലയിൽ രാഖിയുടെ ശരീരം കണ്ടെത്തി. കൊലയ്ക്കും മൃതദേഹം മറവുചെയ്യാനും സഹായിച്ച ആദർശിനെ അറസ്റ്റുചെയ്യുകയും ചെയ്തു. 27ന് രാവിലെ രണ്ടാംപ്രതി രാഹുലിനെ ഒളിവിൽനിന്ന് അറസ്റ്റ് ചെയ്തു. വൈകിട്ട് എട്ടിന് മുഖ്യപ്രതിയെ വിമാനത്താവളത്തിൽനിന്ന് പിടികൂടി. മുഖ്യപ്രതിയുടെ സഹായിയെന്ന് സംശയിക്കുന്ന പിതാവ് രാജപ്പൻനായർ പൊലീസ് നിരീക്ഷണത്തിൽ വീട്ടിനുള്ളിൽ തന്നെയുണ്ട്. കഞ്ചാവ് മണിയൻ ഏത് നിമിഷവും അറസ്റ്റിലായേക്കും.
പൈശാചികമായ കൊലയിൽ അമ്പൂരി വിറങ്ങലിച്ചുനിൽക്കെ കേവലം മൂന്നു ദിവസത്തിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസിനെ അമ്പൂരിക്കാർ അഭിനന്ദനംകൊണ്ടു മൂടുകയാണ്.''കലക്കിസാറേന്നു'പറയുകയാണ് അവർ. തുള്ളിവിറച്ച് ആയിരങ്ങൾ ചത്തൊടുങ്ങിയ മലമ്പനിക്കും മുപ്പത്തൊമ്പതു പേരുടെ ജീവനെടുത്ത ഉരുൾപൊട്ടലിനുംശേഷം അമ്പൂരി നടുങ്ങിത്തെറിച്ചത് ഉപ്പിട്ടനിലയിൽ ഒരുപെൺകുട്ടിയുടെ ശവശരീരം കുഴിയിൽനിന്ന് പുറത്തെടുത്തുകണ്ടപ്പോഴാണ്. നെയ്യാറ്റിൻകര ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ പൂവാർ സർക്കിൾ ഇൻസെപക്ടർ രാജീവ്, എസ്ഐ സജീവ് സിവിൾ പൊലീസ് ഓഫീസർമാരായ പ്രേംകുമാർ, ബൈജു, വിഷ്ണു, ശരത്, സൈലസ് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് അന്വേഷണം നടത്തിയതും പ്രതികളെ കണ്ടെത്തിയതും.
റ്റൊരു വിവാഹം കഴിച്ചാൽ വീട്ടിൽവന്ന് ആത്മഹത്യചെയ്യുമെന്ന് രാഖി ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിനുള്ള പ്രകോപനമെന്ന് മുഖ്യപ്രതി അഖിലിന്റെ മൊഴി കുറ്റസമ്മതമാണ്. വിവാഹം കഴിച്ചാൽ സ്വൈര്യമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് രാഖി പറഞ്ഞു. നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് വകവരുത്താൻ തീരുമാനിച്ചതെന്നും അഖിൽ മൊഴിനൽകി. അമ്പൂരി രാഖി വധത്തിൽ മുഖ്യപ്രതികളുടെ അച്ഛന്റെ പങ്കും അന്വേഷിക്കും. അഖിലിന്റെയും രാഹുലിന്റെയും അച്ഛനെതിരെ അയൽവാസികൾ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണിത്. മൃതദേഹം മൂടിയ കുഴിവെട്ടുമ്പോൾ പ്രതികൾക്കൊപ്പം അച്ഛനുമുണ്ടായിരുന്നെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഉടൻ ചോദ്യം ചെയ്യലും നടന്നു. ഇതോടെ തന്നെ ഈ കേസ് പരിസമാപ്തിയിലുമെത്തി. ഇനി അറിയേണ്ടത് കേസിൽ കഞ്ചാവ് മണിയനെന്ന അച്ഛൻ കുടുങ്ങുമോ എന്നാണ്.
രാഖി അഖിലിന്റെ ഭാര്യയാണെന്ന് മൃതദേഹത്തിൽ തന്നെ തെളിവുണ്ടായിരുന്നു. കൊലപാതകം തെളിയാതിരിക്കാൻ നഗ്നയാക്കി രാഖിയെ കുഴിച്ചിട്ടെങ്കിലും ആഭരണങ്ങൾ മാറ്റിയിരുന്നില്ല. കഴുത്തിൽ അഖിൽ കെട്ടിയ താലിയുണ്ടായിരുന്നു. ഇതിനെക്കുറിച്ച് അഖിലിന്റെ സുഹൃത്ത് ആദർശിനോട് ചോദിച്ചപ്പോഴാണ് ഇരുവരും വിവാഹിതരാണെന്ന കാര്യം പുറത്തുവരുന്നത്. ചോദ്യം ചെയ്തപ്പോൾ ആദർശ് എല്ലാം തുറന്നു പറഞ്ഞു. അഖിലും രാഖിമോളും 6 വർഷമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ അഖിലിനു താൽപര്യമില്ലെന്നും ആദർശിനോടും സഹോദരനോടും അഖിൽ പറഞ്ഞിരുന്നു. അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം വാട്സ്ആപ്പിലൂടെ അറിഞ്ഞ രാഖിമോൾ ആ വിവാഹം മുടക്കുമെന്നും സമൂഹമാധ്യമങ്ങളിൽ നാണം കെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നു രാഖിയെ സ്നേഹപൂർവം അഖിൽ കാറിൽ വീട്ടിലെത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി 15ന് ഇരുവരുടെയും വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തിൽവച്ചാണ് താലികെട്ടിയത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്