ആർഎസ്എസ് നേതാവിന്റെ വധത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായി; കൊലപാതകത്തെ തള്ളിപ്പറയുന്നവർ തന്നെ പ്രതികൾക്കു നിയമസഹായവുമായി രംഗത്ത്; അറസ്റ്റിലായ റിനീഷിനും ജ്യോതിഷിനും വേണ്ടി കോടതിയിൽ ഹാജരായത് സി.പി.എം അഭിഭാഷക സംഘടനയുടെ വൈസ് പ്രസിഡന്റ്; കൊലപാതകത്തിൽ പാർട്ടി പ്രവർത്തകർക്കു പങ്കുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്നു കോടിയേരി പറഞ്ഞതും ഇന്ന്
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: രാമന്തളിയിലെ ആർഎസ്എസ് നേതാവ് ബിജുവിന്റെ കൊലപാതകത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്താകുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് വേണ്ടി കോടതിയിൽ ഹാജരായത് സി.പി.എം അഭിഭാഷകൻ. സി.പി.എം അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് വിജയകുമാറാണ് ചൊവ്വാഴ്ച കോടതിയിൽ ഹാജരായത്. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ ഏതെങ്കിലും സി.പി.എം പ്രവർത്തകർക്കു പങ്കുണ്ടെങ്കിൽ അവരെ സംരക്ഷിക്കില്ലെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതും ഇന്നുതന്നെയാണ്.
കൊലപാതകത്തെ സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയും പരസ്യമായി തള്ളിപ്പറയുന്നുണ്ടെങ്കിലും ഇവർക്ക് വേണ്ട എല്ലാ നിയമസഹായവും പാർട്ടിയുടെ നേതൃത്വത്തിൽ തന്നെ നൽകുന്നുവെന്നാണ് ഇതോടെ വ്യക്തമാവുന്നത്. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വിരോധമായിരുന്നുവെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ധൻരാജ് വധക്കേസിന്റെ വിരോധം തീർക്കാൻ ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് വന്നതോടെ കൊലയ്ക്ക് പിന്നിൽ തങ്ങളല്ലെന്ന സിപിഎമ്മിന്റെ വാദം അപ്രസക്തവുമായി.
രാമന്തളി മണ്ഡലം ആർഎസ്എസ് കാര്യവാഹക് ചൂരിക്കാട്ട് ബിജുവിനെ കൊല ചെയ്ത കേസിൽ രണ്ട് സി.പി.എം പ്രവർത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. രാമന്തളി കക്കംപാറയിലെ നടുവിലെപുരയിൽ റിനേഷ് (28), രാമന്തളി പരത്തിക്കാട് കുണ്ടുവളപ്പിൽ ജ്യോതിഷ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ കേന്ദ്രത്തിൽ നിന്നു കസ്റ്റഡിയിലെടുത്ത ഇവരെ വിശദമായി ചോദ്യം ചെയ്തശേഷം അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് സിഐ പി.കെ.സുധാകരൻ പയ്യന്നൂർ സർക്കിൾ ഓഫിസിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കവേയാണ് സി.പി.എം അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് വിജയകുമാർ ഹാജരായത്. പ്രതികളെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാൻഡ് ചെയ്തു.
പയ്യന്നൂർ രാമന്തളിയിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഏതെങ്കിലും സി.പി.എം പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും അവരെ സംരക്ഷിക്കില്ലെന്നുമാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നു വ്യക്തമാക്കിയത്. നേരത്തെ പയ്യന്നൂർ ഏരിയ കമ്മിറ്റിയും ഇക്കാര്യം അറിയിച്ചു. ഇത് തന്നെയാണ് പാർട്ടിയുടെ നിലപാടെന്നാണ് കോടിയേരി വ്യക്തമാക്കിയത്. ഇത് വെറും പറച്ചിലല്ലെന്നും പ്രായോഗികമായി നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. പൊലീസ് രാഷ്ട്രീയം നോക്കാതെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഴയ അക്രമങ്ങളിലെ പ്രതികളെ തള്ളിപ്പറയാൻ ബിജെപി തയ്യാറാണോയെന്നും കേടിയേരി ചോദിക്കുകയുണ്ടായി.
കണ്ണൂരിൽ രാഷ്ട്രീയപരമായും ഭരണപരമായുമുള്ള ഇടപെടൽ ആവശ്യമാണ്. അത് മനസിലാക്കിയാണ് മുഖ്യമന്ത്രി സമാധാന യോഗം വിളിച്ചു ചേർത്തത്. സിപിഎമ്മിനെ തകർക്കാനാണ് ബിജെപിയുടെ ശ്രമം. ഛത്തീസ്ഗഡിൽ പോലും നടപ്പാക്കിയിട്ടില്ലാത്ത അഫ്സ്പ കണ്ണൂരിൽ നടപ്പാക്കണമെന്ന് പറയുന്നത് സിപിഎമ്മിനെ കുടുക്കാനാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്നും എരിതീയിൽ എണ്ണയൊഴിക്കലാണെന്നും കോടിയേരി കുറ്റപ്പെടുത്തുകയുണ്ടായി.
വെള്ളിയാഴ്ചയായിരുന്നു പയ്യന്നൂർ രാമന്തളിയിൽ ബിജു വെട്ടേറ്റ് മരിച്ചത്. ഇന്നോവ കാറിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ബിജുവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. സി.പി.എം പ്രവർത്തകൻ സി.വി. ധനരാജിനെ വീട്ടുമുറ്റത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 12-ാം പ്രതിയാണ് മരിച്ച ബിജു. കൊലപാതകത്തിന് പുന്നിൽ സിപിഎമ്മാണെന്ന് ആരോപണം ഉയർന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും മറ്റു സി.പി.എം നേതാക്കളും അന്നുതന്നെ നിഷേധിച്ചു രംഗത്തുവന്നിരുന്നു.
ബിജുവിനെ കൊന്നത് ധനരാജിനോടുള്ള സ്നേഹം കൊണ്ടുമാത്രമാണെന്നാണ് പ്രതികളിലൊരാളായ റിനീഷ് പൊലീസിന് നല്കിയ മൊഴി. ധനരാജ് ആർഎസ്എസിനോട് കൊല്ലപ്പെടുന്നത് വരെ ഏറ്റുമുട്ടിയിട്ടില്ല. എന്നിട്ടും അവർ അത് ചെയ്തു. അതിനുള്ള പ്രതികാരമായിട്ടാണ് ഞങ്ങൾ തന്നെ കൊലപാതകം പ്ലാൻ ചെയ്തതെന്ന് റിനീഷ് പറഞ്ഞു. ചോദ്യംചെയ്യലിനിടെ ധനരാജിന്റെ പേര് പറഞ്ഞ് റിനീഷ് ഒന്നിലധികം തവണ അലറികരഞ്ഞു. ഞാൻ തന്നെയാണ് കൊല ചെയ്തതെന്നും റിനീഷ് സമ്മതിച്ചു. ധനരാജിനെ ഇല്ലായ്മ ചെയ്തവരെ കൊന്നതിന് ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണെന്നും, പിടിക്കപ്പെടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കൊല ചെയ്തതെന്നും റിനീഷ് പറഞ്ഞതായും വിവരമുണ്ട്.
ബിജുവിനെ ആയിരുന്നില്ല, ധനരാജ് കേസിലെ ഒന്നാം പ്രതിയെയായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും റിനീഷിന്റെ വെളിപ്പെടുത്തലുണ്ട്. കൊലപാതകം ആരുടെയെങ്കിലും പ്രേരണ കൊണ്ട് ചെയ്തതല്ലെന്നാണ് റിനീഷ് ചോദ്യം ചെയ്യലിൽ ഉടനീളം പറഞ്ഞത്. ഇത് ധനരാജിന്റെ സുഹൃത്തുക്കൾ മാത്രം ചെയ്തതാണ്. ഇതേസമയം, പാർട്ടി പ്രദേശിക നേതാക്കൾക്ക് പ്രദേശത്ത് ഒരു കൊലപാതകം നടക്കുമെന്ന വിവരം അറിയാമായിരുന്നുവെന്നും റിനീഷ് വെളിപ്പെടുത്തിയതായും സ്ഥിതീകരിക്കാത്ത വിവരമുണ്ട്.
കേസിൽ രാമന്തളി സ്വദേശി അനൂപാണ് ഒന്നാം പ്രതി. സത്യൻ, രജീഷ്, പ്രജീഷ്, നിതിൻ ജ്യോതിഷ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവരെല്ലാം മുമ്പ് കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ ധനരാജിന്റെ അടുത്ത സുഹൃത്തുക്കളാണ്. അനൂപും റിനീഷും ചേർന്നാണ് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. സത്യൻ, രജീഷ്, പ്രജീഷ് എന്നിവരാണ് ഈ സമയം കാറിലുണ്ടായിരുന്നത്. ജ്യോതിഷും നിതിനും ബൈക്കിൽ പിന്തുടരുകയായിരുന്നു. ധനരാജിന്റെ അടുത്ത സുഹൃത്തും പണയിലെ ലോറി ഡ്രൈവറുമായിരുന്നു റിനീഷ്. ബിജുവിനെ കൊലപ്പെടുത്താൻ മുമ്പും ശ്രമം നടത്തിയിരുന്നു. പക്ഷെ അതൊന്നും ഫലപ്രദമായില്ല. രണ്ടാഴ്ചയോളം ബിജുവിനെ പിന്തുടർന്ന് കാര്യങ്ങൾ പഠിച്ചശേഷമായിരുന്നു കൊലപാതകം. റിനീഷ് പൊലീസിനോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍