ആഡംബര കാറുകളോടും വിലകൂടിയ വാച്ചുകളോടും കടുത്ത ഭ്രമം; പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് സുഖവാസം; വിവാഹിതയായ സ്ത്രീകളെ വളച്ചെടുത്ത് അവിഹിത ബന്ധം സ്ഥാപിക്കും; നുണകൾക്ക് മേൽ നുണകൾ മെനഞ്ഞ് സാമ്പത്തിക തട്ടിപ്പ് പതിവാക്കിയ രഞ്ജിത്ത് രവീന്ദ്രൻ ബണ്ടി ചോറിനെയും കടത്തിവെട്ടുന്ന പെരുംകള്ളൻ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കാർ തട്ടിപ്പു കേസിൽ കഴിഞ്ഞ ദിവസം മരടിൽ അറസ്റ്റിലായ കണ്ണൂർ കാപ്പാട് കൃഷ്ണപുരം വീട്ടിൽ രഞ്ജിത്ത് രവീന്ദ്രൻ കേരളത്തിലെ സാമ്പത്തിക തട്ടിപ്പുകാർക്കിടയിലെ വ്യത്യസ്ത കഥാപാത്രം. ജീവിത ശൈലി കൊണ്ട് വിഖ്യാദ മോഷ്ടാവ് ബണ്ടി ചോറിനോട് അടുത്തു നിൽക്കുന്ന അദ്ദേഹം നുണകൾക്ക് മേൽ നുണകൾ പറഞ്ഞാണ് തട്ടിപ്പുകൾ പതിവാക്കിയത്. സ്വന്തം നിലനിൽപ്പിന് വേണ്ടി നുണക്കഥകൾ സ്ഥിരമായി നെയ്യുന്ന വ്യക്തിത്വമാണ് രഞ്ജിത്തിന്റേത്.
കൊച്ചിയിൽകാർ തട്ടിപ്പിന്റെ പേരിൽ അറസ്റ്റിലായ ഇയാളുടെ പേരിൽ പരാതികളുടെ പ്രവാഹം തന്നെയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കേരളത്തിൽ തന്നെ ഇതിനുമുമ്പ് രണ്ട് തവണ തട്ടിപ്പ് കേസുകളിൽ കുടുങ്ങി ജയിലിലായെങ്കിലും ഉന്നത സ്വാധീനമുപയോഗിച്ചും പണം വാരിയെറിഞ്ഞും സിംപിളായി പുറത്തിറങ്ങി വിലസുകയായിരുന്നു രഞ്ജിത്ത്. ഒരിടത്തു തന്നെ കേന്ദ്രീകരിക്കാതെ രാജ്യം മുഴുവൻ കറങ്ങി നടന്ന് തട്ടിപ്പു നടത്തുകയാണ് ഇയാളുടെ ശൈലി. നൂറ് കണക്കിന് പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ദിവസ വേതനക്കാരായ കൂലിപ്പണിക്കാർ , ഐ.ടി ജീവനക്കാർ, കോടീശ്വരന്മാരായ ബിസിനസുകാർ, റിയൽ എസ്റ്റേറ്റ് കച്ചവടക്കാർ, ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾ തുടങ്ങി തട്ടിപ്പിന് ഇരയായവർ നിരവധിയാണ്. പാവപ്പെട്ടവനെന്നോ, പണക്കാരനെന്നോ വ്യത്യാസമില്ല. കൊച്ചി, ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ വൻനഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു രഞ്ജിത്ത് പല തട്ടിപ്പുകളും ആസൂത്രണം ചെയ്തത്. ആന്ധ്ര, കർണ്ണാടക, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ വരെ വ്യാപകമായി തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്.
ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിച്ചതിനെ തുടർന്ന് നിരവധിപേർ ഈ തട്ടിപ്പു വീരനെതിരെ തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രയിലും മഹാരാഷ്ട്രയിലും പൊലീസിൽ പരാതി നൽകിയിരുന്നു. ഇവിടങ്ങളിൽ നിന്നെല്ലാം പൊലീസ് കേരളത്തിൽ വന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. യു.കെ, മലേഷ്യ എന്നീ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തും ലക്ഷങ്ങളുടെ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. കംപ്യൂട്ടർ തട്ടിപ്പ്, വാഹനത്തട്ടിപ്പ്, റിയൽ എസ്റ്റേറ്റ് തട്ടിപ്പ് തുടങ്ങി വിവിധ മേഖലകളിൽ ഒരേ സമയം വിഹരിക്കുന്നതിൽ വിരുതനായിരുന്നു രഞ്ജിത്ത്. മരട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച അവസ്ഥയിൽ പോലും മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്തു നൂറുകണക്കിന് പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു.
ബണ്ടി ചോറിന്റെ ജീവിതശൈലികൾക്ക് സമാനമാണ് രഞ്ജിത്തിന്റെ ജീവിതം. കണ്ണൂർ കാപ്പാട് എന്ന പ്രദേശത്ത് ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച രഞ്ജിത്തിന് ആഡംബര കാറുകളോടും വിലകൂടിയ വാച്ചുകളോടും വസ്ത്രങ്ങളോടും എല്ലാ കാലത്തും വലിയ ഭ്രമമായിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കാനായിരുന്നു ഏറെയും താത്പര്യം. സ്ത്രീലമ്പടനായിരുന്ന ഇയാൾക്ക് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ പരിചയപ്പെടാനും അവരുമായി അവിഹിത ബന്ധം പുലർത്താനുമായിരുന്നു ഏറെ താൽപര്യം. നാൽപ്പത് പിന്നിട്ട ഇയാൾ വിവാഹിതനാണോയെന്ന് അടുത്ത സുഹൃത്തുക്കൾക്കുപോലും അറിയില്ല. സുഹൃത്തുക്കൾ പോലും ഇയാളൊരു തട്ടിപ്പുകാരനാണെന്ന് തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. ചെന്നൈയിലായിരുന്നു തന്റെ സ്കൂൾ, കോളേജ് വിദ്യാഭ്യാസമെന്നും കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് എം.ബി.എയിൽ ബിരുദാനന്തര ബിരുദം ലഭിച്ചിട്ടുണ്ടെന്നുമൊക്കെ രഞ്ജിത്ത് സുഹൃത്തുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. മലയാളവും തമിഴും പച്ചവെള്ളം പോലെ സംസാരിക്കുമായിരുന്ന രഞ്ജിത്തിന് പക്ഷെ ഇംഗ്ലീഷും ഹിന്ദിയും അത്ര വഴങ്ങിയിരുന്നില്ല.
പതിനെട്ടാമത്തെ വയസ്സിൽ വ്യാജ പാസ്പോർട്ട് എടുക്കാനുള്ള ശ്രമത്തിനിടെയാണ് രഞ്ജിത്ത് ആദ്യമായി ഒരു പൊലീസ് കേസിൽ കുടുങ്ങിയത്. തുടർന്നിങ്ങോട്ട് ഇരുപത് വർഷം നീണ്ട തസ്ക്കരജീവിതത്തിൽ പലതവണ പൊലീസ് പിടിയിലായെങ്കിലും രക്ഷിതാക്കളുടെ പിന്തുണയോടെ പലവട്ടം കേസുകളിൽ നിന്നൂരിപ്പോന്നു. നുണ പറഞ്ഞ് ആളുകളെ വിശ്വസിപ്പിക്കാനുള്ള അപാരമായ സിദ്ധിയായിരുന്നു അദ്ദേഹത്തിന്. മകൻ പൊലീസിന്റെ പിടിയിലായപ്പോഴൊക്കെ രഞ്ജിത്തിന്റെ മാതാവ് മകന്റെ തെറ്റുകളെ ന്യായീകരിക്കുകയും ആൾ ജാമ്യത്തിൽ മകനെ സ്റ്റേഷനിൽ നിന്നിറക്കുകയും ചെയ്തു. ഏക സഹോദരിയും ജ്യേഷ്ഠന്റെ തട്ടിപ്പുകൾക്ക് പിന്തുണ നൽകിയിരുന്നുവെന്നാണ് നാട്ടിലെ സംസാരം. പാവപ്പെട്ട അച്ഛനെ കുറിച്ച് മാത്രമെ നാട്ടുകാർക്ക് നല്ല അഭിപ്രായം ഉണ്ടായിരുന്നുള്ളൂ. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കിടയിലും മുതിർന്ന അഭിഭാഷകർക്കിടയിൽ വരെ രഞ്ജിത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു. തട്ടിപ്പിലൂടെ വാരിക്കൂട്ടിയ നോട്ട്കെട്ടുകൾ ഉപയോഗിച്ചു അധികാരികളുടെ വായടപ്പിക്കാൻ രഞ്ജിത്തിന് കഴിഞ്ഞു.
വെറുമൊരു സാധാരണക്കാരനായ തട്ടിപ്പുകാരനായിരുന്നില്ല രഞ്ജിത്ത്. ഇതിനായി പ്രമുഖ നഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇയാൾ സ്ഥിരം സന്ദർശകനായിരുന്നു. നിലവിലെ സൗഹൃദങ്ങൾ പ്രയോജനപ്പെടുത്തി കോടീശ്വരന്മാരായ ബിസിനസുകാരെ കണ്ടെത്താനും പിന്നീട് അവരുമായി സൗഹൃദബന്ധം ഉണ്ടാക്കിയെടുക്കാനും രഞ്ജിത്ത് അതീവ ശ്രദ്ധാലുവായിരുന്നു. കോടീശ്വരന്മാർക്കിടയിൽ മറ്റൊരു കോടീശ്വരനെ പോലെ ഇയാളും കറങ്ങി നടന്നു. ഇതിനായി കണ്ടെത്തിയ സൂത്രപ്പണിയായിരുന്നു സുഹൃത്തുക്കളുടെ ആഡംബര കാറുകൾ കടം വാങ്ങി പഞ്ചനക്ഷത്ര ഹോട്ടലുകൾ സന്ദർശിക്കുക എന്നത്.
അല്ലറ ചില്ലറ കളവുകൾ പറഞ്ഞ് സുഹൃത്തുക്കളിൽ നിന്നും അടുപ്പക്കാരിൽ നിന്നും ആഡംബര കാറുകൾ വാങ്ങിക്കുകയും ഉടമകളറിയാതെ മറ്റു പലർക്കും മറിച്ച് വിൽക്കുകയുമായിരുന്നു പരിപാടികൾ. സ്കോഡയും ഫോർച്യൂണറും ഇന്നോവയും ഉൾപ്പെടെയുള്ള ഒമ്പത് ആഡംബര കാറുകൾ ഇയാൾ പലരിൽ നിന്നായി തട്ടിയെടുത്തിരുന്നു. ഇതിൽ ഒമ്പതാമത്തേതായ വെള്ള സ്വിഫ്റ്റ് കാർ മരട് സ്വദേശിയായ എബിൻ അലക്സിന്റേതായിരുന്നു. രണ്ട് വർഷം മുമ്പ് തട്ടിയെടുത്ത ഈ വെള്ള സ്വിഫ്റ്റ് കാറാണ് രഞ്ജിത്തിന്റെ ഇപ്പോഴത്തെ അറസ്റ്റിലേക്കുള്ള വഴിയൊരുക്കിയത്. ഒരു വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞാണ് രണ്ട് വർഷം മുമ്പ് എബിൻ അലക്സിന്റെ സ്വിഫ്റ്റ് കാർ രഞ്ജിത്ത് വാങ്ങിച്ചെടുത്തത്. പിന്നീട് മാസങ്ങൾ കഴിഞ്ഞിട്ടും കാർ ലഭിക്കാതായതോടെയാണ് മരട് സ്റ്റേഷനിൽ പരാതി നൽകിയത്.
Stories you may Like
- മൂന്ന് ബിസ്ക്കറ്റ് പോയത് ഭീമാ ജൂവലറിക്ക്; സ്വർണ്ണ ഭീമനെ കവർച്ചക്കാരൻ കബളിപ്പിച്ചപ്പോൾ
- തെരുവിൽ പരിക്കേറ്റ് കിടന്ന നായയെ ര്ക്ഷിച്ചത് വിവാദമാകുമ്പോൾ
- ഇൻഫോസിസ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് സൈബർ ക്രിമിനലുകൾ 3.7 കോടി തട്ടിയെടുത്തു;
- പ്രതിയെ കേരളത്തിൽ എത്തിച്ചത് അതിസാഹസീകമായി; ഇത് പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യരുത്
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍