കല്യാണ ആവശ്യത്തിനെന്ന് പറഞ്ഞ് സുഹൃത്തിന്റെ കാറുമായി മുങ്ങി; പിടി വീഴുമെന്നായപ്പോൾ മലേഷ്യയിലേക്ക് മുങ്ങി; വ്യാജ പാസ്പോർട്ടുകളും പാൻ കാർഡുകളുമായി തട്ടിപ്പുകൾ പതിവാക്കി; ഒളിച്ചു താമസം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ: രഞ്ജിത്ത് രവീന്ദ്രൻ എന്ന ഭൂലോക തട്ടിപ്പുകാരന്റെ വലയിൽ വീണത് നൂറോളം പേർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചിയിലെ ഒരു പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കാരനായ എബിൻ അലക്സ് രണ്ട് വർഷം മുമ്പാണ് സുഹൃത്തിന് കല്യാണ ആവശ്യത്തിന് പോകാൻ കാർ വിട്ടു നൽകിയത്. രഞ്ജിത്ത് രവീന്ദ്രനെന്ന സുഹൃത്തിന് വെള്ള സ്വിഫ്റ്റ് കാർ നൽകിയ എബിന് പിന്നെ ആ കാറ് കാണാൻ കഴിഞ്ഞില്ല. കാറുമായി മുങ്ങുകയായിരുന്നു രഞ്ജിത്ത്. ആഡംബര കാറുകൾ അടിച്ചുമാറ്റുകയും നിരവധി സാമ്പത്തിക തട്ടിപ്പുകൾ നടത്തുകയും ചെയ്ത കണ്ണൂർ സ്വദേശിയായ രഞ്ജിത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വെട്ടിലായതുകൊച്ചിയിൽ അറസ്റ്റിലായിരുന്നത്. തട്ടിപ്പുകളുടെ രാജിവെന്ന് വേണമെങ്കിൽ രഞ്ജിത്ത് രവീന്ദ്രനെ വിളിക്കാം.
2012 ഒക്ടോബറിൽ കിൻഫ്രയുടെ സ്റ്റാർട്ട് അപ് പദ്ധതിയുടെ ഭാഗമായി എബിൻ ഡയറക്ടറായി ഒരു കമ്പനി കോട്ടപ്പുറം ആലങ്ങാട് ഭാഗത്ത് ആരംഭിച്ചിരുന്നു. ഹാപ്പ്നർ ഇ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കൊച്ചിയിൽ തുടങ്ങിയ കമ്പനിയിൽ തട്ടിപ്പുകാരനായ രഞ്ജിത്തും പങ്കാളിയായിരുന്നു. നേരത്തെ കിൻഫ്രയിൽ ഐ.ടി ഓപ്പറേറ്ററായിരുന്ന കാലത്താണ് രഞ്ജിത്തുമായി പരിചയത്തിലാകുന്നത്. ആ പരിചയമാണ് കമ്പനിയിൽ പങ്കാളിയാക്കാൻ വഴിയൊരുക്കിയത്. എന്നാൽ, പിന്നീട് പല കാരണങ്ങൾ കൊണ്ടും ഈ പദ്ധതി മുന്നോട്ടുപോയില്ല. കൊച്ചിയിൽ ഐ.ടി കമ്പനിയിൽ പ്രോഗ്രാമറായിരിക്കെയാണ് രഞ്ജിത്തിനെ ആദ്യമായി പരിചയപ്പെടുന്നത്. തുടർന്ന് ആ സൗഹൃദം വളർന്നു. പക്ഷെ, ഏറെ പ്രതീക്ഷകളോടെ തുടങ്ങിവച്ച സ്റ്റാർട്ട് അപ് പദ്ധതിയിൽ അന്ന് തന്നോടൊപ്പം പാർട്ണറായിരുന്നത് ഒരു ഇന്റർനാഷണൽ തട്ടിപ്പുകാരനായിരുന്നു എന്നത് ഇന്നും വിശ്വസിക്കാനായിട്ടില്ല എബിന്. ഭായി' എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന രഞ്ജിത്ത് തന്റെ കാർ അടിച്ചുമാറ്റി മുങ്ങുമെന്ന് സ്വപ്നത്തിൽ പോലും എബിൻ കരുതിയിരുന്നില്ല.
ഒരു വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞാണ് 2014 ഡിസംബർ മാസത്തിൽ തന്റെ പക്കൽ നിന്നും രഞ്ജിത്ത് വെള്ള സ്വിഫ്റ്റ് കാർ വാങ്ങിയത്. ഉടൻ തന്നെ മടക്കിതരുമെന്ന ഉറപ്പോടു കൂടിയാണ് കാറും കൊണ്ടുപോയത്. അന്ന് മുങ്ങിയ പ്രതിയെ പിന്നീട് കണ്ടിട്ടേയില്ല. രണ്ട് മാസം കഴിഞ്ഞ് 2015 ഫെബ്രുവരി മാസം തന്റെ കാർ നഷ്ടപ്പെട്ടതായി കാണിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഒരു പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് മരട് പൊലീസ് ക്രൈം നമ്പർ 1036/2015 പ്രകാരം രഞ്ജിത്ത് രവീന്ദ്രനെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തത്. കേസെടുത്ത വിവരം അറിഞ്ഞയുടൻ വിദേശത്തേക്ക് മുങ്ങിയ പ്രതി ഒരു വർഷത്തോളം മലേഷ്യയിൽ ഒളിവിൽ കഴിഞ്ഞു. എന്നാൽ, അടുത്തിടെ കേരള പൊലീസ് തനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച വിവരം അഭിഭാഷകൻ മുഖേന മനസിലാക്കിയ രഞ്ജിത്ത് മലേഷ്യയിലും തനിക്ക് രക്ഷയില്ലെന്ന സത്യം തിരിച്ചറിഞ്ഞു. മലേഷ്യൻ പൊലീസിന്റെ സഹായത്തോടെ അകത്താവുമെന്ന സ്ഥിതി വന്നപ്പോൾ രഞ്ജിത്ത് രഹസ്യമായി നേപ്പാളിലേക്ക് വിമാനം കയറി.
ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ രാജ്യത്തിനകത്തേക്ക് കടക്കാൻ ബുദ്ധിമുട്ടാണെന്ന് മനസില്ലാക്കിയ പ്രതി ആദ്യം ചെയ്തത് ഇമിഗ്രേഷൻ ക്ലിയറൻസിന്റെ ആവശ്യമൊന്നുമില്ലാത്ത നേപ്പാളിലേക്ക് പറന്നിറങ്ങുകയായിരുന്നു. നേപ്പാളിലെ നിയമത്തിന്റെ ഈ ആനുകൂല്യം മുതലെടുത്ത് അവിടെ വിമാനമിറങ്ങിയ രഞ്ജിത്ത് അവിടെ നിന്നും ഇന്ത്യൻ അതിർത്തിയിൽ എത്തിച്ചേർന്നു. അതിബുദ്ധിമാനായ പ്രതി തന്ത്രപൂർവ്വം റോഡ്മാർഗം കാൽനടയായാണ് ബോർഡർ കടന്നത്. പിന്നീട് അവിടെ നിന്നും റോഡ് മാർഗമാണ് ചെന്നൈയിൽ എത്തിയത്. പതിവുപോലെ ചെന്നൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് ഒളിച്ചു താമസിച്ചു വരവെയാണ് കൊച്ചിയിൽ നിന്നും പുറപ്പെട്ട പൊലീസ് സംഘത്തിന്റെ വലയിൽ കുരുങ്ങിയത്.
എബിന്റെ സ്വിഫ്റ്റ് കാറുമായി മുങ്ങിയ രഞ്ജിത്ത് മലപ്പുറംകാരനായ ക്രിമിനൽ അബൂബക്കർ മാനുവിനാണ് കാർ മറിച്ചുവിറ്റിരുന്നത്. ഇത്തരത്തിലുള്ള മോഷ്ടിക്കപ്പെട്ട കാറുകൾ ക്രിമിനലുകൾക്ക് മറിച്ചുവിൽക്കുകയും വാടകയ്ക്ക് കൊടുക്കുകയും ചെയ്യുന്ന ആളായിരുന്നു അബൂബക്കർ. ഇയാൾക്കെതിരെ നാട്ടിൽ നിരവധി ക്രിമിനൽ കേസുകളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. എബിന്റെ ഉടമസ്ഥതയിലുള്ള വെള്ള സ്വിഫ്റ്റ് കാർ കണ്ണൂരിൽ വച്ച് ബുള്ളറ്റ് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചതായുള്ള ഒരു കേസിൽ പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് എബിൻ അലക്സ് ഞെട്ടിയത്. രണ്ട് വർഷം മുമ്പ് കളവ് പോയ തന്റെ കാറാണ് ഇതെന്നും അപകടത്തിന് ഉത്തരവാദികളായവരെ അറിയില്ലെന്നും എബിൻ പൊലീസിനെ അറിയിച്ചു. തുടർന്ന് വണ്ടിയുടെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം വിപുലപ്പെടുത്തുകയും അബൂബക്കർ മാനു എന്ന ക്രിമിനലിന്റെ കൈവശമാണെന്നും പൊലീസ് മനസിലാക്കി. പൊലീസ് ഇയാളെ തന്ത്രപൂർവ്വം ഫോണിൽ വിളിച്ച് കൊച്ചിയിലേക്ക് വരുത്തിയെങ്കിലും കാക്കനാട് സ്പെഷ്യൽ എക്കണോമിക് സോൺ പരിസരത്ത് വച്ച് ഈ കാർ ഉപേക്ഷിച്ച് അബൂബക്കർ കടന്നുകളയുകയായിരുന്നു. ഇയാളെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. തുടർന്നാണ് കേസിലെ തട്ടിപ്പുപ്രതിയായ രഞ്ജിത്തിനെതിരെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തത്.
തട്ടിപ്പുകാരനായ രഞ്ജിത്ത് രവീന്ദ്രൻ നിരവധി വ്യാജ പേരുകളിലാണ് അറിയപ്പെടുന്നത്. ഇയാളുടെ കൈവശം നിരവധി വ്യാജ പാസ്പോർട്ടുകളും പാൻ കാർഡുകളും ഉണ്ടായിരുന്നു. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിലും നിരവധി വ്യാജ അക്കൗണ്ടുകൾ പ്രതിക്ക് ഉണ്ടായിരുന്നു. ഏതു വിധേനയും സമ്പന്നരായ ആളുകളുമായി കൂട്ടുകൂടി എന്തെങ്കിലും അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങളും കോടികളും തട്ടിയെടുക്കും. പിന്നീട് അവിടെ നിന്ന് മുങ്ങി മറ്റൊരിടത്ത് പൊങ്ങും. അവിടെ റിയൽ എസ്റ്റേറ്റുകാരനായാകും പ്രത്യക്ഷപ്പെടുക. അസ്സലിനെ വെല്ലുന്ന വ്യാജരേഖകൾ ഹാജരാക്കി കോടികൾ കൈക്കലാക്കി മുങ്ങും. പിന്നീട് മറ്റൊരിടത്ത് പൊങ്ങി അവിടെ നിന്ന് ആഡംബരക്കാറുകൾ തട്ടിച്ച് മുങ്ങും. ഇത്തരത്തിൽ നൂറുകണക്കിന് പേരാണ് ഈ ഇന്റർനാഷണൽ തട്ടിപ്പുവീരന്റെ വലയിൽ കുരുങ്ങിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍