Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

13കാരിയെ റബ്ബർ തോട്ടത്തിലേക്ക് വിളിച്ചു കൊണ്ടുപോയി ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത് ബലാൽസംഗം ചെയ്തു; ഞെട്ടിക്കുന്ന സംഭവം പുറംലേകം അറിഞ്ഞത് മാതാവ് ആത്മഹത്യ ചെയ്തതിനെ തുടർന്ന് കുട്ടിയുടെ മൊഴിയെടുത്തപ്പോൾ; മൂന്ന് തവണ ബലാത്സംഗത്തിന് ഇരയായെന്ന് വെളിപ്പെടുത്തൽ; പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി

13കാരിയെ റബ്ബർ തോട്ടത്തിലേക്ക് വിളിച്ചു കൊണ്ടുപോയി ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത് ബലാൽസംഗം ചെയ്തു; ഞെട്ടിക്കുന്ന സംഭവം പുറംലേകം അറിഞ്ഞത് മാതാവ് ആത്മഹത്യ ചെയ്തതിനെ തുടർന്ന് കുട്ടിയുടെ മൊഴിയെടുത്തപ്പോൾ; മൂന്ന് തവണ ബലാത്സംഗത്തിന് ഇരയായെന്ന് വെളിപ്പെടുത്തൽ; പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: 13വയസ്സുകാരിയാ പെൺകുട്ടിയെ റബ്ബർ തോട്ടത്തിലേക്ക് വിളിച്ചു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യമില്ല, റബ്ബർതോട്ടത്തിൽകൊണ്ടുപോയി ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത് വശീകരിച്ചാണ് ലൈംഗിക പീഡനം നടത്തിയത്. സംഭവം പുറംലേകമറിഞ്ഞത് മാതാവ് ആത്മഹത്യ ചെയ്തതിനെ തുടർന്ന് പൊലീസ് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ്, ഇത്തരത്തി,ൽ മൂന്നു തവണ പീഡിപ്പിച്ച പ്രതിയുടെ ജാമ്യമാണ്ഇന്ന് മഞ്ചേരി കോടതി തള്ളിയത്.

പതിമൂന്നൂകാരിയെ റബ്ബർതോട്ടത്തിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ് തള്ളിയത്. എളങ്കൂർ കൂമംകുളം കോട്ടമ്മൽ ശങ്കരൻ (45)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. 2015 ഏപ്രിൽ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. കൂമംകുളത്ത് തച്ചൂർ റബ്ബർ തോട്ടത്തിലേക്ക് കുട്ടിയെ വിളിച്ചു കൊണ്ടു പോകുകയും ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത് ബലാൽസംഗം ചെയ്തുവെന്നാണ് പരാതി. മൂന്നു തവണ ഇത്തരത്തിൽ കുട്ടിയെ പ്രതി പീഡിപ്പിച്ചതായാണ് പരാതി. മാതാവ് ആത്മഹത്യ ചെയ്തതിനെ തുടർന്ന് മൊഴിയെടുക്കാനെത്തിയ പൊലീസുദ്യോഗസ്ഥരോട് കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു.

അതേസമയം മലപ്പുറം ജില്ലയിൽ ഇത്തരത്തിലുള്ള നിരവധി പീഡന കേസുകളാണ് അടുത്തിടെയായി റിപ്പോർട്ട് ചെയ്യുന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന 14വയസ്സുകാരനെ ബെക്കിൽ കയറ്റിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം നടത്തിയ പ്രതിയുടേ ജാമ്യവും കഴിഞ്ഞ ആഴ്‌ച്ച കോടതി തള്ളിയിരുന്നു. പതിനാലുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന നിലമ്പൂർ മമ്പാട് ബീമ്പുങ്ങൽ പുത്തലത്ത് അവറാൻ കുട്ടിയെന്ന അവറു (58)ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളിയത്.

ജഡ്ജി എ വി നാരായണനാണ് കേസ് പരിഗണിച്ചത്. 2018 നവംബർ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടിയെ ബൈക്കിൽ കയറ്റി പ്രതി തന്റെ വീട്ടിൽ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ പരാതിയെ തുടർന്ന് ഇക്കഴിഞ്ഞ ഏഴിനാണ് പ്രതിയെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP