Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

13 വയസ്സുള്ളപ്പോൾ മുതൽ വിവാഹവാഗ്ദാനം നൽകി പലയിടങ്ങളിലും കൊണ്ടുപോയും വീട്ടിൽവെച്ചും ലൈംഗികമായി പീഡിപ്പിച്ചു; പറഞ്ഞ് പറ്റിച്ച ശേഷം മറ്റൊരു യുവതിയെ വിവാഹം കഴിച്ചപ്പോൾ പരാതിയുമായി ഇരുപത്തിമൂന്നുകാരി പൊലീസിന് മുമ്പിലെത്തി; ഒടുവിൽ സിപിഎം ഏര്യാകമ്മറ്റി അംഗത്തിന്റെ കീഴടങ്ങലും; പീഡനത്തിൽ തൃക്കരിപ്പൂരിലെ രതീഷ് കുതിരുമ്മൽ അഴിക്കുള്ളിൽ

13 വയസ്സുള്ളപ്പോൾ മുതൽ വിവാഹവാഗ്ദാനം നൽകി പലയിടങ്ങളിലും കൊണ്ടുപോയും വീട്ടിൽവെച്ചും ലൈംഗികമായി പീഡിപ്പിച്ചു; പറഞ്ഞ് പറ്റിച്ച ശേഷം മറ്റൊരു യുവതിയെ വിവാഹം കഴിച്ചപ്പോൾ പരാതിയുമായി ഇരുപത്തിമൂന്നുകാരി പൊലീസിന് മുമ്പിലെത്തി; ഒടുവിൽ സിപിഎം ഏര്യാകമ്മറ്റി അംഗത്തിന്റെ കീഴടങ്ങലും; പീഡനത്തിൽ തൃക്കരിപ്പൂരിലെ രതീഷ് കുതിരുമ്മൽ അഴിക്കുള്ളിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃക്കരിപ്പൂർ: വിവാഹവാഗ്ദാനം നൽകി 10 വർഷത്തോളം പലയിടങ്ങളിലും കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായത് ഡിവൈഎഫ്ഐ. മുൻ നേതാവ്.

കേസിൽ ഡിവൈഎഫ്ഐ. തൃക്കരിപ്പൂർ മുൻ ബ്ലോക്ക് സെക്രട്ടറിയും സിപിഎം. തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന രതീഷ് കുതിരുമ്മലിനെ (33) ഹൊസ്ദുർഗ് ഒന്നാംക്‌ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. രതീഷ് കഴിഞ്ഞദിവസമാണ് ചന്തേര പൊലീസിൽ കീഴടങ്ങിയത്. ബലാത്സംഗം, വിവാഹവാഗ്ദാനം നൽകി വഞ്ചിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ഇരുപത്തിമൂന്നുകാരിയുടെ പരാതിയിലാണ് കേസെടുത്തത്. തനിക്ക് 13 വയസ്സുള്ളപ്പോൾ മുതൽ വിവാഹവാഗ്ദാനം നൽകി പലയിടങ്ങളിലും കൊണ്ടുപോയും രതീഷിന്റെയും തന്റെയും വീട്ടിൽവെച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതിനിടയിൽ രതീഷ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു.

ഈ വിവരം സാമൂഹികമാധ്യമങ്ങളിലൂടെ അറിഞ്ഞ യുവതി ചന്തേര പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്തതോടെ വയനാട്ടിലേക്ക് ഒളിവിൽപോയ രതീഷ് വ്യാഴാഴ്ച ഉച്ചയോടെ പൊലീസ് മുമ്പാകെ കീഴടങ്ങി. തുടർന്ന് പൊലീസ് കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP