Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രതീഷിനെ ക്ലാസിൽ നിന്ന് കാണാതായത് രാവിലെ; സഹപാഠികൾ കോളേജിൽ അരിച്ചു പെറുക്കിയിട്ടും വൈകിട്ട് വരെ കണ്ടെത്തിയില്ല; തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടമായ മിടുമിടുക്കനെ; വഴുതൂരിലെ കഞ്ചാവ് മാഫിയയുടെ ഭീഷണിയിൽ രതീഷ് നേരിട്ടിരുന്നത് കഠിനമായ മാനസിക സമ്മർദ്ദം; സിസിടിവിയിൽ മയക്കുമരുന്ന് മാഫിയയെ കുടുക്കിയതിന്റെ പ്രതികാരത്തിൽ കൊന്ന് കെട്ടിത്തൂക്കിയതോ? തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിയുടെ കാമ്പസ് മരണത്തിൽ സർവ്വത്ര ദുരൂഹത

രതീഷിനെ ക്ലാസിൽ നിന്ന് കാണാതായത് രാവിലെ; സഹപാഠികൾ കോളേജിൽ അരിച്ചു പെറുക്കിയിട്ടും വൈകിട്ട് വരെ കണ്ടെത്തിയില്ല; തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടമായ മിടുമിടുക്കനെ; വഴുതൂരിലെ കഞ്ചാവ് മാഫിയയുടെ ഭീഷണിയിൽ രതീഷ് നേരിട്ടിരുന്നത് കഠിനമായ മാനസിക സമ്മർദ്ദം; സിസിടിവിയിൽ മയക്കുമരുന്ന് മാഫിയയെ കുടുക്കിയതിന്റെ പ്രതികാരത്തിൽ കൊന്ന് കെട്ടിത്തൂക്കിയതോ? തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിയുടെ കാമ്പസ് മരണത്തിൽ സർവ്വത്ര ദുരൂഹത

എം മനോജ് കുമാർ

തിരുവനന്തപുരം: തിരുവനന്തപുരം സിഇടി കോളെജിൽ നിന്നും വെള്ളിയാഴ്ച കാണാതായ ശേഷം കോളജിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച ചെയ്ത നിലയിൽ കാണപ്പെട്ട വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത.  രതീഷ് കുമാറിന്റെ മൃതദേഹമാണ് കോളെജ് ശുചിമുറിയിൽ കാണപ്പെട്ടത്. വെള്ളിയാഴ്ച പതിനൊന്നര മണിയോടെയാണ് കോളേജ് ക്യാമ്പസിൽ നിന്നും ഒന്നാം വർഷ സിവിൽ എഞ്ചിനിയറിങ് വിദ്യാർത്ഥിയെ കാണാതായത്. അപ്പോൾ മുതൽ വിദ്യാർത്ഥികൾ രതീഷ് കുമാറിനുവേണ്ടി തിരിച്ചലായിരുന്നു. അപ്പോഴൊന്നും കാണപ്പെടാത്ത മൃതദേഹമാണ് ഇന്നലെ രാത്രി ഒമ്പതര മണിയോടെ കോളെജ് ശുചിമുറിയിൽ കാണപ്പെട്ടത്.

ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടമായ കുട്ടിയാണ് രതീഷ്. അച്ഛനും അമ്മയും നേരത്തെ തന്നെ മരിച്ചപ്പോൾ അമ്മയുടെ അനിയത്തിയാണ് രതീഷിനെ എടുത്ത് വളർത്തിയത്. പരിമിതികൾ മുന്നിൽ നിൽക്കെതന്നെയാണ് പഠിത്തത്തിൽ മുന്നോട്ടു പോവുകയും എഞ്ചിനീയറിങ് കോളേജിലെ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായി മാറുകയും ചെയ്തത്. ജീവിത വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥിയായതിനാൽ ഉറ്റ ബന്ധുക്കളുടെ ശ്രദ്ധ എപ്പോഴും രതീഷ് കുമാറിന് മേലുണ്ടായിരുന്നു. വിദ്യാർത്ഥിയെ അധ്യയനത്തിന്നിടയിൽ കാണാതായി എന്ന മനസിലായപ്പോൾ തന്നെ ബന്ധുക്കൾ സൈബർ സെൽ സഹായത്തോടെ രതീഷ് കുമാറിന്റെ മൊബൈൽ ഫോൺ ടവർ മനസിലാക്കിയിരുന്നു.

വിദ്യാർത്ഥി കോളേജ് കാമ്പസിൽ തന്നെയുണ്ട് എന്നാണ് ബന്ധുക്കൾ കോളേജ് അദ്ധ്യാപകരെയും പൊലീസിനെയും വിവരം അറിയിച്ചത്. എന്നിട്ടും വെള്ളിയാഴ്ച കാണാതെ ഇന്നലെ രാത്രിയാണ് കാമ്പസിലെ ശുചിമുറിയിൽ രതീഷ് കുമാർ തൂങ്ങി നിൽക്കുന്നതായി കണ്ടത്. കഞ്ചാവ് വിൽപ്പനക്കാരുടെ ഭീഷണി രതീഷ് കുമാറിന് നിലനിൽക്കുന്നുണ്ട് എന്നാണ് ബന്ധുക്കൾ മറുനാടനോട് പറഞ്ഞത്. നെയ്യാറ്റിൻകര വഴുതൂരാണ് രതീഷ്‌കുമാർ താമസിച്ചിരുന്നത്. ഇവിടം കഞ്ചാവ് വിൽപ്പനക്കാരുടെ സാന്നിധ്യമുണ്ടായിരുന്നു.

വീട്ടിൽ ഘടിപ്പിച്ച സിസിടിവി ക്യാമറകൾ വഴി രതീഷ് കുമാർ ആണ് പൊലീസിന് വിവരം നൽകുന്നത് എന്ന സംശയം ചിലർക്ക് ഉണ്ടായിരുന്നു. അതിന്റെ പേരിൽ ഭീഷണികളും നിലനിന്നിരുന്നു എന്നാണ് ബന്ധുക്കൾ പറഞ്ഞത്. രതീഷ്‌കുമാർ വാടകയ്ക്ക് താമസിച്ച വീട്ടിൽ സിസിടിവി വെച്ചിരുന്നു. ഈ സിസിടിവിയിലെ വിവരങ്ങൾ കൈമാറി എന്നാണ് ആരോപണം വന്നത്. ഇത് പക്ഷെ ബന്ധുക്കൾ നിഷേധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച രതീഷ്‌കുമാറിന്റെ കാർ കത്തിക്കാനും ശ്രമം നടന്നിരുന്നു. ഇതോടെയാണ് രതീഷ് കുമാർ താമസം കോളേജ് കാമ്പസിനടുത്തെക്ക് മാറ്റിയത്. പക്ഷെ വെള്ളിയാഴ്ച രതീഷ് കുമാറിനെ കാണാതാവുകയും ശനിയാഴ്ച രാത്രിയിൽ കോളേജ് ശുചിമുറിയിൽ തൂങ്ങി നിൽക്കുന്ന രീതിയിൽ കാണപ്പെടുകയും ചെയ്തത്.

രതീഷ്‌കുമാറിന്റെ ബന്ധു ലളിതയുടെ പ്രതികരണം

രതീഷിന്റെ അകന്ന ബന്ധുവാണ് ഞാൻ. വഴുതൂരാണ് രതീഷ് താമസിച്ചത്. ഒരു ബേക്കറിയുടെ പിന്നിലായാണ് വീട്. കഴിഞ്ഞയാഴ്ചയാണ് രതീഷിന്റെ കാറിനു ചിലർ തീയിട്ടത്. കഞ്ചാവ് ലോബിയുടെ ആളുകൾ ആണെന്നാണ് ഞങ്ങളുടെ സംശയം. കഞ്ചാവ് ലോബിയെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും രതീഷ് ചോർത്തി നൽകിയിട്ടില്ല. വെറുതെയുള്ള സംശയമാണത്. കാർ കത്തിച്ചതോടെയാണ് ഞാൻ രതീഷിനോടു താമസം മാറാൻ പറഞ്ഞത്. അങ്ങിനെയാണ് ഒരാഴ്ച മുൻപ് ഇവർ താമസം കോളേജ് കാമ്പസിന് അടുത്തേക്ക് മാറുന്നത്. രതീഷിനെ കാണാതായ കാര്യം വെള്ളിയാഴ്ച തന്നെ ഞാൻ അറിഞ്ഞിരുന്നു. സൈബർ സെൽ സഹായത്തോടെയാണ് രതീഷ് കോളേജിൽ തന്നെയുണ്ട് എന്ന് ഉറപ്പിച്ചത്. ഈ വിവരമാണ് കോളേജ് അധികൃതർക്കും പൊലീസിനും കൈമാറിയത്. പക്ഷെ കാമ്പസിൽ ഉള്ള രതീഷിനെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. രാത്രി പതിനൊന്നു മണിയായിട്ടും കാണാതായപ്പോൾ ഞാൻ തിരക്കിയിരുന്നു അപ്പോഴും കണ്ടു കിട്ടിയില്ല എന്നാണ് പറഞ്ഞത്.

പിന്നീട് ശനിയാഴ്ച രാത്രിയാണ് കോളേജ് ശുചിമുറിയിൽ രതീഷ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച കാമ്പസിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ശനിയാഴ്ച രാത്രി അതേ കാമ്പസിലെ ശുചിമുറിയിൽ തൂങ്ങി നിൽക്കുന്ന രീതിയിൽ കാണപ്പെട്ടത്. ഇത് ദുരൂഹമാണ്. വിദ്യാർത്ഥികൾ തിരഞ്ഞു നടന്ന സ്ഥലത്ത് കാണാത്ത മൃതദേഹമാണ് പിന്നീട് കണ്ടു കിട്ടുന്നത്. ആത്മഹത്യ ചെയ്യാൻ യാതൊരു സാധ്യതയുമില്ല. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥിയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത് എന്ന് ഓർക്കണം. ഞങ്ങൾ സംശയിക്കുന്നത് രതീഷിനെ ചിലർ തട്ടിക്കൊണ്ടു പോയി കൊന്ന ശേഷം കോളെജ് ശുചിമുറിയിൽ കെട്ടിത്തൂക്കി എന്നാണ്. അതിനുള്ള സാധ്യതകൾ തന്നെയാണ് മുന്നിൽ കാണുന്നത്.

ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവും അവനു മുന്നിലില്ല. കഞ്ചാവ് ലോബിയുടെ ഭീഷണിയും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് പുറത്ത് നിന്ന് കൊന്നശേഷം അവിടെ കൊണ്ടുപോയി കെട്ടിത്തൂക്കിയതാണ് എന്ന് ആരോപിക്കുന്നത്. കോളേജ് ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥിയെയാണ് കോളേജ് കാമ്പസിൽ നിന്നും കാണാതാവുന്നത്. ആദ്യം വിദ്യാർത്ഥികൾ തിരഞ്ഞപ്പോൾ എല്ലായിടവും തിരഞ്ഞതാണ്. അപ്പോഴൊന്നും രതീഷ് കുമാറിനെ അവിടെങ്ങും കണ്ടില്ല. പിന്നീടാണ് തൂങ്ങിയ നിലയിൽ കാണുന്നത്- ലളിത പറയുന്നു.

രതീഷ്‌കുമാറിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി എടുത്തിട്ടില്ലെന്ന് ശ്രീകാര്യം പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. പഠനവൈകല്യം നേരിടുന്ന വിദ്യാർത്ഥിയാണ് എന്നാണ് അറിഞ്ഞത്. പഠനത്തിൽ പിന്നോക്കവുമാണ്. അതിന്റെ വിഷമങ്ങൾ സ്വാഭാവികമായും കാണും. ഇതാവും ആത്മഹത്യയ്ക്ക് വഴിവെച്ചത്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനും ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂ എന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP