നികുതിവെട്ടിച്ച് വിദേശത്ത് കോടികൾ നിക്ഷേപിച്ചവരുടെ ലിസ്റ്റിൽ വയലാർ രവിയുടെ മകന്റെ പേരും; ആംബുലൻസ് തട്ടിപ്പിലൂടെ എൻഫോഴ്‌സ്‌മെന്റിന്റെ നോട്ടപ്പുള്ളിയായ രവി കൃഷ്ണയുടെ സ്ഥാപനവും പാരഡൈസ് പേപ്പേഴ്‌സിന്റെ ലിസ്റ്റിൽ; ബച്ചനും ബിജെപി മന്ത്രിയും മല്യയും നീരാറാഡിയയും ഇടംപിടിച്ച പട്ടികയിൽ കള്ളപ്പണം നിക്ഷേപിച്ച നിരവധി കോർപ്പറേറ്റ് കമ്പനികളും; ഇന്ത്യക്കാരായ 714 കള്ളപ്പണക്കാരെ പിടികൂടാൻ മോദിക്ക് ധൈര്യമുണ്ടോ?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ബിജെപിക്കും കോൺഗ്രസ്സിനും വമ്പൻ കോർപ്പറേറ്റുകൾക്കും തലവേദനയായി വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിന്റെ കണക്കുകളുമായി പാരഡൈസ് പേപ്പേഴ്‌സ് പുറത്തുവരുമ്പോൾ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയുടെ മകൻ രവി കൃഷ്ണയുടെ പേരും അതിലുൾപ്പെട്ടുവെന്നത് വലിയ ചർച്ചയാകുന്നു. ലോകത്താകമാനം കള്ളപ്പണ നിക്ഷേപം നടത്തിയ പ്രമുഖരുടെയും കമ്പനികളുടേയും വിവരങ്ങളാണ് പാരഡൈസ് പേപ്പേഴ്‌സ് എന്ന പേരിൽ പുറത്തുവന്നത്.
മുമ്പും ആംബുലൻസ് തട്ടിപ്പിന് അന്വേഷണവും എൻഫോഴ്‌സ്‌മെന്റ് നടപടിയും നേരിട്ടുംമറ്റും വാർത്തകളിൽ നിറഞ്ഞയാളാണ് രവി കൃഷ്ണ. ഇപ്പോൾ കൂടുതൽ കള്ളപ്പണ ഇടപാടുകളിൽ രവി കൃഷ്ണയുടെ സ്ഥാപനത്തിന്റെ പേരും ഇടം പിടിക്കുകയാണ്. ഇതോടെ കോൺഗ്രസ് നേതാക്കളുടെ മക്കളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ചർച്ചയാകുന്നു. വിദേശത്ത് കള്ളപ്പണം നിക്ഷേപിക്കുകയോ ഇടപാടുകൾ നടത്തുകയോ നികുതി വെട്ടിക്കുകയോ ചെയ്ത 714 ഇന്ത്യൻ വൻകിടക്കാരുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
ജർമൻ ദിനപത്രം സിഡ്ഡോയിച്ചെ സെയ്തൂങ്ങും അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ ഇന്റർനാഷണൽ കൺസോർഷ്യം ഫോർ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും 96 മാധ്യമ സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലെ പ്രമുഖർ ഉൾപ്പെടുന്നവരുടെ കള്ളപ്പണ നിക്ഷേപത്തിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്.
രവി കൃഷ്ണ ഡയറക്ടർ ആയ കമ്പനിയുടെ നിക്ഷേപ സ്ഥാപനത്തിന്റെ പേരും ഇതിൽ ഉൾപ്പെടുന്നു. സി ബി ഐ യുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്‌ന്റെയും അന്വേഷണ പരിധിയിൽ ഉള്ള രാജസ്ഥാൻ ആംബുലൻസ് അഴിമതിയിൽ ഉൾപ്പെട്ട കമ്പനിയെന്ന നിലയിൽ നേരത്തേ തന്നെ ഈ സ്ഥാപനത്തിന് എതിരെ നടപടി ഉണ്ടായിട്ടുണ്ട്. ഗ്ലോബൽ മെഡിക്കൽ റസ്‌പോൻസ് ഓഫ് ഇന്ത്യ ലിമിറ്റഡ് 2008 മാർച്ച് 28 നാണ് ആപ്പിൾ ബൈ മൊറീഷ്യസിൽ രജിസ്റ്റർ ചെയ്തത്. ഹൈ റിസ്‌ക് പ്രൊഫൈൽ എന്ന വിഭാഗത്തിലാണ് കമ്പനിയുടെ രജിസ്റ്റ്രേഷൻ.
നേരത്തെ റാഡെക് എക്‌സ് ലിമിറ്റഡ് എന്ന് പേരുണ്ടായിരുന്നു ഈ കമ്പനി അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ള ഇന്ത്യൻ കമ്പനിയായ സിക്വിറ്റ്‌സ ഹെൽത്ത് കെയർ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ആംബുലൻസ് അഴിമതിയിൽ അന്വേഷണം നേരിടുന്ന കമ്പനിയുടെ സ്ഥാപകരിൽ ഒരാളാണ് വയലാർ രവിയുടെ മകൻ രവി കൃഷ്ണ. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട ആംബുലൻസ് അഴിമതിയിൽ 2014 ൽ രാജസ്ഥാനിൽ ബിജെപി അധികാരത്തിൽ എത്തിയ ഉടനെ ആണ് അന്വേഷണം ആരംഭിച്ചത്.
2015ൽ കേസ് സിബിഐ ക്ക് കൈമാറി. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്, മുൻ കേന്ദ്ര ധന മന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം, മുൻ കേന്ദ്ര മന്ത്രി സച്ചിൻ പൈലറ്റ് തുടങ്ങിയവരാണ് ആംബുലൻസ് അഴിമതിയിൽ ആരോപണ വിധേയരായവർ. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇപ്പോൾ കള്ളപ്പണ നിക്ഷേപം നടത്തിയ കമ്പനികളുടെ പട്ടികയിലും രവി കൃഷ്ണ ഉൾപ്പെട്ട സ്ഥാപനം ഉണ്ടെന്ന വിവരം പുറത്തുവരുന്നത്.
ബച്ചനും ബിജെപിമന്ത്രിയും മല്യയും നീരറാഡിയയും ഉൾപ്പെടെ ലിസ്റ്റിൽ
13.4 ദശലക്ഷം കോർപ്പറേറ്റ് രേഖകളുടെ ശേഖരമാണ് പാരഡൈസ് പേപ്പഴ്സ്. പ്രധാനമായും ആപ്പിൾബൈ, സിംഗപ്പൂർ ആസ്ഥാനമായ ഏഷ്യസിറ്റി ട്രസ്റ്റ് എന്നിവരുടേതടക്കം 'നികുതി സ്വർഗ്ഗം (Tax Paradise)' എന്നറിയപ്പെടുന്ന, 19 രഹസ്യ നിയമാധികാര പരിധികളിലായി സർക്കാർ കാത്തുസൂക്ഷിക്കുന്ന കോർപ്പറേറ്റ് രജിസ്റ്റ്രികൾ എന്നിവ ചേർന്നതാണ് പാരഡൈസ് പേപ്പഴ്സ്.
ഇന്ത്യയിലെ കോർപ്പറേറ്റ് ഭീമന്മാരുടെയും ചില പ്രമുഖ വ്യക്തികളുടെയും രാജ്യാന്തര സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിന് പുറത്തുള്ള കമ്പനികളെ ആവരണമാക്കി നടത്തിയിട്ടുള്ള ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകളാണ്. അപ്പിൾബൈയുടെ രണ്ടാമത്തെ വലിയ ഇടപാടുകാരൻ ഒരു ഇന്ത്യൻ കമ്പനിയാണ്. നന്ദ് ലാൽ ഖേംകയുടെ സൺ ഗ്രൂപ്പാണ് അന്താരാഷ്ട്ര തലത്തിൽ തന്നെ രണ്ടാമതായുള്ളത്. 118 വ്യത്യസ്ത സ്ഥാപനങ്ങളാണ് ഈ കമ്പനിയുടെ പേരിലുള്ളത്. പ്രമുഖ കോർപ്പറേറ്റുകളാണ്. സിബിഐയുടേയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണങ്ങൾ മുമ്പും ഉണ്ടായ സ്ഥാപനങ്ങളാണ് ഇതിൽ പലതും. സൺ ടിവി- എയർസെൽ- മാക്‌സിസ് കേസിൽ ഉൾപ്പെട്ട കമ്പനികൾ, മലയാളികൾക്ക് സുപചരിചിതമായ കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്ലിൻ, തുടങ്ങി പലരും ഇതിൽ പെടുന്നു.
കോർപ്പറേറ്റുകൾക്ക് പുറമേ പല പ്രമുഖരുടേയും വിവരങ്ങളും ഇതിലുണ്ട്. ബോളിവുഡ് താരം അമിതാബ് ബച്ചൻ, ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ഭാര്യ ദിൽനാശിൻ (ആദ്യ പേര്), നീരാ റാഡിയ തുടങ്ങിയവരുടെ പേരുകളും ഇതിൽ ഉൾപ്പെടുന്നു. ഇ- ബേയുടെ സ്ഥാപകരായിരുന്ന ഓമിദ്യാർ നെറ്റ് വർക്കുമായി ബന്ധമുണ്ടായിരുന്ന കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹയുടെ പേരും രേഖകളിൽ പരാമർശിക്കപ്പെട്ടതോടെ ബിജെപിയും വലിയ പ്രതിരോധത്തിലായി. 2014ല ബിജെപി സർക്കാർ അധികാരമേറ്റമുതൽ 2016 ജൂലൈവരെ കേന്ദ്ര ധനകാര്യ സഹമന്ത്രികൂടിയായിരുന്നു ജയന്ത് സിൻഹ. സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് സർവ്വീസ് സ്ഥാപകനായ ബിജെപിയുടെ രാജ്യസഭാ എംപി ആർകെ സിൻഹ മാൾട്ടയിൽ നിന്നുമുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
പലായനം ചെയ്ത മദ്യ രാജാവ് വിജയ് മല്ല്യയാണ് രേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മറ്റൊരു പ്രമുഖൻ. പിന്നീട് മല്ല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് മുഴുവനായി സ്വന്തമാക്കിയ ഡിയാഗോ എങ്ങനെയാണ് അദ്ദേഹത്തിന്റെ സ്വകാര്യകമ്പനികളിൽ നിന്നും എടുത്ത കടങ്ങളെ എഴുതിത്ത്ത്ത്ത്തള്ളുന്നത് എന്നും രേഖകൾ കാണിക്കുന്നു. കഴിഞ്ഞവർഷം ആദായനികുതി വകുപ്പ് പരിശോധന നടത്തിയ അടിസ്ഥാന സൗകര്യവികസന കമ്പനിയായ ജിഎംആർ ഗ്രൂപ്പിന്റെ ആയിരത്തോളം സ്വകാര്യ കമ്പനികൾ രേഖകളിലുണ്ട്. ബാംഗ്ലൂർ, ഹൈദരാബാദ് എയർപോർട്ടുകൾ വികസിപ്പിച്ച ഈ കമ്പനിക്ക് ഊർജോത്പാദനത്തിലും താത്പര്യങ്ങളുണ്ട്. ആപ്പിൾബേ സജ്ജമാക്കിയ 28 കമ്പനികൾ ഉപയോഗിച്ചാണ് ജിഎംആർ നികുതി വെട്ടിച്ചത് എന്ന് രേഖകൾ തെളിയിക്കുന്നു.
ജിൻഡാൽ സ്റ്റീൽ, അപ്പോളോ ടയർസ്, ഹാവേൽസ്, ഹിന്ദുജാസ്, എമാർ എംജിഎഫ്, വീഡിയോകോൺ, ഹിരാനന്ദാനി ഗ്രൂപ്പ്, ഡിഎസ് കൺസ്ട്രക്ഷൻ എന്നിവരാണ് രേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മറ്റ് പ്രധാന ഇന്ത്യൻ കോർപ്പറേറ്റുകൾ.
യുപിഎ സർക്കാരിന്റെ കാലത്തെ മക്കൾഭരണം ചർച്ചയായ ആംബുലൻസ് തട്ടിപ്പ്
മക്കൾ ഭരണമാണ് യുപിഎ സർക്കാരിന്റെ കാലത്ത് രാജ്യത്ത് നടന്നതെന്ന ആക്ഷേപം ഉയർത്തിക്കൊണ്ടാണ് രവികൃഷ്ണ ഉൾപ്പെട്ട ആംബുലൻസ് അഴിമതി ചർച്ചയായത്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയാണെങ്കിലും അധികാരം കേന്ദ്രീകരിച്ചത് രാഹുൽ ഗാന്ധിയിലായിരുന്നു. പ്രധാനമന്ത്രി മന്മോഹൻ സിങ് സർക്കാരിന്റെ ചെറു തീരുമാനം പോലും രാഹുലിന്റെ താൽപ്പര്യ പ്രകാരമായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഭർ്ത്താവ് റോബർട് വദേരയ്ക്കുമുണ്ടായിരുന്നു സൂപ്പർ പവറുകൾ. ഇതിനൊപ്പം പ്രമുഖ കോൺഗ്രസ് നേതാക്കളുടെ മക്കളെല്ലാം രാഹുലിന് ചുറ്റും നിന്ന് നേട്ടങ്ങളുണ്ടാക്കിയെന്ന ആക്ഷേപമാണ് ഉയർന്നത്. ഇതിന്റെ നേർ ചിത്രമായിരുന്നു രാജസ്ഥാനിലെ ആംബുലൻസ് കുംഭകോണം.
108 ആംബുലൻസ് ക്രമക്കേടിൽ എൻഫോഴ്സ്മെന്റിന്റെ നടപടിയും ഉണ്ടായി. ഇതു സംബന്ധിച്ച സംബന്ധിച്ച അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നു രാജസ്ഥാൻ സർക്കാരിന്റെ ശിപാർശയാണ് നിർണ്ണായകമായത്. രാജസ്ഥാൻ പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ സംസ്ഥാന സർക്കാരിന്റെ ശിപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നൽകിയത്. ഇത് കേന്ദ്രം അംഗീകിച്ചു. ഇതോടെ പ്രതികൾ നിലയില്ലാ കളത്തിലായി. കോൺഗ്രസ് നേതാവ് വയലാർ രവിയുടെ മകൻ രവി കൃഷ്ണ മാനേജിങ് ഡയറക്ടറായ സിഗിത്സ ഹെൽത്ത്കെയർ കരാറെടുത്തിരുന്ന 108 ആംബുലൻസ് പദ്ധതിയിൽ രാജസ്ഥാനിൽ 2.56 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന ആരോപണമാണ് ഉയർന്നത്.
മുൻ കേന്ദ്രമന്ത്രിയും പിസിസി പ്രസിഡന്റുമായ സച്ചിൻ പൈലറ്റ്, കേന്ദ്രമന്ത്രിമാരായിരുന്ന ചിദംബരം, വയലാർ രവി എന്നിവരുടെ മക്കളായ കാർത്തി ചിദംബരം, രവി കൃഷ്ണ എന്നിവരടക്കമുള്ള ഉന്നതർക്കെതിരേയാണ് ആക്ഷേപം ഉയർന്നത് ന്നാൽ രാഷ്ട്രീയ സ്വാധീനങ്ങളാൽ അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന ഭയമെത്തി. കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറും കേസിൽ ഉൾപ്പെട്ടിരുന്നു. ഇതേത്തുടർന്ന് രവികൃഷ്ണയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടുകയും ചെയ്തിരുന്നു. സ്വക്വിറ്റ്‌സ ഹെൽത്ത് കെയർ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ രവികൃഷ്ണയുടേയും പങ്കാളി ശ്വേത മംഗളത്തിന്റേതുമുൾപ്പെടെ 11.57 കോടി സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
അശോക് ഗഹ്ലോത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഭരിക്കുമ്പോഴായിരുന്നു അഴിമതി. ഗഹ്ലോത്ത്, പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ്, ചിദംബരത്തിന്റെ മകൻ കാർത്തിക് ചിദംബരം, രവി കൃഷ്ണ തുടങ്ങിയവർക്കെതിരെ 2015ലാണ് സിബിഐ കേസെടുത്തത്. രവികൃഷ്ണയുടെ നേതൃത്വത്തിലുള്ള കമ്പനിക്ക് അനുകൂല നിലപാട് സ്വീകരിച്ചു എന്ന പേരിലാണ് രാജസ്ഥാൻ മുന്മുഖ്യമന്ത്രി അശോക് ഗലോട്ടും മുൻ കേന്ദ്രമന്ത്രി സച്ചിൻ പൈലറ്റും കേസിൽ ഉൾപ്പെട്ടത്. കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും സമാന പരാതികൾ നേരത്തെ ഉയർന്നിരുന്നു. ഇവരുടെ കമ്പനിക്കാണ് നേരത്തെ കേരളത്തിലും 108 ആംബുലൻസുകളുടെ ചുമതല നൽകിയിരുന്നത്. കേരളത്തിൽ വിവാദം വന്നപ്പോൾ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു.
ഷാഫി മേത്തർ, വയലാർ രവിയുടെ മകൻ , കേന്ദ്ര മന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം, ശ്വേതാ മംഗൽ എന്നിങ്ങനെ വിദേശത്ത് പഠിച്ച ഏതാനും പേർ ചേർന്ന് 2002 ൽ തുടക്കമിട്ട കമ്പനിയാണ് സിഗിത്സ ഹെൽത്ത് കെയർ ്രൈപവറ്റ് ലിമിറ്റഡ്. 2007 ൽ മുംബയിൽ പ്രവർത്തിക്കുന്ന ഏഴ് ആംബുലൻസുകൾ മാത്രമാണുണ്ടായിരുന്നത്. പിന്നീടുള്ള വളർച്ച ശരവേഗത്തിലായിരുന്നു. കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിന്റെ പിന്തുണ തന്നെയായിരുന്നു ഇതിന് കാരണം. തുടർന്ന് പഞ്ചാബ്, ഒഡിഷ, തമിഴ്‌നാട്, കേരളം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായി ഇവരുടെ കീഴിൽ 800 ലധികം ആംബുലൻസുകളെത്തി. ഈ കമ്പനിക്ക് അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ അനധികൃതമായി 108 ആംബുലൻസ് സർവ്വീസ് അനുവദിച്ചു നൽകി എന്ന് 2012 ഫെബ്രുവരിയിൽ പ്രതിപക്ഷമായ ബിജെപി ആരോപണം ഉന്നയിക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പുകൾ പുറത്തുവരാൻ തുടങ്ങിയത്. ഈ ആരോപണത്തെ തുടർന്ന് പി ചിദംബരത്തിന്റെ മകൻ കാർത്തി പി ചിദംബരം കമ്പനിയുടെ ഡയറക്ടർ പദവി ഒഴിഞ്ഞു. 2010 ആയപ്പോഴേക്കും സിഗിത്സ കമ്പനിയുടെ വിറ്റ് വരവ് 23 കോടി രൂപയായും 2011-12 ഓടെ 80 കോടി രൂപയായും ഉയരുകയും ചെയ്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- കാലിൽ വീഴുന്നതു പോലെയാണ് അവൾ സംസാരിച്ചത്, എന്നിട്ടും ആരും മൈന്റ് ചെയ്തില്ല; എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ; അമൃതയുടെ അമ്മ പറയുന്നു; ഭാര്യ അടുത്തെത്തണമെന്ന് കൊതിച്ച രാജേഷ് ഒടുവിൽ അമൃതയുടെ അരികിലേക്ക് എത്തുന്നു, ജീവനറ്റ ദേഹമായി
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
- 150 പവനും കാറും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞാണ് രാഹുൽ തർക്കം തുടങ്ങിയത്; മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമം; പിടിച്ച് കിടത്തി ബെൽറ്റിന് അടിച്ചു; വീട്ടിലെ ആരും തിരിഞ്ഞുനോക്കിയില്ല; എല്ലാം മറന്നേക്കൂ എന്ന് പൊലീസും; പന്തീരാങ്കാവ് സംഭവത്തിൽ നവവധു പറഞ്ഞത്
- കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
- അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍