അനാവശ്യമായി ഒരുജീവനക്കാരനെ സ്ഥലംമാറ്റാൻ സിജിഎം നിർദ്ദേശിച്ചപ്പോൾ ചങ്കുറപ്പോടെ എതിർത്തു; തന്നിഷ്ടപ്രകാരം സ്ഥലം മാറ്റിയപ്പോൾ മറ്റുജീവനക്കാർക്കൊപ്പം ശബ്ദമുയർത്തി; ശാഖകൾ അടച്ച് ഇൻഹൗസ് പരിശീലനം നടത്തുന്നത് മൂലം ഇടപാടുകാർ വലയുന്നുവെന്ന ദേശാഭിമാനി വാർത്തയ്ക്ക് പിന്നിലെ സൂത്രധാരനെന്നും ആരോപിച്ചു; കൊച്ചി എസ്ബിഐ റീജണൽ ഓഫീസ് കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്നും ചാടി ജീവനക്കാരൻ ജയൻ ജീവനൊടുക്കിയതിന് പിന്നിൽ മാനേജ്മെന്റിന്റെ മാനസിക പീഡനമെന്ന് ബന്ധുക്കൾ
ആർ പീയൂഷ്
കൊച്ചി: പത്താം നിലയിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കിയ എസ്.ബി.ഐ ജീവനക്കാരന്റെ മരണം മാനേജ്മെന്റിന്റെ മാനസിക പീഡനം കൊണ്ടാണെന്ന് ബന്ധുക്കൾ. അനാവശ്യമായി ഒരു ജീവനക്കാരനെ സിജിഎം സ്ഥലമാറ്റാൻ നിർദ്ദേശിച്ചപ്പോൾ അതിന് വിസമ്മതിച്ചതിനും, പ്രതിഷേധിച്ചതിനും മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. പുത്തൻകുരിശ് ഞാറ്റിൽ ഹൗസിൽ എൻ.എസ്.ജയൻ (51) ആണ് കഴിഞ്ഞ നാലാം തീയതി എറണാകുളം മറൈൻ ഡ്രൈവ് ഷൺമുഖം റോഡിലെ എസ്ബിഐ റീജയണൽ ഓഫിസ് കെട്ടിടത്തിൽ നിന്നും വൈകിട്ടു 4.15ന് ചാടി ജീവനൊടുക്കിയത്. ഇതേ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന എസ്.ബി.ഐ റീജണൽ ബിസിനസ് ഓഫിസിലെ (ആർബിഒ 3) സീനിയർ അസോസിയേറ്റ്സ് ആയിരുന്നു. വെറുമൊരു ആത്മഹത്യ അല്ല എന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സംശയമുണ്ടായിരുന്നു. ജയന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം മാനേജ്മെന്റിന്റെ ഭീഷണി മൂലമാണ് ആത്മഹത്യ ചെയ്തത് എന്ന് കാട്ടി എറണാകുളം റേഞ്ച് ഐജിക്ക് ഭാര്യ ബിജി പരാതി നൽകി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപ്പള്ളി ശാഖയിലെ മഹേഷ് എന്ന ജീവനക്കാരനെ സിജിഎം എസ്.വെങ്കട്ടരാമൻ കാസർകോട്ടേക്ക് സ്ഥലം മാറ്റാൻ നിർദ്ദേശിച്ചിരുന്നു. കേവലം നിസ്സാര കാര്യത്തിനായിരുന്നു സ്ഥലംമാറ്റാൻ ഉത്തരവിട്ടത്. എന്നാൽ സ്ഥലം മാറ്റണമെങ്കിൽ എച്ച.ആർ വിഭാഗവും സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ നേതാക്കളും കൂടിയാലോചിച്ച ശേഷമേ നടപടി കൈക്കൊള്ളൂ. സിജിഎമ്മിന്റെ ഉത്തരവ് അനാവശ്യമാണെന്ന് സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ സെക്രട്ടറിയായിരുന്ന ജയന് മനസ്സിലാവുകയും പെട്ടെന്ന് സ്ഥലം മാറ്റാൻ ആവില്ല എന്ന് പറയുകയും ചെയ്തു. അഥവാ അങ്ങനെ ചെയ്യണമെങ്കിൽ നോട്ടീസ് കൊടുത്ത് വിശദീകരണം കേട്ടതിന് ശേഷം മാത്രമേ ചെയ്യാൻ കഴിയൂ എന്നും അറിയിച്ചു. എന്നാൽ സിജിഎമ്മും എറണാകുളം ഡിജിഎമ്മും ചേർന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ട് ഉത്തരവിടുകയും ചെയ്തു. ഇത് ജീവനക്കാർക്കിടയിലും അസോസിയേഷനും വലിയ അമർഷത്തിന് കാരണമായി. കാരണം അസോസിയേഷന്റെ തീരുമാനമില്ലാതെ സ്ഥലം മാറ്റില്ല എന്ന ചട്ടം ലംഘിച്ചായിരുന്നു ഇത്. അതിനാൽ ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ ഭാവിയിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാകുമെന്നും മാനേജ്മെന്റ് തൊഴിൽ പീഡനം തുടരുമെന്നും അഭിപ്രായം ഉയർന്നിരുന്നു.
ജീവനക്കാരുടെ അഭിപ്രായം മാനിച്ച് സെക്രട്ടറി എന്ന നിലയിൽ ജയൻ മഹേഷിനെ അകാരണമായി സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് പ്രതിഷേധം നടത്താൻ ജീവനക്കാരുടെ വാട്ട്സാപ്പ് കൂട്ടായ്മയിൽ ആഹ്വാനം ചെയ്തു. അഞ്ച് മണി കഴിഞ്ഞാൽ ആരും ജോലി ചെയ്യരുത് എന്നായിരുന്നു പ്രതിഷേധത്തിന്റെ ഭാഗമായുള്ള ആഹ്വാനം. നിലവിൽ ജീവനക്കാർ രാത്രി 11 മണി വരെ ജോലി ചെയ്യാറുണ്ട.. ഇതനുസരിച്ച് വെള്ളിയാഴ്ച വൈകുന്നേരം എല്ലാ ജീവനക്കാരും അഞ്ച് മണിയായപ്പോൾ തന്നെ പ്രതിഷേധ സൂചകമായി ഓഫീസുകളിൽ നിന്നും പുിറത്തിറങ്ങി. 'നയി ദിശ' എന്ന ജീവനക്കാരുടെ പരിശീലന പരിപാടി നടക്കുന്ന സ്ഥലത്ത് നിന്നു പോലും ജീവനക്കാർ അഞ്ച് മണിയായപ്പോൾ പുറത്ത് പോയി. അന്നത്തെ ദിവസം പരിശീലന പരിപാടി നയിച്ചത് ആർ.എം ആയിരുന്നു. തന്റെ ക്ലാസ്സിൽ നിന്നും ജീവനക്കാർ ഇറങ്ങിപ്പോയതിൽ കടുത്ത അപമാനം നേരിട്ടു. ഇക്കാര്യം മാനേജ്മെന്റിനെ അറിയിക്കുകയും പ്രതിഷേധം ആഹ്വാനം ചെയ്ത ജയനെതിരെ നടപടി എടുക്കണമെന്ന് ശുപാർശ ചെയ്യുകയുമുണ്ടായി. പ്രതിഷേധത്തിൽ എല്ലാവരും പങ്കെടുത്തതിൽ ജയൻ എറെ സന്തോഷവാനായിരുന്നു. വീട്ടിലെത്തി ഭാര്യയോട് ഈ വിവരങ്ങളൊക്കെ പറയുകയും ചെയ്തു.
എന്നാൽ ശനിയാഴ്ച ബാങ്കിൽ പോയി മടങ്ങിയെത്തിയ ജയന് പഴയ ആളല്ലായിരുന്നു. വലിയ മാനസിക പ്രയാസത്തോടെയായിരുന്നു വീട്ടിലെത്തിയത്. തനിക്കെതിരെ ആക്ഷൻ അടുക്കുമെന്ന് മേലധികാരികൾ പറഞ്ഞു എന്നും ജോലി പോകാൻ സാധ്യതയുണ്ടെന്നും ഭാര്യയോട് പറഞ്ഞു. അപ്പോൾ അവർ ആശ്വസിപ്പിക്കുകയും എല്ലാം ശരിയാകുമെന്ന് പറയുകയും ചെയ്തു. ഏറെ മാനസിക പിരിമുറക്കത്തിലായ ജയനോട് തിങ്കളാഴ്ച ജോലിക്ക് പോകേണ്ട എന്ന് ഭാര്യ പറഞ്ഞു. എന്നാൽ ഇത് വക വയ്ക്കാതെ പോവുകയായിരുന്നു.
എന്നാൽ അന്നത്തെ ദിവസം എസ്ബിഐയുടെ ഇൻഹൗസ് പരിശീലനപരിപാടിയായ 'നയി ദിശ'യ്ക്കെതിരെ ദേശാഭിമാനി പത്രത്തിൽ ഒരു വാർത്ത വന്നിരുന്നു. അതിങ്ങനെയായിരുന്നു. 'ഇടപാടുകാരെ വലച്ച് എസ്ബിഐയുടെ ഇൻഹൗസ് പരിശീലനപരിപാടി. ശാഖകൾ പൂർണമായി അടച്ചിട്ട് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന പരിശീലന പരിപാടിക്കെതിരെ വ്യാപക പ്രതിഷേധം. ജനകീയ ബാങ്കിങ്ങിൽ നിന്ന് പിന്തിരിയുന്നതെങ്ങിനെയെന്ന് പരീക്ഷണം നടത്തുന്ന ലബോറട്ടറിയായി എസ്ബിഐ മാറിയെന്ന് ജീവനക്കാരുടെ സംഘടനകൾ ആക്ഷേപിക്കുന്നു.
എസ്ബിഐയുടെ എറണാകുളം റീജിയന് കീഴിലുള്ള ചില ശാഖകളിൽ പരിശീലനം തുടങ്ങിക്കഴിഞ്ഞു. 'നയി ദിശ' എന്ന പരിശീലനപരിപാടിക്കായി ശാഖകൾ അടച്ചിടുന്നത് ഇടപാടുകാരെ അറിയിക്കുന്നില്ല. തലേന്ന് വൈകിട്ട് ബാങ്ക് ശാഖയ്ക്കുമുന്നിൽ നോട്ടീസ് പതിപ്പിക്കും. ഉച്ചയ്ക്കുശേഷം ബാങ്കുണ്ടായിരിക്കില്ലെന്നുമാത്രം നോട്ടീസിലുണ്ടാകും. അറിയിപ്പു കിട്ടിയ ശാഖകൾ പരിശീലന ദിവസം പകൽ ഒന്നിന് ക്യാഷ് കൗണ്ടർ അടച്ച് പണമിടപാടുകൾ ക്ലോസ് ചെയ്യണമെന്നാണ് നിർദ്ദേശം. പകൽ രണ്ട് മുതലാണ് പരിശീലനം. പരിശീലനം കഴിഞ്ഞയാഴ്ച എറണാകുളത്താരംഭിച്ചു. പകൽ രണ്ടു മുതൽ രാത്രി പത്തുവരെ ആദ്യഘട്ടത്തിൽ പരിശീലനം നീണ്ടതോടെ വർക്ക്മെൻ സംഘടനകൾ പ്രതിഷേധമുയർത്തി. ബാങ്കിങ് ജോലി അവസാനിക്കുന്ന അഞ്ചിനുശേഷം പങ്കെടുക്കാൻ ബുദ്ധിമുട്ടാണെന്നറിയിച്ചതോടെ പത്തു വരെയുള്ള പരിശീലനം അവസാനിപ്പിച്ചു.
ആർബിഒ 2 എറണാകുളത്തിനു കീഴിലുള്ള ആറു മുതൽ 19 വരെ 47 ശാഖകളിലാണ് ഇൻഹൗസ് പരിശീലനം. 16നും 18നും നടക്കുന്ന പരിശീലനപരിപാടിക്ക് സ്ഥലം നിശ്ചയിച്ചിട്ടില്ല. മറ്റ് ദിവസങ്ങളിൽ തൃപ്പൂണിത്തുറ ക്ലാസിക് ഫോർട്ട് അവന്യൂവിലാണ് പരിശീലനം. എസ്ബിഐ സെപ്സ്, ചോറ്റാനിക്കര, തൃപ്പൂണിത്തുറ വടക്കേക്കോട്ട ശാഖകൾക്ക് ആറിനും കുണ്ടന്നൂർ ഹൈവേ, കാഞ്ഞിരമറ്റം, എൻപിഒഎൽ, തൃപ്പൂണിത്തുറ ശാഖകൾക്ക് ഏഴിനും മുളന്തുരുത്തി, തൃപ്പുണിത്തുറ പിബിബി, പേട്ട, ഉദയംപേരൂർ ശാഖകൾക്ക് എട്ടിനുമാണ് പരിശീലനം.11ന് എറണാകുളം സൗത്ത്, മുളന്തുരുത്തി, ഇരുമ്പനം, തിരുവാങ്കുളം ശാഖകൾക്കും 12ന് ചക്കരപ്പറമ്പ്, കൊച്ചുകടവന്ത്ര, പുതുവൈപ്പ്, കുമ്പളം, കുണ്ടന്നൂർ, മുളവുകാട്, തൈക്കൂടം ശാഖകൾക്കും 13ന് ബൈപാസ് എറണാകുളം, ചിലവന്നൂർ, കൊച്ചി വൈറ്റില, പനമ്പിള്ളി നഗർ സൗത്ത്, വല്ലാർപാടം ശാഖകൾക്കുമാണ് പരിശീലനം. എളംകുളം, വളഞ്ഞമ്പലം, കടവന്ത്ര, മരട്, പനമ്പിള്ളിനഗർ ശാഖകൾക്ക് 14നും എസ്എച്ച് കോളേജ് തേവര, എരൂർ, തൃപ്പൂണിത്തുറ ട്രഷറി, പെരുമാനൂർ, കതൃക്കടവ്, പ്രവാസി സേവ എറണാകുളം ശാഖകൾക്ക് 15നും പരിശീലനം നൽകും. 16ന് കൊച്ചിൻ പോർട് ട്രസ്റ്റ്, കൂവപ്പാടം, കൊച്ചി, കുമ്പളങ്ങി, തോപ്പുംപടി ശാഖകൾക്കും 18ന് കൊച്ചിൻ, മട്ടാഞ്ചേരി, പള്ളുരുത്തി, പനയപ്പിള്ളി, പഴങ്ങാട് ശാഖകൾക്കുമാണ് പരിശീലനം. 19ന് ആർബിഒ രണ്ടിനാണ് പരിശീലനം.' ഈ വാർത്ത നൽകിയത് ജയനാണ് എന്ന തരത്തിലും വിമർശ്ശനമുയർന്നു.
ഇതിന് ശേഷമാണ് ജയൻ ആത്മഹത്യ ചെയ്യുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. എറണാകുളം എസിപി സുരേഷിനെയാണ് ഐജി അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഇന്ന് ഭാര്യയുടെയും മകന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും. നാഷണൽ കോൺഫഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ സോൺ മൂന്ന് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, ഓഫീഷ്യേറ്റിങ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു ജയൻ. ജീവനക്കാർക്കിടയിൽ ഏറെ പ്രിയങ്കരനുമായിരുന്നു. എയർ ഫോഴ്സിൽ നിന്നും വിരമിച്ച ശേഷമാണ് എസ്.ബി.ഐ യിൽ ജോലിക്ക് കയറുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്